Connect with us

Video Stories

അഭിമാനമാണ് സ്ത്രീത്വം; മെച്ചപ്പെട്ടത് ബാക്കിയാക്കാം

Published

on

അഡ്വ. പി കുല്‍സു

സ്ത്രീകളുടെ തുല്യതയും അവകാശവും പങ്കാളിത്തവും ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമുള്ള ദിവസം, ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ഐക്യ രാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണങ്ങള്‍ ഏറെയുണ്ടെങ്കിലും ജനസംഖയുടെ പാതിയെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനാല്‍ വനിതാദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 1910ല്‍ ഡെന്മാര്‍ക്കില്‍ നടന്ന അന്താരാഷ്ട്ര വനിതാസമ്മേളനത്തില്‍ ജര്‍മ്മന്‍ വനിതാനേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാര സെറ്റ്കിന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാദിനം. ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ട ഹതഭാഗ്യരായ പെണ്‍ഭ്രൂണങ്ങള്‍ മുതല്‍ തൊണ്ണൂറാം വയസ്സിലും പീഡനം ഭയന്നു ജീവിതം തള്ളിനീക്കുന്ന മുത്തശ്ശിമാരുടെ ദുരിതം വരെ വനിതാദിനം ഓര്‍മ്മപ്പെടുത്തുന്നു. ശൈശവ വിവാഹത്തിന് നിര്‍ബന്ധിതമായി ഭര്‍ത്താവിന്റെ വിയോഗത്തോടെ കത്തിയെരിയുന്ന ചിതയില്‍ ഹോമിക്കപ്പെട്ട എത്രയോ സതിമാരുടെയും സവര്‍ണ്ണ മേധാവിത്വം ചൂഷണത്തിന്റെ മേലങ്കിയിട്ട് വാഴിച്ച ദേവദാസിമാരും മാംസം വില്‍ക്കപ്പെടാന്‍ വിധിക്കപ്പെട്ട് ലൈംഗിക രോഗത്തിന് അടിപ്പെട്ട് ജീവച്ഛവമായവരുടെയും നൊമ്പര ചിത്രങ്ങളും വേട്ടയാടുന്ന ദിനമാണിത്.
മാറുമറക്കാനുള്ള അവകാശത്തിന്‌വേണ്ടി സമരം ചെയ്യേണ്ടിവന്നത് കേരളത്തിലാണെങ്കില്‍ സ്ത്രീയായതിന്റെ പേരില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടതിന് തെരുവിലിറങ്ങേണ്ടിവന്നത് ഇംഗ്ലണ്ടിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. മതങ്ങളും ദര്‍ശനങ്ങളും സ്ത്രീയെ ആദരിക്കുമ്പോഴും ചില ആചാരങ്ങള്‍ നിര്‍മ്മിച്ച് സ്ത്രീത്വത്തിനുമേല്‍ കടന്നുകയറുന്നതും നാം കണ്ടു. സ്ത്രീ മുന്നേറ്റത്തിന്റെ പെരുമ്പറ മുഴക്കി കേരള സര്‍ക്കാര്‍ സൃഷ്ടിച്ച വനിതാമതിലും വനിതകളെ അപമാനിക്കലായിരുന്നു. സ്ത്രീയും പുരുഷനും ഒരേ സ്‌കെയിലുകൊണ്ട് അളക്കപ്പെടേണ്ടവരല്ലെന്ന സാമാന്യ ബോധം ഈ വനിതാ ദിനത്തിലെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും. സ്ത്രീയാണ് എന്നത് അഭിമാനത്തോടെ പറയാനും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുമാകണം. മാനസികമായി സ്ത്രീ കരുത്തയാണെങ്കിലും കായിക ബലത്തില്‍ പുരുഷനു പിന്നിലാണെന്ന യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളണം. ജിഷമാരും സൗമ്യമാരും നിര്‍ഭയമാരും ശത്രുവിനെതിരെ ചെറുത്തുനിന്ന് പരാജയപ്പെട്ടത് പാഠമായുണ്ട്. എന്നാല്‍, യുദ്ധമുഖത്തുപോലും ആത്മവീര്യം ചോരാതെ അവസാനംവരെ പിറന്ന നാടിനുവേണ്ടി പോരാടിയ റാണി ലക്ഷ്മി ഭായിയും സുല്‍ത്താന ബീഗവും ഝാന്‍സി റാണിയും പ്രചോദനമായി മുമ്പിലുണ്ട്.
ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 14ല്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷയും തുല്യനീതിയും ഉറപ്പു നല്‍കുന്നുണ്ട്. സമീപകാലത്ത് ഭരണഘടനാ ഭേദഗതികളോടെ സ്ഥാനംപിടിച്ച ആര്‍ട്ടിക്കിള്‍ 73ഉം 74ഉം സ്ത്രീകള്‍ക്ക് അധികാരത്തിലും തുല്യാവകാശം ഉറപ്പാക്കാനുള്ള ശ്രമമമായിരുന്നു. ഇതിന്റെ ഭാഗമായി നടപ്പാക്കിയ സംവരണം മൂലം രാഷ്ട്രീയ സാമൂഹ്യ മേഖലയില്‍ സ്ത്രീകള്‍ക്കുണ്ടായ ഉന്നമനവും സ്മരിക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ വലിയ മുന്നേറ്റവും കുടുംബശ്രീ പോലുള്ള തൊഴില്‍ രംഗത്തെ സ്ത്രീ ശാക്തീകരണ പദ്ധതികളും എടുത്തുപറയേണ്ടതാണ്. ഉന്നത ഉദ്യോഗത്തിലും പാര്‍ലമെന്ററി രംഗത്തും സ്ത്രീ പങ്കാളിത്തം പരിമിതമാണ് എന്നതും ചേര്‍ത്തുവായിക്കണം. ലോകത്ത് വനിതകള്‍ ഏറ്റവുമധികം അപകടകരമായ അവസ്ഥയില്‍ കഴിയുന്നതില്‍ ഇന്ത്യയാണ് ഏറെ മുന്നിലെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. യുദ്ധം നടക്കുന്ന സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് ഇന്ത്യയിലെന്നും റോയിറ്റേഴ്‌സ് പഠനം പറയുന്നു.
വ്യവസായ വിപ്ലവത്തിലേക്ക് രാജ്യങ്ങള്‍ കുതികൊണ്ട ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യരെ യന്ത്രങ്ങള്‍ക്ക് സമാനമായി കല്‍പ്പിച്ച് പരമാവധി ചൂഷണം ചെയ്ത മുതലാളിത്ത ആധിപത്യ കാലം. പുരുഷന്‍മാരുടേതിനേക്കാള്‍ മോശം വേതനത്തില്‍ അതിലും മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍. സഹനത്തിന്റെ ഒടുവില്‍ സ്ത്രീകള്‍ നടത്തിയ ഉജ്വല മുന്നേറ്റത്തെയാണ് വനിതാദിനം അടയാളപ്പെടുത്തുന്നത്.
സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടലാണീ ദിനം. ന്യൂയോര്‍ക്കിലെ വനിതകള്‍ 1857 മാര്‍ച്ച് എട്ടിന് നടത്തിയ സമരവും പ്രക്ഷോഭവുമാണ് യഥാര്‍ത്ഥത്തില്‍ വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെയും വോട്ടു ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ഇതു കാരണമായി.
അമേരിക്കയില്‍ 1909 ഫെബ്രുവരി 28നാണ് ആദ്യമായി വനിതാദിനം ആചരിച്ചത്. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി വനിതാവിഭാഗം അധ്യക്ഷ ക്ലാരസെട്കിനിന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ യു.എന്‍ വുമന്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. കൂടുതല്‍ മെച്ചപ്പെട്ടത് ബാക്കിവെക്കാന്‍ (ബാലന്‍സ് ഫോര്‍ ബെറ്റര്‍) എന്നതാണ് ഇത്തവണത്തെ പ്രമേയം. മെച്ചപ്പെട്ട സുരക്ഷിതത്വവും വിദ്യാഭ്യാസവും സാമൂഹ്യനിവവാരവും ഉറപ്പാക്കാന്‍ ഈ വര്‍ഷം വലിയ ചര്‍ച്ചകള്‍ക്കാണ് വനിതാദിനാചരണത്തോടെ രാജ്യമാകെ തുടക്കമിടുന്നത്. ആത്യന്തികമായി സ്ത്രീ സ്വത്വത്തില്‍ അഭിമാനത്തോടെ മെച്ചപ്പെട്ട ജീവിതവുമായി മുന്നോട്ടുപോകാനുള്ള പ്രവര്‍ത്തനവും പ്രാര്‍ത്ഥനയുമാണ് ലക്ഷ്യമാക്കുന്നത്.
(വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖിക)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending