Connect with us

Video Stories

അധികാര വികേന്ദ്രീകരണം തകര്‍ക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

 

കെ. കുട്ടി അഹമദ് കുട്ടി

1973, 74 ലെ ഭരണഘടന ഭേദഗതിയെതുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ ഗവണ്‍മെന്റ് ഇന്ത്യക്കാകെ മാതൃകയായ പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കിയത്. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലിയാണ് ഇത് സംബന്ധമായ ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് വന്ന് എ.കെ ആന്റണി ഗവണ്‍മെന്റാണ് ഭരണഘടനാ ഭേദഗതിയിലെ ഷെഡ്യൂളുകളില്‍ പറഞ്ഞ 29 ഇനങ്ങളിലെ ചുമതലകളും അധികാരങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തുള്ള ഉത്തരവിറക്കിയത്. തുടര്‍ന്ന്‌വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ജനകീയാസൂത്രണ പദ്ധതി നടപ്പാക്കി. സംസ്ഥാന പ്ലാനിന്റെ മൂന്നിലൊന്ന് ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി. ജനകീയാസൂത്രണം മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച്‌കൊണ്ടാണ് നടത്തിയത്. എന്നാല്‍ വികേന്ദ്രീതാസൂത്രണത്തിന്റെ ആദ്യ സംരംഭമായിരുന്നില്ല ഇത്. രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത് ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ ശേഖരിച്ച്‌കൊണ്ടായിരുന്നു. ഇന്നത്തെ ഗ്രാമസഭക്ക് പകരം അംശം തലത്തിലായിരുന്നു അന്ന് ജനങ്ങളെ വിളിച്ച്കൂട്ടിയിരുന്നത്. അന്ന് തഹസില്‍ദാര്‍ ജനങ്ങളെ വിളിച്ച്കൂട്ടിയിരുന്ന നോട്ടീസ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ‘ബഹുമാന്യരെ, അബാലവൃദ്ധം ജനങ്ങളെയും ത്വര്യപ്പെടുത്തുന്നത്. ഈ തവണത്തെ പദ്ധതി ജനങ്ങളുടെ നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.’ നോട്ടീസ് അവസാനിക്കുന്നത് ‘ജാതിമത ഭേദമന്യേ എല്ലാവരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്നു. എന്ന് തഹസില്‍ദാര്‍’ അങ്ങനെ ജനങ്ങളുടെ പദ്ധതിയായിട്ടാണ് പ്രസ്തുത പദ്ധതി രൂപപ്പെട്ടത്. അന്നത്തെ പോരായ്മ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്ലായിരുന്നു എന്നതാണ്.
വികേന്ദ്രീകാസൂത്രണത്തിന് രാജീവ് ഗാന്ധിയുടെ കാലത്തും ശ്രമം നടന്നു. അന്ന് പഞ്ചായത്തുകളോട് ഓരോ മേഖലയിലും പ്രൊജക്ടുകളുണ്ടാക്കാനും അതിന് പഞ്ചായത്ത് തലത്തില്‍ കിട്ടാവുന്ന എല്ലാ വിദഗ്ധന്മാരെയും ബാങ്കുദ്യോഗസ്ഥന്മാരെയടക്കം ഉപയോഗിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി സംസ്ഥാന പ്ലാനിന്റെ 20 ശതമാനം ഫണ്ട് നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. 8 ാം പദ്ധതിക്കൊരു ആമുഖം എന്ന പേരില്‍ അന്ന് പ്ലാനിങ് ബോഡ് ഇറക്കിയ ഒരു രേഖയില്‍ ഏൃമൃൈീീ േഹല്‌ലഹ ുഹമിിശിഴ തൃണകൂലതലാസൂത്രണം എന്നാണ് മലയാളത്തില്‍ തര്‍ജമ നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പ്രസ്തുത രേഖക്ക് എഴുതിയ അഭിമുഖത്തില്‍ കേന്ദ്രീകൃത സ്വഭാവം നിലനില്‍ക്കുന്ന ഒരു ഭരണ സംവിധാനമായിരിക്കെ ഇതൊന്നും ഇവിടെ നടപ്പില്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഈ ചരിത്ര വസ്തുതകളൊക്കെ നിലനില്‍ക്കെ ഇടതുപക്ഷങ്ങള്‍ പ്രത്യേകിച്ച് സി.പി.എം തങ്ങളാണ് വികേന്ദ്രീകൃതാസൂത്രണം ആദ്യമായി നടപ്പാക്കുന്നത് എന്നാണ് പ്രചരിപ്പിച്ച്‌കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ കാംപയിന്‍ ഘട്ടമായ ജനകീയാസൂത്രണ ഘട്ടത്തിന് ശേഷം കിേെശൗേശേീിമഹശ്വല ചെയ്യാന്‍ ശ്രമിച്ചു. അതിന് ശേഷമുള്ള യു.ഡി.എഫ് സര്‍ക്കാറുകള്‍ വളരെ നല്ല നിലയില്‍ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിഹിതം നല്‍കുകയും അവയുടെ പ്രവര്‍ത്തനം നല്ല നിലയില്‍ കൊണ്ടുപോകുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യുകയുമുണ്ടായി. എന്നാല്‍ ജനകീയാസൂത്രണ പരിപാടി നടപ്പാക്കി എന്നതിന്റെ പേരില്‍ തങ്ങളാണ് അധികാര വികേന്ദ്രീകരണത്തിന്റെ അപ്പോസ്തവന്‍മാര്‍, യു.ഡി.എഫ് അധികാര വികേന്ദ്രീകരണം അട്ടിമറിച്ചിട്ടേയുള്ളു എന്ന പ്രഹസനമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇടതുപക്ഷം. ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത്‌കൊണ്ടിരിക്കുകയാണ്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത് കളഞ്ഞു. വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം ഭരണ സമിതിയില്‍ നിന്ന് എടുത്ത്കളഞ്ഞ് സെക്രട്ടറിക്ക് നല്‍കി. 2008 തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമിതികള്‍ക്കും ഉണ്ടായിരുന്ന അധികാരങ്ങളും ചുമതലകളും ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതുമാത്രമല്ല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുകളില്‍ നാലു മിഷനുകളെ പ്രതിഷ്ഠിച്ചു. പൊതുവിദ്യഭ്യാസം എന്ന പേരിലുള്ള മിഷന്‍ കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും ചെറിയ തോതില്‍ ഉണ്ടാക്കുന്നു. ഇതിലേക്ക് ഫണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കിയാല്‍ അത് ചെലവഴിക്കുന്നത് ഇതിലെ ഉദ്യോഗസ്ഥന്‍മാര്‍ തന്നെ. കുറേ കെട്ടിടങ്ങളും കമ്പ്യൂട്ടറുകളും ഉണ്ടായാല്‍ വിദ്യാഭ്യാസം മെച്ചപ്പെടും എന്ന ചിന്ത എവിടെ നിന്നുണ്ടായതെന്നറിയില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കിവിടെ അധികാരമില്ല. ഉദ്യോഗസ്ഥരില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. ജനകീയ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നു.
മറ്റൊരു മിഷന്‍ ആര്‍ദ്രം 170 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. ഇതിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് റോളില്ല. സ്റ്റാഫിന്റെ ഫണ്ട് ഗവണ്‍മെന്റ് നല്‍കും. 170 സ്ഥാപനങ്ങളിലെ തസ്തികകളുടെ ക്രിയേഷന്‍ നടന്നുവത്രെ. ഇതുവരെ ആരെയും നിയമിച്ചില്ല. 500 എണ്ണം ഇനി തെരഞ്ഞെടുക്കുമത്രെ. ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. കേരളം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പനികൊണ്ട് വിറച്ചതും മരണം ഏറെയുണ്ടായതും ആരോഗ്യ രംഗത്തെ നമ്മുടെ നേട്ടങ്ങളുടെ ശോഭ കെടുത്തിയതാണ്. കേരളം ഇപ്പോഴും ആരോഗ്യ രംഗത്ത് ഒന്നാമതാണ് എന്ന കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ.് എന്നാല്‍ കേരളത്തിന്റെ ഇന്നലെകളുമായാണ് നാം മത്സരിക്കേണ്ടത്. ഇന്നലെകലളില്‍ നിന്ന് ബഹുദൂരം പിന്നോട്ട് പോകുകയാണ് ഇപ്പോള്‍ നാം. പ്രതിരോധ രംഗത്ത് ചുമതലയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മുകളില്‍ ആപ്രവര്‍ത്തനം അവര്‍ക്കേറ്റെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ആദ്രത്തെ പ്രതിഷ്ഠിക്കുന്നതുകൊണ്ട് ഈ ദുസ്ഥിതിക്കു ആക്കം കൂട്ടുകയേ ഉള്ളൂ. ഒരു കാലത്തുമില്ലാത്ത വിധത്തില്‍ ഫണ്ടുകളിന്‍മേല്‍ നിയന്ത്രണം വരുകയാണ്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എഗ്രിമെന്റ്‌വെച്ച പ്രവൃത്തികള്‍ക്ക് ഒഴികെയുള്ള ടെണ്ടര്‍ ചെയ്ത പ്രവൃത്തികള്‍ക്ക്‌പോലും ക്യാരി ഓവര്‍ അനുവദിക്കുന്നില്ല. ഇത്മൂലം ഒട്ടേറെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കും. 14 ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് കൂടി നല്‍കുന്ന സംഖ്യയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത് ലാപ്‌സ് ആക്കുകയില്ല എന്നാണറിവ.് എന്നാല്‍ സര്‍ക്കാര്‍ ആ സംഖ്യ കൂടി ലാപ്‌സ് ആക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് കൂടാതെയാകണം എന്നാണ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഗവണ്‍മെന്റ് ഇത് സ്ഥിരീകരിച്ചില്ല. 2018 – 19 ലെ ബജറ്റിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്ന വിഹിതമായ 7000 കോടി രൂപ കേന്ദ്ര 14 ാം ധനകാര്യ കമ്മീഷന്റെ വിഹിതം കൂട്ടിച്ചേര്‍ത്താണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന ധനകാര്യ കമ്മീഷന്‍ സംസ്ഥാന നികുതി വരുമാനത്തിന്റെ 22 മുതല്‍ 25 ശതമാനം വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് ശിപാര്‍ശ ചെയ്തത് സ്വീകരിച്ചില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുമാത്രമല്ല അവയെ ഞെക്കിക്കൊല്ലുക കൂടിയാണ് ഇടത് ഗവണ്‍മെന്റ് ചെയ്യുന്നത്. ഫണ്ട് വിഹിതം വര്‍ധിപ്പിക്കാതെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് വെക്കണമെന്ന ഉത്തരവിറക്കുന്നു. പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥന്മാരില്ല. നിര്‍വഹണത്തിന് ഉദ്യോഗസ്ഥന്മാരില്ലാതെ വരുമ്പോള്‍ പദ്ധതി നടപ്പാക്കാതെ വരും. പുതിയ മുനിസിപ്പാലിറ്റികളില്‍ എസ്.സി ഡവലപ്‌മെന്റ് ഓഫീസര്‍ മാരില്ല. അതിനാല്‍ പട്ടികജാതിക്കാരുടെ ഫണ്ട് ചെലവാക്കുകയുമില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആകെ അവതാളത്തില്‍ തന്നെയാണ്. ഒന്നര വര്‍ഷത്തിനിടയില്‍ ഓണ്‍ലൈന്‍ ചെയ്യാന്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കഴിഞ്ഞത്. പുതിയ അപേക്ഷകള്‍ ഓണത്തിന് മുമ്പ് കൊടുക്കാന്‍ കഴിയില്ല. നിയന്ത്രണങ്ങളും പരിശോധനകളും ആകെ സങ്കീര്‍ണ്ണമാക്കുകയാണ് പെന്‍ഷന്‍ വിതരണം.
പല ഭവന നിര്‍മ്മാണ പദ്ധതികള്‍ സംയോജിപ്പിച്ച് ലൈഫ് മിഷന്‍ പദ്ധതിയാക്കി. ഇതുവരെ ഒരു വീടും പൂര്‍ത്തിയായിട്ടില്ല. നേരാവണ്ണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വീട് നിര്‍മ്മാണ ചുമതലയേല്‍പ്പിച്ചിരുന്നെങ്കില്‍ എത്രയോ വീടുകള്‍ നിര്‍മ്മിക്കപ്പെടുമായിരുന്നു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കടമെടുക്കണം. ആ കടം വീടണം. പലിശ മാത്രം ഗവണ്‍മെന്റ് അടയ്ക്കും. വീടു നിര്‍മ്മാണത്തിന് ഗവണ്‍മെന്റിന്റേതായി ഒരു വിഹിതവും ലഭിക്കുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ജനസേവനം ചെയ്യാനുള്ള എല്ലാ അവസരവും നിഷേധിക്കുകയും അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയും ചെയ്യുകയാണ് ഈ ഗവണ്‍മെന്റ്. കേരളത്തില്‍ അധികാരം വികേന്ദ്രീകരണം തകര്‍ച്ചയിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending