Connect with us

Culture

പ്രാണഭീതിയില്‍ കുരുന്നുകള്‍, അങ്കണവാടി കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍

Published

on

അങ്കണവാടി കെട്ടിടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടക്കുന്നില്ലെന്നും പരിശോധനയുടെ അഭാവത്തില്‍ പല അങ്കണവാടികളും അത്യന്തം അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ ആശങ്കയുടെ നിഴലിലാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.
സ്വന്തമായി കെട്ടിടമുള്ളതോ സര്‍ക്കാറിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണി എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളില്‍ ചെയ്യണമെന്ന നിര്‍ദേശം ബന്ധപ്പെട്ട മിക്ക തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ല. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തേണ്ട ചുമതല കെട്ടിടമുടമക്കാണ്. വാടക കൃത്യമായി കൈപ്പറ്റുന്നതല്ലാതെ ഇത് ചെയ്യുന്ന ഉടമകള്‍ വളരെ കുറവാണ്. 2011 മാര്‍ച്ച് 22ലെ തദ്ദേശവകുപ്പ് സര്‍ക്കുലര്‍ പ്രകാരം എല്ലാ വര്‍ഷവും മേയ് 10 നകം തദ്ദേശവകുപ്പ് എഞ്ചിനീയറോ ഓവര്‍സീയറോ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതടക്കം എല്ലാ അങ്കണവാടികളുടെയും സുരക്ഷ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ അങ്കണവാടികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സാമൂഹ്യനീതിവകുപ്പിന്റെ നിര്‍ദേശം.
അങ്കണവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ അധ്യക്ഷന്‍ എല്ലാ വര്‍ഷവും മാര്‍ച്ച് അവസാനം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അങ്കണവാടി പ്രവര്‍ത്തകര്‍, എഞ്ചിനീയര്‍/ഓവര്‍സീയര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി വിലിയിരുത്തുകയും വ്യക്തവും സമയബന്ധിതവുമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും വേണം. വിരലിലെണ്ണാവുന്ന തദ്ദേശസ്ഥാപനങ്ങള്‍ മാത്രമേ ഈ പരിശോധന നടത്തുന്നുള്ളു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കൊല്ലം നഗരസഭ പരിധിയില്‍ 30 ഓളം അങ്കണവാടികളുടെ സ്ഥിതി ദയനീയമാണ്. കൊച്ചി നഗരസഭയില്‍ അങ്കണവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല. നഗരാതിര്‍ത്തിയിലുള്ള അങ്കണവാടികളുടെ അവസ്ഥയും അതീവദയനീയമാണ്. കണ്ണൂര്‍ നഗരസഭയില്‍ അങ്കവാടികളില്‍ ഭൂരിഭാഗത്തിനും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പല അങ്കണവാടികളിലും മഴ പെയ്താല്‍ ചോരുന്ന അവസ്ഥയിലും തറ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. ഭക്ഷ്യവസ്തുക്കള്‍ കേടാകാതെയും എലി,പാറ്റ എന്നിവയില്‍ നിന്നും സംരക്ഷിക്കാനുള്ള സംവിധാനമില്ല.
ചില സ്ഥലങ്ങളില്‍ വീടിന്റെ ഒരു ഭാഗം അങ്കണവാടിക്കായി വാടകക്ക് നല്‍കിയിരിക്കുകയാണ്. കുട്ടികളുടെ സൈ്വര്യവിഹാരത്തിന് ഇത് തടസമാകുകയാണ്. പരിശോധന നടത്തിയ അങ്കണവാടികളില്‍ 31 ശതമാനത്തില്‍ മാത്രമേ കുടിവെള്ള സൗകര്യം ഉള്ളു. ബാക്കിയുള്ളവര്‍ പൊതുടാപ്പിനേയോ അയല്‍വീടുകളേയോ ആണ് ആശ്രയിക്കുന്നത്. ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിന് പുറമെ ഉള്ള സ്ഥലങ്ങളില്‍ ശോചനീയ അവസ്ഥയുമാണ്. 83 ശതമാനം അങ്കണവാടികളിലും ശിശു സൗഹൃദ ശൗച്യാലയങ്ങള്‍ സൗകര്യമില്ല. ഗ്യാസ് കണക്ഷനും വൈദ്യുതിയും ഇല്ലാത്ത അങ്കണവാടികളുമുണ്ട്. 58 ശതമാനം അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു എന്നാല്‍ പല തദ്ദേശസ്ഥാപനങ്ങളും ഇത് നടപ്പാക്കിയിട്ടില്ല.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending