Connect with us

Video Stories

വീണ്ടുവിചാരത്തോടെ കേരളം

Published

on


ടി.എ അഹമ്മദ് കബീര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളം ഇക്കുറി വിസ്മയം സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നുവെന്നാണ് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങളില്‍നിന്നുയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിഗമനങ്ങളെയും മുന്‍വിധികളെയും നിരാകരിക്കുന്ന ഉറച്ചതും സുചിന്തിതവുമായ രാഷ്ട്രീയ നിലപാട്‌കൊണ്ട് സവിശേഷമായിരിക്കും ജനവിധിയെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ലഭിക്കുന്നത്. ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന മലയാളികളുടെ മനസ്സാണ് ജനവിധിയില്‍ പ്രതിഫലിച്ച് കാണുന്നത്. ദേശീയോദ്ഗ്രഥനവും ജനങ്ങളുടെ സഹവര്‍ത്തിത്തവും പ്രാദേശികമായ അസന്തുലിതാവസ്ഥയില്ലാത്ത വികസനവുമാണ് മലയാളി ആഗ്രഹിക്കുന്നതെന്ന് മൊത്തത്തില്‍ വിലയിരുത്താന്‍ കഴിയും. ഒറ്റകക്ഷി ഭരണത്തേക്കാള്‍ പുരോഗമന സ്വഭാവമുള്ള മുന്നണി ഭരണം, മലയാളി സ്വന്തം നാട്ടില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെയടിസ്ഥാനത്തില്‍ ആവാം സ്വാഗതം ചെയ്യാന്‍ തിടുക്കം കാട്ടുന്നു. അക്കാരണം കൊണ്ടാണ് ഇക്കുറി ഐക്യജനാധിപത്യമുന്നണിക്കനുകൂലമായ ജനവിധി കേരളത്തെ ശ്രദ്ധേയമാക്കുമെന്ന് രാഷ്ട്രീയ പഠന കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്.
ഗൗരി ലങ്കേശ് അടക്കമുള്ള സാംസ്‌കാരിക നായകന്മാരുടെ കൊലപാതകം മലയാളിയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നുവെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. ആദ്യമൊക്കെ കൃഷ്ണയ്യരെയും സുകുമാര്‍ അഴീക്കോടിനെയും എം. എന്‍ വിജയനേയും ബാബു പോളിനെയും പില്‍ക്കാലത്ത് പി പരമേശ്വരനെയും എം.കെ സാനു മാഷ്, സമദാനി, രാജന്‍ ഗുരുക്കള്‍, സുനില്‍ പി ഇളയിടം, കെ.എന്‍.എ ഖാദര്‍ എന്നിവരെയും കേള്‍ക്കാന്‍ പോകുന്ന മലയാളികള്‍ ഈ കൊലപാതകങ്ങള്‍ കൊടും അശ്ലീലതയായാണ് കാണുന്നത്. അതിന് പകരം ചോദിക്കാനുള്ള അവസരമെന്ന നിലക്ക് ഈ തെരഞ്ഞെടുപ്പിനെ അവര്‍ വിലയിരുത്തുന്നു.
ഇന്ത്യയില്‍ ജനായത്തം വഴിമുട്ടാതിരിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്നാണ് മലയാളി കൊതിക്കുന്നത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനൊരവസരം തരണം എന്ന കോണ്‍ഗ്രസ് പ്രമേയം മലയാളിയെ സ്വാധീനിക്കുന്നുണ്ട്. നെഹ്‌റുവിയന്‍ ശൈലിയില്‍നിന്ന് ശക്തിയാര്‍ജിച്ച് മുന്നോട്ടു പോവുകയല്ലാതെ നെഹ്‌റുവിയന്‍ ശൈലി പാടെ ഉപേക്ഷിക്കാനുള്ള സംഘ്പരിവാര്‍ നീക്കം മലയാളിയെ അസ്വസ്ഥമാക്കുന്നുവെന്നര്‍ത്ഥം. കേരളത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ മലയാളിക്ക് അസ്വീകാര്യമായത് അക്കാരണത്താലാണ്. ദേശീയതലത്തില്‍ തീവ്ര വലതുപക്ഷ നിലപാടുകളെ എതിര്‍ക്കുന്നതില്‍ കുതിപ്പ് തന്നെ നടത്തുന്ന കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കക്ഷിബന്ധങ്ങള്‍ക്കുപരിയായി സമാനമായി ചിന്തിക്കുന്ന ജനങ്ങളുടെ ഇടയില്‍ ഈ ദിശയില്‍ പുനരണിചേരല്‍ നടന്നുകഴിഞ്ഞു. രാഷ്ട്രീയ ശാക്തിക ചേരികളും കാലക്രമേണ ഈ സരണിയില്‍ അഴിച്ചുപണി നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് പ്രവചിക്കാന്‍ അറയ്‌ക്കേണ്ടതില്ല.
മലയാളികള്‍ നെഞ്ചേറ്റുന്ന വിശാലമായ ദേശീയ വിഷയങ്ങള്‍ക്കൊപ്പം ഗുരുതരമായ ചില കേരളീയ മാനങ്ങള്‍ കൂടി ഈ തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കും. 1. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ കേരള സര്‍ക്കാറിന്റെ ഫലശൂന്യമായ പ്രകടനം 2.സി.പി.എം അഴിച്ചുവിടുന്ന കൊലപാതകങ്ങള്‍ 3. പ്രളയ കാലത്ത് അണക്കെട്ടുകളുടെ നടത്തിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ തിരുത്തരവാദിത്തപരമായ സമീപനം പരക്കെ വിമര്‍ശിക്കപ്പെട്ടു. 4. വകുപ്പുകള്‍ക്ക് കാര്യം വിട്ട് കൊടുക്കുകയും സര്‍ക്കാര്‍ തലത്തില്‍ ഏകോപനം നടത്താതിരിക്കുകയും ചെയ്തതിലെ പരാജയം മാപ്പര്‍ഹിക്കുന്നില്ല. ആലുവയും പരിസരവും വെള്ളത്തില്‍ മുങ്ങി വീര്‍പ്പ്മുട്ടിയിട്ടും ഒരു മുന്നറിയിപ്പായി കരുതി നടപടി സ്വീകരിക്കാതിരുന്ന സര്‍ക്കാരിന്റെ വീഴ്ച കേരളത്തെ തകര്‍ത്തെറിയുകയാണ് ചെയ്തത്. 5. പ്രളയാനന്തര നടപടികളിലും സര്‍ക്കാര്‍ പ്രകടനം വേണ്ടത്ര ആശ്വാസ്യമായില്ല എന്ന് ജനങ്ങള്‍ ഉറച്ച് കരുതുന്നു 6. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച വീഴ്ച്ചകള്‍ അക്ഷന്തവ്യമായ അപരാധമാണ് 7. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേരളത്തിലെ ഹൈന്ദവമത വിശ്വാസികളെ പ്രത്യേകിച്ചും മലയാളികളെ പൊതുവിലും അതൃപ്തരാക്കിയെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സംഘ്പരിവാര്‍ ദുരുപദിഷ്ടമായ ഇരട്ട നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെന്നത് മലയാളികളെ ഒന്നടങ്കം ആശങ്കയിലാക്കപ്പെടുത്തിയത് കാണാം. സംഘ്പരിവാറുമായി അടുത്തബന്ധം പുലര്‍ത്തുന്ന കേരളത്തിന് പുറത്തുള്ള വനിതാഅഭിഭാഷകരാണ് ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതെന്ന വസ്തുതയുടെ ഗൗരവം സര്‍ക്കാര്‍ അവഗണിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാടിന്റെ സാരം. 8. കോണ്‍ഗ്രസാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്ക് ദിശ കാണിക്കാന്‍ മുന്നോട്ട് വന്നത്. 9. ഹൈന്ദവ മതവിശ്വാസികളുടെ ശബരിമല വിഷയത്തിലെ നിലപാട് കോണ്‍ഗ്രസ് സ്വന്തം വിഷയമാക്കിയെടുത്തു. ആചാരങ്ങള്‍ മാറ്റാനാവില്ലെന്ന എന്‍.എസ്.എസ് അടക്കമുള്ള ബന്ധപ്പെട്ടവരുടെ നിലപാടിന് കോണ്‍ഗ്രസ് തുറന്ന പിന്തുണ നല്‍കുക വഴി ബി. ജെ.പിയുടെ വഴിയടഞ്ഞു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്നായിരുന്നു ബി.ജെ.പി ശ്രമമെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി. സംഘ്പരിവാറിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ പരസ്യമായി ഇടപെടാത്ത കോണ്‍ഗ്രസ് കേരളത്തെ അതിന്റെ മഹിത പാരമ്പര്യം സംരക്ഷിക്കാന്‍ വഴി തുറക്കുകയാണ് ചെയ്തത്. 10. സുപ്രീംകോടതിയില്‍ പുനര്‍പരിശോധന ഹര്‍ജി കൊടുക്കാനുള്ള കോണ്‍ഗ്രസിന്റെ അപേക്ഷ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പേരില്‍ നടന്ന അനാശ്യാസമായ ധാരാളം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. 11. വിധി നടപ്പിലാക്കുന്നതിന് സാവകാശം വേണമെന്ന് വാദിക്കാനുള്ള മതിയായ രണ്ട് കാരണങ്ങള്‍ ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ താല്‍പര്യം എടുക്കാതിരുന്നതിലെ ദുരൂഹത വിമര്‍ശന വിധേയമായത് ഈ സാഹചര്യത്തിലാണ്. 12. ബി.ജെ.പിക്കാര്‍ സന്നിധാനവും പരിസരവും സമരവേദിയാക്കി മാറ്റിയത് കേരളത്തിലെ ഹൈന്ദവ ജനത പൊറുക്കുകയില്ലെന്ന് കേരള സര്‍ക്കാര്‍ മനസിലാക്കി നടപടികള്‍ സ്വീകരിക്കണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന പോലും മാനിക്കപ്പെട്ടിട്ടില്ല. 13. ബി.ജെ.പിക്കാര്‍ സന്നിധാനവും പരിസരവും സമരവേദിയാക്കി മാറ്റിയതും അവര്‍ അവിടെ നടത്തിയ അഴിഞ്ഞാട്ടവും ജനങ്ങളുടെ രോഷത്തിനിടയായത് കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 14. ആലോചനയില്ലാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. 15. ആക്ടിവിസ്റ്റുകളെ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേക്ക് ആനയിക്കുന്ന പ്രഹസന നാടകം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. 16. ദുരഭിമാനംകൊണ്ട് മാത്രമാണ് സാവകാശം ചോദിക്കുന്ന ഹര്‍ജിയോ പുനപരിശോധന ഹര്‍ജിയോ കൊടുക്കാന്‍ സര്‍ക്കാരിനെ തടസ്സപ്പെടുത്തിയത്. 17. നിയമവശം കൂടാതെ ഭരണപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിധി നടപ്പാക്കുന്നതിന് സുപ്രീം കോടതിയോട് സര്‍ക്കാര്‍ സമയം ചോദിക്കണമായിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ശബരിമലയിലും പരിസരത്തും പൂര്‍വസ്ഥിതി പുന:സ്ഥാപിക്കാന്‍ പോലും പ്രളയം കഴിഞ്ഞ ഉടനെ മാസാദ്യ പൂജക്കായും തുടര്‍ന്ന്‌വരുന്ന മണ്ഡല പൂജക്കുമായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് മതിയായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം സര്‍ക്കാറിന് ലഭിച്ചില്ലെന്നത് സാവകാശം ചോദിക്കാന്‍ സഹായകമായ കാരണങ്ങളിലൊന്നായിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ വേറെയും അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട് താനും.
ന്യായമായ ഈ രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിധി നടപ്പിലാക്കുന്നതിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടത് കേവലമായ ഉത്തരവാദിത്തം ആയിരുന്നു. അത് അവര്‍ നിര്‍വഹിക്കതിരുന്നത് മാപ്പര്‍ഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിക്കനുകൂലമായി തീര്‍പ്പ് കല്‍പിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending