Connect with us

Culture

ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം: എ.കെ ആന്റണി

Published

on

തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിര്‍ണായക തെരഞ്ഞെടുപ്പാണിന്നെ കകോണ്‍ ഗ്രസ്പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. കേവലമൊരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് അല്ല, ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം. അഞ്ചുവര്‍ഷമായി ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ പടിപടിയായി ഇന്ത്യയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇന്ത്യ വെറുമൊരു ഭൂപ്രദേശം മാത്രമല്ല. ലോകം ബഹുമാനിക്കുന്ന മഹത്തായ ആശയത്തിന്റെയും ആദര്‍ശത്തിന്റെയും സംസ്‌കാരത്തിന്റെയും നാടാണ്. നൂറ്റാണ്ടുകളായി, തലമുറകളായി നവീകരിക്കപ്പെട്ട് രാഷ്ട്രീയ-സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ വളര്‍ന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഇന്ത്യയ്ക്ക് തുല്യം മറ്റൊരു രാജ്യമില്ല. ജനാധിപത്യമുള്ള, അഭിപ്രായ സ്വാതന്ത്ര്യമുള്ള, ബഹുസ്വരതയുള്ള, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുള്ള, നാനാജാതി-വര്‍ണ-വര്‍ഗ-ആചാര-വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുള്ള രാജ്യമാണിത്.
ഏത് ഭരണാധികാരിക്കെതിരെയും അപ്രിയ സത്യങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യം. വിയോജിപ്പ് രേഖപ്പെടുത്താന്‍ കഴിയുന്ന രാജ്യം. ജാതിമത സമൂഹങ്ങള്‍ ഒരുമിച്ച് സഹകരിച്ചു കഴിയുന്ന രാജ്യം. മറ്റ് രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യം. ആ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയുമെല്ലാം പ്രതീകമാണ് ഇന്ത്യന്‍ ഭരണഘടന. എല്ലാവര്‍ക്കും തുല്യനീതിയാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മൗലികാവകാശവും സമത്വവുമുണ്ട്. ഭരണഘടനയ്ക്കൊപ്പം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയെ ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആര്‍.എസ്.എസിന്റെ പ്രേരണയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഒന്നൊന്നായി കവര്‍ന്നെടുത്തു. ഇന്ത്യയെന്ന സംസ്‌കാരം പടിപടിയായി ഇല്ലാതാക്കി. ഇനി ഒരിക്കല്‍ കൂടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അംബേദ്ക്കറുടെ ഭരണഘടന ഇന്ത്യയില്‍ ഉണ്ടാവില്ല. പകരം ആര്‍.എസ്.എസിന്റെ ഭരണഘടനയാകും ഉണ്ടാവുക. അതിനാല്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്താതിരിക്കാനുള്ള വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കണം. അതിനുള്ള സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്. മറ്റേത് സംസ്ഥാനത്തേക്കാളും ബുദ്ധിയുള്ള, പ്രബുദ്ധതയുള്ള ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ആരെ തെരഞ്ഞെടുക്കണമെന്നത് വെറും നിസാരമായി കാണരുത്. കൈപ്പിഴ പറ്റിയാല്‍ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഉണ്ടാവില്ല. ബഹുസ്വരതയും സാമൂഹിക നീതിയും ഉണ്ടാവില്ല. കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ സങ്കുചിതമായി ചിന്തിക്കേണ്ട തെരഞ്ഞെടുപ്പ് അല്ല ഇത്. എന്ത് വിട്ടുവീഴ്ച ചെയ്തും ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന സര്‍ക്കാരിനെ തുരത്തണം. മതേതര ഇന്ത്യയെ വീണ്ടെടുക്കണം. അച്ചാ ദിന്‍ സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് മോദിയും കൂട്ടരും. എന്നിട്ട് അച്ചാ ദിന്‍ എവിടെ?. ഇത്രമേല്‍ ദാരിദ്ര്യവും പട്ടിണിയും അടുത്തകാലത്തൊന്നും രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചിട്ടില്ല. അസമത്വത്തിന്റെ രാജ്യമായി ഇന്ത്യ മാറി. ജന്മി-മുതലാളി-നാടുവാഴികളുടെ ഭരണകാലത്തേക്കാള്‍ അസമത്വമാണ് ഇന്ന്. സമൂഹത്തിലെ എല്ലാവര്‍ക്കും ദുരിതം. വിരലില്‍ എണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം മോദി ഭരണത്തില്‍ നേട്ടമുണ്ടായി. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെയും കാര്‍ഷിക രംഗത്തെയും തകര്‍ത്തു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കച്ചവടം,കൈത്തൊഴില്‍ മേഖല നാശോന്മുഖമായി. അഞ്ചുവര്‍ഷം കൊണ്ട് പത്തുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാമായിരുന്നു. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ. കര്‍ഷക ആത്മഹത്യയില്‍ സര്‍വകാല റെക്കോര്‍ഡ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. തൊഴില്‍ മേഖല ഗുരുതര പ്രശ്നം നേരിടുന്നു. സാമുദായിക ധ്രുവീകരണമാണ് മറ്റൊരു ആപത്കരമായ കാര്യം. ഈ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് അവസാനിപ്പിച്ചേ തീരൂ. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ട് പ്രയോജനമില്ല. ദേശീയതലത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിയില്ല. സാഹചര്യം അതായിരിക്കെ, എല്‍.ഡി.എഫിന് വോട്ടുകൊടുത്താല്‍ മോദി വീണ്ടും അധികാരത്തിലെത്തും. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒന്നാമത്തെ കക്ഷിയായി മാറുന്നത് അപകടരമാണ്. കോണ്‍ഗ്രസാണ് ഒന്നാമത്തെ കക്ഷിയായി മാറേണ്ടത്. ഇതിന് വേണ്ടി രാഷ്ട്രീയം മറന്ന് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രീ-പോള്‍ സഖ്യമായിരിക്കണം അധികാരത്തില്‍ എത്തേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസിനെ ഇരുപതില്‍ ഇരുപത് സീറ്റും നല്‍കി വിജയിപ്പിക്കണം-അദ്ദേഹം പറഞ്ഞു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending