Connect with us

More

മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ പേരില്‍ കൊല്ലത്തൊരു പള്ളി: ‘കമലാ സുരയ്യ മസ്ജിദ്’

Published

on

അരുണ്‍ ചാമ്പക്കടവ്

കൊല്ലം: നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് ‘കമലാ സുരയ്യ മസ്ജിദ്’. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്‌പെടുത്തിയ വര്‍ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്‌കളങ്കതയും സത്യസന്ധതയും പുലര്‍ത്തിയ സുരയ്യയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി പള്ളി നിര്‍മിച്ചത് കൊല്ലം സ്വദേശി അബ്ദുല്‍ റഹ്മാനാണ്.

ആറ് വര്‍ഷം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം അവരെ എന്നും സ്മരിക്കുന്ന വിധത്തില്‍ പള്ളിയാക്കി മാറ്റിയത്.

kamala

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമലാ സുരയ്യയുമായുള്ള അബ്ദുറഹ്മാന്റെ സൗഹൃദം തുടങ്ങുന്നത്. തന്റെ പുതിയ പര്‍ദ്ദ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആദ്യം ഫോണില്‍ വിളിക്കുന്നത്. പക്ഷേ, അന്ന് അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല . നേരിട്ട് കണ്ടിട്ടില്ലാത്ത അബ്ദുല്‍ റഹ്മാന്‍ സുരയ്യയെ ആദ്യമായും അവസാനമായും കാണുന്നത് ഭൗതിക ശരീരം കൊല്ലത്ത് കൊണ്ടു വന്നപ്പോഴാണ്.

റഹ്മാന്‍ സുരയ്യയുമായി സൗഹൃദം തുടങ്ങിയ സമയം അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച കാലമായിരുന്നു. മുന്‍കാലങ്ങളില്‍ അവര്‍ക്കുണ്ടായ ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടി താന്‍ ഈ തീരുമാനത്തെ നിരുത്സാഹപെടുത്തിയെന്ന് റഹ്മാന്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, തൊട്ടടുത്ത ദിവസം നടത്താനിരുന്ന പത്ര സമ്മേളനം സുരയ്യ ഒഴിവാക്കി.

കമലാ സുരയ്യയുടെ മകന്‍ എം.ഡി നാലപ്പാട്ടിന്റെ പൂര്‍ണ സമ്മതത്തോടുകൂടി റഹ്മാന്‍ തുടങ്ങിയ ബുക്ക്സ്റ്റാളിനും കമലാസുരയ്യയുടെ പേര് നല്‍കി. കൂടാതെ കൊല്ലത്ത് അയത്തില്‍ ഹാഫിസ് ദാറുല്‍ അമാന്‍ എന്ന പേരോട് കൂടി ഒരു ആതുര സേവന കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം നീര്‍മാതളം പൂത്ത കാലമാണെന്ന് റഹ്മാന്‍ പറയുന്നു.

ദിവസേനെ നൂറിലധികം വിശ്വാസികളാണ് പള്ളിയില്‍ എത്തുന്നത്. പത്ത് പേരടങ്ങുന്ന ട്രസ്റ്റാണ് പള്ളിക്കാര്യങ്ങള്‍ നോക്കുന്നത്. പള്ളിയുടെ രണ്ടാം നിലയില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖുര്‍ആന്‍ കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്ലാമിലേക്കുള്ള മതംമാറ്റം കമലാ സുരയ്യക്ക് സമ്മാനിച്ചത് വിമര്‍ശനങ്ങളുടെ ശരശയ്യയായിരുന്നു. ഒരുകാലത്ത് തന്നെയും തന്റെ എഴുത്തിനെയും നെഞ്ചേറ്റിയ മലയാള സാഹിത്യ സമൂഹത്തില്‍ നിന്നു തന്നെ, മതംമാറ്റത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും അശ്ലീല വിശേഷണങ്ങള്‍ ചാര്‍ത്തിയും അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. എന്നാല്‍, എല്ലാത്തിനെയും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്. മരണത്തിനു ശേഷവും വിവാദത്തിന്റെ കഴുകന്മാര്‍ സുരയ്യയെ വെറുതെവിട്ടില്ല.

തിരുവനന്തപുരം പാളയം പള്ളി ശ്മശാനത്തിലെ വന്‍മരത്തിനു ചുവട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുരയ്യ, തന്റെ പേരിലുള്ള പള്ളിയില്‍ നിന്നുയരുന്ന ബാങ്കുവിളികളുടെയും ഖുര്‍ആന്‍ വചനങ്ങളുടെയും ധന്യതയില്‍ നിര്‍വൃതി കൊള്ളുന്നുണ്ടാകും.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending