Connect with us

More

ഗെയില്‍വിരുദ്ധ സമരം: പിന്നില്‍ മുസ്‌ലിം തീവ്രവാദികളെന്ന് എ. വിജയരാഘവന്‍

Published

on

മലപ്പുറം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമരത്തിനിറങ്ങിയവര്‍ മുസ്്‌ലിം തീവ്രവാദികളാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ പുരോഗമനാത്മക വികസനത്തിനെതിരെയുള്ളതാണ് മലപ്പുറത്ത് മുസ്‌ലിം തീവ്രവാദികള്‍ നടത്തുന്ന ഗെയില്‍വിരുദ്ധ സമരമെന്ന് എ വിജയരാഘവന്‍ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ മുസ്്‌ലിം തീവ്രവാദ സംഘടനകളാണ് ഗെയിലിനെതിരെ സമരം നടത്തുന്നത്. ജമാഅത്തെ ഇസ്്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും കൈകോര്‍ത്ത് നടത്തുന്ന ഈ സമരത്തിന് വേഗത വര്‍ധിക്കുന്ന പ്രക്രിയക്ക് മുസ്്‌ലിംലീഗ് നേതൃത്വം മുന്‍കയ്യെടുക്കുകയാണ്. മത തീവ്രവാദികളും മതമൗലിക വാദികളുമാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് വാദിക്കുന്നത്. ആപത്കരമായ രാഷ്ട്രീയമൊരുക്കുകയാണ്് മുസ്്‌ലിം വര്‍ഗീയവാദികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ടൗണ്‍ഹാളില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഇടവേളക്ക് ശേഷം ഗെയില്‍ അധികൃതര്‍ കേരളത്തില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ സര്‍വെ നടപടികള്‍ വീണ്ടുമാരംഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് വന്‍ ജനകീയ സമരമാണ് നടന്നത്. ജനപ്രതിനിധികളും, ജാതി-മത-രാഷട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളും ഈ സമരത്തിന്റെ ഭാഗമായി. മലപ്പുറം നഗരത്തിലുള്‍പ്പെടെ നിരവധി ബഹുനിലക്കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഗെയില്‍ പൈപ്പ് ലൈനിന് വേണ്ടി പൊളിച്ച് മാറ്റേണ്ടിവരും. ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പാക്കുന്ന വാതക പൈപ്പ് ലൈനിനെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തെ സി.പി.എം നേതാവ് മുസ്്‌ലിം തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവും.
സി.പി.എമ്മിന്റെ കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വിദ്യാവതിയടക്കമുളളവര്‍ കഴിഞ്ഞ ദിവസം നടന്ന ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിരോധ വലയത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ സമീപകാലത്തായി മലപ്പുറം ജില്ലയെ മുസ്്‌ലിം തീവ്രവാദ കേന്ദ്രമാക്കി മുദ്ര കുത്താന്‍ സി.പി.എം നടത്തുന്ന ആസൂത്രണ നീക്കത്തിന്റെ ഭാഗമാണ് വിജയരാഘവന്റെ പ്രസ്താവന. കഴിഞ്ഞ പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പിലെ മുസ്്‌ലിംലീഗിന്റെ ഉജ്വല വിജയത്തെക്കുറിച്ചുള്ള പ്രസ്താവനയും അടുത്തകാലത്ത് വിവാദമായിരുന്നു. മലപ്പുറം മുസ്്‌ലിം തീവ്രവാദ കേന്ദ്രമായത് കൊണ്ടാണ് മുസ്്‌ലിംലീഗ് വിജയിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പറഞ്ഞാണ് മന്ത്രി തടിയൂരിയത്. ഗെയില്‍ വിരുദ്ധ സമരത്തിന് മുന്നിട്ടിറങ്ങി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചിരുന്ന സി.പി.എം അധികാരം ലഭിച്ചതോടെ ജനകീയ സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. പ്രദേശിക തലങ്ങളില്‍ ഇത്തരം സമരങ്ങളില്‍ പങ്കെടുക്കെരുതെന്ന് പാര്‍ട്ടി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ ജാള്യത മറക്കാനാണ് ഗെയില്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ മുസ്‌ലിം തീവ്രവാദമായി ചിത്രീകരിക്കാനുള്ള നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending