Connect with us

Culture

വില്ലേജ് ഓഫീസുകളില്‍ അക്ഷയ ജീവനക്കാര്‍; സൗജന്യ സേവനങ്ങള്‍ക്ക് ഇനി കീശ ചോരും

Published

on

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളില്‍ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. ജനത്തിന്റെ കീശ ചോര്‍ത്തുമെന്ന് ആശങ്ക. ജനസൗഹൃദമാക്കാനെന്ന പേരിലാണ് അക്ഷയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം. അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കാനും പദ്ധതിയുണ്ട്. സമാന്തര ഭരണത്തോടെ അധിക മേല്‍നോട്ട ചുമതലയും ജീവനക്കാരെ വെട്ടിക്കുറക്കലും ആരോപിച്ച് എല്‍.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനകള്‍ തന്നെ രംഗത്തുവന്നത് സര്‍ക്കാറിനെ വെട്ടിലാക്കി. വില്ലേജ് ഓഫീസുകളില്‍ നിലവിലുള്ള വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ ഒന്ന് അപ്‌ഗ്രേഡ് ചെയ്ത് ക്ലര്‍ക്ക് തസ്തികയാക്കുകയും ഫ്രണ്ട് ഓഫീസ് ആരംഭിക്കുകയും ചെയ്യണമെന്ന സംഘടനകളുടെ ആവശ്യം അധികൃതരുടെ പരിഗണനയിലാണ്. ഇതിനെ അട്ടിമറിക്കുന്ന നടപടികൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും സംഘടനകള്‍ ആരോപിക്കുന്നു. അതേസമയം, ഇതുവരെ ജനത്തിന് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നതോടെ സര്‍വ്വീസ് ചാര്‍ജ്ജ് ആയി പണം നല്‍കേണ്ട സ്ഥിതിയിലേക്കെത്തുമെന്നാണ് പ്രധാന പരാതി. ഇത്തരം നിയമനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നടപടിയില്‍ നിന്നും ജില്ലാ ഭരണകൂടം പിന്‍മാറണമെന്നും റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയായ സി.പി.ഐ അനുകൂല സംഘടനയായ കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡി.എസ്.എ) പരസ്യമായ നിലപാടെടുത്തിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണ്ണ സജ്ജമാകുന്നതുവരെ നിലവിലുള്ള രീതി തുടരണമെന്നാണ് ഇവരുടെ നിലപാട്.
ജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുന്നതിന് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും ആവശ്യമായ ജീവനക്കാരെ നിയോഗിക്കുകയും വില്ലേജ് ഓഫീസ് റിക്കാര്‍ഡുകള്‍ നവീകരിക്കുകയും ചെയ്യേണ്ടതിന് പകരമാണ് പുതിയ പരിഷ്‌കാരം. സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ ഓഫീസുകളില കുടിയിരുത്തുന്നതോടെ അഴിമതിക്ക് ഇവരെ മറയാക്കുമെന്ന് നേരത്തെ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു.
വില്ലേജ് ഓഫീസുകളിലെ പ്രധാനപ്പെട്ട റിക്കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യവും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ചില അക്ഷയ കേന്ദ്രങ്ങള്‍ അന്യായമായ ഫീസ് ഈടാക്കുകയം കൃത്യമായ സേവനം നല്‍കാതിരിക്കുകയും ചെയ്യുന്നതായി നിരവധി പരാതികളുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒട്ടേറെ ജോലികളുണ്ട്. പലരും കൃത്യമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് ജന വിശ്വാസം ആര്‍ജ്ജിച്ചവരുമാണ്.
അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന വില്ലേജ് ഓഫീസുകളെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ രേഖകള്‍ ലഭ്യമാകുമെന്നും എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകള്‍ വഴി ബന്ധിപ്പിക്കണമെന്നുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും എല്‍.ഡി.എഫ് വന്നതോടെ എല്ലാം മെല്ലെപ്പോക്കിലേക്ക് വീഴുകയായിരുന്നു. അതിന്റെ പ്രശ്‌നങ്ങള്‍ അധിക ഉദ്യോഗസ്ഥരില്ലാതെ പരിഹരിക്കാനാണ് തിടുക്കപ്പെട്ട അക്ഷയ പിന്‍വാതില്‍ കളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending