Connect with us

Video Stories

ഖാഇദേമില്ലത്തിന്റെ സ്വപ്‌ന സാഫല്യം

Published

on

അഡ്വ. അഹമദ് മാണിയൂര്‍

ഇന്ത്യയിലെ പീഡിത ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനെ നട്ടുവളര്‍ത്തി ഒരു വടവൃക്ഷമായി പന്തലിപ്പിച്ചാണ് സ്ഥാപക പ്രസിഡണ്ട് ഖാഇദേ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വിടവാങ്ങിയത്. പകുതി രാഷ്ട്രീയവും പകുതി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഒരു സമ്പൂര്‍ണ്ണ മതേതര ജനാധിപത്യ ന്യൂനപക്ഷ കൂട്ടായ്മയായിരുന്നു ഖാഇദേ മില്ലത്തിന്റെ സ്വപ്‌നം. സ്വാതന്ത്ര്യ പുലരിയുടെ ഹര്‍ഷോന്മാദങ്ങള്‍ക്കിടയിലും വടക്കെ ഇന്ത്യന്‍ തെരുവുകളിലും ഗ്രാമപാതകളിലും തളംകെട്ടിനിന്ന മനുഷ്യരക്തത്തിന്റെ ചെന്തിപ്പൂകളില്‍നിന്നായിരുന്നു പാര്‍ട്ടിയുടെ ജനനം. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1947 ആഗസ്ത് 15 ന് ഭരണകൈമാറ്റവും വിഭജനവും തീരുമാനിക്കപ്പെട്ടതു മുതല്‍ വടക്കെ ഇന്ത്യയില്‍ വര്‍ഗീയാഗ്നി ആളിക്കത്തുകയായിരുന്നു. മുസ്‌ലിംകളെ ഇന്ത്യാവിരുദ്ധരും വിഭജനവാദികളുമായി മുദ്രയടിച്ച് വര്‍ഗീയവൈരം വ്യാപിപ്പിക്കുന്നതില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ വിജയിച്ചു. വടക്കെ ഇന്ത്യ മുഴുവന്‍ മൂന്നുമാസക്കാലം കലാപം നീണ്ടു. അവിഭക്ത ഇന്ത്യയില്‍ സര്‍വയിടങ്ങളിലും ശക്തമായ വേരുകളുണ്ടായിരുന്ന ഒരു മുസ്‌ലിം ശാക്തികചേരിയായിരുന്നു സര്‍വേന്ത്യാ മുസ്‌ലിംലീഗ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ ഗാന്ധിജിക്കും കോണ്‍ഗ്രസിനും ഒപ്പം നിന്ന് സ്വാതന്ത്ര്യസമരങ്ങളില്‍ മുഖ്യപങ്കാളികളായി. സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും കടന്നുവന്നു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായി. അസംഘടിതരും അനാഥരും അരക്ഷിതരുമായി. നിരന്തരം കലാപങ്ങളരങ്ങേറി. പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലവി ലിഖാഉള്ള ഗാന്ധിജിയെ സമീപിച്ച് ചോദിച്ചു, ‘രാജ്യത്തിന് വേണ്ടി മറ്റാരേയുംപോലെ രക്തവും ജീവനും നല്‍കിയവരാണ് മുസ്‌ലിംകള്‍. അവര്‍ വേട്ടയാടപ്പെടുന്നു. എന്തുതെറ്റാണ് അവര്‍ ചെയ്തത്.’ ഗദ്ഗദചിത്തനായി ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു. ‘മുസ്‌ലിംകളായിപ്പോയി എന്നതുമാത്രം’. മുസ്‌ലിംകള്‍ അന്ന് അനുഭവിച്ച സാമൂഹിക രാഷ്ട്രീയ കയ്യേറ്റങ്ങളുടെ ഒരു മുഴുവന്‍ ചിത്രം ഗാന്ധിജിയുടെ മറുപടിയിലുണ്ടായിരുന്നു.
ദുരിതപൂര്‍ണമായ ആ കാലാവസ്ഥയില്‍ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് ആത്മവിശ്വാസം പകരാനും പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ഒത്തിണക്കി നിര്‍ത്തി സുരക്ഷിതത്വബോധം ഉളവാക്കാനും ബഹുമുഖമായ പുരോയാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വേണ്ടി 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്‌ലിം നേതാവും പണ്ഡിതനുമായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പഴയ സര്‍വേന്ത്യാ ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന വടക്കെ ഇന്ത്യന്‍ പ്രദേശങ്ങളില്‍നിന്നുള്ള പങ്കാളിത്തം ഈ യോഗത്തില്‍ താരതമ്യേന കുറവായിരുന്നു. അവിടെ മുസ്‌ലിംകള്‍ പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ട കാലമായിരുന്നുവല്ലോ. കെ.എം സീതിസാഹിബിന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
മുസ്‌ലിംകളടക്കമുള്ള എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ ഒരു സ്വത്വ രാഷ്ട്രീയപ്രസ്ഥാനം വേണമെന്നായിരുന്നു സമ്മേളനത്തിന്റെ പൊതുവായ അഭിപ്രായം. ആ സമ്മേളനത്തില്‍ വെച്ചുതന്നെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുകയും മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രഥമ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മതേതര മൂല്യങ്ങളും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയില്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. സ്വതന്ത്ര ഇന്ത്യയിലെ മാറിവന്ന സാമൂഹിക രാഷ്ട്രീയഭൂമികയില്‍ രാഷ്ട്രീയത്തില്‍ നിന്ന് അന്യം നിന്നുകൊണ്ടുള്ള ഒരു നീക്കവും ലക്ഷ്യപ്രാപ്തി നല്‍കില്ലെന്ന് അദ്ദേഹം ഉപദേശിച്ചു. കാല്‍ നൂറ്റാണ്ടോളം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റായി ആ വഴികളിലൂടെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. സമൂഹത്തിന്റെ നായകന്‍ (ഖാഇദേമില്ലത്ത്) എന്ന ബഹുമതി നാമം ചേര്‍ത്താണ് കക്ഷിഭേദമന്യെ എല്ലാവരും അദ്ദേഹത്തെ വിളിച്ചത്.
ഖാഇദെമില്ലത്തിന്റെ നേതൃത്വത്തില്‍ വളരെ പെട്ടെന്നുതന്നെ പാര്‍ട്ടിക്ക് രാജ്യത്തെങ്ങും വേരോട്ടം ലഭിച്ചു. സ്വാതന്ത്ര്യാനന്തരം 1952 ല്‍ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭയിലേക്ക് മലബാറില്‍ നിന്ന് അഞ്ചു അംഗങ്ങളെ തിരഞ്ഞെടുത്തയക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചു. അതില്‍ ഒന്ന് ദലിത് സംവരണവും ആയിരുന്നു. സംസ്ഥാനരൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായി. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രാതിനിധ്യവും തുടരുന്നു. കോണ്‍ഗ്രസ്- പിഎസ്സ്പി സഖ്യത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട 1960 ല്‍ കെ.എം. സീതിസാഹിബ് നിയമസഭാ സ്പീക്കര്‍ ആയതുമുതല്‍ ചില ഇടവേളകളില്‍ ഒഴിച്ച് കേരളത്തില്‍ ഭരണപങ്കാളിത്തവും വഹിച്ചുവരുന്നു. അറുപതുകളുടെ അവസാനത്തില്‍ പശ്ചിമബംഗാളിലും മുസ്‌ലിംലീഗിന് മന്ത്രി സഭാ പ്രാതിനിധ്യമുണ്ടായി. വിവിധ സംസ്ഥാന നിയമസഭകളില്‍ എം.എല്‍.എമാര്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍, ത്രിതല പഞ്ചായത്ത് ഭരണസാരഥ്യം എന്നിങ്ങനെ മുസ്‌ലിംലീഗ് പ്രതിനിധീകരിച്ചു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ രണ്ടുതവണയും കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് നേതാവ് അംഗമായി.
സ്ഥാപക നേതാവ് ഖാഇദേമില്ലത്ത് കാണിച്ച പാതയിലൂടെ തന്നെ പാര്‍ട്ടി മുന്നേറുന്നുവെന്നത് മുസ്‌ലിംലീഗിനെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ജനസേവനരംഗത്തും മുസ്‌ലിംലീഗിനെ വെല്ലുന്ന മറ്റൊരു പ്രസ്ഥാനം ഇല്ലെന്നതാണ് സത്യം. കേരളത്തിലും തമിഴ്‌നാട്ടിലുമായി മുസ്‌ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് വനിതകളുടെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പാര്‍ട്ടി വഹിച്ച പങ്ക് എതിരാളികള്‍പോലും പ്രശംസിക്കുന്നവയാണ്.
ആതുരശുശ്രൂഷാരംഗത്തും അനിതരമായ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. നിരാലംബരായ രോഗികള്‍ക്കു സാന്ത്വനമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളോടും കാന്‍സര്‍ സെന്ററുകളോടും അനുബന്ധിച്ച് കോടികള്‍ ചെലവഴിച്ചുള്ള സഹായ കേന്ദ്രങ്ങള്‍- സി.എച്ച്. സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ എല്ലാ പഞ്ചായത്തുകളിലും ‘ബൈത്തുറഹ്മ പദ്ധതി പ്രകാരം അശരണര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍ വഴി ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു. ഇവക്കുപുറമെ മുസ്‌ലിംലീഗ് പോഷക ഘടകമായ കെ.എം.സി.സി കമ്മിറ്റികളും കോടിക്കണക്കിന് രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മറ്റു പല പ്രസ്ഥാനങ്ങളും രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വ സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും വര്‍ഗീയ ധ്രുവീകരണയത്‌നങ്ങളില്‍ മാത്രം മുഴുകിയിരിക്കുകയും ചെയ്യുമ്പോള്‍ മുസ്‌ലിംലീഗും പോഷക സംഘടനകളും ഭേദങ്ങള്‍ ഏതുമില്ലാതെ സേവനങ്ങളില്‍ മുഴുകിനില്‍ക്കുന്നതു സര്‍വ്വര്‍ക്കും മാതൃകയാണ്.
മുസ്‌ലിം വനിതാ വിദ്യാഭ്യാസത്തിലെ മുന്നേറ്റംപോലെ വനിതാ ശാക്തീകരണവും ഊര്‍ജ്ജിതമാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മുസ്‌ലിം സ്ത്രീശാക്തീകരണം ഖാഇദേമില്ലത്തിന്റെയും കെ.എം. സീതിസാഹിബിന്റെയും മറ്റും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ആ സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞു. ഖാഇദേ മില്ലത്തിന്റെ സന്ദേശമായ അഭിമാനകരമായ അസ്തിത്വം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ മതേതര ജനാധിപത്യ പാതയിലൂടെ നയിക്കുകയെന്ന ദൗത്യ നിര്‍വഹണത്തില്‍ കര്‍മ്മനിരതമാണ് മുസ്‌ലിംലീഗ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending