Connect with us

Culture

മനുഷ്യന് ആംബുലന്‍സ് അനുവദിക്കാത്ത നാട്ടില്‍ ഇതാ പശുക്കള്‍ക്കായി ഒരു ആംബുലന്‍സ് സര്‍വീസ്

Published

on

ലഖ്‌നൗ: മകന്‍ മരിച്ച അച്ഛന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്ത നാടാണിത്. ഏഴ് കിലോമീറ്ററോളം ദൂരെയുള്ള തന്റെ കുഗ്രാമത്തിലേക്ക് പതിനഞ്ചുകാറന്റെ മൃതദേഹം തോളിലും മോട്ടോര്‍ ബൈക്കലുമായി കൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുടെ നാടാണിത്. ആ നാട്ടില്‍ ഇതാ പശുക്കളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനുമായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് നടത്താന്‍ എന്‍.ജി.ഒ രംഗത്തെത്തിയിരിക്കുന്നത്.

അത്യാവശ്യ ഘട്ടത്തില്‍ ശസ്ത്രക്രിയ വരെ നടത്താവുന്ന സൗകര്യങ്ങളുളള ആംബുലന്‍സില്‍ സര്‍വ സന്നദ്ധരായ അഞ്ചു പേര്‍ സദാസമയവുമുണ്ടാവും. കൗതുകമുണര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ.

പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയിലെ ഗോശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഉത്തര്‍പ്രദേശിലെ തന്നെ ഗോമതി നഗറിലാണ ്പശു ഹിന്ദുക്കളുടെ പാവനമൃഗമാണെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഈ സംഘടനയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞകാലം മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇപ്പോള്‍ ബിജെപിയുമായി നീണ്ടകാലത്തെ ബന്ധം തുടരുന്ന സഞ്ജയ് റായ് ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. ഇത്തരം ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാനത്തെ 75 ജില്ലകളില്‍ തുടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എത്ര കണ്ട് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നതിനനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു -സഞ്ജയ് റായ് പറഞ്ഞു.

ദയവ് ചെയ്ത് ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത് എന്ന് അപേക്ഷിച്ച സഞ്ജയ് റായ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെ പ്രധാന പ്രോത്സാഹനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്ന് തുറന്നുപറയാനും മടിച്ചില്ല.

അതേസമയം, പദ്ധതിക്ക് ചിലവഴിക്കപ്പെടുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ സഞ്ജയ് റായ് തയാറായില്ല. പൂര്‍ണ പിന്തുണയുണ്ടെന്നതിനപ്പുറം സര്‍ക്കാറിന്റെ ഫണ്ടൊന്നും പദ്ധതിക്കില്ല. മുമ്പെന്ന പോലെ പശുവിന്റെ പാവനതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനതയുടെ സംഭാവനകള്‍ തന്നെയാണ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. അതിനാല്‍ തന്നെ പൈസ ഒരു വിഷയമാവുമെന്ന വിചാരം ഇല്ലെന്നും 54കാരന്‍ പറഞ്ഞു.

നാമമാത്ര സ്റ്റൈപന്റ് മാത്രം കൈപ്പറ്റുന്ന 32 മുഴുസമയ സന്നദ്ധ സേവകര്‍ എപ്പോഴും ലഖ്‌നൗ ഓഫീസിലുണ്ടാവും. കൂടുതലാളുകള്‍ സന്നദ്ധതയും താല്പര്യവുമറിയിച്ച് തങ്ങളെ സമീപിക്കുന്നുണ്ടെന്ന് സഞ്ജയ് റായ് പറയുന്നു.

മനുഷ്യര്‍ക്ക് മതിയായ സൗകര്യങ്ങളോ ചികിത്സാ സജ്ജീകരണങ്ങളോ ഇല്ലാത്തിടത്താണ ഇത്തരം വിചിത്രമായ സംഭവങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ കൗതുകകരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending