Connect with us

More

അഡാറ് ലൗവിലെ ഗാനരംഗം മറ്റൊരു മലയാളസിനിമയുടെ കോപ്പിയടിയോ? തെളിവുകള്‍ നിരത്തി നിര്‍മ്മാതാവ്

Published

on

സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകശ്രദ്ധ നേടിയ ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലവ്വ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനുപയോഗിച്ച രംഗങ്ങള്‍ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുന്നു. അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ രംഗം മജീദ് അബു സംവീധാനം ചെയ്യുന്ന കിടു എന്ന മലയാള സിനിമയിലെ ഗാനരംഗത്തുല്‍നിന്നും കോപ്പിയടിച്ചതാണെന്നാണ് കിടുവിന്റെ അണിയറ പ്രവര്‍ത്തകരുടെ ആരോപണം.

ഇതേ സിനിമയുടെ ഒരു ഗാനരംഗത്തില്‍ അഡാറ് ലൗവിലെ കണ്ണിറുക്കല്‍ രംഗത്തിന് സമാനമായൊരു രംഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ ഇത് അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ വാസ്തവം വെളിപ്പെടുത്തി ‘കിടു’ സിനിമയുടെ നിര്‍മാതാവായ സാബു പി.കെ രംഗത്തെത്തിയത്.

”കിടു’ ആണ് കോപ്പിയടിച്ചത് എന്ന് പറയുന്നത് തെറ്റ് ‘ഈ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട്. ഇവര്‍ അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ കാരണം ഞാന്‍ തന്നെ പറയാം. എന്റെ സിനിമയുടെ എ!ഡിറ്ററും അഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പയടിച്ചെന്ന്. നമ്മള്‍ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താല്‍പര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളില്‍ സ്വാഭിവകമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.’സാബു പറഞ്ഞു.

നവംബര്‍ 25 ന് സിനിമയുടെ പാക്കഅപ്പും ജനുവരി ആദ്യവാരത്തോടെ എഡിറ്റിങും കഴിഞ്ഞതാണെന്നും വിവാദത്തിന് താല്‍പ്പര്യമില്ലെന്നും കിടു വിലെ നായിക കൂടിയായ അനഘയും പറയുന്നു. അഡാര്‍ ലവ്വിലെ രംഗം ‘കിടു’വില്‍ ഉപയോഗിച്ചു എന്ന ആരോപണം വ്യാപകമായതോടെയാണ് സംഭവത്തിലെ യാതാര്‍ത്ഥ്യം തുറന്ന് പറഞ്ഞ് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

മജീദ് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഗാനം ആലപിക്കുന്നത് വിനീത് ശ്രീനിവാസന്‍ തന്നെയാണ്.

സുഹൃത്തുക്കളായ നാല് പ്ലസ്ടു വിദ്യാര്‍ഥികളുടെയും കൂട്ടുകാരുടെയും കഥയാണ് കിടു പറയുന്നത്. ഒരദ്ധ്യാപികയുമായി കുട്ടികള്‍ക്കുണ്ടാകുന്ന അടുപ്പവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നര്‍മത്തിലൂടെ പറയുന്നു. മജീദ് അബുവാണ് സംവിധാനം.

അതേസമയം ഒരു അഡാര്‍ ലവ് സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനത്തിനെതിരെ കേസെടുക്കുന്നതിന് സുപ്രീം കോടതിയുടെ സ്‌റ്റേ. നിലവിലുളള കേസുകളിലെ തുടര്‍ നടപടികളും കോടതി സ്‌റ്റേ ചെയ്തു. കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തെലങ്കാനയില്‍ കേസും മഹാരാഷ്ട്രയില്‍ പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇവ അഭിപ്രായ സ്വതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യരും സംവിധായകന്‍ ഉമര്‍ ലുലുവും നിര്‍മാതാവും ആണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി എല്ലാ കേസിനും സ്‌റ്റേ അനുവദിച്ചു. ഗാനത്തിനെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കിയ കോടതി ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending