Connect with us

Culture

‘ജയലളിതയെ ആരോ പിടിച്ചു തള്ളി’; മരണത്തില്‍ ദുരൂഹതയെന്ന് പി.എച്ച് പാണ്ഡ്യന്‍

Published

on

ചെന്നൈ: വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍, മകനും രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യന്‍ എന്നിവരാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറോ അന്തരിച്ച മുഖ്യമന്ത്രി ജയലളിതയോ ഇത്തരമൊരു നീക്കം ആഗ്രഹിച്ചിട്ടില്ലെന്ന് ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു. ”ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേ ദിവസം പോയസ് ഗാര്‍ഡനില്‍ വഴക്കുണ്ടായി. ഇതിനിടെ ആരോ ജയലളിതയെ പിടിച്ചു തള്ളുകയും അവര്‍ നിലത്ത് വീഴുകയും ചെയ്തു. അപ്പോളോ ആസ്പത്രിയില്‍ ജയലളിതക്ക് നല്‍കിയ ചികിത്സ സംബന്ധിച്ചും ദുരൂഹതകളുണ്ട്. അസ്വാഭാവിക മരണമാണ് ജയലളിതയുടേത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. ചോ രാമസ്വാമിയുമായുള്ള സംഭാഷണത്തിനിടയിലും ഇതേക്കുറിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു. ജയയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ താന്‍ നിശബ്ദനായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഭവങ്ങള്‍ മൗനം ഭഞ്ജിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുകയാണെ”ന്ന് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ കൂടിയായ പി.എച്ച് പാണ്ഡ്യന്‍ പറഞ്ഞു.
”ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പല എം.എല്‍.എമാര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ അത് തുറന്നു പറയുന്നില്ല എന്നേയുള്ളൂ. പാര്‍ട്ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാനുള്ള യോഗ്യത ശശികലക്കില്ല. പാര്‍ട്ടി കേഡര്‍മാര്‍ മാത്രമേ ജനറല്‍ സെക്രട്ടറിയാകാവൂ എന്നാണ് വ്യവസ്ഥ. 2011ല്‍ മുഖ്യമന്ത്രി കസേരയില്‍നിന്ന് അമ്മയെ പുറത്താക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയയാളാണ് ശശികല. ഇതേതുടര്‍ന്ന് ശശികലയേയും അടുത്ത ബന്ധുക്കളേയും ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണ്. പിന്നീട് തിരിച്ചെടുത്തെങ്കിലും രാഷ്ട്രീയത്തില്‍ ശശികല ഇടപെടില്ലെന്ന് ജയലളിത പറഞ്ഞിരുന്നു.
താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ശശികലക്കു വേണ്ടി ഈ നിര്‍ദേശവും അട്ടിമറിച്ചു. ഇത്തരത്തില്‍ കൈയടക്കുന്ന പദവി ഒരിക്കലും സ്ഥായിയാരിക്കില്ലെന്ന്” എ.ഐ.എ.ഡി.എം.കെ രാജ്യസഭാംഗമായ മനോജ് പാണ്ഡ്യന്‍ പറഞ്ഞു.

552753-sasikala-jayalalithaa

തന്റെ സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കുള്ളതാണെന്ന് ജയലളിത 1996ല്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. അന്ന് പാര്‍ട്ടിയുടെ നിയമോപദേശകന്‍ കൂടിയായിരുന്നു താന്‍. എന്നാല്‍ ഇന്ന് ജയയുടെ സ്വത്ത് മുഴുവന്‍ ശശികല കൈയടക്കി വെച്ചിരിക്കുകയാണ്. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കത്തെ തുടക്കം മുതല്‍ പാര്‍ട്ടിക്കകത്ത് താന്‍ എതിര്‍ത്തിരുന്നു. അവര്‍ ഒരിക്കലും മുഖ്യമന്ത്രി ആകാന്‍ പാടില്ലാത്തതാണ്. ഈ സത്യപ്രതിജ്ഞ നടക്കരുതെന്നും പി.എച്ച് പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 24ന് ഭാവി പരിപാടികള്‍ വിശദീകരിക്കുമെന്ന് ഇരുവരും പറഞ്ഞു.
ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.പി മുനുസ്വാമിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു രാജ്യസഭാംഗം ശശികല പുഷ്പ നേരത്തെതന്നെ വി.കെ ശശികലക്കെതിരെ നിയമയുദ്ധത്തിലാണ്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending