Connect with us

More

വെളിപ്പെടുത്തലുമായി വിക്കിലീക്‌സ്; ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തി

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തി. ആധാര്‍ വിവര ശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയില്‍നിന്ന് ഇന്ത്യ വാങ്ങിയ സാങ്കേതിക ഉപകരണങ്ങളുടെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ വിക്കിലീക്‌സിന്റേതാണ് വെളിപ്പെടുത്തല്‍.

സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. വിവരങ്ങള്‍ സുരക്ഷിതമാണെന്നും പുറത്തുനിന്നുള്ള ആര്‍ക്കും ഇത് ശേഖരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വാദം.


ട്വിറ്റര്‍ വഴിയാണ് വിക്കിലീക്‌സ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സി.ഐ.എയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ വിക്കിലീക്‌സ് നേരത്തെയും പുറത്തുവിട്ടിരുന്നു. ആധാര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.
ആധാര്‍ വിവര ശേഖരണത്തിന്റെ ഭാഗമായി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസ് വികസിപ്പിച്ച ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങിയിരുന്നത്. കുറ്റാന്വേഷണ ഏജന്‍സികള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവക്ക് സഹായകമാകുന്ന തരത്തിലുള്ള ബയോ മെട്രിക് സോഫ്റ്റ് വെയര്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് ക്രോസ് മാച്ച്.
ഫിംഗര്‍ പ്രിന്റ്(വിരലടയാളം), ഐറിസ് സ്‌കാനര്‍ (കണ്ണിന്റെ കൃഷ്ണമണിയുടെ ചിത്രം) എന്നിവ പകര്‍ത്തുന്ന ഉപകരണങ്ങളാണ് ഇന്ത്യ ഈ കമ്പനിയില്‍നിന്ന് വാങ്ങിയത്. 2011ലാണ് ഇതിനായി യു.ഐ.ഡി.എ.ഐയും അമേരിക്കന്‍ കമ്പനിയും കരാര്‍ ഒപ്പിട്ടത്. സി.ഐ.എക്കു കീഴിലെ ഓഫീസ് ഓഫ് ടെക്‌നിക്കല്‍ സര്‍വീസ് (ഒ.ടി.എസ്) വിഭാഗവും നേരത്തെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍ ഇതേ കമ്പനിയില്‍നിന്ന് വാങ്ങിയിരുന്നു. അബോട്ടാബാദ് ഓപ്പറേഷനില്‍ ഉസാമ ബിന്‍ലാദന്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ സി.ഐ.എ ഉപയോഗിച്ചത് ഈ സോഫ്റ്റ്‌വെയര്‍ ആയിരുന്നു. സമാന സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രഹസ്യ സൈറ്റുകളെ
ഇതുവഴി ഒ.ടി.എസ് ഏജന്റുമാര്‍ക്ക് നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending