Connect with us

Video Stories

മുസ്‌ലിം ഐക്യത്തിന്റെ പ്രസക്തി

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

മുസ്‌ലിംകള്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും മാതൃക ആവേണ്ടവരാണ്. മുസ്‌ലിം സംഘടനകള്‍ ആവട്ടെ അപ്പപ്പോഴുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരുമാണ്. കേരളീയ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിന്റെയും യോജിപ്പിന്റെയും തുടക്കം കുറിക്കപ്പെടുമ്പോള്‍ ആഹ്ലാദിക്കാത്തവരായി ആരുമില്ല. മുസ്‌ലിം സമൂഹത്തിന്റെ മഹാഭൂരിഭാഗവും ഇങ്ങനെയൊരു നല്ല വാര്‍ത്ത കേട്ട് ഹര്‍ഷപുളകിതരാണ്. ബാക്കി സംഘടനകളും ഐക്യത്തിന്റെ പാശം മുറുകെ പിടിക്കാനുള്ള സാധ്യതകളും തെളിഞ്ഞു വരുന്നു. അങ്ങനെയെങ്കില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും നല്ല കാലം ആയിരിക്കുമിത്.

 

മുസ്‌ലിംകളുടെ അനൈക്യത്തില്‍ അങ്ങേയറ്റം വിഷമിക്കുന്ന ധാരാളം ഇതര മതസ്ഥരുണ്ട്. അവരുടെ സംഭാഷണങ്ങളില്‍നിന്ന്, നടപടികളില്‍ നിന്ന്, ഇതു വായിച്ചെടുക്കാവുന്നതേയുള്ളു. കേരളീയ സമൂഹം മത സൗഹാര്‍ദ്ദത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. സമുദായത്തിനകത്തെ ഭിന്നിപ്പുകള്‍ സ്വന്തം സമുദായവും കടന്ന് മറ്റുള്ളവര്‍ക്ക് അസ്വാരസ്യം ഉണ്ടാവുന്ന അവസ്ഥ വന്നുകൂട. മുസ്‌ലിംകള്‍ മധ്യമ സമുദായമാണ്. നന്മയിലേക്കു ക്ഷണിക്കേണ്ടവരും സദാചാരം കല്‍പ്പിക്കേണ്ടവരുമാണ്. വിശുദ്ധ ഖുര്‍ആന്‍ ആലു ഇംറാനിലെ 104ാം സൂക്തം പറയുന്നു: നന്മയിലേക്കു ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്നു വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ.

 

അവരത്രെ വിജയികള്‍ (3:104) പരസ്പര ഭിന്നിപ്പുകള്‍ ഉടലെടുക്കുമ്പോള്‍ നന്മയിലേക്കുള്ള ക്ഷണത്തിന് ശക്തി കുറയുന്നു. ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും ചേരികളിലായി മാറ്റപ്പെടുന്നു. കുടുംബ ബന്ധങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിപ്പെടുന്നു. ആശയപ്രചാരണം വെവ്വേറെയായി നടക്കുന്നു. ധനവും സമ്പത്തും ഒന്നിച്ച് ചെലഴിക്കുന്നതിന് പകരം വെവ്വേറെയായി അളവു കൂട്ടി ചെലവാക്കപ്പെടുന്നു. ഒന്നിച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ് ഉത്തമ സമുദായം എന്ന പദവിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവരുന്നത്. ആലു ഇംറാന്‍ 110ാം സൂക്തം ഓര്‍മ്മിപ്പിക്കുന്നു- മനുഷ്യ വംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പ്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
സ്വയം സന്മാര്‍ഗത്തിലാവുകയും മറ്റുള്ളവരെ സദുപദേശം നല്‍കി ആ മാര്‍ഗത്തിലേക്കു കൊണ്ടുവരികയും ചെയ്യേണ്ടവരാണ് സമുദായംഗങ്ങള്‍. എത്രത്തോളം എന്നതിന് നബി ചര്യയില്‍ ധാരാളം മാതൃകകളുണ്ട്. പ്രവാചക തിരുമേനിയെ ഏറ്റവും വേദനിപ്പിച്ച സംഭവമാണ് ഉഹ്ദില്‍ ഹംസ (റ) ശഹീദായ സംഭവം. ചാട്ടുളി എറിഞ്ഞ് കൊലപ്പെടുത്തിയതാകട്ടെ വഹ്ശിയും. എന്നാല്‍ പ്രവാചകന്റെ മനോവേദന വഹ്ശിയെ ഇസ്‌ലാമിലേക്കു ക്ഷണിക്കുന്നതിനു തടസ്സമായില്ല. മാത്രമല്ല പ്രത്യേക ദൂതനെ അതിനായി നിയോഗിക്കുക കൂടി ചെയ്തു. ദൂതന്‍ വശം വിശുദ്ധ ഖുര്‍ആനിലെ ഫുര്‍ഖാന്‍ എഴുപതാം സൂക്തമാണ് ആദ്യം ഏല്‍പ്പിച്ചയച്ചത്.

 

പശ്ചാത്താപവും സല്‍ക്കര്‍മ്മാനുഷ്ഠാനവും ആവശ്യപ്പെടുന്ന സൂക്തം. വഹ്ശി മുഖം തിരിച്ചു. അതു രണ്ടിനും തന്നെക്കൊണ്ട് പറ്റില്ലെന്നു അറിയിച്ചു. പ്രവാചകന്‍ പിന്തിരിഞ്ഞില്ല. സൂറ. നിസാഇലെ 116ാം സൂക്തം പ്രബോധനം ചെയ്യാന്‍ ദൂതനെ വീണ്ടും നിയോഗിച്ചയച്ചു. ശിര്‍ക്കൊഴിച്ച് എല്ലാ കാര്യത്തിനും പാപ മോചനവും രക്ഷയുമുണ്ടെന്ന സുപ്രധാന സന്ദേശം കേട്ടപ്പോഴും വഹ്ശി വഴങ്ങിയില്ല. പാപമോചനവും രക്ഷയും അല്ലാഹു മാത്രം ചെയ്യേണ്ടതല്ലേ എന്നും എന്റെ കാര്യത്തില്‍ എന്താണ് ഉറപ്പ് എന്നുമായിരുന്നു തിരിച്ചുള്ള ചോദ്യം. എന്നിട്ടും പ്രവാചകന്‍ (സ) ദൗത്യം ഉപേക്ഷിച്ചില്ല. ദൂതന്‍ വശം സൂ.സുമര്‍ 53, 54-ലെ വചനങ്ങളാണ് പ്രബോധനത്തിന് തെരഞ്ഞെടുത്തത്.

 

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന് കീഴ്‌പ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല-ഇത് കേട്ടതോടെ വഹ്ശി (റ) ഇസ്‌ലാം മതം ആശ്ലേഷിച്ചു.

 
പ്രബോധന ദൗത്യം ഏറ്റെടുത്തവര്‍ക്ക് ഏറ്റവും വലിയ പാഠം ഇതിലുണ്ട്. അബൂത്വാലിബിനു കലിമ ചൊല്ലിക്കൊടുക്കാന്‍ കഴിവതും പ്രവാചകന്‍ (സ) പരിശ്രമിച്ചു. സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നാണ് പ്രബോധനം തുടങ്ങിയത്. ചരിത്രപ്രസിദ്ധമായ ആദ്യത്തെ കുടുംബ യോഗത്തില്‍ എത്ര ശ്രദ്ധയോടെയാണ് പ്രവാചകന്‍ (സ) സംസാരിച്ചത്. ഖുര്‍ആനില്‍ സുറ: നഹ്‌ലിലെ 125ാം സൂക്തത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു നബി (സ)യുടെ ഉപദേശം. യുക്തി ദീക്ഷയോടു കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ചു കൊള്ളുക.

 

ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക (16:125) പര്‍വ്വതത്തിന്റെ അപ്പുറത്തു നിന്ന് ഒരു സംഘം ആക്രമിക്കാന്‍ വരുന്നുവെന്നു നബി (സ) പറഞ്ഞാല്‍ അതത്രയും വിശ്വസിക്കാന്‍ തയ്യാറായ, അല്‍അമീന്‍ (വിശ്വസ്തന്‍) ആയിരുന്നു അവര്‍ക്കു പ്രവാചകന്‍ (സ). കുടുംബാംഗങ്ങളെ പ്രവാചകന്‍ (സ) ഉപദേശിച്ചു-അബ്ദുശ്ശംസിന്റെ മക്കളേ, കഅ്ബ് ബ്‌നു ലുഐയ്യിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഷുര്‍റത്തുബ്‌നു കഅബിന്റെ മക്കളേ, നരകത്തില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ കാത്തുകൊള്ളുക. ഹാശിമിന്റെയും അബ്ദുല്‍ മനാഫിന്റെയും മക്കളേ, നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്ന് കാത്തുകൊള്ളുക.

 

ഫാത്വിമാ- നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്നു കാത്തുകൊള്ളുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളോട് അല്ലാഹുവിന്റെ അടുക്കല്‍ ഒന്നും ഉടമപ്പെടുത്തുന്നില്ല. നിങ്ങളുമായുള്ള കുടുംബ ബന്ധമാവട്ടെ അതിന്റെ ഈര്‍പ്പം വറ്റാതെ ഞാന്‍ നോക്കും (മുസ്‌ലിം). പ്രവാചകന്‍ (സ) മകളെ വിളിച്ച് പ്രത്യേകമായി പറഞ്ഞു-മകളേ, ഫാത്വിമാ ഈ ലോകത്ത് നീ എന്തു വേണമെങ്കിലും എന്നോട് ചോദിച്ചോളൂ. ചിലപ്പോള്‍ എനിക്കത് നല്‍കാനുമായേക്കും. എന്നാല്‍ ദൈവ സന്നിധിയില്‍ ഞാന്‍ നിനക്കൊന്നുമല്ല. എനിക്ക് എന്റെ കാര്യം.

 

നിനക്ക് നിന്റെതും. മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) ഖുറൈശികളെ ഉപദേശിച്ചു. ഖുറൈശി സമൂഹമേ, നിങ്ങള്‍ നിങ്ങളെത്തന്നെ വാങ്ങിക്കൊള്ളുക; അഥവാ രക്ഷപ്പെടുത്തിക്കൊള്ളുക. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്‍പ്പമെങ്കിലും രക്ഷിക്കാന്‍ എനിക്ക് സാധിക്കുകയില്ല. അബ്ദുമനാഫ് കുടുംബമേ, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. അബ്ദുല്‍ മുത്തലിബ് മകന്‍ അബ്ബാസ്, അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളെ സ്വല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല. മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് വേണ്ടത് ചോദിച്ചോളൂ. അല്ലാഹുവിങ്കല്‍ നിന്ന് നിന്നെ അല്പമെങ്കിലും രക്ഷിക്കാന്‍ എനിക്കാവില്ല (ബുഖാരി, മുസ്‌ലിം).

 
മാതൃകാപരമായ ഈ പ്രബോധന ദൗത്യത്തിന് സമുദായത്തിനകത്ത് അനൈക്യം ഒരിക്കലും കാരണമായിക്കൂട. നമസ്‌കാരത്തേക്കാളും നോമ്പിനേക്കാളും സക്കാത്തിനേക്കാളും ഏറ്റവും വലിയ ഇബാദത്ത് ഞാന്‍ പറയട്ടെയോ എന്നു ചോദിച്ച പ്രവാചകന്‍ (സ), പുഞ്ചിരിയോടെ നല്‍കിയ മറുപടി പരസ്പരം രഞ്ജിപ്പ് ഉണ്ടാക്കുക, ഐക്യത്തിന് പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ പിണക്കങ്ങള്‍ തീര്‍ത്ത് സ്‌നേഹമുണ്ടാക്കുക-എന്നാണ്. ഹുദൈബിയാ സന്ധിയില്‍ വിട്ടുവീഴ്ചയുടെ പരമമായ ഔന്നത്യം ദര്‍ശിക്കാവുന്നതാണ്. ബിസ്മില്ലാഹിറഹ്മാനി റഹീം എന്നതിന് പകരം ബിസ്മിക്കല്ലാഹുമ്മ എന്നെഴുതി.

 

ദൈവദൂതന്‍ എന്നതിന് പകരം മുഹമ്മദിബ്‌നു അബ്ദുല്ല എന്നാക്കി. ത്വവാഫിന് അടുത്ത കൊല്ലം, ഇസ്‌ലാം സ്വീകരിച്ചുവന്നവരെ തിരിച്ചയക്കാനും ഖുറൈശികളിലേക്കു പോയവരെ ആവശ്യപ്പെടാതിരിക്കാനുമുള്ള സമ്മതം-ചരിത്ര പ്രസിദ്ധമായ ഈ സന്ധിയെ അല്ലാഹു ശ്ലാഘിക്കുകയും ഇസ്‌ലാമിന്റെ വ്യാപനത്തിന് അത് അടിത്തറയാവുകയും ചെയ്തു. ഐക്യമത്യ മഹാബലം സാക്ഷാത്ക്കരിക്കണമെങ്കില്‍ വിട്ടുവീഴ്ച വേണമെന്നാണ് ഇത് കാണിക്കുന്നത്. അനൈക്യം കാന്‍സര്‍ പോലെ സമുദായ ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. കുടുംബക്കാര്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, വിഭാഗങ്ങള്‍ തമ്മില്‍… ഈയൊരു അവസ്ഥയെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നബി(സ) ഹജ്ജത്തുല്‍ വദാഇല്‍ പറഞ്ഞത്-എനിക്കു ശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.

 
ഇന്ത്യയിലും ലോകത്തും മുസ്‌ലിം സമൂഹത്തിന് ഭയാനകമായ സ്ഥിതി വിശേഷമാണുള്ളത്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും പലതും ചെയ്തു; ഇനി എന്തൊക്കെ ചെയ്യുമെന്നു പ്രവചിച്ചു കൂട. സിറിയയില്‍ രക്തപ്പുഴ ഒഴുകുന്നു. റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പു ചെയ്യുന്നു. തുര്‍ക്കിയില്‍ ഐ.എസ് ഭീകരാക്രമണം നടത്തുന്നു. ഇറാഖും ലിബിയയും ഈജിപ്തും സംഘര്‍ഷഭരിതമായി തുടരുന്നു. ഫലസ്തീന്‍ പ്രശ്‌നം രോദനമായി അവശേഷിക്കുന്നു. മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് വന്‍ ശക്തികള്‍ ആനന്ദ നിര്‍വൃതി കൊള്ളുന്നു. ഇന്ത്യയിലാകട്ടെ ഏകീകൃത സിവില്‍കോഡ് തലക്കു മുകളിലാണ്. ബാബ്‌രി മസ്ജിദ് തകര്‍ച്ചയില്‍ രൂപപ്പെട്ട നീറ്റല്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു.

 

മുസ്‌ലിംകളുടെ പേരില്‍ തീവ്രവാദം, ദേശദ്രോഹം, സാമുദായിക സ്പര്‍ദ്ധ എന്നിവ ചുമത്തി കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഡോ. സാക്കിര്‍ നായിക്കിനെപ്പോലുള്ള പണ്ഡിതന്മാരെ നിഷ്‌ക്കരുണം വേട്ടയാടുന്നു. ഏതെങ്കിലുമൊരാളോട് പരാതി എഴുതി വാങ്ങി, പണ്ഡിതന്മാരുടെ പേരില്‍ യു.എ.പി.എ ചുമത്തുന്നു. മത പ്രബോധകര്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നേരെ ഭരണകൂട വേട്ട വ്യാപകമാവുന്നു. ഇവിടെയാണ് മുസ്‌ലിം സമുദായത്തില്‍, പൂര്‍വ്വോപരി ഐക്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക.

നിങ്ങള്‍ ഭിന്നിച്ചു പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായി തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഠത്തിന്റെ വക്കിലായിരുന്നു. എന്നിട്ട് അതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. (3/103). എല്ലാവരും ആഴത്തില്‍ ചിന്തിക്കേണ്ട സൂക്തമത്രെയിത്. അതിനാല്‍ ഐക്യത്തിന്റെ പാശം മുറുകെപിടിക്കാന്‍ എല്ലാവരും സന്നദ്ധമാവുക. മത-സമുദായ-രാഷ്ട്രീയ-സംഘടനാ വിഭജനങ്ങള്‍ക്ക് അതീതമായ ഐക്യം ഉയരട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending