Connect with us

Video Stories

കര്‍ണ്ണാടക സമ്മാനിച്ചത് പുതിയ പാഠങ്ങളും ഊര്‍ജവും

Published

on

‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണ്ണാടകയില്‍ അവര്‍ക്കുണ്ടായ തിരിച്ചടി. കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ആര്‍.എസ്.എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാറിനേ കഴിയൂവെന്ന് ദേശീയതലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്…’ -കോടിയേരി ബാലകൃഷ്ണന്‍.
സി.പി.എം പി.ബി അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ കൊടിയേരിയുടെ പേരില്‍ സി.പി.എമ്മിനെ ട്രോളിയതാണെന്ന് കരുതേണ്ട. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേന്ന് ദേശാഭിമാനിയില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ്. മനസ്സിലായില്ലെങ്കില്‍ മേല്‍ പ്രസ്താവന ഒരിക്കല്‍ കൂടി വായിച്ച് കുപ്പത്തൊട്ടിയില്‍ ഇട്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കോട്ടയായ സുപ്രീം കോടതിയിലേക്ക് ശ്രദ്ധിക്കുക. പുലര്‍ച്ചെ രണ്ടിന് അസാധാരണമായി തുറന്ന സുപ്രീം കോടതിയില്‍ എത്തിയ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ മുകുള്‍ രോഹത്ഗിയുടെ വാക്കുകള്‍: ‘ആരുടെയും വധശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ഹര്‍ജിയല്ലിത്, വാദത്തിന് എടുക്കാതെ തള്ളണം…’. രാജ്യസഭാ എം.പിയായ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി തിരിച്ചടിച്ചു: ‘ഭരണഘടനയെ തൂക്കിലേറ്റുന്നു എന്നതാണ് പ്രശ്‌നം…’.
ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന നൂറു കോടി ജനത്തിന്റെ ആശങ്കയുടെ നേരമാണ്. 16ന് രാത്രി 9.30ന് ബി.ജെ.പിയുടെ യെദിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെ ഉറക്കുപേക്ഷിച്ചാണ് രാജ്യം സുപ്രീം കോടതിയിലേക്ക് പോയത്. ഹര്‍ജിയെ കുറിച്ച് സുപ്രീം കോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിന് കൈമാറുന്നു. പന്ത്രണ്ടു മണിയോടെ സുപ്രീം കോടതി തുറന്ന് വാദത്തിന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നു. പുലര്‍ച്ചെ അഞ്ചര വരെ നീളുന്ന വാദപ്രതിവാദം.
കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. 117 ആണോ 104 ആണോ വലിയതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ കോടതി പിരിയുന്നു. ഇന്നലെ വീണ്ടും ചേര്‍ന്ന കോടതി ഇന്ന് വൈകിട്ട് നാലിന് ഭൂരിപക്ഷം തെളിയിക്കണമെന്നും അതുവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ നയപരമായ തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്നും ഉത്തരവിടുന്നു. ചെകുത്താനും കടലിനുമിടയില്‍പെട്ട അവസ്ഥയിലാണെന്ന് സുപ്രീം കോടതി തുറന്നടിക്കുമ്പോള്‍ ചെകുത്താന്‍ ഭരണകൂടവും കടല്‍ നിയമവും നീതിയുമാണെന്ന് ആര്‍ക്കും മനസ്സിലാവും. പക്ഷെ, ഒന്നും മനസ്സിലാവാത്തതായി അഭിനയിക്കുന്നവര്‍ തന്നെയാണ് കര്‍ണ്ണാടകയില്‍ ഈ സ്ഥിതി വരുത്തിവെച്ചത്. അതിന് കോണ്‍ഗ്രസിനെ അന്ധമായി എതിര്‍ത്ത് സായൂജ്യമടയുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണ്.
സിദ്ധരാമയ്യ രണ്ടു വട്ടം തോറ്റുവെന്ന് ഓണ്‍ലൈനില്‍ ആഘോഷിക്കുന്ന ദേശാഭിമാനിയും കര്‍ണ്ണാടകയില്‍ പാക്കിസ്താന്‍ ജയിക്കുമ്പോള്‍ എന്ന് വിശകലനം നടത്തുന്ന ജന്മഭൂമിയും തമ്മിലെ ചേര്‍ച്ച ആകസ്മികമല്ലെന്ന് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോഴും ബോധ്യപ്പെടും. പറയപ്പെടുന്നപോലെ നിരാശാജനകമല്ല കര്‍ണ്ണാടകയിലെ ജനവിധി. മോദിയും അമിത്ഷായും ചിത്രത്തില്‍ പോലുമില്ലാത്ത പത്തു വര്‍ഷം മുമ്പ് നടന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടി അധികാരം പിടിച്ചിരുന്നു. അന്ന് ബി.ജെ.പി 33.86 ശതമാനം വോട്ടും നേടിയിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുകയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുകയും ചെയ്തത് കോണ്‍ഗ്രസിന് മാത്രമാണ്. 29 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് ലഭിച്ചില്ല. ജെ.ഡി.എസും കോണ്‍ഗ്രസും യോജിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് പരമാവധി ലഭിക്കുക 34 സീറ്റുകളാണെന്നാണ് കണക്കുകള്‍ പറയുന്നത്.
27 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് നേടിയത് എണ്‍പത് ശതമാനത്തിലേറെ വോട്ടുകളാണ്. 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 38 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 104 സീറ്റ് നേടിയ ബി.ജെ.പിക്ക് 36.2 ശതമാനം മാത്രമെയുള്ളൂ. ആറര ലക്ഷത്തോളം വോട്ടുകള്‍ അധികം നേടിയതും കോണ്‍ഗ്രസാണ്. 322841 വോട്ടുകള്‍ (0.09%) നോട്ട നേടിയപ്പോള്‍ സി.പി.എം 0.02 ശതമാനം (81191) വോട്ടുകളാണ് നേടിയത്. ഇതില്‍ ബെഗപള്ളിയില്‍ നേടിയ 51697 കഴിച്ചാല്‍ ആകെ ലഭിച്ചത് 29494 വോട്ടുകള്‍ മാത്രമാണ്.
സി.പി.എം രണ്ടാം സ്ഥാനത്തെത്തിയ (51697 വോട്ടുകള്‍) ബഗപള്ളിയില്‍ അവര്‍ നേരിട്ടത് കോണ്‍ഗ്രസിനെയായിരുന്നു. 14013 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ജയിച്ച ഇവിടെ നാലാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 4140 വോട്ടുകളെയുള്ളൂ. എന്നാല്‍, മാംഗ്ലൂര്‍ നോര്‍ത്തിലും സൗത്തിലും സി.പി.എം മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. സി.പി.എം സാന്നിധ്യം ബി. ജെ.പിക്ക് വിജയ വഴിയാകുന്നത് എങ്ങിനെയെന്ന് കര്‍ണ്ണാടക പരിശോധിച്ചാലും ബോധ്യപ്പെടും. മുസ്‌ലിംലീഗ് പരമ്പരാഗതമായി മത്സരിക്കുകയും ശക്തികാണിക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എല്ലായിടത്തും കോണ്‍ഗ്രസാണ് ജയിച്ചത്. എന്നാല്‍, എസ്.ഡി.പി.ഐയും വെല്‍ഫെയറും മേനി കാണിക്കാന്‍ മത്സരിച്ചപ്പോഴും ലാഭം ബി.ജെ.പിക്കായിരുന്നു.
ചിക്‌പേട്ടില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസ് 7934 വോട്ടുകള്‍ക്ക് പരാജയപ്പെടുമ്പോള്‍ 11700 വോട്ടുകള്‍ നേടിയ എസ്.ഡി.പി.ഐക്ക് മോദിജി കൈകൊടുത്തു. 6286 വോട്ടുകളോടെ ജെ.ഡി.എസാണ് ഇവിടെ നാലാം സ്ഥാനത്ത്. നരസിംഹ രാജയില്‍ പക്ഷേ, എസ്.ഡി.പി.ഐക്ക് മൂന്നാം സ്ഥാനം ലഭിച്ചെങ്കിലും ബി.ജെ.പിയെ ജയിപ്പിക്കാനായില്ല. മുസ്‌ലിംലീഗിന് ശക്തിയുള്ള ഇവിടെ കോണ്‍ഗ്രസിന്റെ തന്‍വീര്‍ സേട്ട് 18127 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബി.ജെ.പി 5431 വോട്ടുകള്‍ക്ക് വിജയിച്ച ഗുല്‍ബര്‍ഗ ദക്ഷിണയില്‍ ബി.എസ്.പിയും ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ഫയര്‍ പാട്ടിയും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കിയത്. ഗുല്‍ബര്‍ഗ് റൂറലില്‍ 3491 വോട്ടുനേടി നാലാം സ്ഥാനത്ത് സി.പി.എം എത്തിയപ്പോള്‍ (അവരുടെ രണ്ടാമത്തെ വലിയ സംഖ്യ) ബി.ജെ.പിയോട് കോണ്‍ഗ്രസ് തോറ്റു.
ഗുല്‍ബര്‍ഗ് ഉത്തറില്‍ എസ്.ഡി.പി.ഐ പണി പതിനെട്ടും പയറ്റിയിട്ടും എണ്ണൂറ് വോട്ടു തികഞ്ഞില്ല. കോണ്‍ഗ്രസിന്റെ കനീസ് ഫാത്തിമ 5940 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് മുസ്്‌ലിം ലീഗ്് കെ.എം.സി.സി ഓഫീസിലേക്കായിരുന്നു. അലന്ദീറിലാവട്ടെ 76815 വോട്ടുകളോടെ ബി.ജെ.പി ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ 76118 വോട്ടുകളോടെ കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പൊരുതി. പക്ഷേ, 697 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ഇരു ജനതാദളിന് പുറമെ മുസ്്‌ലിംകളുടെ ആള്‍ ഇന്ത്യ മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി താമരക്ക് വളമേകി.
തീവ്രഹിന്ദുത്വ കാര്‍ഡിറക്കിയിട്ടും ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാവാത്ത ന്യൂനപക്ഷ സംഘടനക്കാര്‍ക്ക് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ കണ്ണുനീര് പൊഴിക്കാന്‍ ഒരര്‍ഹതയുമില്ല. അര ലക്ഷം വാട്‌സപ് ഗ്രൂപ്പുകളാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച് ഇസ്‌ലാമോഫോബിയ പടര്‍ത്തിയതും ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിച്ചതും. വ്യാജ വാര്‍ത്തകളും കണക്കുകളും നുണകളുടെ പുതിയ ചേരുവകളുമൊക്കെ ജാതിയും മതവും അനുസരിച്ച് ഓരോ വീടുകളിലേക്കും നേരിട്ട് ഒഴുകി. ഫെയ്‌സ്ബുക്ക് വഴി പെരും നുണകള്‍ (സത്യാനന്തരമെന്ന് പുതിയ പദം) പ്രചരിപ്പിച്ച് ട്രംപ് അമേരിക്കയില്‍ നേടിയ വിജയത്തിന്റെ പുതിയ പരീക്ഷണം എന്ന് ന്യൂയോര്‍ക്ക് ടൈംസ് കര്‍ണാടകയിലെ പ്രചാരണത്തെ വിലയിരുത്തി. ഹിന്ദു-മുസ്്‌ലിം ലഹളകള്‍ സൃഷ്ടിക്കാനും വേര്‍തിരിവുണ്ടാക്കാനും കഴിഞ്ഞതായും മോദിയുടെ വരുതിയിലില്ലാത്ത പല ഏജന്‍സികളും പറയുന്നു. നിശ്ചിത വിഭാഗം ജനങ്ങളിലേക്ക് ഒരു കാര്യവും വേറൊരു വിഭാഗത്തിലേക്ക് അതിന് വിരുദ്ധമായ കാര്യങ്ങളും തരാതരം എത്തിച്ചാണ് പാഷാണം വര്‍ക്കിയുടെ വാട്‌സ്ആപ് പരീക്ഷണം അരങ്ങു തകര്‍ത്തത്.
മുന്‍ ഗുജറാത്ത് മന്ത്രി വാജുഭായ് വാല ഗവര്‍ണ്ണറാവുമ്പോഴും സംഘ്പരിവാറുകാരനാണെന്നതിനാല്‍ ഇപ്പോഴത്തെ നീക്കങ്ങളൊന്നും അല്‍ഭുതപ്പെടുത്തുന്നതല്ല. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് സാങ്കേതികമായി ഉണ്ടായ തിരിച്ചടിയെ വാക്ക് കൊണ്ട് മുതലെടുക്കാന്‍ സി.പി.എമ്മും നോട്ടുകൊണ്ട് മുതലാക്കാന്‍ ബി.ജെ.പിയും ശ്രമിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് പോരാട്ടത്തിന്റെ പുതിയ പാഠങ്ങളും ഊര്‍ജ്ജവുമാണ് കര്‍ണ്ണാടക സമ്മാനിച്ചത്. ജനാധിപത്യ ചേരിയുടെ യോജിപ്പും ജാഗ്രതയും സാധ്യമാക്കിയ ജനവിധി എന്നതാണ് അധികാര ലബ്ധിയുടെ കനല്‍വഴികളിലെ വലിയ പാഠം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending