Connect with us

Video Stories

തുര്‍ക്കിയുടെ കരുത്തനാകാന്‍ ജനഹിതം തേടി ഉറുദുഗാന്‍

Published

on

പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടവും ആസ്ഥാനവുമായ തുര്‍ക്കിയുടെ ‘സുല്‍ത്താന്‍’ ആയി വാഴാനുള്ള റജബ് തയ്യിബ് ഉറുദുഗാന്റെ നീക്കം, അവസാനം യൂറോപ്പുമായുള്ള നയതന്ത്ര യുദ്ധത്തിന്റെ വക്കോളമെത്തി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും മാതൃക പിന്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് അധികാരമുള്ള ‘പ്രസിഡണ്ട്’ പദവി സൃഷ്ടിക്കാന്‍ ഹിതപരിശോധന നടക്കുകയാണ് തുര്‍ക്കിയില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള തുര്‍ക്കികള്‍. ‘യെസ്’ അല്ലെങ്കില്‍ ‘നോ’ എന്നാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തേണ്ടത്. പാര്‍ലമെന്റും പ്രസിഡണ്ടും ഇതിനകം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം സ്വീകരിച്ചു. ഇനി പ്രധാന കടമ്പയാണ്, ജനഹിത പരിശോധന. രാജ്യത്തിന് പുറത്ത് 55 ലക്ഷം തുര്‍ക്കികള്‍ക്കും വോട്ടവകാശമുണ്ട്. ജര്‍മ്മനി, നെതര്‍ലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ഇവരില്‍ മഹാഭൂരിപക്ഷവും. ജര്‍മ്മനിയില്‍ മാത്രം 14 ലക്ഷം തുര്‍ക്കി വോട്ടര്‍മാരുണ്ട്.
ഹിതപരിശോധനക്ക് തുര്‍ക്കി സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി വിദേശങ്ങളിലുള്ള തുര്‍ക്കികള്‍ക്കിടയില്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ തന്നെ ജര്‍മ്മനിയിലും നെതര്‍ലാന്റിലും എത്തി പ്രചാരണം നടത്താന്‍ നടത്തിയ നീക്കത്തെയാണ്, ആ രാജ്യങ്ങള്‍ തടഞ്ഞിരിക്കുന്നത്. കഴിഞ്ഞാഴ്ച ജര്‍മ്മനിയിലാണ് തടഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം നെതര്‍ലാന്റും തുര്‍ക്കി മന്ത്രിമാരുടെ പ്രചാരണ പരിപാടി തടഞ്ഞു. ജര്‍മ്മനിക്കും നെതര്‍ലാന്റിനുമെതിരായ വിമര്‍ശനത്തിന് പ്രസിഡണ്ട് ഉറുദുഗാന്‍ തന്നെ മുന്നോട്ട് വന്നു. ‘നാസികളുടെ അവശിഷ്ടം ചുമക്കുന്നവരും ഫാസിസ്റ്റുകളുമാണ് നെതര്‍ലാന്റ്’ എന്നാണ് ഉറുദുഗാന്റെ ആരോപണം. ജര്‍മ്മനിക്ക് എതിരെയും സമാന വിമര്‍ശനം നേരത്തെ നടത്തി. ‘തുര്‍ക്കിയുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജര്‍മ്മന്‍ മണ്ണില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്’ ചാന്‍സലര്‍ അംഗലാമെര്‍ക്കല്‍ തിരിച്ചടിച്ചു. നെതര്‍ലാന്റില്‍ തുര്‍ക്കിയുടെ വനിതാ മന്ത്രി ഫാത്തിമ ബതൂല്‍സയാന്‍കയയെ ആണ് ഡച്ച് പൊലീസ് തടഞ്ഞത്. ഫ്രഞ്ച് മണ്ണില്‍ രാഷ്ട്രീയ റാലി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. അങ്കാറയിലെ നെതര്‍ലാന്റ് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും തുര്‍ക്കി അടച്ചുപൂട്ടി. നെതര്‍ലാന്റിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്. തുര്‍ക്കിയുടെ പ്രചാരണം അടുത്താഴ്ച നടക്കാനിരിക്കുന്ന നെതര്‍ലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഡച്ച് സര്‍ക്കാറിനുണ്ട്. തീവ്ര വലതുപക്ഷ മുന്നണിക്ക് ഈ ഏറ്റുമുട്ടല്‍ നേട്ടമാകുമെന്നും അവര്‍ ഭയപ്പെടുന്നു.
തുര്‍ക്കിയില്‍ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഉറുദുഗാനും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയും യൂറോപ്പുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുന്നതിന് മറ്റൊരു കാരണവുമുണ്ട്. 2004 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടി എടുക്കാന്‍ തുര്‍ക്കി കാത്തിരുപ്പാണ്. 13 വര്‍ഷത്തെ കാത്തിരുപ്പ് ഇതേവരെ ഫലം കണ്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പ്രബല ശക്തിയായ ബ്രിട്ടന്‍ വിട്ടുപോയി. അംഗസംഖ്യ 26 ആയി. എ.കെ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിന് തുര്‍ക്കി ശ്രമം തുടങ്ങി. കിഴക്കന്‍ യൂറോപ്പിലെ പത്ത് മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവേശനം നല്‍കിയപ്പോള്‍ പോലും തുര്‍ക്കിയെ മാറ്റി നിര്‍ത്തി. നിരവധി നിബന്ധന മുന്നോട്ട് വെച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചു. നാറ്റോ സഖ്യത്തിലെ പ്രമുഖ രാഷ്ട്രമായിരുന്നുവെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയെ അംഗമാക്കാന്‍ അവര്‍ തയാറായില്ല. മാറിയ ലോക ക്രമത്തിന് അനുസരിച്ച് നയ-നിലപാടുകളില്‍ മാറ്റം വരുത്തുകയാണ് തുര്‍ക്കി. നാറ്റോ അംഗമാണെങ്കിലും റഷ്യയുമായി അടുത്ത സൗഹൃദത്തിനാണ് ഉറുദുഗാന്റെ നീക്കം. സിറിയയില്‍ റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി-റഷ്യ സംഘര്‍ഷം രൂപപ്പെട്ടുവന്നിരുന്നുവെങ്കിലും ഉറുദുഗാന്‍ തന്ത്രപരമായ നീക്കത്തിലൂടെ അവ അവസാനിപ്പിച്ചു. മോസ്‌കോവിലെത്തി റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുമായി സൗഹൃദത്തിന് തുടക്കമിട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇരുപക്ഷത്തും നിലയുറപ്പിച്ച റഷ്യയും തുര്‍ക്കിയും സിറിയയില്‍ വെടിനിര്‍ത്തലിനും തുടര്‍ന്ന് സമാധാന ചര്‍ച്ചക്കും നേതൃത്വം നല്‍കിവരികയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം പുട്ടിനും ഉറുദുഗാനും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തി. കഴിഞ്ഞ ജൂലൈ മാസം ഉറുദുഗാന് എതിരായി നടന്ന അട്ടിമറിക്ക് പിന്നിലുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന മത നേതാവ് ഫത്തഹുല്ല ഗുലാനെയും അനുയായികളെയും വിട്ടുതരണമെന്നാവശ്യം അമേരിക്ക സ്വീകരിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത അമര്‍ഷമുണ്ട്. ഗുലാന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് തുര്‍ക്കിയുടെ കരുത്തിന് അനിവാര്യമാണെന്ന് എ.കെ പാര്‍ട്ടി വിശ്വസിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ദാവൂദ് ഒഗ്‌ലു വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. എ.കെ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ അഹമ്മദ് ദാവൂദ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞു. ഭേദഗതി നടപ്പാവുന്നതോടെ അമേരിക്കയുടെ പ്രസിഡണ്ടിന് തുല്യമായ അധികാരം തുര്‍ക്കി പ്രസിഡണ്ടിന് ഉണ്ടാകും. പ്രധാനമന്ത്രിയുണ്ടാവില്ല. പാര്‍ലമെന്റിന് മേല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയും. മന്ത്രിമാരാകാന്‍ പാര്‍ലമെന്റ് അംഗമാകണമെന്നില്ല. ജുഡീഷ്യല്‍ നിയമനാധികാരവും പ്രസിഡണ്ടില്‍ നിക്ഷിപ്തമായിരിക്കും.
1982ന് ശേഷം നിരവധി സൈനിക അട്ടിമറികളെ അതിജീവിച്ച തുര്‍ക്കിക്ക് എ.കെ പാര്‍ട്ടി അധികാരത്തിലിരുന്ന 15 വര്‍ഷക്കാലം മികച്ച സാമ്പത്തിക വളര്‍ച്ച ഉണ്ടായി. മതത്തെ കൈവിടാതെ മതനിരപേക്ഷതയെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ച ഉറുദുഗാനും സഹപ്രവര്‍ത്തകരും വന്‍ വിജയം കൈവരിച്ചു. സുസ്ഥിര തുര്‍ക്കി വികസിത തുര്‍ക്കി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബഹുദൂരം എ.കെ പാര്‍ട്ടി ഭരണം മുന്നേറി കഴിഞ്ഞു. അകത്തും പുറത്തും ശത്രുക്കളുണ്ട്. എന്നാല്‍ ജനകീയ പിന്തുണ എല്ലാവിധ പ്രതിലോമ ശക്തികളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉറുദുഗാന്‍ തെളിയിച്ചു. അട്ടിമറിയെ അതിജീവിച്ചത് രാഷ്ട്രാന്തരീയ രംഗത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending