Connect with us

Video Stories

ഡോ. ഡി. ബാബുപോള്‍ സി.എച്ചിന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നൊരാള്‍

Published

on

ഡോ. എം.കെ മുനീര്‍

രാഷ്ട്ര തന്ത്രജ്ഞനായ പുരോഹിതന്‍ എന്ന വിശേഷണമാവും ഡോ. ഡി. ബാബുപോളിനെ വിശേഷിപ്പിക്കാന്‍ ഉചിതമായ പദം. ഐ.എ.എസ് നേടി സിവില്‍ സര്‍വ്വീസില്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ സ്വന്തം പിതാവിനെ പോലെ ഒരു അച്ഛനോ, ഒരു പക്ഷേ ബിഷപ്പോ ആകുമായിരുന്നു എന്നാണ് ബാബുസാര്‍ പറയാറുണ്ടായിരുന്നത്. ബ്യൂറോക്രാറ്റ് എന്നതിനപ്പുറം കേരളീയ സമൂഹത്തിന്റെ അടിത്തട്ടിലൂടെ ഊളിയിടാനും യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയാനും അദ്ദേഹത്തിനായി.
വിദ്യാര്‍ത്ഥിയായിരിക്കെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗം കേള്‍ക്കാന്‍ പോയ കഥ പലപ്പോഴും അദ്ദേഹം അയവിറക്കാറുണ്ട്. വിമര്‍ശന ബുദ്ധിയോടെ പ്രസംഗം കേട്ട് അവസാനം ‘മുസ്‌ലിംലീഗ് സിന്ദാബാദ്’ എന്ന് സി.എച്ച് ഞങ്ങളെ ഏറ്റുവിളിപ്പിച്ചു എന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്.
പിന്നീട് ഐ.എ.എസ് നേടി അതേ സി.എച്ച് എന്ന മന്ത്രിയുടെ കീഴില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു അദ്ദേഹം. സി.എച്ചിന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നൊരാള്‍ എന്നതാവും ശരി. അത്രയേറെ ഹൃദയ ബന്ധമായിരുന്നു അവര്‍ തമ്മില്‍. സി.എച്ചിന്റെ മകന്‍ എന്ന നിലയിലാണ് എന്നെ അദ്ദേഹം എന്നും കണ്ടത്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവസാന ശ്വാസം വരെ ആ ബന്ധം ദൃഢവും ആത്മാംശം നിറഞ്ഞതുമായി.
പിതൃതുല്യമായ സ്‌നേഹം സദാസമയം പകര്‍ന്നു നല്‍കിയ അതുല്യനായ ഒരു ഗുണകാംക്ഷിയെയാണ് ബാബുപോള്‍ സാറിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. എന്റെ പിതാവിനോട് ഏറ്റവും അടുത്ത് ഇടപഴകി പ്രവര്‍ത്തിച്ച ബഹുമുഖ പ്രതിഭയായ ബാബുപോള്‍ സാറിനെ ചെറുപ്പകാലം മുതല്‍ കാണുവാന്‍ എനിക്ക് അവസരമുണ്ടായി. തിരുവനന്തപുരത്തെ വീട്ടില്‍ നിത്യസന്ദര്‍ശകനായ ബാബുപോള്‍ സാറിന്റെ സ്‌നേഹവും ലാളനയും കുഞ്ഞുന്നാളിലെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളാണ്.
എന്റെ പിതാവിന്റെ വിയോഗത്തിന് ശേഷവും ആ സ്‌നേഹവും പരിഗണനയും അദ്ദേഹം തുടര്‍ന്നു. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് എന്നത് ഇപ്പോള്‍ വളറെ സന്തോഷത്തോടെ ഓര്‍ക്കുന്നു.
സിവില്‍ സര്‍വ്വീസില്‍ ഇരുന്നുകൊണ്ട് ഒരാള്‍ക്ക് കേരളത്തിന്റെ പുരോഗതിയില്‍ എത്രമാത്രം ഇടപെടുവാന്‍ കഴിയുമെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച ഉജ്ജ്വല വ്യക്തിത്വമായിരുന്നു ബാബുപോള്‍. ഇടുക്കി കലക്ടര്‍ പദവിയിലിരുന്ന് കേരളത്തിന് ഏറ്റവും അനിവാര്യമായിരുന്ന ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
വാഹന സൗകര്യമോ, നേരായ ഗതാഗത മാര്‍ഗമോ ഇല്ലാത്ത പദ്ധതി പ്രദേശത്ത് സാഹസികമായി എത്തിച്ചേരുകയും, പ്രാദേശികമായ എല്ലാ പ്രതിഷേധങ്ങളെയും ഭീഷണികളെയും തന്ത്രപരമായി അതിജീവിക്കുകയും ചെയ്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഇടുക്കിയില്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്. സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായ അന്നത്തെ മന്ത്രിസഭയില്‍ എന്റെ പിതാവും അംഗമായിരുന്നു.
മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പടുത്തുയര്‍ത്തുന്നതിനും പിതാവിനോടൊപ്പം ഒരു ചാലകശക്തിയായി അദ്ദേഹം നിലകൊണ്ടു. അടുത്ത കാലത്തായി നടത്തിയ തന്റെ പ്രസംഗങ്ങളിലെല്ലാം അദ്ദേഹം അക്കാര്യം എടുത്ത് പറയാറുണ്ടായിരുന്നു. ഇന്ന് കാണുന്ന കേരളത്തെയാണ് 1960കളില്‍ സി.എച്ച് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം നിരന്തരം പറയാറുണ്ട്.
വിദ്യാര്‍ത്ഥിനികള്‍ തിങ്ങിനിറഞ്ഞ പല സദസ്സുകളിലും അദ്ദേഹം ഈറനണിഞ്ഞുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ ഒരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തുടക്കത്തിലേ കൈകാര്യം ചെയ്തിരുന്ന പിതാവ് ചെയ്ത സേവനങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്ന നിമിഷങ്ങള്‍ക്ക് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അറിവിന്റെ അലകടല്‍ ഉള്ളില്‍ സൂക്ഷിക്കുകയും എന്നാല്‍ അത് ശാന്തമായും നര്‍മ്മത്തില്‍ ചാലിച്ചും അവതരിപ്പിക്കുകയും ചെയ്തിരുന്ന ബാബുപോളിന്റെ കഴിവ് അപാരമാണ്. ഏതൊരു വിഷയത്തിലായാലും അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് തന്റെ നിലപാടുകള്‍ ആര്‍ക്ക് മുമ്പിലും വെട്ടിത്തുറന്ന് പറയുവാനുള്ള ആര്‍ജ്ജവമുണ്ടായിരുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാത്രമല്ല, പൊതു പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വലിയ മാതൃകയായി വര്‍ത്തിച്ചു. ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിക്കാറുണ്ടായിരുന്നത് എന്നെപ്പോലുള്ളവര്‍ക്ക് ഉപകാരപ്രദമായിരുന്നു എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ.
പിതാവിനോടൊത്ത് ധാരാളമായി സഹവസിക്കുകയും ഭരണ രംഗത്ത് ഏറെ സഹായകമായി വര്‍ത്തിക്കുകയും ചെയ്ത പില്‍ക്കാലത്ത് ആ സ്‌നേഹം എനിക്ക് കൂടി പകര്‍ന്നു നല്‍കിയ ബാബുപോള്‍ സാര്‍ കൂടി കാലയവനികയിലേക്ക് മറയുമ്പോള്‍ ഒരു യുഗത്തിന് തിരശ്ശീല വീഴുകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending