Connect with us

More

ആദിവാസി അഭിഭാഷകയോട് നിയമവകുപ്പിന്റെ അയിത്തം

Published

on

 

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തിലും പുറത്തുവരുന്നത് ഭരണകേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനം. മന്ത്രിസഭ അംഗീകരിച്ച പട്ടികപോലും വെട്ടിത്തിരുത്തിയാണ് ആദിവാസി യുവതിയെ ഒഴിവാക്കിയത്. നിയമവകുപ്പാണ് കടുത്ത ജാതിവിവേചനം കാണിച്ചിരിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമന പട്ടികയാണ് ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനത്തിന് തെളിവ് നിരത്തുന്നത്. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ശിപാര്‍ശ 2017 മാര്‍ച്ച് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം അതേപടി അംഗീകരിച്ചു. എന്നാല്‍ നിയമവകുപ്പില്‍ നിന്ന് മെയ് 16ന് ഉത്തരവിറങ്ങിയപ്പോള്‍ പട്ടികയിലെ ആദ്യപേരുകാരിയായ ആദിവാസിയായ അഭിഭാഷകയെ ഒഴിവാക്കുകയായിരുന്നു. നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ആണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി പി.ജെ സിജയെ ആണ് ഒഴിവാക്കിയത്. മൂന്നു വര്‍ഷത്തേക്കോ 60 വയസ് തികയുംവരെയോ ആണ് പ്ലീഡര്‍മാരുടെ നിയമനം. രണ്ട് സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നാല് സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നിയമിക്കുന്നതിനായി യഥാക്രമം ആറും 12ഉം പേരുടെ പട്ടികയാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. സീരിയല്‍ നമ്പറില്‍ ആദ്യമുള്ളവരെ അംഗീകരിക്കണമെന്ന് മന്ത്രിസഭക്കുള്ള ശിപാര്‍ശ കുറിപ്പിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും പങ്കെടുത്ത 2017 മാര്‍ച്ച് 29ലെ മന്ത്രിസഭ പട്ടിക അംഗീകരിച്ചുവെങ്കിലും സര്‍ക്കാര്‍ പ്ലീഡര്‍മാരില്‍ ആദ്യസ്ഥാനത്തുള്ള സിജയെ ഒഴിവാക്കി ഉത്തരവിറങ്ങുകയായിരുന്നു. പുതിയ ഉത്തരവില്‍ രണ്ട് സീനിയര്‍മാരും മൂന്ന് സര്‍ക്കാര്‍ പ്ലീഡര്‍മാരും മാത്രമാണുള്ളത്.
താന്‍ ആദ്യപേരുകാരിയായുള്ള പട്ടിക മന്ത്രിസഭ അംഗീകരിച്ചിട്ടും ഉത്തരവ് വന്നപ്പോള്‍ എങ്ങനെ പുറത്തായെന്ന് അറിയാത്ത അവസ്ഥയിലാണ് സിജ. എന്തുകാരണത്താലാണ് മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിന്നും നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതെന്നും സിജക്ക് അറിയില്ല. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ നിയമവകുപ്പും തയാറാകുന്നില്ല. മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വകുപ്പ് സെക്രട്ടറിക്ക് അവകാശമുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
ജാതിവിവേചനത്തിനെതിരെ വഴിനീളെ പ്രസംഗിച്ചുനടക്കുന്ന ഇടതുപക്ഷ നേതാക്കള്‍ കേരളം ഭരിക്കുമ്പോള്‍ തന്നെയാണ് ആദിവാസിയായതിന്റെ പേരില്‍ ഒരു സ്ത്രീക്ക് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് കൂടി കയ്യാളുന്ന നിയമമന്ത്രി എ.കെ ബാലന്റെ കീഴിലാണ് ഇത്തരമൊരു നടപടിയുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

aadhivasi1

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending