Connect with us

Video Stories

ഇവിടെ നാളെകള്‍ നമ്മുടേതല്ല

Published

on

 

എ.പി താജുദ്ദീന്‍

നാളെ നമ്മുടേതല്ലെന്നും ഇന്ന്, ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും കണ്ണൂരുകാര്‍ക്ക് തത്വചിന്തയല്ല; പരമാര്‍ത്ഥമാണ്. എന്നാല്‍ പ്രപഞ്ചശക്തി അല്ല ഇവിടെ ഈ തത്വചിന്ത യാഥാര്‍ത്ഥ്യമാക്കുന്നത്. സി.പി.എമ്മും സംഘ്പരിവാര്‍ സംഘടനകളുമാണ്. നാളെ പരീക്ഷ എഴുതണോ ജോലി ചെയ്യണോ യാത്ര ചെയ്യണോ ആരംഭിച്ച യാത്ര പൂര്‍ത്തിയാക്കണോ കല്യാണം കഴിക്കണോ തുടങ്ങിയ എല്ലാ കാര്യങ്ങളും അവര്‍ തീരുമാനിക്കും. ചിലപ്പോഴെങ്കിലും ഇവിടെ നാളെ മാത്രമല്ല; അടുത്ത മണിക്കൂര്‍ പോലും അവരുടേതാണ്. അതിന് രാത്രിയെന്നോ പകലോന്നോ വകഭേദമില്ലാതായിരിക്കുന്നു.
വേനലവധിയുടെ ശാന്തമായ ഒരു പകലായിരുന്നു തിങ്കളാഴ്ച കണ്ണൂരില്‍ അസ്തമിച്ചത്. ചുട്ടുപൊള്ളുന്ന രാത്രിയില്‍ വൈകുന്നേരം ആകാശച്ചെരിവില്‍ കണ്ട മേഘങ്ങള്‍ തിമിര്‍ത്തു പെയ്യണേ എന്ന പ്രാര്‍ത്ഥനയോടെ കിടന്നുറങ്ങിയവരെ ഇന്നലെ രാവിലെ വിളിച്ചുണര്‍ത്തിയത് ഇരട്ടക്കൊലപാതകങ്ങളും ഇരട്ട ഹര്‍ത്താലുമാണ്. എല്ലാ കണക്കുകൂട്ടലുകളും അവര്‍ തെറ്റിച്ചിരിക്കുന്നു. ഇന്നത്തെ പരീക്ഷക്ക് ഇന്നലെ വരെ പഠിച്ച പാഠങ്ങള്‍ കുട്ടികളുടെ തൊണ്ടയില്‍ ചത്തുമലച്ചിരിക്കുന്നു. അന്തരീക്ഷത്തില്‍ കൊലവെറിയുടെ ശബ്ദ തരംഗങ്ങള്‍ വര്‍ഷിച്ചുകൊണ്ട് വിജനമായ തെരുവിലൂടെ അവരുടെ ജാഥകള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുപോകുന്നു. കൊന്നവരും 45 മിനുട്ടിന്റെ മാത്രം ഇടവേളയില്‍ പകരം കൊന്നവരും ഒരു പോലെ ജനങ്ങളോട് ആവശ്യപ്പെടുന്നു: പ്രതികരിക്കൂ പ്രതികരിക്കൂ പ്രതികരിക്കൂ നാട്ടാരേ. നമ്മെ തടവിലാക്കുക മാത്രമല്ല; മണ്ടന്മാരാക്കുക കൂടിയാണവര്‍ ചെയ്യുന്നത്.
കണ്ണൂരില്‍ ഈ അനിശ്ചിതാവസ്ഥ ആരംഭിച്ചിട്ട് 38 വര്‍ഷങ്ങളാവുന്നു. എണ്‍പതുകള്‍ മുതലാണ് കണ്ണൂര്‍ അശാന്തമായിത്തുടങ്ങിയതെങ്കിലും കഴിഞ്ഞ 25 വര്‍ഷമാണ് അത് മരണ താണ്ഡവമാടിയത്. ഇക്കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 350 ഓളം പേരാണ്. അംഗഭംഗം സംഭവിച്ചത് രണ്ടായിരത്തോളം പേര്‍ക്ക്. അങ്ങനെ വിളക്കണഞ്ഞത് ആയിരക്കണക്കിന് കുടുംബങ്ങളുടെ. കൊല്ലപ്പെട്ടവരില്‍ പത്തോ പതിനഞ്ചോ പേരൊഴികെ മറ്റെല്ലാവരും സി.പി.എമ്മിലോ ആര്‍.എസ്.എസിലോ പെട്ടവര്‍. ഇവര്‍ തമ്മിലുള്ള കൊലക്കണക്ക് ഏതാണ്ട് സമാസമം. തിങ്കളാഴ്ച രാത്രി 9.15ന് പള്ളൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്ന് 15 മിനിട്ടിനകം സി.പി.എമ്മുകാര്‍ അതേ പ്രദേശത്തെ തന്നെ ആര്‍.എസ്.എസുകാരനായ ഷനോജിനെ വെട്ടുകയും 45 മിനുട്ടിനകം മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ തന്നെയുണ്ട് ഇവര്‍ തമ്മിലുള്ള ബലാബലത്തിന്റെ ചിത്രം.
അധികാരത്തിനും ഗ്രാമങ്ങളുടെ മേധാവിത്തത്തിനും വേണ്ടിയുള്ള സി.പി.എമ്മിന്റെ പ്രധാന ആയുധം കൊലപാതകങ്ങളായിട്ട് ഏറെക്കാലമായെങ്കിലും ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ സി.പി.എമ്മിനേക്കാള്‍ കിരാതമായത് അടുത്ത കാലത്താണ്. വ്യക്തമായി പറഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ 2016 മെയ് 19 ന് മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയിലാണ് പുതിയ കൊലപാതക പരമ്പരക്ക് തുടക്കമിട്ടത്. പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയും ബോംബെറിഞ്ഞും ചേരിക്കണ്ടത്ത് രവീന്ദ്രനെ വധിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് കൊലക്കളിയില്‍ സി.പി.എമ്മിനെ പിന്നിലാക്കിത്തുടങ്ങിയത്. സി.പി.എം പിറന്ന പാറപ്രത്ത് പോലും ശാഖ ഉണ്ടാക്കിയ ആര്‍.എസ്.എസ് പിണറായി എന്ന പാര്‍ട്ടി കോട്ടയില്‍ നടത്തിയ ഈ കൊല ശത്രുവിനെ അതിന്റെ മാളത്തില്‍ കയറി അക്രമിക്കുന്നതിന് തുല്യമായിരുന്നു. ഇതിനു പിന്നിലെ സംഘ്പരിവാറിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടോ അധികാരത്തിന്റെ മധുവിധുകാലമായതുകൊണ്ടോ രവീന്ദ്രന്‍ വധത്തിന് തിരിച്ചടി നല്‍കാന്‍ സി.പി.എം തയാറായിരുന്നില്ല. ഇതില്‍ നിരാശ പൂണ്ട ബി.ജെ.പി അതേ വര്‍ഷം ജൂലൈ 11ന് രാത്രി പയ്യന്നൂരിനടുത്ത കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വെട്ടിക്കൊന്നുകൊണ്ട് ഞങ്ങളെ തിരിച്ചുകൊല്ലൂ എന്നാവശ്യപ്പെട്ടു. ഇനിയും അടങ്ങിയിരുന്നാല്‍ അണികള്‍ അത് ഭീരുത്വമായി കണക്കാക്കുമെന്ന് കരുതിയ സി.പി.എം അതേ മണിക്കൂറില്‍ തന്നെ തിരിച്ചടിച്ചു. ബി.എം.എസ് പയ്യന്നൂര്‍ ഏരിയാ പ്രസിഡണ്ടായ രാമചന്ദ്രനെ വീട്ടില്‍ക്കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സി.പി.എം ഇരു കൊലകള്‍ക്കും പകരം വീട്ടിയത്. പ്രതികാരം ആരംഭിച്ച സി.പി.എം പയ്യന്നൂരിലെ രാമചന്ദ്രന്റെ ചോര കൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. മുഴക്കുന്നില്‍ ബ്രാഞ്ച് സെക്രട്ടറിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന്റെ മറപിടിച്ച് സെപ്തംബര്‍ നാലിന് തില്ലങ്കേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനീഷിനെ പൈശാചികമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനനെ വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നത്. മോഹനന്റെ കൊലക്ക് സി.പി.എം 48 മണിക്കൂറിനകം നല്‍കിയ മറുപടിയാണ് പിണറായി കൊല്ലനാണ്ടിയിലെ രമിത്ത്. അങ്ങനെ 3-3 സമനിലയില്‍ ആ പരമ്പര അവസാനിച്ചു എന്നായിരുന്നു കരുതിയത്. എന്നാല്‍ 2017 ജനുവരി 18ന് രാത്രി ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂരിലെ എഴുത്താന്റവിട സന്തോഷ്‌കുമാറിനെ, കണ്ണൂരില്‍ ആരംഭിച്ച സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം രാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നുകൊണ്ട് ആര്‍.എസ്.എസിനോട് ജയം നേടി.
കലോത്സവം നടന്നുകൊണ്ടിരിക്കെ നടത്തിയ കൊലപാതകത്തിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്തെ മസ്‌ക്കത്ത് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. മൂന്നു മാസം മാത്രമായിരുന്നു ഈ സമാധാന കാലത്തിന്റെ ആയുസ്സ്. പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ വധിച്ചു കൊണ്ട് സി.പി.എം വീണ്ടും തുടങ്ങിവെക്കുകയായിരുന്നു. ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയായ ബിജുവിന് പാര്‍ട്ടി കോടതി നല്‍കിയ വധശിക്ഷയായിരുന്നു ഇത്.
ഇതിന് ശേഷം സി.പി.എമ്മിന്റെ കഠാര നീണ്ടത് എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ നേര്‍ക്കായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 12ന് രാത്രി 10.45ന് നടന്ന ഷുഹൈബ് വധത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടി തല്‍ക്കാലം ചോരക്കളിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ നടത്തിയ ഈ കൊല സമ്മേളന പ്രതിനിധികള്‍ പോലും കണ്ണൂര്‍ നേതൃത്വത്തിനെതിരെ തിരിയാന്‍ ഇടയാക്കുകയും ഈ കണ്ണൂര്‍ ശൈലി ദേശീയ നേതാക്കളുടെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതോടെ ഇവിടെ ഒരു പുതുചരിത്രം പിറക്കുമെന്ന പ്രതീക്ഷ മുളച്ചിരുന്നു. അതാണ് മാഹി പള്ളൂരില്‍ പൊലിഞ്ഞത്. രവീന്ദ്രന്‍ പരമ്പരയില്‍ രണ്ടു കൊലക്കു പിന്നിലായ ആര്‍.എസ്.എസിന്റെ പ്രതികാരം മാത്രമല്ല ബാബു വധം. സി.പി.എമ്മിനെ കത്തി താഴെ വെക്കാന്‍ അനുവദിക്കില്ലെന്ന ശപഥവും അതിനു പിന്നിലുണ്ട്. ആര്‍.എസ്.എസ് ആശിച്ചതു തന്നെ സംഭവിച്ചു. അതും അതേ മണിക്കൂറില്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലുന്നവന്റെ പാര്‍ട്ടി ജയിക്കുകയോ കൊല്ലപ്പെടുന്നവന്റെ പാര്‍ട്ടി തോല്‍ക്കുകയോ അല്ല ചെയ്യുന്നത്. കൊല്ലുന്നതിനേക്കാള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ പക്ഷത്തുള്ളവര്‍ കൊല്ലപ്പെടാനാണ്. കൊല ആവേശമാണെങ്കില്‍ കൊല്ലപ്പെടുന്നത് ഇന്ധനമാണ്. അങ്ങനെ ഇരു വിഭാഗവും ജയിക്കുന്നു. തോല്‍ക്കുന്നത് നമ്മള്‍ മാത്രമാണ്, തടവിലാക്കപ്പെടുന്ന, നാളെകള്‍ നിഷേധിക്കപ്പെട്ട നമ്മള്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending