Connect with us

Culture

20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് കെജ്‌രിവാള്‍

Published

on

ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു. അത് സ്വാഭാവികമാണ്. പക്ഷേ ലോകത്തിലെ എല്ലാ ശക്തികള്‍ക്കൊപ്പം ദൈവവും നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാരണം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അവസാനം സത്യം ജയിക്കും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ എ.എ.പി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് കൂറ്റന്‍ ഭൂരിപക്ഷമുള്ള ഡല്‍ഹിയില്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയാലും ഭരണത്തെ ബാധിക്കില്ല. അതേസമയം 20 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. എം.എല്‍.എമാരെ അയോഗ്യരാക്കുന്ന പക്ഷം ഈ സീറ്റുകളില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏഴ് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

21 എം.എല്‍.എമാര്‍ക്ക് സംസ്ഥാന സര്‍ക്കാറിനു കീഴില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ പദവി നല്‍കിയ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ നടപടിയാണ് വിവാദമായത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി 2016 സെപ്തംബറില്‍ സര്‍ക്കാര്‍ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഇരട്ടപദവി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയത്. രാഷ്ട്രപതി പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തുടര്‍ന്ന് കമ്മീഷന്‍ കേസില്‍ വാദം കേള്‍ക്കുകയും പരാതിക്കാരനില്‍നിന്നും ചില എം.എല്‍.എമാരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തു. ഇരട്ടപദവി വഹിക്കുകയോ പ്രത്യേക ആനുകൂല്യം പറ്റുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യം ഡല്‍ഹി ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു എം.എല്‍.എമാരുടെ മൊഴി. ഇതിനിടെ നടപടി ഇരട്ടപദവി നിരോധന നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കിട്ടുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവന്ന് പാസാക്കി. എന്നാല്‍ ഇത് ഒപ്പുവെക്കാന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി കൂട്ടാക്കാതിരുന്നത് എ.എ.പിക്ക് വീണ്ടും തിരിച്ചടിയായി. ഇതെല്ലാം കണക്കിലെടുത്താണ് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള കമ്മീഷന്റെ ശിപാര്‍ശ.

തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ബി.ജെ.പി പ്രീണന നയമാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു. ലോകത്ത് എവിടെ അന്വേഷണം നടക്കുമ്പോഴും അതിലുള്‍പ്പെട്ട കക്ഷികള്‍ക്ക് സ്വന്തം നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാറുണ്ട്. എന്നാല്‍ എ.എ.പി എം.എല്‍.എമാരോട് ഇതുവരെ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടില്ല. അയോഗ്യരാക്കാന്‍ ശിപാര്‍ശ ചെയ്ത നടപടി ന്യായീകരണമില്ലാത്തതാണെന്നും ഗ്രേറ്റര്‍ കൈലാഷില്‍നിന്നുള്ള എ.എ.പി എം.എല്‍.എ സൗരബ് ഭരദ്വാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി സര്‍ക്കാറിന്റെ താല്‍പര്യത്തിനൊത്താണ് പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ എല്ലാ വിശ്വസ്തതയും നഷ്ടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ എം.എല്‍. എമാരെ വേട്ടയാടുകയാണ് കമ്മീഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70 അംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 65 അംഗങ്ങളാണുള്ളത്. 20 പേരെ അയോഗ്യരാക്കിയാലും 45 അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നതിനാല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകില്ല. അതേസമയം 20 മണ്ഡലങ്ങളിലേയും ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കില്‍ എ.എ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ നിലനില്‍പ്പിനുള്ള ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending