Connect with us

Culture

ആസിഫയുടെ ഉമ്മാക്ക് പറയാനുണ്ടായിരുന്നത്; മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം മാത്രം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫയുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പോലും തങ്ങളെ അനുവദിച്ചില്ലന്ന് ആസിഫയുടെ രക്ഷിതാക്കള്‍ തന്നോട് പറഞ്ഞെന്ന് ഇ.ടി പറഞ്ഞു. പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ പട്ടയം നിഷേധിച്ചിരുന്നതായും തന്റെ മകളെ രണ്ട് കിലോമീറ്റര്‍ അപ്പുറം ചെങ്കുത്തായ് നിലകൊള്ളുന്ന മലയിടുക്കില്‍ മറവ് ചെയ്യേണ്ടി വന്നുവെന്നും നിസ്സഹായതയോടെ രക്ഷിതാക്കള്‍ പരാതി പറഞ്ഞു. ഇപ്പോഴും പലരും അവരെ ഭയപ്പെടുത്തുന്നാതായി മാതാവ് പറയുന്നതായും, ഇ.ടി മാധ്യമങ്ങളോട് പങ്കുവെച്ചു.

ഞങ്ങള്‍ എന്ത് സഹായമാണ് ചെയ്ത് തരേണ്ടതന്ന ചോദ്യത്തിന് ‘ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയുറപ്പ് വരുത്തുക, അവരെ തൂക്കിലേറ്റുക’ എന്നാണ് ആസിഫയുടെ ഉമ്മ മറുപടി പറഞ്ഞതെന്നും ഇ.ടി അറിയിച്ചു.
മകളെ പറ്റി പറയുമ്പോഴൊക്കെ ആ മാതാവ് വിങ്ങിപൊട്ടുകയായിരുന്നു. മുസ്ലിംലീഗ് പാര്‍ട്ടി കേസ് നടത്തിപ്പിനും ആസിഫയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനും എന്തൊക്കെ ആവശ്യമാണോ അതൊക്കെ ഉറപ്പ് വരുത്താന്‍ തയ്യാറാണ്. ഏത് രീതിയിലുള്ള ഇടപെടലിനും പാര്‍ട്ടി ഒരുക്കമാണന്ന് ആസിഫയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായം പാര്‍ട്ടി ഉറപ്പ് വരുത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ഭരണകൂടവും ഭരണത്തിന് നേതൃത്തം കൊടുക്കുന്ന പാര്‍ട്ടിയും ഇതില്‍ കൂട്ടുപ്രതികളാണ്. ജമ്മുവില്‍ നിന്ന് ബഖര്‍വാല്‍ മുസ്ലിം വിഭാഗത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്ര ഹീനമായ അക്രമണം ആ കുട്ടിക്കെതിരെ ഇവര്‍ നടത്തിയത്. നാടിനെ ഈ സര്‍ക്കാര്‍ മലിനമാക്കുകയാണ്. രണ്ട് മന്ത്രിമാര്‍ രാജിവച്ചത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. പാര്‍ട്ടി പറഞ്ഞത് കൊണ്ടാണ് തങ്ങള്‍ അക്രമികളെ അനുകൂലിച്ച് പ്രകടനം നടത്തിയെതന്നാണ് രാജിവെച്ച മന്ത്രിമാര്‍ തന്നെ പറയുന്നത്. ഡെപ്യൂട്ടി മുഖ്യമന്ത്രി തന്നെ അക്രമികളെ വെള്ളപൂശാനെത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ അനുവദിക്കാതെ ജമ്മുവിലെ അഭിഭാഷകര്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ ഭീഷണിപ്പെടുത്തുന്നിടം വരെ കാര്യങ്ങള്‍ പോയി എന്നത് ഗൗരവം വര്‍ധിപ്പിക്കുന്ന, പത്രസമ്മേളനത്തില്‍ ഇ.ടി വ്യക്തമാക്കി.

ഉന്നാവു കേസിലും ഭരണകൂടം അക്രമികള്‍കൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്നതാണ് കണ്ടത്. മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ നേരിട്ടു ചെന്നു പരാതി നല്‍കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ ആ കുട്ടി ആത്മഹത്യ ശ്രമം നടത്തുന്നിടം വരെ കാര്യങ്ങളെത്തിയെന്നത് രാജ്യത്തിന്റെ കണ്ണുതുറപ്പിക്കണം. നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് നിയമ സഹായം ഉറപ്പാക്കും. ഇരകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മുസ്ലീം ലീഗ് ദേശീയ നേതാവ് ഖുറം അനീസ് ഉമര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending