Connect with us

Sports

രാത്തോര്‍ കീ സിന്ദാബാദ്

Published

on

കമാല്‍ വരദൂര്‍

ഒളിംപിക്‌സും ഏഷ്യന്‍ ഗെയിസുമെല്ലാം സമാപിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് ചരമഗീതങ്ങളാണ് എഴുതാറുള്ളത്. ലോക കായിക മാമാങ്ക വേദികളില്‍ ഇന്ത്യ നിരാശയുടെ പേജുകള്‍ മാത്രം എഴുതിചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നുള്ള അത്തരം പ്രതികരണങ്ങള്‍ക്ക് മാത്രമാണല്ലോ സ്ഥാനം. പക്ഷേ ചരിത്രത്തില്‍ ആദ്യമായി വലിയ ഒരു മേളക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഇന്ത്യന്‍ കായിക ലോകവും അഭിനന്ദനക്കുറിപ്പെഴുതിയ സന്തോഷത്തില്‍ തേര്‍ഡ് ഐയും ആ വഴിയേ സഞ്ചരിക്കട്ടെ…. ഓസ്‌ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സംഘം നടത്തിയ പ്രകടനം കേവലം സുന്ദരമായിരുന്നില്ല-സൂപ്പറായിരുന്നു. 2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക് മല്‍സരങ്ങള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കവെ വനിതകളുടെ ഡിസ്‌ക്കസ് ത്രോ മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ എന്ന നിലില്‍ ഇന്ത്യന്‍ പ്രകടനത്തില്‍ അഭിമാനം തോന്നിയത്. പത്ത് പേര്‍ മല്‍സരിച്ച ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നമ്മുടെ താരങ്ങള്‍. സ്വര്‍ണമണിഞ്ഞത് കൃഷ്ണ പൂനിയ, വെള്ളി നേടിയത് ഹര്‍വന്ത് കൗര്‍, വെങ്കലം നേടിയത് സീമാ ആന്റില്‍…. ആ സന്തോഷ മുഹൂര്‍ത്തം ഒരിക്കലും മറക്കാനാവില്ല. നമ്മുടെ ജനഗണമന സ്‌റ്റേഡിയത്തില്‍ ഉയര്‍ന്ന നിമിഷം. ഡല്‍ഹിയിലെ സ്വന്തം വേദികളില്‍ ഇന്ത്യ ആ ഗെയിംസില്‍ സ്വന്തമാക്കിയത് 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലും ഉള്‍പ്പെടെ 101 മെഡലുകള്‍. അതിന് ശേഷം 2014ല്‍ സ്‌ക്കോട്ടിഷ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയില്‍ പതിവ് പോലെ ഇന്ത്യന്‍ പ്രകടനം ദയനീയമായി. 15 സ്വര്‍ണമടക്കം 64 മെഡലുകള്‍ മാത്രം. ഇത്തവണ ഗോള്‍ഡ് കോസ്റ്റിലേക്ക് വലിയ സംഘത്തെ അയച്ചപ്പോള്‍ ആദ്യ വാര്‍ത്ത വന്നത് ഇന്ത്യന്‍ ബോക്‌സര്‍മാരുടെ റൂമില്‍ നിന്നും സിറിഞ്ച് കണ്ടെത്തി എന്നായിരുന്നു. നാണക്കേടിന്റെ പുതിയ ഗാഥ ഇന്ത്യ രചിക്കുമെന്ന പ്രതീതിക്കിടെ പക്ഷേ മല്‍സരങ്ങളുടെ ആദ്യ ദിനം ഇന്ത്യ സ്വര്‍ണം നേടി. ഇന്നലെ ഗെയിംസ് സമാപിച്ചപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് 66 മെഡലുകള്‍. ഇതില്‍ 26 സ്വര്‍ണങ്ങള്‍, 20 വെള്ളി, 20 വെങ്കലം. അത് മാത്രമല്ല പതിനൊന്ന് ഗെയിംസ് റെക്കോര്‍ഡുകളും ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തു. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനു റെക്കോര്‍ഡുകളുടെ വേലിയേറ്റം തന്നെ കാഴ്ച്ചവെച്ചതായിരുന്നു ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജ്ജമായത്. 16 വയസ്സ് മാത്രം പ്രായമുള്ള മനു ഭേക്കര്‍ വനിതാ ഷൂട്ടിംഗിലും 15 കാരനായ അനീഷ് ബന്‍വാല പുരുഷ ഷൂട്ടിംഗിലും കാഴ്ച്ചവെച്ച പ്രകടനം ലോക വേദികളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. ടേബിള്‍ ടെന്നിസ് ടീം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ എട്ട് മെഡലുകളാണ് വാരിക്കൂട്ടിയത്. മാനിക ബത്ര രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമുള്‍പ്പെടെ നാല് മെഡലുകളാണ് കഴുത്തിലണിഞ്ഞത്. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ മല്‍സരിച്ചത് ഇന്ത്യയുടെ സൈനയും സിന്ധുവും. ആറ് സ്വര്‍ണങ്ങളാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം ഗോള്‍ഡ് കോസ്റ്റില്‍ നേടിയത്.ഗെയിംസിന് നല്ല മുന്നൊരുക്കം ഇന്ത്യ നടത്തി എന്നതാണ് അഭിനന്ദനീയ ഘടകം. റിയോ ഒളിംപിക്‌സിലെ നിരാശക്ക് ശേഷം കേന്ദ്ര കായിക മന്ത്രാലയം കര്‍ക്കശമായി നീങ്ങി കായിക വഴിയിലെ വില്ലന്മാരെ ധൈര്യസമേതം നേരിട്ടത് രണ്ടാം വിജയം. ടീം സെലക്ഷനില്‍ രാഷ്ട്രീയം ശക്തമായിരുന്നില്ല എന്നത് അതിലും പ്രധാനം. നമ്മുടെ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ഒരു മുന്‍ ഒളിംപ്യന്‍ ആയത് അതിലും വലിട ഘടകം. ആദ്യമായാണല്ലോ കായികഭരണം കായികമറിയുന്ന ഒരാളുടെ കൈകളില്‍ ലഭിച്ചത്. ഇനിയിതാ ഏഷ്യന്‍ ഗെയിംസ് വരുന്നു- തുടരട്ടെ ഈ സ്വര്‍ണ യാത്ര.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending