Connect with us

More

‘കോടികള്‍ വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും കൊടുത്തില്ലെന്ന ഗണേഷിന്റെ പരാമര്‍ശം’; പ്രതികരണവുമായി നിവിന്‍ പോളി

Published

on

തിരുവനന്തപുരം: കോടികള്‍ വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും കൊടുത്തില്ലെന്ന നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി യുവനടന്‍ നിവിന്‍ പോളി. പ്രളയബാധിതര്‍ക്ക് മലയാള സിനിമാ മേഖലയിലുള്ള എല്ലാവരുടേയും സഹായമുണ്ടെന്നും, പലരും പുറത്തു പറഞ്ഞുകൊണ്ടല്ല സഹായങ്ങള്‍ നല്‍കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25ലക്ഷം സംഭാവന ചെയ്തിട്ടുണ്ട്.

സിനിമയിലെ യുവതാരങ്ങള്‍ സഹായിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. ‘എല്ലാവരും സഹായിക്കുന്നുണ്ട്. എല്ലാം എല്ലാവരോടും പറഞ്ഞിട്ടാകണമെന്നില്ലല്ലോ. ദുരന്തം നടന്ന സമയം മുതല്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിച്ച കുറേ സിനിമാ പ്രവര്‍ത്തകരുണ്ട്. പലരും അതൊന്നും പുറത്തു പറഞ്ഞിട്ടില്ല. എല്ലാവരും അവരവരുടേതായ രീതിയില്‍ കൃത്യമായി സഹായിക്കുന്നുണ്ടെന്നു തന്നെയാണ് എന്റെ അറിവ്’, നിവിന്‍ പോളി പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണ്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കണമെന്നും നിവിന്‍ പോളി അഭ്യര്‍ത്ഥിച്ചു. ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് നമുക്ക് ദുരിതത്തിന്റെ ആഴം പലപ്പോഴും മനസിലാകുക. ആലുവയിലും മറ്റുമുള്ള ക്യാമ്പുകളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു. വര്‍ഷങ്ങളായി സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവരാണ് അവിടെ പലരും. വീടുകളെല്ലാം പൂര്‍ണമായി നശിച്ചു. ഇത്രയും നാള്‍ നമ്മള്‍ ഒരുമിച്ചു നിന്നു, ഇനിയും അതുപോലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നില്‍ക്കണമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ യുവനടന്‍മാര്‍ ആരും സഹായിച്ചില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. മലയാളത്തിലെ യുവതാരങ്ങള്‍ ഓരോ സിനിമക്കും കോടികള്‍ പ്രതിഫലം വാങ്ങുന്നവരാണെന്നും കേരളത്തിനൊരു ദുരിതം വന്നപ്പോള്‍ അവരാരും സഹായിച്ചില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

‘നല്ല മനസ്സുള്ളവര്‍ എല്ലായിടത്തുമുണ്ട്. സിനിമാപ്രവര്‍ത്തകരെ നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന പല ആളുകളേയും ദുരിതം വന്നപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു പൈസ കൊടുത്തതുമില്ല. ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്‍മാര്‍, ചില യുവനടന്‍മാര്‍ അവരെയൊന്നും കാണാനേയില്ല. വെറും അഞ്ചു ദിവസത്തേക്ക് 35ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്‍മാരുണ്ട്. ഒരു കടയുടെ ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. അവരെയൊന്നും എവിടേയും കണ്ടില്ല. കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതാനും പ്രസ്താവന കൊടുക്കാനും മാത്രം തയ്യാറാവുമ്പോള്‍ താനതില്‍ പ്രതിഷേധിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇന്ന് നിവിന്‍പോളിയുടെ പ്രതികരണമുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending