Connect with us

News

ഇന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക്

Published

on

ന്യൂഡല്‍ഹി: കൊല്‍ക്കത്ത എന്‍.ആര്‍.എസ് ആസ്പത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സമരത്തില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഇന്ന് കാലത്ത് ആറ് മണി മുതല്‍ നാളെ കാലത്ത് ആറ് മണി വരെയാണ് സമരം. അടിയന്തര, അത്യാഹിത വിഭാഗങ്ങളില്‍ ഒഴിച്ച് മറ്റെല്ലാ മേഖലയിലേയും സേവനങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് ഐ.എം.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒ.പി.ഡിയും ബഹിഷ്‌കരിക്കും. ഇതോടെ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമൊട്ടാകെ ഇന്ന് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കും.

എന്‍.ആര്‍.എസ് ആസ്പത്രിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ക്കും ആസ്പത്രികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ഐ.എം.എ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയെ ഐ.എം.എ തള്ളിക്കളഞ്ഞു. രാജ്യത്തൊട്ടാകെ ബാധകമായ നിലയില്‍ നിയമം നിര്‍മാണം നടത്തണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ടു വെച്ചത്. ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണം. എന്‍.ആര്‍.എസ് ആസ്പത്രിയില്‍ അരങ്ങേറിയതു പോലുള്ള സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. ഇതിനായി ഇന്ത്യന്‍ പീനല്‍ കോഡിലും(ഐ.പി.സി) ക്രിമിനല്‍ നടപടി ചട്ടത്തിലും(സി.ആര്‍.പി.സി) ആവശ്യമായ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഐ.എം. എ ആവശ്യപ്പെട്ടു.

സമരത്തില്‍ പങ്കെടുക്കുമെന്ന് ഐ.എം.എ കേരള ഘടകവും വ്യക്തമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ സമരത്തിന് പിന്തുണ നല്‍കുമെന്ന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തടയുന്നതിന് കേരള സര്‍ക്കാര്‍ നേരത്തെ നിയമം കൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒ.പി ബഹിഷ്‌കരണം ഒരു മണിക്കൂറാക്കി ചുരുക്കുമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ സംഘടനായ കെ.ജി.എം. സി.ടി.എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ സമയത്ത് പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും അധ്യാപകര്‍ ജോലിക്കു പ്രവേശിക്കുകയെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending