Connect with us

Video Stories

ജറൂസലമില്‍ വിട്ടുവീഴ്ചയില്ല ട്രംപിനെ തള്ളി അറബ് ലോകം

Published

on

‘ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍’ ഒരിക്കല്‍കൂടി അറബ് ഉച്ചകോടി മുഖ്യ അജണ്ടയാക്കിയതോടെ അറബ് ലോകം ആഹ്ലാദത്തിമര്‍പ്പിലാണ്. 29-ാമത് അറബ് ഉച്ചകോടിയെ ‘ഖുദ്‌സ് ഉച്ചകോടി’ എന്ന് സഊദി രാജാവ് സല്‍മാന്‍ പ്രഖ്യാപിച്ചത് ശ്രദ്ധേയം. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കയുടെ നിലപാടിന് എതിരായ കടുത്ത അമര്‍ഷം ഉച്ചകോടിയില്‍ ഉയര്‍ന്നത് ട്രംപ് ഭരണകൂടത്തിന് കനത്ത പ്രഹരമായി. രാസായുധ പ്രയോഗത്തിനെതിരെ കഴിഞ്ഞ ആഴ്ച സിറിയയെ അക്രമിച്ച അമേരിക്കയുടെ നിലപാട് ഉച്ചകോടി ചര്‍ച്ചയില്‍ കടന്നുവന്നില്ല. മധ്യപൗരസ്ത്യ ദേശത്ത് ആധിപത്യം വീണ്ടെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തന്ത്രപരമായ ഈ ദൃശ നീക്കം ഫലം കാണാതെ പോയി. അതേസമയം ഖത്തറുമായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാഷ്ട്രങ്ങള്‍ക്കുള്ള തര്‍ക്കം വൈകാതെ പരിഹരിക്കപ്പെടുമെന്ന സൂചന ഉച്ചകോടിയിലുണ്ടായത് സമ്മേളന വിജയമായി. അറബ് ലോകം തിരിച്ചറിവിന്റെ പാതയില്‍ മുന്നോട്ട് പോകുമെന്നതിന്റെ സൂചനയായി അറബ് ഉച്ചകോടി.
ഏതാനും വര്‍ഷങ്ങളായി അറബ് ഉച്ചകോടിയുടെ മുഖ്യ അജണ്ടയുടെ സ്ഥാനത്ത് ‘ഫലസ്തീന്‍’ പ്രശ്‌നം കടന്നു വരാറില്ല. ഇറാഖും ലബനാനും യമനും ലിബിയയും രംഗം കയ്യടക്കുകയായിരുന്നു. ഇതിന് പിറകിലാകട്ടെ ശിയാ – സുന്നി സംഘര്‍ഷവും. 1990ല്‍ ഇറാന്‍ പ്രസിഡന്റ് ഹഷ്മി റഫ്‌സഞ്ചാനിയും അന്നത്തെ സഊദി രാജകുമാരന്‍ അബ്ദുല്ലബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിയും തമ്മിലുണ്ടാക്കിയ സൗഹൃദം തകര്‍ക്കുന്നതില്‍ പാശ്ചാത്യ കരുനീക്കങ്ങള്‍ സംശയിക്കുന്ന അറബ് രാഷ്ട്രീയ നിരീക്ഷകരുണ്ട്. 1996ല്‍ ഫഹദ് രാജാവിന്റെ തെഹ്‌റാന്‍ സന്ദര്‍ശനം ചരിത്രത്തില്‍ ഇടം നേടിയതാണ്. തുടര്‍ന്ന് റഫ്‌സഞ്ചാനി മദീനയിലുമെത്തി. 2001ല്‍ ഈ സൗഹൃദം തകര്‍ന്നു. തെഹ്‌റാനിലെ സഊദി എമ്പസി അക്രമിക്കപ്പെട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കം നിലയ്ക്കുകയും ചെയ്തു. ഇറാഖ്, ബഹ്‌റൈന്‍, ലബനാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ശിയാ താല്‍പര്യത്തോടെയുള്ള ഇറാന്റെ ഇടപെടല്‍ സംഘര്‍ഷം മൂര്‍ഛിച്ചു. ഇതിലിടക്ക് 2003ല്‍ മേഖലയിലെ സന്തുലിതാവസ്ഥ ഇറാഖിലെ സദ്ദാം ഭരണകൂടം തകര്‍ന്നതോടെ കീഴ്‌മേല്‍ മറിഞ്ഞു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ സഊദി എതിര്‍ത്തതാണ്. സഊദി നിലപാട് ശരിയെന്ന് കാലം തെളിയിച്ചു. ശിയാഭൂരിപക്ഷത്തിന് മേലുള്ള സദ്ദാമിന്റെ ‘സുന്നി’ ഭരണകൂടം തകര്‍ന്നത് ‘ഇറാന്‍ മോഡല്‍’ ഭരണം കടന്നുവരുന്നതിന് സഹായകമായി. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് മേഖലയാകെ കലുഷിതമായി. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ നീക്കം സജീവമായതോടെ ശിയാ-സുന്നി സംഘര്‍ഷം വ്യാപകമായി. ഇറാന്റെ ഏകപക്ഷീയമായ ഇടപെടല്‍ അറബ് ലോകത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി. ഇതിനെതിരെ അമേരിക്കയുടെ സഹായത്തോടെ അറബ് രാഷ്ട്രങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഒബാമ സ്ഥാനമൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഇറാനെതിരായ ശക്തമായ നിലപാട് സ്വീകരിച്ചു. ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം റിയാദില്‍ നിന്ന് തുടക്കം കുറിച്ചതും ഈ വിഷയത്തില്‍ ഊന്നികൊണ്ടായിരുന്നു.
29-ാമത് അറബ് ഉച്ചകോടി മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി. മേഖലയില്‍ ഇടപെടാനുള്ള ഇറാന്‍, നീക്കത്തെ സമ്മേളനം ഏക സ്വരത്തില്‍ അപലപിക്കുമ്പോള്‍ തന്നെ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടിന് എതിരായ വികാരം ഉണര്‍ത്തി. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കുന്ന ട്രംപിന്റെ പ്രഖ്യാപനം ഉച്ചകോടി തള്ളി. 1967ലെ അതിര്‍ത്തി നിശ്ചയിച്ചും ജറൂസലം തലസ്ഥാനവുമായ സ്വതന്ത്ര ഫലസ്തീന് വേണ്ടി ഉച്ചകോടി പ്രഖ്യാപനം വന്നതോടെ അറബ് ലോകത്തിന്റെ വ്യക്തവും ശക്തവുമായ സമീപനം ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. മാധ്യസ്ഥന്റെ റോളില്‍ ഇനി അമേരിക്കയുടെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രസംഗം ട്രംപ് ഭരണകൂടത്തിന് പ്രഹരമായി. ഫലസ്തീന്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സഊദി രാജാവ് സല്‍മാനും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ലയും നിലപാട് വ്യക്തമാക്കുകയും ഫലസ്തീന് സാമ്പത്തിക സഹായം വാഗ്ദാനവും ചെയ്യുകയുമുണ്ടായി. ദേശീയ അസ്ഥിത്വം പരസ്പരം അംഗീകരിക്കാനും അയല്‍പക്ക ബന്ധം ശക്തിപ്പെടുത്താനും ഉച്ചകോടി ആഹ്വാനം ചെയ്യുന്നുമുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തെ പരസ്പരം മാനിക്കുകയും അറബ് ഐക്യം സുദൃഢമാക്കുകയും വേണം. മേഖലയിലെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അറബ് ലോകം അംഗീകരിക്കില്ല. പ്രശ്‌നപരിഹാരത്തിന് അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ഇടപെടാന്‍ പൊതു സെക്രട്ടറിയേറ്റിന് രൂപം നല്‍കിയതും ശ്രദ്ധേയമായി.
മധ്യപൗരസ്ത്യദേശത്ത്, ബാഹ്യ ശക്തികളുടെ താല്‍പര്യത്തിന് സഹായകമായ നിലപാട് പലപ്പോഴും അറബ് രാജ്യങ്ങള്‍ സ്വീകരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാണ്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കൈകടത്തല്‍ സംഘര്‍ഷത്തിനിടയാക്കുന്നു. സിറിയന്‍ പ്രശ്‌നപരിഹാരത്തിന് റഷ്യയും ഇറാനും തുര്‍ക്കിയും സംയുക്തമായി നടത്തുന്ന നീക്കം അട്ടിമറിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. സിറിയയില്‍ പ്രതിപക്ഷ സഖ്യത്തെ നാളിതുവരെ സഹായിച്ച രാഷ്ട്രമാണ് തുര്‍ക്കി. ബശാറുല്‍ അസദിനെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് റഷ്യയും ഇറാനും. അസദ് ഭരണകൂടത്തിന് എതിരായ നീക്കം തകര്‍ന്നടിഞ്ഞതോടെ സിറിയന്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കുന്ന തുര്‍ക്കി നീക്കം വിവേകപൂര്‍വമാണ്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച ട്രംപ് ഭരണകൂടം, രാസായുധ പ്രയോഗത്തിന്റെ മറവില്‍ സിറിയയില്‍ മിസൈല്‍ വര്‍ഷം നടത്തിയത് തുര്‍ക്കിയുടെകൂടി പിന്തുണ നേടിയെടുക്കാന്‍ കാരണമായി. അമേരിക്ക ആഗ്രഹിച്ചത് ഈ തന്ത്രപരമായ വിജയമാണ്. എന്നാല്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ അറബ് ഉച്ചകോടിയില്‍ അജണ്ടയാകാതെ പോയത് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്. സിറിയ ഒഴികെ 21 അംഗ രാഷ്ട്ര പ്രതിനിധികള്‍ സഊദിയിലെ ദഹ്‌റാനില്‍ സമ്മേളിച്ച് നടത്തിയ പ്രഖ്യാപനം അറബ് ലോകത്തിന്റെ വ്യക്തിത്വം വീണ്ടെടുക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. സജീവമായ പൊതുവേദിയായി ‘യൂറോപ്യന്‍ യൂണിയന്‍’ മാതൃകയില്‍ ഐക്യപ്പെടുകയാണെങ്കില്‍ അറബ് സമൂഹത്തിന് മാത്രമല്ല ലോകത്തിന് തന്നെ ഗുണകരമായി തീരും തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending