Connect with us

Video Stories

റഷ്യ- അമേരിക്ക ബന്ധം വഷളാകുന്നു

Published

on

 

കെ. മൊയ്തീന്‍കോയ

മൂന്ന് പതിറ്റാണ്ട് മുമ്പ് റഷ്യയുമായി ഒപ്പ്‌വെച്ച ആണവ കരാറിനെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍കൂടി വിവാദം സൃഷ്ടിക്കുന്നു. ശീതയുദ്ധാനന്തരം വാഷിംഗ്ടണില്‍ 1987ല്‍ അന്നത്തെ പ്രസിഡണ്ട് റൊണാള്‍ഡ് റീഗനും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പ്‌വെച്ച കരാറില്‍നിന്നാണ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറുന്നത്. 2015ല്‍ ഇറാനുമായി ഒപ്പ്‌വെച്ച ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയ ട്രംപിന്റെ പുതിയ നീക്കം രാഷ്ട്രാന്തരീയ സമൂഹത്തെ നടുക്കുന്നു. ആണവായുധ വ്യാപക വിന്യാസം നിരോധിക്കുകയാണ് കരാറിന്റെ കാതല്‍. 500 മുതല്‍ 1000 വരെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈല്‍ പരീക്ഷണം തടഞ്ഞിരിക്കുകയാണ് കരാര്‍.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടര്‍ അടുത്താഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് വെടിയുതിര്‍ത്തത്. ‘ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ്ട്രിറ്റി’ (ഐ.എന്‍.എഫ്) എന്നറിയപ്പെടുന്ന കരാര്‍ ദുര്‍ബലമാകുന്നതോടെ ആണവ മത്സരം സജീവമാകുമെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ ആശങ്ക. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ റഷ്യന്‍ നീക്കത്തെ അമേരിക്കയും യൂറോപ്പും ഭയപ്പെടുന്നുണ്ട്. അവക്ക് തിരിച്ചടിയായി റഷ്യന്‍ അതിര്‍ത്തിക്ക് ചുറ്റും മിസൈല്‍ പ്രതിരോധ സംവിധാനം നാറ്റോ തയാറാക്കിവരികയാണ്. നാറ്റോ സൈനിക നീക്കങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ (ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി) ചോര്‍ത്തുന്നതായി ആരോപണം നേരത്തെയുണ്ട്. നാറ്റോ പോളണ്ട് കേന്ദ്രം തലവന്‍ അമേരിക്കന്‍ ലെഫ്റ്റ് കേണല്‍ ക്രിസ്റ്റഫര്‍ സ്ഥിരീകരിച്ചിരുന്നതാണ്. ശീതയുദ്ധം തിരിച്ചുവരുന്നുവെന്ന സൂചന ശക്തിപ്പെട്ടുവരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.
അതേസമയം, ട്രംപിന്റെ റഷ്യന്‍ വിരുദ്ധ, സഊദി വിരുദ്ധ നീക്കവും പ്രചാരണവും അമേരിക്കയില്‍ നവംബര്‍ ആറിന് നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് സംശയം പ്രകടിപ്പിക്കുന്നവരാണ് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകരില്‍ അധികവും. ഇടക്കാല തെരഞ്ഞെടുപ്പില്‍ എങ്ങനെ എങ്കിലും തന്റെ പാര്‍ട്ടിയെ (റിപ്പബ്ലിക്കന്‍) കരകയറ്റണമെന്നാണത്രെ ട്രംപിന്റെ തന്ത്രം. വന്‍ പരാജയത്തിലേക്കാണ് റിപ്പബ്ലിക്കന്‍മാരുടെ സ്ഥിതിയെന്നാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്. സെനറ്റിലെ നൂറില്‍ 35 സീറ്റുകള്‍ ഭൂരിപക്ഷവും ഡമോക്രാറ്റുകള്‍ കയ്യടക്കിയാല്‍ ട്രംപിന്റെ ഭാവി അപകടത്തിലാകും. ജനപ്രതിനിധി സഭയിലും ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടാനാണ് സാധ്യത തെളിയുന്നത്.
റഷ്യയുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതിനെ യൂറോപ്പ് സ്വാഗതം ചെയ്യാനാണ് സാധ്യത. ഇറാനുമായുള്ള കരാറില്‍ നിന്ന് ട്രംപ് പിന്‍മാറിയപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇവിടെ നേര്‍വിപരീതം. റഷ്യന്‍ നീക്കം. യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്. ഉക്രൈനില്‍ കടന്നുകയറുകയും റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ പിടിച്ചടക്കി റഷ്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത വഌഡ്മിര്‍പുടിന്റെ നീക്കമാണ് ഇതിന് കാരണം. മുന്‍ സോവിയറ്റ് യൂണിയനില്‍പെടുന്ന രാജ്യങ്ങളും കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും റഷ്യന്‍ നീക്കത്തില്‍ ആശങ്കാകുലരാണ്. മറിച്ച് അമേരിക്ക ആകട്ടെ ഇവയില്‍ മിക്ക രാജ്യങ്ങളെയും നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. സുരക്ഷാചുമതല അമേരിക്ക ഏറ്റെടുത്തു. ഏറ്റവും വലിയ ആയുധ ശക്തി റഷ്യയാണ്. അമേരിക്കയ്ക്ക് പോലുമില്ലാത്ത എസ്-400 ട്രയാംഗം വന്‍ ആകാശ കാവലാണ്. പ്രതിരോധം സുസജ്ജം.
അമേരിക്കന്‍ സമൂഹത്തിന്റെ റഷ്യന്‍ വിരുദ്ധ വികാരം ചൂഷണം ചെയ്യുകയാണത്രെ ട്രംപ്. അതേപോലെ സഊദി വിരുദ്ധ നീക്കത്തിലൂടെ, രാജ്യത്തെ വലിയ സ്വാധീന ശക്തിയായ ജൂത സമൂഹത്തെ ഒപ്പം നിര്‍ത്താനും ട്രംപ് തന്ത്രം പയറ്റുന്നു. സഊദി ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ വധത്തെ കുറിച്ച് ഞാണിന്മേല്‍ കളിക്കുന്ന ട്രംപ് പക്ഷേ, സഊദിയുമായുള്ള ആയുധ ഇടപാട് ഒഴിവാക്കാന്‍ തയാറാകുന്നില്ല. കഴിഞ്ഞ മേയില്‍ സഊദിയുമായി ഒപ്പ്‌വെച്ച ആയുധ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറില്ല. പത്ത് വര്‍ഷത്തേക്ക് 11,000 കോടി ഡോളറിന്റെ ആയുധ കരാറാണ്. ആയുധ കയറ്റുമതിയില്‍ വമ്പന്‍മാരായ അമേരിക്ക ഇതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല. അതേസമയം, പരസ്യ വിമര്‍ശനത്തിലൂടെ അമേരിക്കന്‍ സമൂഹത്തിന്റെ വികാരത്തിനൊപ്പം സഞ്ചരിക്കുകയാണ് ട്രംപ്. ആയുധ കരാറില്‍നിന്ന് പിന്‍മാറിയാല്‍ ഈ കരാര്‍ റഷ്യക്ക് ആണ് ലഭിക്കുക.
‘ശീതയുദ്ധം’ തിരിച്ചുവരുന്ന സ്ഥിതിയിലേക്ക് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കേണ്ടത് ട്രംപിന്റെ ആവശ്യമാണ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പുട്ടിന്റെ ഇടപെടല്‍ ആണ് ട്രംപിനെ സഹായിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ പുട്ടിനുമായി കൊമ്പ് കോര്‍ത്തേ പറ്റൂ എന്ന സ്ഥിതിയാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending