Connect with us

Video Stories

തോക്കിനെതിരെ തെരുവിലിറങ്ങി അമേരിക്കന്‍ കൗമാരം

Published

on

 

അമേരിക്കന്‍ കൗമാരം ഒന്നടങ്കം തെരുവിലിറങ്ങിയപ്പോള്‍ ‘നീറോ ചക്രവര്‍ത്തി’യെ പോലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൗനവ്രതത്തിലായത് ഏവരേയും അത്ഭുതപ്പെടുത്തി. ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ റാലി തോക്ക് നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സ്വന്തക്കാരായ ആയുധ ലോബിയുടെ തടവറയിലാണ് ട്രംപും സഹകാരികളും. കഴിഞ്ഞ ദിവസം വാഷിങ്ടണിലെ പെന്‍സില്‍വാനിയ അവന്യൂവില്‍ കൗമാരക്കാരും സ്ത്രീകളുമടക്കം ലക്ഷങ്ങള്‍ അണിനിരന്ന റാലിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അമേരിക്കയിലെ മറ്റ് നഗരങ്ങളിലും ലോകമെമ്പാടും നടന്ന വന്‍പ്രതിഷേധ പ്രകടനങ്ങള്‍ ശുഭസൂചനയാണ്.
#ോറിഡ പാര്‍ക്ക് ലാന്റിലെ സ്‌കൂളില്‍ കഴിഞ്ഞ മാസം കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും നേതൃത്വം നല്‍കിയ ‘മാര്‍ച്ച് ഫോര്‍ ഔവര്‍ ലൈവ്‌സ്’ എന്നറിയപ്പെട്ട റാലി അമേരിക്കന്‍ ഭരണകൂടത്തെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തെയും ഒരുപോലെ അമ്പരപ്പിച്ചു. ‘ഒന്നുകില്‍ ജനങ്ങള്‍ക്കൊപ്പം കടമ നിറവേറ്റുക അല്ലെങ്കില്‍ ഇറങ്ങിപ്പോകൂ’ എന്ന മുദ്രാവാക്യം ട്രംപ് ഭരണകൂടത്തിനുള്ള താക്കീതാണ്. കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എമ്മാ ഗോണ്‍ സാല്‍വസ് വിളിച്ച മുദ്രാവാക്യം പ്രകടനക്കാര്‍ ഏറ്റു ചൊല്ലുമ്പോള്‍ അവര്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ട്. ‘തോക്കുകള്‍ ആര്‍ക്കും എവിടെ നിന്നും വാങ്ങാം’ എന്ന അമേരിക്കയിലെ അവസ്ഥ അവസാനിപ്പിക്കാന്‍ അവര്‍ പോരാട്ടം തുടരും. ‘കുട്ടികളെയാണ് സംരക്ഷിക്കേണ്ടത് തോക്കുകളെയല്ല’ എന്ന് ആക്രോശിച്ചത് ഭരണ-പ്രതിപക്ഷത്തോടാണ്. റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും മാറിമാറി അധികാരത്തില്‍ വരുമ്പോഴും തോക്കു നിയന്ത്രണം കര്‍ശനമാക്കാന്‍ കഴിയാത്തവിധം ശക്തമാണ് ആയുധലോബിയുടെ രാഷ്ട്രീയ സ്വാധീനം. പ്രതിവര്‍ഷം മുവായിരം ‘തോക്ക് മരണം’ സംഭവിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 10,000 ലധികം മരണം സംഭവിച്ചു. 2016ല്‍ സംഖ്യ 11,000. 1968 മുതല്‍ 2011 വരെ തോക്ക് ഉപയോഗിച്ച് 1.4 മില്യണ്‍ മരണം. 2013ല്‍ മാത്രം തോക്ക് ഉപയോഗിച്ച് ആത്മഹത്യ ഉള്‍പ്പെടെ 13,286 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ അനശ്വര നേതാവ് മാര്‍ട്ടിങ് ലുതര്‍ കിങിന്റെ പൗത്രി യോലാന്‍ഡ റിനി കിങിന്റെ പ്രസംഗം പെന്‍സിന്‍ വാനിയ റാലിയില്‍ ആവേശം സൃഷ്ടിക്കുന്നതായി. ‘തോക്കില്ലാത്ത ലോകം’ റിനി കിങിന്റെ ആഹ്വാനം നടക്കാന്‍ പോകുന്നില്ലെങ്കിലും കൗമാര അമേരിക്കയുടെ സ്വപ്‌നമാണെന്ന് കരഘോഷം വ്യക്തമാക്കുന്നു. അമേരിക്കയിലും പുറത്തും ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങൡലും ആയിരത്തോളം ചെറു റാലികളും രൂപപ്പെട്ടു. ഇതിന് പുറമെ ലണ്ടന്‍, പാരീസ്, ടോക്കിയോ സിഡ്‌നി, ജനീവ, ബെര്‍ലിന്‍ തുടങ്ങിയ ലോക നഗരങ്ങളിലും ഐക്യദാര്‍ഡ്യ പ്രകടനം നടക്കുകയുണ്ടായി. അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധം ജ്വലിച്ചുയരുമ്പോള്‍ ട്രംപിന്റെ മൗനം കടുത്ത വിമര്‍ശനത്തിന് കാരണമായി. ഒക്‌ടോബറില്‍ ലോസ്‌വേഗാസില്‍ സ്റ്റീഫന്‍ പഡോക്ക് എന്ന അക്രമി വെടിവെപ്പിലൂടെ 58 പേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം തോക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ആവശ്യപ്പെടുന്നതിനിടെ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശം വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ‘അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ വെടിവെപ്പ് തടയാനാകു’മെന്നായിരുന്നു ട്രംപിന്റെ കണ്ടുപിടുത്തം.
അമേരിക്കക്കാരില്‍ മഹാഭൂരിപക്ഷവും തോക്ക് സ്വന്തമാക്കിയവരാണ്. സ്വന്തം രക്ഷക്ക് തോക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരേക്കാള്‍ നിയന്ത്രണം കര്‍ശനമാക്കണമെന്ന അഭിപ്രായത്തിനാണ് എന്‍.ബി.സി ന്യൂസിനെ സര്‍വേ ഫലം (58 ശതമാനം). നൂറ് ഡോളര്‍ നല്‍കിയാല്‍ ആര്‍ക്കും വിപണിയില്‍ നിന്ന് തോക്ക് വാങ്ങാം. സെമി ഓട്ടോമാറ്റിക് തോക്കില്‍ നിന്ന് മിനുട്ടില്‍ നൂറുക്കണക്ക് വെടിയുതിര്‍ക്കാന്‍ കഴിയും. കൂട്ടക്കുരുതിക്ക് സെമി ഓട്ടോമാറ്റിക് തോക്ക് ആണ് ഉപയോഗിച്ചു കാണുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തോക്ക് സ്വന്തമാക്കിയവര്‍ യമന്‍കാരാണ്. 55 ശതമാനം. ആഭ്യന്തര യുദ്ധത്തിന്റെ രൂക്ഷതയാണ് കാരണമായി ചൂണ്ടിക്കാണിക്കാമെങ്കില്‍ സ്വിസ് (45) ഫിന്‍ലാന്റ് (45), സൈപ്രസ് (35), ഇറാഖ് (34), ഉറുഗ്വേ (32), കാനഡ (31), ആസ്‌ട്രേലിയ (30) എന്നിങ്ങനെയാണ് സ്ഥിതിവിവര കണക്ക്. 1991ന് ശേഷം അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കുരുതി വര്‍ധിച്ചു. 1991ല്‍ ടെക്‌സാസ് കിലിന്‍ (23), 2007ല്‍ വെര്‍ജിന (32), 2016ല്‍ #ോറിഡ ഒറിന്‍ഡോ (49), 2017ല്‍ ടെക്‌സാസ് സതര്‍ലാന്റ് (26), ലാസ് വിഗാഫ് (58), 2018ല്‍ പാര്‍ക്ക്‌ലാന്റ് (17) എന്നിങ്ങനെ കൂട്ടക്കുരുതി നടന്നതായി അമേരിക്കന്‍ ജര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വെളിപ്പെടുത്തി. ജീവിത പങ്കാളിയില്‍ നിന്ന് ഓരോ 16 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ഒരാള്‍ കൊല്ലപ്പെടുന്നതായി അസോസിയേറ്റ് പ്രസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആത്മഹത്യയും തോക്ക് ഉപയോഗിച്ച് തന്നെ. ഇവരില്‍ മധ്യവയസ്‌കര്‍ 80 ശതമാനമാണ്. 2016ല്‍ ഇത്തരം 2553 മരണം നടന്നു. വിചിത്രമായി കാണാവുന്നത് കൂട്ടക്കുരുതിയില്‍ മൂന്നില്‍ രണ്ടും ഇരയായത് കറുത്ത വര്‍ഗക്കാരാണത്രെ.
വാഷിങ്ടണ്‍ പോസ്റ്റ്, 2013 സെപ്തംബറില്‍ ന്യൂ ടൗണ്‍ വെടിവെപ്പിന് ശേഷം നടത്തിയ സര്‍വേയില്‍ 58 ശതമാനവും നിയന്ത്രണം കര്‍ശനമാക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 29 ശതമാനം മാറ്റം വേണ്ടെന്ന് അഭിപ്രായക്കാരും. സെമി ഓട്ടോമാറ്റിക്ക് തോക്ക് വില്‍പനയില്‍ കടുത്ത നിയന്ത്രണം വേണമെന്ന് 40 ശമതാനം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ആയുധ കമ്പനികളും കോര്‍പറേറ്റുകളുമാണ്. തോക്ക് നിയന്ത്രണത്തിന് ബറാക്ക് ഒബാമ ശ്രമം നടത്തിയപ്പോള്‍ കൈപൊള്ളി. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ (എന്‍.ആര്‍.എ) വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും കര്‍ശന നിയന്ത്രണത്തിന് മുറവിളി കൂട്ടുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണത്രെ അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വം. ഇത്തരം കുത്തക കമ്പനികളില്‍ വലിയ സ്ഥാനം വഹിച്ചവര്‍ പലപ്പോഴും ഭരണ നേതൃത്വത്തിലെത്തുക പതിവാണ്. 146 വര്‍ഷത്തെ ചരിത്രമുണ്ട്, തോക്ക് നിയന്ത്രണത്തിനായുള്ള പ്രതിഷേധ സമരങ്ങള്‍ക്ക്. എന്നാല്‍ ഇപ്പോഴത്തെ നീക്കം നിസ്സാരമല്ല. വീഥികള്‍ നിറഞ്ഞ് ഒഴുകുന്ന കൗമാരക്കാര്‍ ഭാവി അമേരിക്കയില്‍ നിര്‍ണായക ശക്തിയാണ്. അവരെ കണ്ടില്ലെന്ന് നടിക്കാന്‍ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് നേതൃത്വത്തിനോ, പ്രസിഡണ്ട് ട്രംപിനോ അധികനാള്‍ കഴിയില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending