Connect with us

Culture

‘പിന്തുണച്ചവര്‍ക്ക് നന്ദി’; മഅ്ദനി കേരളത്തിലെത്തി

Published

on

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്നി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അല്‍പ്പസമയം മുമ്പാണ് മഅ്ദനി വിമാനമിറങ്ങിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടക പൊലീസിലെ 19 അംഗ സുരക്ഷാ സംഘത്തോടൊപ്പമാണ് മഅദ്നി ബംഗളൂരുവില്‍ നിന്ന് തിരിച്ചത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഒഴിവാക്കാനായി വിമാനത്താവളത്തില്‍ പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച മഅ്ദനി അന്‍വാര്‍ശ്ശേരിയിലേക്ക് പോയി.

പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്ന് മഅ്ദനി പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനോടും കോണ്‍ഗ്രസ് നേതാക്കളോടും മനുഷ്യാവകാശ പ്രവര്‍ത്തകരോടും നീതിയുടെ പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മഅ്ദനി പറഞ്ഞു. എല്ലാവരും കരുതുന്നത് ഞാന്‍ ജയിലിലാണെന്നാണ്. അങ്ങെയല്ല, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ജാമ്യത്തിലാണ്. ബാംഗളൂരു നഗരം വിട്ടുപോകരുന്ന വ്യവസ്ഥയോടെ. ഇതില്‍ ഇളവിന് വേണ്ടി ശ്രമിച്ചപ്പോഴാണ് കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്നത്. കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത് നല്ലൊരു കീഴ്‌വഴക്കമാണ്. നീതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകന്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗബാധിതയായ മാതാവിനെ കാണാനുമാണ് മഅദ്നി കേരളത്തിലെത്തുന്നത്. ഇന്നലെ രാവിലെ മഅദ്നിയുടെ അഭിഭാഷന്‍ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ട 1,18000 രൂപയുടെ ഡ്രാഫ്റ്റ് കൈമാറിയിരുന്നു.

സുരക്ഷാ ചെലവിനായി 15 ലക്ഷത്തോളം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മഅദ്നിയുടെ കേരളയാത്ര വൈകിപ്പിച്ചിരുന്നു. മഅദ്നിയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതിയാണ് ചെലവ് വെട്ടിചുരുക്കാന്‍ നിര്‍ദേശിച്ചത്. കര്‍ണാടക സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ഉദ്യോഗസ്ഥരുടെ യാത്രാ ബത്ത മാത്രം ആവശ്യപ്പെട്ടാല്‍ മതിയെന്ന് ഉത്തരവിടുകയായിരുന്നു. മഅദ്നിക്ക് നാലു ദിവസം കൂടി കേരളത്തില്‍ തുടരാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. യാത്ര അനിശ്ചിതത്വത്തിലായതോടെ നഷ്ടപ്പെട്ട നാലു ദിവസത്തിനു പകരമായാണ് അധിക ദിവസം കോടതി അനുവദിച്ചത്. ഇതു പ്രകാരം ഇന്നു മുതല്‍ 19 വരെ സ്വദേശത്ത് തങ്ങാനാകും. നേരത്തെ ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending