Connect with us

Video Stories

വര്‍ഗീയ യോഗം

Published

on


സര്‍വ ലൗകിക സുഖങ്ങളും ത്യജിച്ചവനാണ് യോഗി. യോഗം എന്നത് ‘യോ’ എന്ന വാക്കില്‍നിന്ന് ഉല്‍ഭവിച്ചതാണെന്ന് സംസ്‌കൃതം. ‘യോ’ ക്ക് ഒരുമിപ്പിക്കുക, ചേര്‍ക്കുക എന്നൊക്കെയാണത്രെ അര്‍ത്ഥം. നാട്ടില്‍ ഇപ്പോള്‍ പ്രചാരം നേടിയിട്ടുള്ള പല യോഗികളുടെയും കാര്യം പക്ഷേ ആടും ആനയും പോലെയാണ്, ച്ചാല്‍ പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന്. നമ്മുടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പേരിലുമുണ്ട് കറിക്ക് വേപ്പിലെപോലെ ഒരു യോഗി. പൂര്‍ണനാമം യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ ഗുരു മഹന്ത് അവൈദ്യനാഥ് നല്‍കിയ പട്ടമാണ്. ഒരുമിപ്പിക്കുന്നവനാണ് യോഗി എന്നതൊന്നും പുള്ളിക്ക്് വലിയ തിട്ടമില്ല. കയ്യിലിരിപ്പ് മുക്കാലേ മുണ്ടാണിയും മനുഷ്യരെ എങ്ങനെ തമ്മിലടിപ്പിക്കാം എന്നതിനെക്കുറിച്ചാണ്. കണക്കിലാണ് ബിരുദമെങ്കിലും ഹിന്ദുത്വവര്‍ഗീയതയിലാണ് ‘ഡോക്ടറേറ്റ്’. ഭൂലോകത്തെ ഹിന്ദുക്കളെയാകെ യോജിപ്പിക്കുകയാണ് ലക്ഷ്യം. അങ്ങനെ ഹിമാലയ സാനുക്കള്‍ക്കിപ്പുറത്ത് ഒരു ഹിന്ദു രാഷ്ട്രം, ആദിത്യനാഥെന്ന ക്ഷത്രിയ ചക്രവര്‍ത്തിയും. ഭഗീരഥയത്‌നം തുടങ്ങിയിട്ട് കുറച്ചുകാലമായി. ഹിന്ദുക്കളെ ഒരുമിപ്പിക്കുന്നതിലൊന്നും തെറ്റു കാണാനാവില്ല. എന്നാല്‍ മുപ്പത്തിമുക്കോടി ജാതികളും ഉപജാതികളുമുള്ള ഇന്ത്യാമഹാരാജ്യത്ത് മഷിയിട്ട് നോക്കിയാല്‍പോലും കാണുക വെറും അഞ്ചു ശതമാനത്തോളം സനാതന ഹിന്ദുക്കളെ മാത്രമാണ്. എന്നാല്‍ ഇതൊന്നുമല്ല ഇതിയാന്റെ ഉന്നം. ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ പൂജാരിയാകുന്നതിന് എത്രയോ മുമ്പേ ഭക്തര്‍ക്കിടയില്‍ മാത്രമല്ല, നാട്ടുകാര്‍ക്കിടയിലും അല്‍പസ്വല്‍പം മഹന്തിന്റെ പണിയെടുക്കണമെന്ന് മോഹം ഉള്ളില്‍ കയറിപ്പോയി. അതിന് ഗര്‍ഭഗൃഹം വിട്ടിറങ്ങണം. 1992ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ കുറെയാളുകളെയും കൂട്ടിപ്പോയി. പിന്നാലെ കേട്ടാല്‍ കാതു പൊത്തുന്നത്രം വര്‍ഗീയ വിഷ വിസര്‍ജ്യം തള്ളലും. മതം രാഷ്ട്രീയത്തില്‍ കലരാന്‍ പാടില്ലെന്നൊന്നും ബാധകമല്ല. സ്വന്തമായ ഹിന്ദു യുവവാഹിനി സേനയുമുണ്ടാക്കി. അതില്‍ കിട്ടിയതാണ് പാര്‍ലമെന്റ്, നിയമസഭാ അംഗത്വങ്ങളും മുഖ്യമന്ത്രിപദവും.
അജയ് സിങ് ബിഷ്ത് എന്നാണ് അച്ഛനമ്മമാര്‍ ഇട്ട പേര്. ഇരുപതാം വയസ്സില്‍ ഗൃഹസ്ഥം വെടിഞ്ഞ് നേരെ പോയത് അയോധ്യയിലേക്ക്. മതേതര സുരഭിലമായ ഇന്ത്യയില്‍ യോഗിയെപോലൊരു ആസാമിക്ക് എന്ത് ഭാവിയെന്നായിരുന്നു പലരുടെയും ചോദ്യം. പക്ഷേ ഗോരഖ്പൂരില്‍നിന്ന് 1998 മുതല്‍ നാലു തവണയാണ് പരമോന്നതസഭയിലേക്ക് ടിയാന്‍ ജയിച്ചുകയറിയത്. എല്ലാം പച്ചയ്ക്ക് വര്‍ഗീയം പറഞ്ഞുകൊണ്ടുതന്നെ. അടുത്ത കടക്കാരന്റെ ഊപ്പാട് കഴിക്കണമെങ്കില്‍ അവനെതിരെ നാല് കുനിഷ്ഠ് പറഞ്ഞുണ്ടാക്കണം. അതുതന്നെയാണ് ആദിത്യനാഥും കോണ്‍ഗ്രസിനെതിരെ ചെയ്തത്. ദരിദ്ര നാരായണന്മാരായ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുമതത്തെ ഫലപ്രദമായി ഉപയോഗിച്ചു. മുസ്്‌ലിം യുവതികളുടെ ശവമെടുത്ത് ബലാല്‍സംഗം ചെയ്യണമെന്ന രീതിയിലുള്ള മൂക്കു പൊത്തുന്ന വാക്കുകള്‍ തൊടുത്തുവിട്ടു. ‘ഒരു ഹിന്ദുവിനെ തൊട്ടാല്‍ നൂറ് മുസല്‍മാന്മാരെ കൊല്ലണം. മസ്ജിദുകളില്‍ വിഗ്രഹം വെക്കണം. തരംകിട്ടിയാല്‍ മുസ്്‌ലിംകളെ മുഴുവന്‍ രാജ്യത്തുനിന്ന് ആട്ടിയോടിക്കും’ എന്നിത്യാദി തീക്കൊള്ളികള്‍ പലതവണ. ചക്കിക്കൊത്ത ചങ്കരനെപോലെ ഇതേ സമയത്തുകിട്ടി തൊട്ടടുത്ത ഗുജറാത്തില്‍നിന്ന് മറ്റൊരു വര്‍ഗീയ പാഷാണത്തെ. ഗുജറാത്തിലെ യോഗി മുസ്‌ലിംകളെ ശൂലത്തില്‍ കൊരുത്തും വെടിവെച്ചും കൊന്നപ്പോള്‍ യോഗിയുടെ കളി നേരിട്ടല്ലായിരുന്നു. വര്‍ഗീയപ്പരിഷകള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് യുവവാഹിനിസേനയെ സമൂഹ എഞ്ചിനീയറിങില്‍ യഥേഷ്ടം മേയാന്‍വിട്ടു. അയോധ്യ, മുസഫര്‍നഗര്‍ വര്‍ഗീയ കലാപങ്ങളില്‍ അവരവരുടെ പങ്ക് വഹിച്ചു. ബാക്കി പണി സാമി നോക്കി. 2017 മാര്‍ച്ചില്‍ എം.പി സീറ്റു വിട്ട് യു.പി മുഖ്യമന്ത്രിയായെങ്കിലും ജനം മാസങ്ങള്‍കൊണ്ട് പക്ഷേ യോഗിയെ കൈവിട്ടു. ഗോരഖ്പൂരിനും മുഖ്യമന്ത്രിക്കസേരക്കും ഇളക്കം തട്ടിത്തുടങ്ങിയിരിക്കെയാണ് പതിനേഴാം ലോക്‌സഭാ ചുനാവ് വന്നിരിക്കുന്നത്. ഇതുതന്നെ അവസരം. മോദിക്കെതിരെ നല്ല ജനവിരോധമുണ്ട്. അത് മുതലാക്കിയാല്‍ പ്രധാനമന്ത്രിക്കസേര പിടിക്കാം. ലോകത്തെ പ്രഥമ മഹന്ത്ജി പ്രധാനമന്ത്രിജി. എല്ലാ ഉദ്യോഗസ്ഥപ്പരിഷകളും കാലില്‍വന്നുവീഴട്ടെ.
ഇതിനുള്ള വഴികളാലോചിച്ചപ്പോഴാണ് ട്വിറ്ററില്‍ മുസ്‌ലിംലീഗിനെതിരെ ഒരു കാച്ചുകാച്ചാമെന്നു വെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ ചെന്ന അവസരമാണ്്. മുസ്്‌ലിംലീഗിന്റെ കോട്ടയിലാണത്രെ മല്‍സരം. ലീഗ് കോണ്‍ഗ്രസിന്റെ ശരീരത്തിനേറ്റ വൈറസ് ആണെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും ട്വീറ്റിറക്കി. രാജ്യത്തെ 20 കോടിയോളം മുസ്്‌ലിം ന്യൂനപക്ഷങ്ങളെ ശത്രുക്കളാക്കിയാല്‍ കിട്ടുന്നത് ബാക്കി ഹിന്ദു വികാരം ഉയരലാണ്. കാലങ്ങളായി സംഘ കുടുംബം ആലോചിച്ചുറപ്പിച്ച തിയറി. 1992ലും 2014ലും 2017ലും വിജയിച്ച പരീക്ഷണം. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് സ്വാതന്ത്ര്യ സമരകാലത്തെ അഖിലേന്ത്യാമുസ്്‌ലിം ലീഗല്ലെന്നൊന്നും അറിഞ്ഞുകൂടാ. വടക്കേഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് രാഷ്ട്രീയം പഠിക്കാന്‍ എവിടെ സമയം. ഇന്ത്യന്‍ സൈന്യത്തെ ‘മോദി കീ സേന’ യെന്ന് വിളിച്ചതിന് കിട്ടി ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ കിഴുക്ക്. ഇത്രയും വലിയ പദവിയിലിക്കുന്ന താങ്കള്‍ക്ക് ആ പ്രയോഗം ചേരില്ലെന്ന് കമ്മീഷന്‍ താക്കീതു ചെയ്തു. ഹേയ്, ഇതെത്ര കണ്ടിരിക്കുന്നു!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending