Connect with us

Video Stories

ആത്മഹത്യയിലൊതുങ്ങില്ല ബ്ലൂ വെയ്ല്‍ ഗെയിം

Published

on

 
കഴിഞ്ഞ ദിവസം മുംബൈയില്‍ പതിനാലു വയസുള്ള മന്‍പ്രീത് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിക്കുകയും കൂട്ടുകാര്‍ അവന്‍ ‘മോബൈലില്‍ ബ്ലൂ വെയ്ല്‍ കളിക്കാറുണ്ട്’ എന്ന മൊഴി നല്‍കുകയും ചെയ്തതോടെയാണ് ബ്ലൂ വെയ്ല്‍ വീണ്ടും ചര്‍ച്ചയായത്. പിന്നീട് പാലക്കാട്ടെ പിള്ളേര്‍ കൊയിലാണ്ടിക്ക് പോയത് ബ്ലൂ വെയ്ല്‍ കളിച്ചിട്ടാണെന്ന മറ്റൊരു കഥ കേരളത്തിലും റിലീസായി. ഇവരുടെയൊക്കെ മോബൈലില്‍ ബ്ലൂവെയ്ല്‍ ഗെയിം കളിച്ച ആപ് കണ്ടു എന്നൊക്കെയാണ് പറയുന്നത്. ബ്ലൂ വെയ്ല്‍ എന്ന ടാസ്‌ക് മാത്രമുള്ള ഈ കളിക്ക് ഇല്ലാത്ത ആപ് എങ്ങിനെ കണ്ടു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.
നാലു വര്‍ഷത്തെ പഴക്കമുണ്ട് ബ്ലൂ വെയ്ല്‍ ഗെയിമിന്. അതില്‍ തുടങ്ങുന്ന ആത്മഹത്യകള്‍ക്കു രണ്ട് വര്‍ഷവും. എന്താണ് ബ്ലൂ വെയ്ല്‍ ഗെയിം? റഷ്യയില്‍ വി കെ എന്നൊരു സോഷ്യല്‍ വെബ്‌സൈറ്റുണ്ട്. വി കോണ്ടാക്ട് (ഇന്‍ കോണ്ടാക്ട്) എന്ന് അര്‍ത്ഥം. കെട്ടിലും മട്ടിലും പഴയകാല ഫെയ്‌സ്ബുക്കിനെ അനുസ്മരിപ്പിക്കുന്നു. ഇന്ന് ഉപയോഗിക്കുന്ന ടെലഗ്രാം ആപിന്റെ ഡെവലപര്‍ പാവേല്‍ ഡുറോവ് ആണ് വി കെ സൈറ്റിന്റെയും ഉടമ. വി കെയില്‍ 2013 ല്‍ തുടങ്ങിയ ഒരു ഗ്രൂപ്പിലാണു ബ്ലൂ വെയ്ല്‍ ഗെയിം ആരംഭിക്കുന്നത്. 2015ല്‍ ആണ് ആദ്യമായി ഈ ഗെയിമിന്റെ പേരില്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുഡൈകിന്‍ എന്ന ആളാണ് ഗെയിമിന്റെ ഉപജ്ഞാതാവ്.
ഗെയിമില്‍ പങ്കെടുക്കാന്‍ വി കെയില്‍ ബ്ലൂവെയ്ല്‍ എന്നും എഫ് 56, 57 എന്നൊക്കെ ചില ടാഗുകള്‍ ഉള്ള സ്റ്റാറ്റസുകള്‍ ആദ്യം പോസ്റ്റ് ചെയ്യണം. പിന്നീട് ഗെയിമിന്റെ കുറേറ്റര്‍ എന്ന പേരില്‍ ബന്ധപ്പെടുന്ന ആള്‍ നിങ്ങളെ അവരുടെ പ്രൈവറ്റ് ഗ്രൂപ്പിലേക്ക് ക്ഷണിക്കും. പിന്നീട് നിങ്ങളുമായി അവര്‍ ആദ്യത്തെ ടാസ്‌ക് പങ്കുവയ്ക്കുന്നു. അതിരാവിലെ 4.20 ന് എഴുന്നേല്‍ക്കുക, അവര്‍ പറയുന്ന എന്തെങ്കിലും കാര്യം സേര്‍ച്ച് ചെയ്യുക, ഇതാണു ആദ്യ ടാസ്‌ക്. പിന്നീട് അതികഠിനമായ ടാസ്‌കുകളിലേക്ക് നീങ്ങുന്നു. സ്വയം മുറിവേല്‍പ്പിക്കുക. മറ്റുള്ളവരെ ഹിംസിക്കുക തുടങ്ങിയ സാഡിസ്റ്റ് ചിന്തകളുള്ള പല ടാസ്‌കുകളും അതില്‍ ഉള്‍പ്പെടും. ഒപ്പം അതി സാഹസങ്ങളായ മറ്റു ചില ടാസ്‌കുകളുമുണ്ടാകും. ഏറ്റെടുക്കപ്പെടുന്ന എല്ലാ ടാസ്‌കുകളുടേയും ഫോട്ടോകള്‍ കുറേറ്റര്‍ക്ക് നല്‍കണം എന്ന നിബന്ധനയും ഉണ്ട്. അവസാനത്തെ ടാസ്‌കാണ് ആത്മഹത്യ.
49 ടാസ്‌കുകള്‍ക്കിടയില്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തക്ക എന്തോ കാര്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു. അത് മോബൈല്‍ ഹാക്ക് ചെയ്താണ് കണ്ടെത്തുന്നതെന്ന് പറയുന്നത് ശരിയല്ല. പ്രായം കുറവുള്ള കുട്ടികളില്‍ നിന്നും ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടാന്‍ മാത്രം എന്ത് കാര്യമാണ് അവര്‍ക്ക് കിട്ടുക? ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗെയിമല്ല ഇത്. ചെയ്യേണ്ട ടാസ്‌ക് വി കെയിലെയോ ടെലഗ്രാമിലേയോ പ്രൈവറ്റ് ഗ്രൂപ്പുകളിലൂടെ കുറേറ്റര്‍ നല്‍കുകയാണ് പതിവ്. വി കെ എന്നത് ഒരു നിയന്ത്രണവുമില്ലാത്ത, റഷ്യയില്‍ വെബ്‌റാങ്കിങില്‍ ഒന്നാം സ്ഥാനമുള്ള വെബ്‌സൈറ്റ് ആണ്. ആര്‍ക്കും ജോയിന്‍ ചെയ്യാം. എന്തും പോസ്റ്റാം. സര്‍ക്കാരുമായോ സുരക്ഷാ ഏജന്‍സികളുമായോ ഒരു ഡാറ്റയും പങ്കുവെക്കാന്‍ താല്‍പര്യം കാണിക്കാത്തവരുമാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് അവിടം താവളമാകുന്നതും.
ഇതൊരു ഗെയിം അല്ല, നല്‍കുന്ന ചലഞ്ച് ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ട് തന്നെ മോബൈലില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല. കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒന്നുമില്ല ഈ കളിക്ക്. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ നാല്‍പതിനായിരം ഡൗണ്‍ ലോഡ് കഴിഞ്ഞു എന്നൊക്കെ ആണ്. അതൊരു തെറ്റായ വിവരമാണ്. ബ്ലൂ വെയ്ല്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യുന്ന എ പി കെ ഫയലൊക്കെ ഫേക്ക് ആപുകളാണ്. അവയില്‍ ചിലത് മോബൈല്‍ ഫോണിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ നിര്‍മ്മിച്ചിരിക്കുന്ന റിമോട്ട് അഡ്മിനിസ്‌ട്രേഷന്‍ സൗകര്യം ഉള്ളവയുമാണ്. അതിനാല്‍ ബ്ലൂ വെയിലിന്റെ പുറകേ പോയി അത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
ബ്ലൂ വെയ്ല്‍ എന്നത് ആ ഒരു ഗ്രൂപ്പുകൊണ്ട് തീരുന്ന ഗെയിം മാത്രമല്ല. അതിന്റെ ഉപജ്ഞാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഗെയിമിന്റെ ചലഞ്ചുകളും അതിന്റെ കോപ്പികളും പിന്തുടരുന്ന ഒട്ടേറെ സീക്രട്ട് ഗ്രൂപ്പുകള്‍ ഇനിയും പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുമുണ്ട്. ടെലഗ്രാമും വാട്ട്‌സാപ്പും പുതുതായി ഇറങ്ങുന്ന പ്രൈവസി കൂടിയ മെസ്സഞ്ചര്‍ ആപുമെല്ലാം ഇത്തരക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ബ്ലൂ വെയിലിന്റെ ഉപജ്ഞാതാവ് അറസ്റ്റിലായപ്പോള്‍ പറഞ്ഞത് സമൂഹത്തിനു ആവശ്യമില്ലാത്ത കീടങ്ങളെ ഉന്മൂലനം ചെയ്യാനാണു ഈ ഗെയിം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ അദ്ദേഹം ജയിലിലായപ്പോഴും ഗെയിം തുടരുന്നു. അതില്‍ നിന്നും ഈ ചലഞ്ച് മറ്റു പലരും ഏറ്റെടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം. അങ്ങിനെ ഏറ്റെടുത്തിരിക്കുന്നവര്‍ കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും ടാസ്‌കില്‍ ഉള്‍പ്പെടുത്തി ചെയ്യിച്ചിട്ടുണ്ടാകാം. ധൈര്യശാലി എന്ന് തെളിയിക്കാന്‍ നടക്കുന്ന കുട്ടികള്‍ അത് ചെയ്തിട്ടുണ്ടാകാം. അതിന്റെ തെളിവുകള്‍ കാണിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കി അത്മഹത്യ ചെയ്യിച്ച് തെളിവില്ലാതാക്കിയതാകാം ഈ അന്‍പതാമത്തെ സൂയിസൈഡ് ടാസ്‌ക്.
ബ്ലൂ വെയ്ല്‍ ഇപ്പോള്‍ വന്‍ പ്രചാരമായി കഴിഞ്ഞു. ഇനിയാണ് സൂക്ഷിക്കേണ്ടത്. ഇത് എന്തെന്ന് അറിയാന്‍ കുട്ടികള്‍ നെറ്റില്‍ തിരഞ്ഞിറങ്ങും. ചെയ്യരുത് എന്ന് പറയുന്നത് ചെയ്യാന്‍ ആണല്ലോ എല്ലാവര്‍ക്കും താല്‍പര്യം. അങ്ങിനെ കുട്ടികള്‍ എത്തിപ്പെടുന്നത് തീവ്രവാദ, മയക്കുമരുന്ന് മാഫിയകള്‍ ക്രിയേറ്റ് ചെയ്ത ബ്ലൂ വെയ്ല്‍ ചലഞ്ച് ഗ്രൂപ്പുകളിലായിരിക്കും. ടാസ്‌കുകള്‍ എന്ന പേരില്‍ അവര്‍ കുട്ടികളെ ഉപയോഗിക്കും. കയ്യിലും ദേഹത്തും സ്വയം മുറിവേല്‍പ്പിക്കുക എന്നത് ബ്ലൂ വെയിലിലുള്ള ഒരു ടാസ്‌കാണ്. അതു ചെയ്യാന്‍ നല്ല ധൈര്യമുള്ളവര്‍ക്കേ സാധിക്കൂ. അങ്ങിനെ സ്വയം മുറിവേല്‍പ്പിക്കുന്ന ടാസ്‌കുകള്‍ വിജയിക്കുന്ന കുട്ടികളെ, അവര്‍ക്ക് ചെറിയ ബ്രെയിന്‍ വാഷിങും സ്വല്‍പം പണവും ഒഴുക്കിയാല്‍ ടാസ്‌കെന്ന പേരില്‍ തന്നെ തീവ്രവാദികള്‍ക്കും മയക്കു മരുന്നു മാഫിയകള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. ചാവേര്‍ ആകാന്‍ പോലും ടാസ്‌കിന്റെ പേരില്‍ ആളെ ചുളുവില്‍ അവര്‍ക്ക് കിട്ടുമെന്ന് അര്‍ത്ഥം.
കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന ഗെയിമുകള്‍ പരിശോധിച്ച് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉള്ളതാണെന്നും നല്ല റിവ്യൂ ഉള്ളതാണെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു കാരണവശാലും പ്ലേ സ്‌റ്റോറിനു പുറത്തു നിന്നു ലഭിക്കുന്നതോ, പ്ലേ സ്‌റ്റോറില്‍ അപ്‌ലോഡ് ചെയ്ത് അധികമാവാത്തതോ ആയ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ക്രാക്കുകള്‍, പാച്ചുകള്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഒരു ഹാക്കര്‍ നിര്‍മ്മിച്ച് റിമോട്ട് അഡ്മിനിസ്‌ട്രേഷനുള്ള ഒരു ആപ് ആണ് മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ ആ മോബൈലിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി അതിലെ ഫയലുകളും ക്യാമറയുമൊക്കെ ആക്‌സസ് ചെയ്ത് അവര്‍ക്ക് ഡാറ്റകള്‍ സ്വരൂപിക്കാം. അങ്ങിനെ കിട്ടുന്ന ഡാറ്റ സ്വകാര്യതയെ ബാധിക്കുന്ന ഒന്നാണെങ്കില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് വരുതിയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.
കുട്ടികളെ മാതാപിതാക്കള്‍ കെയര്‍ ചെയ്യുന്നില്ല എന്ന് തോന്നുമ്പോഴാണ് അവര്‍ മറ്റു സ്ഥലങ്ങള്‍ തേടി അലയുന്നത്. കുട്ടിയുമായി കുറച്ച് നേരമെങ്കിലും ദിവസേന സംസാരിക്കാന്‍ സമയം കണ്ടെത്തണം. കുട്ടിയുടെ ദിന ചര്യയിലും സ്വഭാവത്തിലും മാറ്റം വന്നാല്‍ കഴിവതും മോബൈല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ മോബൈല്‍ ലോക്ക് ചെയ്യാതെ മാത്രം ഉപയോഗിക്കാന്‍ നിര്‍ബന്ധമായും ആവശ്യപ്പെടുക. കിടക്കുന്ന സമയത്തിനു തൊട്ടു മുമ്പെങ്കിലും മോബൈലില്‍ മെസ്സഞ്ചര്‍ ആപുകളും ഗ്യാലറിയും പരിശോധിക്കുക. പരിചയമില്ലാത്തവരുമായി കൂട്ടുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
കുട്ടിക്ക് ശരീരത്തില്‍ ഉണ്ടാകുന്ന പോറലുകളും മറ്റും എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ച് സത്യമെന്തെന്ന് ഉറപ്പാക്കുക. രാത്രികാലങ്ങളില്‍ ടിവി, മോബൈല്‍ എന്നിവയില്‍ കുട്ടി നടത്തുന്ന സകല ആക്റ്റിവിറ്റികളും നിരീക്ഷണ വിധേയമാക്കുക. കാണുന്ന സിനിമകള്‍ ഹൊറര്‍ ആണോ എന്ന് പ്രത്യേകിച്ചും. മോബൈലില്‍ ഏതെങ്കിലും ആപ് റിമോട്ട് അഡ്മിനിസ്‌ട്രേഷനോടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സെറ്റിങ്‌സില്‍ സെക്യൂരിറ്റി എന്നതില്‍ ഡിവൈസ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നതില്‍ ഇടക്ക് നോക്കുക. ഉണ്ടെങ്കില്‍ അത് നിങ്ങള്‍ അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടവ ആണെങ്കില്‍ ഡിസേബിളാക്കുക, മോബൈലില്‍ അവാസ്റ്റ് ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇടക്ക് സ്‌കാന്‍ ചെയ്യുക. സ്‌പൈ ആപുകളെ കണ്ടുപിടിക്കാനുള്ള കഴിവ് ഏറ്റവും കൂടുതലുള്ളത് അവാസ്റ്റിന് ആണ്.
ബ്ലൂവെയില്‍ എന്നത് സര്‍ക്കാരിന് ഒരിക്കലും നിരോധിക്കാന്‍ കഴിയില്ല. കാരണം പ്രത്യേക പ്ലാറ്റ് ഫോമോ പ്രത്യേക ആപോ ഒന്നും ഇല്ലാത്ത മെസ്സേജിലൂടെ വരുന്ന ടാസ്‌കുകള്‍ മാത്രമാണ് ഇതില്‍ ഉള്ളത്. ഹാക്കര്‍മാര്‍ സ്‌പൈ ആപ്പുകള്‍ ആ പേരില്‍ ധാരാളം പുറത്തിറക്കിയിട്ടുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending