Connect with us

Video Stories

മുസ്ലിംകളും രാഷ്ട്രീയ ആധുനികതയും: മുഹമ്മദ് അലി ജിന്നയുടെ നിലപാടുകള്‍

Published

on

ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്ന ചരിത്രത്തിലേക്ക് മടങ്ങിയിട്ട് ഇന്ന് 70 വര്‍ഷം

മുസ്തഫ തന്‍വീര്‍

 

മുഹമ്മദ് അലി ജിന്നയുടെ മരണത്തിന് എഴുപതാണ്ട് തികയുകയാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ കയ്യാളിയ ചരിത്രപുരുഷന്റെ ജീവിതം, മിക്കവാറും പാക്കിസ്ഥാന്‍ രൂപീകരണത്തിന് അകമ്പടിയായുണ്ടായ മാനുഷിക ദുരിതങ്ങളുമായി ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ദേശരാഷ്ട്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്നത്. മുസ്ലിം സാമുദായിക രാഷ്ട്രീയം ‘ദേശീയത’യുടെ പ്രതിലോമ പ്രതിപക്ഷമായ ‘വര്‍ഗീയത’യാണെന്നും അതിന്റെ സ്വാഭാവികമായ പര്യവസാനമാണ് സ്വാതന്ത്ര്യത്തിന് തൊട്ടുടനെ ഉണ്ടായ കലാപങ്ങളും പലായനങ്ങളുമെന്നും വാദിക്കുന്ന ‘മതേതര’ ചിന്തകരും, ‘ഭാരതാംബ’യെ വെട്ടിമുറിച്ച് അതിന്റെ ‘അഖണ്ഡതയെ’ തകര്‍ക്കാനുള്ള ‘മുസ്ലിം സഹജവാസന’യുടെ അനിഷേധ്യ ദൃഷ്ടാന്തമായി പാക്കിസ്ഥാന്റെ ജന്മത്തെ വിശദീകരിക്കുന്ന ഹിന്ദുത്വരും വിശകലനങ്ങളില്‍ ബാക്കിയാക്കുന്ന വില്ലന്‍ പരിവേഷത്തിനപ്പുറത്ത് ജിന്നയില്‍ പഠിക്കപ്പെടേണ്ടതും അനുസ്മരിക്കപ്പെടേണ്ടതുമായ യാതൊന്നുമില്ലേ? ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ ചരിത്രം ഗൗരവതരമായി പരിശോധിക്കുന്നവര്‍ക്കൊന്നും ജിന്നയെ ‘വിഭജന’ത്തിന്റെ മാത്രം കളത്തില്‍ നിര്‍ത്തി എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
യൂറോപ്യന്‍ പ്രബുദ്ധതയുടെ ഭാഗമായി വികസിച്ച പടിഞ്ഞാറന്‍ രാഷ്ട്രീയ ആധുനികത ഏറെക്കുറെ ഒരു ആഗോള പ്രതിഭാസമായി മാറുക കൂടിയാണ് കൊളോണിയലിസം വഴി സംഭവിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന മുസ്ലിം രാഷ്ട്രീയാധികാരങ്ങള്‍ പലതും ബ്രിട്ടീഷ് കടന്നുകയറ്റങ്ങള്‍ വഴി ശിഥിലമാവുകയും ലിബറല്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവികളുമായി മുസ്ലിം ജനതകള്‍ മുഖാമുഖം നില്‍ക്കുകയും ചെയ്ത സവിശേഷമായ ചരിത്രസന്ദര്‍ഭം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞു. ഇന്‍ന്ത്യന്‍ മുസ്ലിംകള്‍ ഈ പ്രകമ്പനങ്ങള്‍ ഏറ്റവും ശക്തമായി അനുഭവിച്ച ഒരു വിഭാഗമായിരുന്നു. ബംഗാള്‍ നവാബുമാരെയും മുഗള്‍ സാമ്രാജ്യത്വത്തെ തന്നെയും കടപുഴക്കി ‘ബ്രിട്ടീഷ് ഇന്ത്യ’ നിലവില്‍ വരികയും ഉഥ്മാനിയാ ഖിലാഫത്തിന് പ്രവിശ്യകള്‍ നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമായിത്തുടങ്ങുകയും ചെയ്ത സവിശേഷമായ കാലസന്ധിയില്‍ ഇന്ത്യയിലെ മുസ്ലിം ബുദ്ധിജീവികള്‍ക്ക് കൊളോണിയല്‍കാല രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുവാന്‍ കൃത്യമായ ഒരു സൈദ്ധാന്തിക പരിപ്രേക്ഷ്യം ആവശ്യമുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് ആശയധാരകള്‍ അതിനായുള്ള പരിശ്രമങ്ങള്‍ വഴി ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തില്‍ രൂപപ്പെട്ടത് കാണാന്‍ കഴിയും.
ബ്രിട്ടീഷ് രാജിനെതിരെ ശക്തമായ ചെറുത്തുനില്‍പാണ് മുസ്ലിം ഇന്ത്യ നടത്തിയത്. ദേശീയ പ്രസ്ഥാനം എന്ന ഒന്ന് വിഭാവനം ചെയ്യപ്പെട്ടിട്ടുപോലുമില്ലാത്ത കാലത്താണ് ഉത്തരേന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ ജിഹാദ് പ്രസ്ഥാനമുണ്ടാകുന്നത്. സയ്യിദ് അഹ്മദും ശാഹ് ഇസ്മാഈലും സംഘടിപ്പിച്ച സായുധ പോരാട്ടത്തിന്റെ തുടര്‍ച്ച തന്നെയാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിലും ഖൈറാബാദി മുതല്‍ താനേശ്വരി വരെയുള്ളവരുടെ ധീരസംഘട്ടനങ്ങളിലുമെല്ലാം ദൃശ്യമായത്. ആഗോളതലത്തില്‍ തന്നെ ഈ മുന്നേറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ കൊളോണിയല്‍ വിരുദ്ധ സായുധ സമരങ്ങളില്‍ നിന്ന് ആവേശം എടുത്തും അതിലേറെ അവയിലേക്ക് തിരിച്ചുകൊടുത്തും ആണ് സയ്യിദ് ജമാലുദ്ദീനുല്‍ അഫ്ഗാനി തന്റെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം മുസ്ലിം ലോകത്ത് പ്രചരിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. നാലോളം തവണ ഇന്‍ന്ത്യ സന്ദര്‍ശിക്കുകയും അല്‍ ഉര്‍വതുല്‍ വുഥ്ഖാ എന്ന തന്റെ ആനുകാലികത്തിലെ ലേഖനങ്ങളിലൂടെയും നിരവധി ലഘുലേഖകളിലൂടെയും സമകാലീനരായ വടക്കേ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിട്ടുള്ള അഫ്ഗാനി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ അതിശക്തമായ സ്വാധീനമാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചെലുത്തിയത്. അഫ്ഗാനിയുടെ നിലപാടുകള്‍ക്കുചുറ്റും അനുഭാവപൂര്‍വം നിലയുറപ്പിച്ച മുസ്ലിം ബുദ്ധിജീവികളാണ് നേരത്തെ സൂചിപ്പിച്ച രണ്ട് ‘ധാര’കളില്‍ ഒന്നാമത്തേതിന് ചുക്കാന്‍ പിടിച്ചത്.
അഫ്ഗാനിയുടെയും അദ്ദേഹത്തില്‍ ആകൃഷ്ടരായവരുടെയും സാമ്രാജ്യത്വവിരുദ്ധ സമരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. ലോക രഷ്ട്രീയ ഘടന തന്നെ നവോത്ഥാനാനന്തര യൂറോപ്യന്‍ സങ്കല്‍പങ്ങള്‍ക്കനുസൃതമായി അടിമുടി അഴിച്ചുപണിയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിനാല്‍ പുതിയ ലോകക്രമത്തില്‍ എങ്ങനെ അതിജീവിക്കണമെന്നതിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആലോചനകള്‍ കൂടി സാമ്രാജ്യത്വത്തിന്റെ അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം മുസ്ലിംകള്‍ നടത്തേണ്ടതുണ്ടെന്ന കാര്യത്തെ അത് വേണ്ടത്ര പരിഗണിച്ചില്ല. ഒരു ആഗോള ഖിലാഫത്തിന്റെ പുനസ്ഥാപനം എന്ന കാല്‍പനിക സ്വപ്‌നത്തെ ഉഥ്മാനീ ഭരണത്തിന്റെ നഷ്ടപ്രതാപത്തിന്റെ പടവുകളിലിരുന്ന് ഉയര്‍ത്തിപ്പിടിക്കുകയും മുസ്ലിംകളെ ചെറു ദേശരാഷ്ട്രങ്ങളില്‍ ചിതറിക്കിടക്കുന്നവരാക്കാനുള്ള സാമ്രാജ്യത്വ ചരടുവലികള്‍ക്കെതിരില്‍ സമരം ചെയ്യാന്‍ പ്രചോദിപ്പിക്കുകയും ചെയ്ത അഫ്ഗാനിയുടെ ‘പാന്‍ ഇസ്ലാമിസ്റ്റ്’ പ്രസ്ഥാനം, ലോകത്തിന്റെ ഘടികാര ദിശ തങ്ങളാഗ്രഹിക്കുന്നതിന്റെ വിപരീതമായാണ് അപ്പോള്‍ നിലകൊണ്ടിരുന്നത് എന്ന സത്യത്തെ വേണ്ടത്ര ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ടു. മുസ്ലിം ലോകത്തുടനീളം കൊളോണിയല്‍ വിരുദ്ധ ചെറുത്തുനില്‍പുകളെ ജ്വലിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ച ‘അഫ്ഗാനി ക്യാമ്പ്’ പക്ഷേ മുസ്ലിംകള്‍ പിന്നിലേക്ക് നോക്കുന്നതിനൊപ്പം മുന്നിലേക്കുകൂടി നോക്കേണ്ടതുണ്ടെന്ന് ഓര്‍ത്തില്ലെന്ന് ചുരുക്കം.
അഫ്ഗാനിയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ എതിര്‍ത്തുകൊണ്ടാണ് രണ്ടാമത്തെ ധാര ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ വളര്‍ന്നുവന്നത്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ആയിരുന്നു ഈ മുന്നേറ്റത്തിന്റെ മുഖ്യശില്‍പി. സര്‍ സയ്യിദ് വാദിച്ചത് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിലവില്‍ വരുന്ന വിവിധ തരം ഭരണവ്യവസ്ഥകളുടെ പ്രജകളായി ജീവിക്കാന്‍ മുസ്ലിംകള്‍ക്ക് മതപരമായ തടസ്സങ്ങളില്ലെന്നിരിക്കെ ലോകമുസ്ലിംകള്‍ ഒരു ഖലീഫക്ക് കീഴില്‍ ഏകോപിക്കപ്പെടാതിരിക്കുന്നതില്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നായിരുന്നു. ആധുനിക പടിഞ്ഞാറന്‍ ഭരണക്രമങ്ങള്‍ സ്ഥാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ വ്യവസ്ഥിതിയുടെ സാധ്യതകളെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കാന്‍ മുസ്ലിം സമൂഹങ്ങള്‍ സന്നദ്ധമാകണമെന്നും ഭൗതിക വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും മൂലധനമാണ് ഇതിനുവേണ്ടി സമാഹരിക്കേണ്ടത് എന്നും അദ്ദേഹം നിര്‍ദേശിച്ചു. മുഹമ്മദ് ഖാസിമും റശീദ് അഹ്മദും അടക്കമുള്ള പ്രഗല്‍ഭരായ മതപണ്ഡിതന്മാര്‍ മുതല്‍ അല്‍താഫ് ഹുസയ്ന്‍ ഹാലിയെപ്പോലുള്ള ജനകീയ സാഹിത്യകാരന്മാര്‍ വരെ ശക്തമായി എതിര്‍ത്തിട്ടും സര്‍ സയ്യിദ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. കേരളത്തില്‍ സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍ സര്‍ സയ്യിദ് സീകരിച്ച അതേ കാഴ്ചപ്പാടാണ്പങ്കുവെച്ചത്. ജമാലുദ്ദീന്‍ അഫ്ഗാനി ഇന്ത്യയില്‍ വന്നപ്പോള്‍ സര്‍ സയ്യിദിനെ കടുത്ത ഭാഷയില്‍ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പുസ്തകമെഴുതുകയുണ്ടായി. സര്‍ സയ്യിദും അദ്ദേഹത്തെ എതിര്‍ത്തിരുന്ന അഫ്ഗാനിപക്ഷ ഉത്തരേന്ത്യന്‍ മതപണ്ഡിതന്മാരില്‍ മിക്കവരും ഇബ്‌നു തയ്മിയയുടെ മതചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ മതം അനുശാസിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്താണെന്ന വിഷയത്തില്‍ അതിശക്തമായ സംവാദമാണ് വളര്‍ന്നുവന്നത്.
സര്‍ സയ്യിദിന്റേത് സാമ്രാജ്യത്വ ദാസ്യമാണെന്ന ആരോപണമാണ് അഫ്ഗാനി ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍, സാമ്രാജ്യത്വത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി വേണം പ്രതിരോധമെന്ന ദീര്‍ഘവീക്ഷണമാണ് സര്‍ സയ്യിദിനെ നയിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയും. സര്‍ സയ്യിദിന്റെ നിലപാടുകളോട് വിയോജിച്ച പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും പാരമ്പര്യമാണ് അബുല്‍കലാം ആസാദിനെപ്പോലുള്ളവരിലൂടെ പില്‍കാലത്ത് സജീവമായത്. അവര്‍, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ മാതൃകാപരമായി ഉയര്‍ത്തിപ്പിടിച്ചപ്പോഴും ഒരു ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെക്കുറിച്ചാണ്, അല്ലാതെ ഖിലാഫത്തിന്റെ പുനരേകീകരണത്തെക്കുറിച്ചല്ല സംസാരിച്ചത് എന്ന കാര്യം സര്‍ സയ്യിദ് പറഞ്ഞ കാര്യങ്ങളുടെ പൊരുള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ സയ്യിദ് ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങളെ പക്ഷേ ആസാദിന് ഉള്‍കൊള്ളാനായില്ല. കേവലം ബ്രിട്ടീഷ് വിരുദ്ധമായ ഒരു മുന്നണിക്ക് ഇന്‍ഡ്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയില്ലെന്നും അതിന് മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ച സമ്മര്‍ദ്ദശക്തിയായി വളരേണ്ടതുണ്ടെന്നും ആണ് സര്‍ സയ്യിദ് ചൂണ്ടിക്കാണിച്ചത്. സവര്‍ണ ഹിന്ദുത്വത്തിന്റെ സൃഗാല പദ്ധതികള്‍ക്ക് കയറിയിരിക്കാനുള്ള കുറേയേറെ പഴുതുകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളിലും കര്‍മ്മപരിപാടികളിലും ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. സര്‍ സയ്യിദിന്റെ ചിന്തകള്‍ അലിഗഡ് വഴി ഒരു പ്രസ്ഥാനമായിത്തീരുകയും സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു.
മുഹമ്മദ് അലി ജിന്ന, സര്‍ സയ്യിദിനെയോ ആസാദിനെയോ പോലെ മതപരമായ ചര്‍ച്ചകളും അപഗ്രഥനങ്ങളും കാര്യമായൊന്നും നിര്‍വഹിച്ചത് കാണാനാവില്ല. എന്നാല്‍ ആധുനിക ലോകത്ത്ആധുനിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ വഴി പുരോഗതിയാര്‍ജ്ജിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയണമെന്ന സര്‍ സയ്യിദിന്റെ സ്വപ്‌നത്തെ സാക്ഷാല്‍കരിക്കാനാവശ്യമായ അനുകൂലനങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ലണ്ടനില്‍ നിന്ന് മികച്ച ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ച ലോകോത്തര നിലവാരമുള്ള അഭിഭാഷകനും രാജ്യതന്ത്രജ്ഞനുമായിരുന്ന ജിന്നക്ക് ഉണ്ടായിരുന്നത് ജനാധിപത്യ മതനിരപേക്ഷ ക്രമത്തില്‍ നിയമവിധേയമായി മുസ്ലിം അവകാശങ്ങള്‍ക്കുവേണ്ടി വില പേശാനുള്ള ജ്ഞാനവും പ്രാഗല്‍ഭ്യവും വ്യക്തതയും ആണ്. ആധുനികത ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആധുനികതയുടെ തന്നെ വ്യാകരണം ഉപയോഗിച്ചായിരിക്കണം എന്ന നിഷ്‌കൃഷ്ടമായ ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളുടെ ആധാരം.
(തുടരും)

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending