Connect with us

More

ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ ഒരു മനുഷ്യയുസു മുഴുവന്‍ മക്കളെ ഓര്‍ത്തു കണ്ണു നിറയാതെ ജീവിക്കാം….

Published

on

ഈ 16 വയസുള്ള 3 കുഞ്ഞുങ്ങളുടെ മരണം ശരിക്കും സങ്കടപെടുത്തി..എന്നാല്‍ ഇവര്‍ മരിച്ച വാര്‍ത്തയെക്കാള്‍ ഞെട്ടല്‍ ഉണ്ടാക്കിയത് അവരുടെ മരണത്തിന്റെ രീതി ആയിരുന്നു..വാര്‍ത്തകള്‍ അനുസരിച്ചു 16 വയസുള്ള ഈ കുഞ്ഞുങ്ങള്‍ പാതിരാത്രി 2 മണിക്ക് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ തമിള്‍ നാട്ടിലേക്ക് തേനീച്ചയുമായി പോയ ലോറിയില്‍ ചെന്നു ഇടിച്ചാണ് മരിച്ചത് എന്നാണ്…
ഇതില്‍ ചിന്തിക്കേണ്ട വിഷയങ്ങള്‍..
1..16 വയസുള്ള 3 കുഞ്ഞുങ്ങള്‍ എന്നാല്‍ െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാത്ത കുഞ്ഞുങ്ങള്‍..
2..ഒരു സ്‌കൂട്ടറില്‍ 3 പേരു…
3..സമയം രാത്രി 2 മണി..
എന്റെ സംശയം ഈ കുഞ്ഞുങ്ങള്‍ എവിടെ പോയി..മാതാപിതാക്കള്‍ അന്വേഷിക്കാറില്ലേ ഇവരെ.ഒരു പക്ഷെ മാതാപിതാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല..പക്ഷെ അറിയണമാരുന്നു..സ്‌കൂട്ടറുമായി പാതിരാത്രി ലൈസന്‍സ് പോലും ഇല്ലാത്ത ഈ കുഞ്ഞുങ്ങളെ സത്യത്തില്‍ മരണത്തിനു വിട്ടുനല്കുവായിരുന്നില്ലേ ഇവരുടെ മാതാപിതാക്കള്‍…

സമാനമായ സംഭവം 2 ദിവസം മുന്‍പ് അട്ടച്ചാക്കലും നടന്നു..ഒരു ഡ്യുക് ബൈക്ക് രാത്രി വെയ്റ്റിംഗ് ഷെഡിന് പുറകിലൂടെ ഒരു പറമ്പില്‍ കയറി അവിടെ ഒരു പ്ലാവിന്റെ ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ ഉയരത്തില്‍ ചെന്നു അടിച്ചിട്ടു വീണ്ടും റോഡില്‍ വന്നു വീണു…അതും രാത്രി 11 മണിക്ക് ശേഷം..ബൈക്കില്‍ യുവാവ് തന്നെ…ഇതെന്താ കുഞ്ഞുങ്ങള്‍ ഇങ്ങനെ…

ഞാന്‍ ഇത് പറയുവാന്‍ കാരണം ഇപ്പോള്‍ എനിക്ക് 42 വയസുണ്ട്..ഇപ്പോളും ഒരു 10 മണിക്ക് മുന്‍പ് വീട്ടില്‍ വരും…അതിനുള്ളില്‍ മിനിമം 3 കോള്‍ എങ്കിലും പപ്പ ചെയ്യും എനിക്ക്..എവിടെയാ..യെന്തു ചെയുന്നു..കഴിച്ചോ..വേഗം വരണം ഇങ്ങനെ പോകും പപ്പയുടെ വാക്കുകള്‍..എന്റെ സഹോദരനോടും ഇതുപോലെ തന്നെ…ചില സമയങ്ങളില്‍ ദേഷ്യം വരാറുണ്ടെങ്കിലും ഇപ്പോള്‍ ആ വിളി പ്രതീക്ഷിച്ചാണ് പോകുന്നത്..ആ വിളി വന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു പപ്പയോട് പറയും ഞാന്‍ ഇവിടെ ഉണ്ട്..ഇന്ന സമയത്തു എത്തും എന്നു..കാരണം ഒരു പിതാവിന്റെ കരുതല്‍ എന്തെന്ന് ഒരു പിതാവായപ്പോള്‍ എനിക്ക് മനസിലായി…

ഞാന്‍ പറഞ്ഞു വന്നത്..ഈ തലമുറയുടെ പോക്ക് എങ്ങോട്ട്….ഈ കുഞ്ഞുങ്ങളുടെ വേര്‍പാടില്‍ വിഷമിക്കുന്നത് കുടുംബക്കാര്‍ മാത്രം അല്ല..സുഹൃത്തുക്കള്‍..സഹപാഠികള്‍..നാട്ടുകാര്‍..ഇതു വായിക്കുന്നവര്‍..യെല്ലാം ഇല്ലേ..എത്രയോ നല്ല ജീവിതം നയിക്കേണ്ട കുഞ്ഞുങ്ങള്‍..സമൂഹത്തിനു നന്മ ചെയേണ്ടവര്‍..മാതാപിതാക്കള്‍ക്കു താങ്ങായി നില്‌കേണ്ടവര്‍….ഒരു അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടു….എന്താണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാത്തത്…അവരെ വിലക്കേണ്ടപ്പോള്‍ വിലക്കാത്തത്…
ആവശ്യം ഉള്ളത് ആവശ്യം ഉള്ളപ്പോള്‍ ആണ് കൊടുക്കേണ്ടത്..അതിനു ഓരോ സമയം ഉണ്ട്..അങ്ങനെ ഉള്ളവരാണ് കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നത്..അല്ലാതെ അവര്‍ പറയുന്നതെന്തും ആ സെക്കന്‍ഡില്‍ സാധിച്ചുകൊടുക്കുന്നവര്‍ അവരെ തെറ്റായ വഴിയില്‍ പോകുവാന്‍ പ്രേരിപ്പിക്കും….
മാതാ പിതാക്കള്‍ ശ്രദ്ധിക്കു..നിങ്ങളുടെ കുഞ്ഞുങ്ങളെ..െ്രെഡവ് ചെയ്തു പോകുമ്പോള്‍ പലപ്പോഴും കൊച്ചു കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്…ഹെല്‍മെറ്റ് പോലും ഇല്ലാതെ…എല്ലാം മാതാപിതാക്കള്‍ അറിയാതെ ആണെന്ന് പറയാന്‍ പറ്റില്ല…കുഞ്ഞുങ്ങളെ സ്‌കൂട്ടര്‍ കൊടുത്തു വിടുന്ന മാതാപിതാക്കളും ഉണ്ട്…ഒരു അപകടം വന്നതിനു ശേഷം കണ്ണു നിറയാതെ,അതിനു ഇടവരുത്തതിരിക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ എത്രയോ പേരുടെ കണ്ണുനീര് കാണാതെ ഇരിക്കാന്‍ സാധിക്കും…
ഈ കുഞ്ഞുങ്ങളുടെ വിയോഗത്തില്‍ ഏറെ പേരുടെ മനസു വിങ്ങുന്നുണ്ട്…എന്റെയും…
പ്രിയപെട്ടവര്‍ക്കു ആദരാഞ്ജലികള്‍…

ഞാന്‍ ഈ എഴുതിയത് എന്റെ മനസ്സാണ്.. ഉള്ളില്‍ ഉണ്ടായ വിഷമം…അതുകൊണ്ടു എഴുതി എന്നെ ഉള്ളു…ആരെയും വേദനിപ്പിക്കാന്‍ അല്ല..ആര്‍ക്കെങ്കിലും വേദനിച്ചു എങ്കില്‍ ക്ഷമ ചോദിക്കുന്നു…
നമ്മള്‍ കരുതണം കുഞ്ഞുങ്ങളെ…അവര്‍ എവിടെ പോകുന്നു..എന്തു ചെയ്യുന്നു..മാതാപിതാക്കള്‍ അറിയണം..ഇതു വായിക്കുന്നവര്‍..ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ ഒരു മനുഷ്യയുസു മുഴുവന്‍ മക്കളെ ഓര്‍ത്തു കണ്ണു നിറയാതെ ജീവിക്കാം….
സ്‌നേഹത്തോടെ…
ബിജു കുമ്പഴ….

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending