Connect with us

Video Stories

ആണവ കരാറില്‍ നിന്ന് പിന്മാറ്റം ട്രംപിനെതിരെ സഖ്യരാഷ്ട്രങ്ങള്‍

Published

on

 

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമല്ല. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും യു.എന്നിലെ വന്‍ശക്തി രാഷ്ട്രങ്ങളും ഒന്നടങ്കം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ട്രംപിന്റെ ശൈലി ഇവിടെയും പ്രകടമായി. ‘തന്നിഷ്ടം’ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ട്രംപ് തയാറില്ല. ട്രംപിന്റെ പ്രഖ്യാപനം മധ്യപൗരസ്ത്യ ദേശത്ത് രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും. സന്തോഷിപ്പിക്കുക, ഇസ്രാഈലിനെയും. അതേസമയം, എണ്ണ വിപണിയിലുണ്ടാകുന്ന വില വര്‍ധന ലോകത്താകെ പ്രതിസന്ധി ക്ഷണിച്ചുവരുത്തുമെന്നതിലും സംശയമില്ല. ഫലസ്തീന്‍ മുഖ്യ അജണ്ടയാക്കി ഐക്യപ്പെട്ട് വന്ന അറബ് ലോകത്തിന്റെ നീക്കം ഇറാന്‍ വിരുദ്ധതയുടെ പേരില്‍ തകിടം മറിക്കാന്‍ ട്രംപിനും ഇസ്രാഈലിനും സാധിക്കുമെന്നതാണ് പുതിയ നീക്കത്തിന്റെ നിഗൂഢ താല്‍പര്യം എന്ന് സംശയിക്കുന്നവരാണ് പശ്ചിമേഷ്യയിലെ രാഷ്ട്രീയ ചിന്തകര്‍ ഏറേയും.
2015ലെ ആണവ കരാര്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത ഇല്ലാതാക്കാന്‍ വളരെയേറെ സഹായകമായി. (അതേസമയം, ഇസ്രാഈലിന്റെ ആണവ പദ്ധതി ഇപ്പോഴും നിര്‍ത്തിയില്ല. ആണവ നിലയം പരിശോധിക്കാന്‍ പോലും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ അനുവദിക്കുന്നുമില്ല) വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇറാനെ വരുതിയില്‍ കൊണ്ടുവരാനും കരാറില്‍ ഒപ്പ് വെപ്പിക്കാനും കഴിഞ്ഞത്. ഒബാമ ഭരണകൂടം ഇതിനെ വന്‍ നേട്ടമായി വിശേഷിപ്പിച്ചു. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വന്‍ശക്തി രാഷ്ട്രങ്ങളും ജര്‍മ്മനി, യു.എന്‍, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഒപ്പുവെച്ചു. ചരിത്ര പ്രാധാന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ തുടക്കത്തില്‍ തന്നെ പിന്മാറാന്‍ ശ്രമം നടത്തി. മറ്റ് രാഷ്ട്രങ്ങള്‍ കരാറില്‍ ഉറച്ചുനിന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണും ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും കരാറില്‍ നിന്ന് പിന്മാറരുതെന്ന് ട്രംപിനോട് നേരിട്ട് വാഷിംഗ്ടണിലെത്തി അഭ്യര്‍ത്ഥിച്ചതാണ്. പക്ഷെ, അടുത്ത സുഹൃദ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ ട്രംപ് തീരുമാനം പ്രഖ്യാപിച്ചത്, അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഉത്തര കൊറിയയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചയെ പോലും ട്രംപിന്റെ നിലപാട് ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഒബാമ ഭരണകൂടം സ്വീകരിച്ച സമീപനം മിക്കവയും ട്രംപ് തിരുത്തുകയോ, അവയില്‍ നിന്ന് പിന്മാറുകയോ ചെയ്യുകയാണ്. അമേരിക്കന്‍ സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമായ ‘ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി’ അവസാനിപ്പിച്ചതും കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തിന്‍ നിന്ന് പിന്മാറിയതും വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പാരീസ് കാലാവസ്ഥ ഉച്ചകോടി പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞ ട്രംപ്, പലപ്പോഴും രാഷ്ട്രാന്തരീയ മര്യാദ കാറ്റില്‍ പറത്തി. സഖ്യരാഷ്ട്രങ്ങളില്‍ നിന്ന് പോലും ഒറ്റപ്പെട്ടു. ഇറാന്‍ ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നില്‍ ചരട് വലിച്ചത് അമേരിക്കയിലെ സിയോണിസ്റ്റ് ലോബിയും ഇസ്രാഈലുമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലേറെ രേഖകള്‍, 183 സി.ഡികളും ഇസ്രാഈലി ചാര സംഘടനയായ മൊസാദിന്റെ കൈവശമുണ്ടെന്ന് കഴിഞ്ഞാഴ്ചയാണ് ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടത്. ട്രംപിന് തീരുമാനം എടുക്കാന്‍ വഴി സൗകര്യപ്പെടുത്തുകയായിരുന്നു നെതന്യാഹുവിന്റെ നിഗൂഢ ലക്ഷ്യമെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ ‘ഇവയൊക്കെ പഴയ രേഖകള്‍ ആണെ’ന്ന് തള്ളിപ്പറഞ്ഞതോടെ നെതന്യാഹുവിന്റെ ആരോപണത്തിന് അല്‍പായുസ് മാത്രമായി. അതേസമയം ഇറാന്‍ ആണവ കരാര്‍ ലംഘിച്ചതായി വൈറ്റ് ഹൗസിന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കരാര്‍ വഴി മേഖലയിലെ അണ്വായുധ കിടമത്സരം ഒഴിവാക്കപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്. അണ്വായുധ പദ്ധതി ഇറാന്‍ നിര്‍ത്തിവെച്ചതായി ആണവ നിലയങ്ങള്‍ പരിശോധിച്ച അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു. കരാര്‍ റദ്ദാക്കി മുന്‍ ഉപരോധ തീരുമാനം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ പ്രയാസപ്പെടും. ഇറാന്‍ കരാറുമായി മുന്നോട്ട് പോകുമെന്നാണ് പ്രസിഡണ്ട് ഹസന്‍ റുഹാനിയുടെ പ്രസ്താവന. അമേരിക്ക ഒഴികെ കരാറില്‍ ഒപ്പിട്ട രാഷ്ട്രങ്ങളും കരാറിന് ഒപ്പമുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടം വിഷമസന്ധിയിലാകും. അമേരിക്കയുടെ മാത്രം ഉപരോധം മുന്‍കാലങ്ങളെ പോലെ ഇറാന് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയില്ല. ട്രംപിന്റെ തീരുമാനം മറികടക്കാന്‍ ഇറാന്‍, അന്താരാഷ്ട്ര വിനിമയം ‘ഡോളറി’ന് പകരം ‘യൂറോ’വിലേക്ക് മാറ്റാന്‍ രണ്ടാഴ്ച മുമ്പ് തന്നെ തീരുമാനം പ്രഖ്യാപിച്ചത് അവരുടെ പ്രയാസം ലഘൂകരിക്കും.
സഊദി നേതൃത്വത്തില്‍ എണ്ണ ഉല്‍പാദക രാഷ്ട്ര സംഘടനയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള പ്രമുഖ ഉല്‍പാദക രാഷ്ട്രമായ റഷ്യയും ചേര്‍ന്ന് നടത്തിവന്ന നീക്കത്തെ ട്രംപിന്റെ തീരുമാനം ബാധിക്കും. ഇറാന്‍ എണ്ണയുടെ അഭാവം എണ്ണ വില ഉയര്‍ത്തുമ്പോള്‍ തിരിച്ചടിയാവുക അമേരിക്കയെ ആയിരിക്കും. ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍ എണ്ണ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഇത്തരം ഇടപാടുകള്‍ പ്രയോജനപ്പെടും.
അറബ് ലോകത്തെ പ്രമുഖ രാഷ്ട്രങ്ങള്‍ ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലബനാനില്‍ ശിയാ വിഭാഗത്തിന് തെരഞ്ഞെടുപ്പിലുണ്ടായ മേധാവിത്തവും സിറിയയില്‍ ഇറാന്‍ പിന്തുണയുള്ള ബശാറുല്‍ അസദിനുണ്ടായ വിജയവും അറബ് (സുന്നി) രാഷ്ട്രങ്ങളെ അസ്വസ്ഥരാക്കുക സ്വാഭാവികം. മധ്യ പൗരസ്ത്യ ദേശത്ത് ഇറാന്‍ സ്വാധീനം വളരുന്നതില്‍ പൊതുവെ ആശങ്ക ഉണര്‍ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തെ ചൂഷണം ചെയ്യുകയും അതോടൊപ്പം ഇസ്രാഈലിന് എതിരായ അറബ് ലീഗ് നീക്കത്തെ തന്ത്രപൂര്‍വം ഒഴിവാക്കുകയുമാണ് അമേരിക്കയുടെ നയതന്ത്ര നീക്കമത്രെ.
കഴിഞ്ഞ മാസം സഊദിയില്‍ നടന്ന അറബ് ഉച്ചകോടി അമേരിക്കയുടെ ഇസ്രാഈല്‍ അനുകൂല നീക്കത്തിന് എതിരെ ആഞ്ഞടിച്ചതാണ്. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപിന്റെ സമീപനം നഖശിഖാന്തം ഉച്ചകോടി എതിര്‍ത്തു. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസും സഊദി രാജാവും ജോര്‍ദ്ദാന്‍ രാജാവും ട്രംപിന്റെ തീരുമാനത്തിന് എതിരെ ശക്തമായ നിലപാടും സ്വീകരിച്ചു. ശിയാ-സുന്നി വിഭജനത്തിലൂടെ ഐക്യത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഒരിക്കല്‍ കൂടി അമേരിക്കക്ക് ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്. ഫലസ്തീന്‍ പ്രശ്‌നം ഒരിക്കല്‍ കൂടി മുഖ്യ അജണ്ടയില്‍ നിന്ന് വഴുതിമാറുമോ എന്നാണ് ആശങ്ക. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതും നിര്‍ണയിക്കുന്നതും പതിറ്റാണ്ടുകളായി ബാഹ്യശക്തികള്‍ ആണ്. ട്രംപിന്റെ പുത്തന്‍ നിലപാട്, പശ്ചിമേഷ്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. അവയുടെ അവസാന ഫലം കൊയ്‌ത്തെടുക്കുകയും ബാഹ്യശക്തികള്‍ തന്നെ. സംശയമില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending