Connect with us

Video Stories

കൊച്ചി മെട്രോ: യു.ഡി.എഫ് വികസനചിത്രം

Published

on

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. അയ്യായിരം കോടി രൂപയുടെ ആകാശ റെയില്‍ പദ്ധതി കൊച്ചു കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. നാളെ മുതല്‍ കൊച്ചി മെട്രോ കുതിക്കും.
കേരളത്തിലെ വ്യവസായ വാണിജ്യ സിരാ കേന്ദ്രത്തിലൂടെ എത്ര വേഗത്തിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. 2012 സെപ്തംബര്‍ 13 ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിന് നിര്‍മ്മാണം തുടങ്ങി. ഒന്നാംഘട്ടം മൂന്ന് വര്‍ഷം കണക്കാക്കി. കണ്ണ് ചിമ്മിയ വേഗതയില്‍ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്ന് കിലോ മീറ്റര്‍ പാതയിലാണ് മെട്രോ തീവണ്ടി ആദ്യമോടുന്നത്. ആലുവാ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 25 കിലോ മീറ്ററാണ് ഒന്നാംഘട്ടമായി നിര്‍മ്മിക്കുന്നത്. ഐ.ടി നഗരമായ കാക്കനാട്ടേക്ക് രണ്ടാംഘട്ട നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാര കൈമാറ്റം നടത്തിയത്.
അതിവേഗം വളര്‍ന്നുവരുന്ന തുറമുഖ നഗരിയായ കൊച്ചിയില്‍ വന്‍ പദ്ധതി വിഭാവന ചെയ്തതും നടപ്പാക്കിയതും യു.പി.എ സര്‍ക്കാരിന്റെ പിന്തുണയോടെ യു.ഡി.എഫ് സര്‍ക്കാരാണ്. ഇടുക്കി അണക്കെട്ട് കഴിഞ്ഞാല്‍ കേരളത്തില്‍ സാധ്യമാക്കിയ വന്‍ പദ്ധതികളുടെ പട്ടികയില്‍ അവസാനത്തേതാണ് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഈ സ്വപ്‌ന പദ്ധതി. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത ഡോ. മന്‍മോഹന്‍ സിങിന്റെ പിന്തുണയോടെയാണ് കണ്ണൂര്‍ വിമാനത്താവളം, കൊച്ചി സ്മാര്‍ട്ട് സിറ്റി, പ്രകൃതിവാതക ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വന്‍ പദ്ധതികള്‍ക്കെല്ലാം അനുമതി നേടിയെടുത്തതും നിര്‍മ്മാണം നടത്തിയതും ലോകമെമ്പാടും നിര്‍മ്മാണ മേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തുമെല്ലാം സ്തുത്യര്‍ഹ സേവനങ്ങള്‍ അര്‍പ്പിക്കുന്ന മലയാളിക്ക് വികസിത രാജ്യങ്ങളെ പോലെ കൊച്ചു കേരളത്തെ മാറ്റിയെടുക്കണമെന്ന മോഹമുണ്ട്. ഇതേക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഘോരഘോരം നടത്തും. പദ്ധതികള്‍ കടലാസിലൊതുങ്ങും. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ യു.പി.എ ഭരണവും എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണവുമാണ് വന്‍ പദ്ധതികളില്‍ ഏറെയും യാഥാര്‍ത്ഥ്യമാക്കിയത്. ദുബൈ ഭരണാധികാരികളുടെ ശക്തമായ പിന്തുണയോടെയും സഹകരണത്തോടെയുമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയും കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദ്ധതിയും പണിപൂര്‍ത്തിയാക്കിയത്. ദുബൈ ടീകോം കമ്പനിക്കാരെ പാപ്പരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ് അന്നത്തെ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. കെ. കരുണാകരനാണ് നെടുമ്പാശേരി ഗ്രാമത്തിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശില്‍പി. സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശേരിയില്‍ വിമാനത്താവളം പണിയാന്‍ അനുവദിക്കില്ലെന്നും ‘എന്റെ നെഞ്ചത്തുകൂടെ മാത്രമെ വിമാനം ഇറങ്ങൂ’ എന്നും പ്രതിഷേധിച്ച സഖാക്കള്‍ പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തത് കൊച്ചിക്കാര്‍ കണ്ടു. വിഴിഞ്ഞം പദ്ധതിക്ക് പാരപണിയാന്‍ ഇക്കൂട്ടര്‍ എത്രയോ ശ്രമം നടത്തി. പാര്‍ലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ കേരളം പോലുള്ള കൊച്ചു പ്രദേശത്ത് യാഥാര്‍ത്ഥ്യബോധത്തോടെ ഇഛാശക്തിയോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതിനുള്ള അധികം ക്രെഡിറ്റും മുസ്‌ലിം ലീഗിന്റെ ശക്തമായ പിന്തുണയുള്ള യു.ഡി.എഫ് സംവിധാനത്തിനുള്ളതാണ്.
വികസനത്തിന് ഒരു സെന്റ് ഭൂമി വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരാണ് മലയാളികള്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ റോഡ് മാര്‍ഗം രണ്ടും മൂന്നും മണിക്കൂര്‍ യാത്ര വേണ്ടി വരുമായിരുന്നു. കൊച്ചി മെട്രോ വണ്ടിയില്‍ ഈ ദൂരം താണ്ടാന്‍ നാല്‍പത് മിനിട്ട് മതി. ആലുവ മുതല്‍ പാലാരിവട്ടം വരെ പ്രധാനപ്പെട്ട എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തിയാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ട്കാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളില്‍ റെയില്‍വേസ്‌റ്റേഷനുകളുണ്ട്. കൊച്ചി സിറ്റി ബസ് സര്‍വീസ് നിര്‍ത്തുന്ന പ്രധാന ബസ് സ്‌റ്റോപ്പുകളിലെല്ലാം ആകാശപാതയില്‍ മെട്രോ ട്രെയിന് സ്‌റ്റോപ്പുണ്ട്. മിനിമം പത്ത് രൂപയാണ് ടിക്കറ്റ്. ആലുവ മുതല്‍ പാലാരിവട്ടം വരെ 25 മിനിട്ട് നീണ്ട യാത്രക്ക് നിരക്ക് നാല്‍പത് രൂപയാണ്. കേവലം ആകാശ യാത്രാ വണ്ടിയല്ല കൊച്ചി മെട്രോ. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ഇതിടയാക്കും. സമഗ്ര യാത്രാ സംവിധാനം കൊച്ചി മെട്രോയുടെ ഭാഗമാണ്. പ്രധാനമായും ജലമെട്രോയാണ് ആകര്‍ഷകം. മെട്രോ ബസ്, മെട്രോ ടാക്‌സി, മെട്രോ ബോട്ട്, സൈക്കിള്‍, വാക്‌വേ, ബിസിനസ് സംരംഭങ്ങള്‍, പാര്‍പ്പിട സമുച്ഛയം എല്ലാം കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമാണ്. മൂന്നാംഘട്ടമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ആലുവ പുഴക്ക് കുറുകെ മെട്രോ ആകാശപാത നീളും. നിലവില്‍ കൊച്ചി മെട്രോ വന്നതോടെ റോഡ് സൗകര്യവും പുതിയ പാലങ്ങളും #ൈഓവറുകളും ഇതിനകം നിര്‍മ്മിച്ചു. കേരളം പിറന്നശേഷം കേള്‍ക്കുന്ന #ൈഓവറുകളാണ് പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍. എറണാകുളം നോര്‍ത്ത് പാലവും കെ.എസ്.ആര്‍.ടി.സി ബസ്‌സ്‌റ്റേഷന് മുമ്പിലുള്ള റെയില്‍വേ #ൈഓവറും ഉയര്‍ന്നത് കൊച്ചി മെട്രോയുടെ ഭാഗമാണ്. ആലുവ, എറണാകുളം റോഡുകളില്‍ ഇഴഞ്ഞിഴഞ്ഞല്ലാതെ വാഹനങ്ങള്‍ നീങ്ങില്ല. അത്രയധികം വാഹനങ്ങളാണ് ഓരോ വര്‍ഷവും പൊതുനിരത്തിലിറങ്ങുന്നത്. ഇതേ പാതയില്‍ കോണ്‍ക്രീറ്റ് തൂണിലാണ് കൊച്ചി മെട്രോ നിര്‍മ്മിച്ചത്.
വൈദ്യുതീകരിക്കപ്പെട്ട അതിവേഗ നഗര റെയില്‍ ശൃംഖലയാണ് മെട്രോ. ലോകത്ത് തന്നെ 165 നഗരങ്ങളിലാണ് മെട്രോ റെയില്‍വേയുള്ളത്. ഓരോ പത്ത് മിനിട്ടും ഇടവിട്ട് ആലുവ, പാലാരിവട്ടം റൂട്ടില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളുള്ള ഒന്‍പത് ട്രെയിനുകളാണ് കൊച്ചിയിലുള്ളത്.
മലയാളികളുടെ അഭിമാനമായ മെട്രോ മാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെയും ഗതിവേഗം ഏറ്റെടുത്ത് നടത്തിയത്. ഡല്‍ഹി മെട്രോയുടെ വിജയപഥമാണ് കൊച്ചിക്ക് പ്രേരകമായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഇ. ശ്രീധരനാണ് കൊച്ചിക്ക് ആത്മവിശ്വാസം നല്‍കിയത്. കൊച്ചിയില്‍ റോഡിന് വീതി കൂട്ടുകയും പാലങ്ങളും #ൈഓവറുകളും നിര്‍മ്മിക്കുകയും ചെയ്താല്‍ മതിയെന്നും മെട്രോ പ്രായോഗികമല്ലെന്നും പറഞ്ഞവര്‍ക്ക് മുമ്പില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ ശരവേഗത്തില്‍ കൊച്ചി പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. സെന്റിന് അരക്കോടി രൂപയും അതിലേറെയും നല്‍കിയാണ് എറണാകുളം നഗരത്തില്‍ മെട്രോ സ്‌റ്റേഷനായി സ്ഥലം ഏറ്റെടുത്തത്. പുതിയ സമാന്തര റോഡും #ൈഓവറും നിര്‍മ്മിക്കാനാണെങ്കില്‍ പതിനായിരക്കണക്കിന് കോടി രൂപ സ്ഥമേറ്റെടുക്കാന്‍ മാത്രം വേണ്ടി വരും. നാല് വര്‍ഷം കൊണ്ട് നഗരഹൃദയത്തിലൂടെ ആകാശ യാത്ര നടത്താനായി. പുതിയ റോഡ് പുതിയ സ്ഥലമേറ്റെടുത്ത് നിര്‍മ്മിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമായിരുന്നു. കെ.എം.ആര്‍.എല്‍ വിഭാവനം ചെയ്ത കൊച്ചി മെട്രോ പദ്ധതി കൊച്ചി മേട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) കമ്പനിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. കൊച്ചി കോര്‍പറേഷന്‍ കമ്മീഷണര്‍ കൂടിയായിരുന്ന ഏലിയാസ് ജോര്‍ജ്, കൊച്ചി മെട്രോ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. ആസൂത്രിത പൊതു ഗതാഗത സംവിധാനമില്ലാത്ത നഗരമാണ് കൊച്ചി.
ആകാശ ട്രാക്കിലൂടെ കൊച്ചി മെട്രോ കുതിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ വികസനത്തിന് ഇത് നാന്ദികുറിക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending