Connect with us

Video Stories

സിംഗപ്പൂരിനെ കളി പഠിപ്പിച്ച് അര്‍ജന്റീന ഓസീസിനെ തകര്‍ത്ത് ബ്രസീല്‍

Published

on

 

സിംഗപ്പൂര്‍സിറ്റി/ മെല്‍ബണ്‍: സൗഹൃദ മത്സരങ്ങളില്‍ ദുര്‍ബലര്‍ക്കെതിരെ ശക്തന്‍മാര്‍ക്ക് ഏകപക്ഷീയ ജയം. അര്‍ജന്റീന സിംഗപ്പൂരിനെ ഏകപക്ഷീയമായ അരഡസന്‍ ഗോളുകള്‍ക്ക് തറപറ്റിച്ചപ്പോള്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. സിംഗപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന സിംഗപ്പൂരിനെ ഗോളില്‍ മുക്കി. തീര്‍ത്തും വിരസമായ ആദ്യ 20 മിനിറ്റുകള്‍ക്ക് ശേഷമാണ് മത്സരം ചൂടുപിടിച്ചത്. 25-ാം മിനിറ്റില്‍ ഫെഡറികോ ഫാസിയോയിലൂടെയാണ് ലാറ്റിനമേരിക്കന്‍ ജയന്റ്‌സ് ഗോള്‍ പട്ടിക തുറന്നത്. 31-ാം മിനിറ്റില്‍ ജോക്വിം കോറിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രാജ്യാന്തര മത്സരങ്ങളില്‍ കോറിയയുടെ കന്നി ഗോളായിരുന്നു ഇത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നിട്ടു നിന്ന സിംഗപ്പൂര്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കു പിന്നില്‍ പന്തിനായി ഓടുന്ന തളര്‍ന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രണ്ടാം പകുതിയുടെ 60-ാം മിനിറ്റില്‍ അലസാന്‍ഡ്രോ ഗോമസ് ലീഡ് മൂന്നാക്കി. സിംഗപ്പൂരിന്റെ മുറിവില്‍ ഉപ്പു തേച്ചു കൊണ്ട് 74-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ പരേഡസ് നാലാം ഗോള്‍ സിംഗപ്പൂര്‍ വലയില്‍ നിറച്ചു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ തുടരെ രണ്ടു ഗോളുകള്‍ കൂടി നേടി അര്‍ജന്റീന 6-0 എന്ന നിലയില്‍ സമഗ്ര ആധിപത്യം കൈവരിക്കുകയും ചെയ്തു. ലൂകാസ് അലാരിയോ, എയ്ഞ്ചല്‍ ഡി മരിയോ എന്നിവരായിരുന്നു അഞ്ച്, ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
അതേ സമയം മെല്‍ബണില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെള്ളിയാഴ്ച ചിര വൈരികളായ അര്‍ജന്റീനയില്‍ നിന്നുമേറ്റ പരാജയത്തിന്റെ ക്ഷീണം തീര്‍ത്ത ബ്രസീല്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് താരതമ്യേന ദുര്‍ബലരായ ഓസ്‌ട്രേലിയയെ തകര്‍ത്തത്. മത്സരത്തിന്റെ 11-ാം സെക്കന്റില്‍ ഡീയാഗോ സൂസയിലൂടെ മുന്നില്‍ എത്തിയ ബ്രസീല്‍ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകള്‍ കങ്കാരുക്കളുടെ വലയില്‍ നിറച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയെങ്കിലും പിന്നീട് ഗോള്‍ വരള്‍ച്ച നേരിട്ട ബ്രസീല്‍ പട 62-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ ഫിലിപ്പ് കുട്ടീഞ്ഞോ എടുത്ത കോര്‍ണര്‍ കിക്ക് ഡേവിഡ് ലൂയിസ് ഓസീസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയെങ്കിലും തിയാഗോ സില്‍വ സുന്ദരമായ ഹെഡറിലൂടെ ഓസീസിന്റെ വല ചലിപ്പിച്ചു. സ്‌കോര്‍ 2-0. 15 മിനിറ്റിന് ശേഷം ടൈസണ്‍ ബ്രസീല്‍ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഡീയാഗോ സൂസ തന്റെ രണ്ടാം ഗോളും ഒപ്പം ബ്രസീലിന്റെ നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending