Connect with us

Video Stories

വര്‍ദ്ധിച്ചുവരുന്ന പാഴ്ജലം പൊതുസ്വത്തിന്റെ ഇര’

Published

on

ഭൂമിയിലെ 97 ശതമാനവും ഉപ്പുകലര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ വെറും 3 ശതമാനം മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗ ആവശ്യത്തിന് കിട്ടുന്നത്. ഇതിന്റെ തന്നെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യന്‍ പുറംതള്ളുന്ന ജൈവരാസമാലിന്യങ്ങളെക്കൊണ്ട് പാഴ്ജലമായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ജലദിനം പാഴ്ജലം (ണമേെല ംമലേൃ) എന്ന മുദ്രാവാക്യം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എല്ലാ റോഡുകളും റോമിലേക്കെത്തിച്ചേരുന്നു എന്നൊരു പഴമൊഴിയുണ്ട്. നാമൊഴിവാക്കുന്ന എല്ലാ പാഴ്ജലവും രാസമാലിന്യങ്ങളും അവസാനമായി എത്തിച്ചേരുന്നത് പുഴകളിലൂടെ കടലിലേക്കാണ്. നമ്മുടെ പാഴ്മാലിന്യം നിക്ഷേപിക്കപ്പെടുന്ന ചവറ്റുകൊട്ടയായി പുഴ മാറിയിരിക്കുകയാണ്. ജലശേഖരണത്തിന്റെ വ്യാപ്തിയും അതിലെ ഒഴുക്കിന്റെ സ്വഭാവവും അടിസ്ഥാനമാക്കി ജലസംഭരണികളെ രണ്ടായി തരംതിരിക്കാം. സ്ഥിരമായി ഒഴുകുകയും ഭൂഗര്‍ഭ അറകളില്‍ നിന്നും ജലം നീരുറവകളിലൂടെ സ്വീകരിക്കുകയും ഒഴുകാന്‍ സ്ഥലമില്ലാത്തതുകൊണ്ട് നിശ്ചിത സ്ഥലത്ത് തന്നെ ജൈവസംവിധാനത്തെ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്തര്‍ജല വാഹക പ്രവാഹം (ഇന്‍ഫ്‌ളോ വാട്ടര്‍ ഫാള്‍സ്) ഭൂ അറകളിലും നിന്നും ഒഴുകുന്നതനുസരിച്ച് പുതിയ ജലം സ്വീകരിക്കുകയും ജലത്തിന്റെ പ്രതല സ്ഥാനം സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയും ഒഴുകി പുഴയിലോ കടലിലോ എത്തിച്ചേരുന്ന വലിയ ജലപ്രവാഹമാണ് ഔട്ട്ഫ്‌ളോ വാട്ടര്‍ഫോഴ്‌സ്. കുളങ്ങള്‍, കിണറുകള്‍ തോടുകള്‍ എന്നിവ ഒന്നാമത്തെ വിഭാഗത്തിലും നീര്‍ച്ചാലുകള്‍, പുഴകള്‍ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.

ഓരോ വര്‍ഷം കഴിയുംതോറും അന്തര്‍പ്രവാഹ ജലത്തെ അപേക്ഷിച്ച് പുറംജല പ്രവാഹത്തില്‍ മാലിന്യങ്ങളുടെ അളവ് കൂടുകയും ഓരോ നിമിഷവും കഴിയുംതോറും ഇത്തരം ജലാശയങ്ങള്‍ മലിനീകരിക്കപ്പെട്ട പാഴ്ജലങ്ങളാകുന്നു. മാത്രമല്ല പുറംജല പ്രവാഹത്തില്‍ പുറമെ നിന്നും ചേരുന്ന പുതിയ ജലസ്രോതസ്സുകള്‍ വഴിയുള്ള ജലവും പാഴ്ജലമായിത്തീരുന്നു എന്ന ഒരു ദുരന്തവുമുണ്ട്. നമ്മുടെ ശുദ്ധജല അളവിന്റെ ഒരു ശതമാനത്തില്‍ നിന്നും അതിന്റെ നാലില്‍ മൂന്നായി വീണ്ടും ചുരുങ്ങുന്നു.
എല്ലാ ജലാശയങ്ങളും കടന്നുപോകുന്നത് ഭൂമിയിലൂടെയാണെങ്കിലും അവയുടെ ഉടമസ്ഥതയിലുള്ള സ്വഭാവവും പാഴ്ജലത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകളാണ് അന്തര്‍ജല സ്രോതസ്സുകള്‍ ഭൂരിഭാഗവും. എന്നാല്‍ പൊതു ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകളാണ് ഔട്ട്ഫ്‌ളോ വാട്ടര്‍ ഫോഴ്‌സ്. ഈ പൊതു ഉടമസ്ഥതയിലുള്ള നദികളും മറ്റ് നീര്‍ച്ചാലുകളും മലിനമായിപ്പോകുന്നത് അവ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുമ്പോഴാണ്. പുറംജല പ്രവാഹത്തേക്കാള്‍ അന്തര്‍ജല പ്രവാഹത്തില്‍ 90% പാഴ്ജലങ്ങള്‍ അല്ലാത്തവയാണ്.
ഓരോ വര്‍ഷം കഴിയുംതോറും നദികളെ സംരക്ഷിക്കുന്നതിനുള്ള ‘സ്വകാര്യ ഉടമസ്ഥത’യുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നു. കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന മഴക്കമ്മിയും അതിന്റെ ഫലമായി ഭൂഗര്‍ഭ അറകളില്‍ ജലസംഭരണത്തിന്റെ കുറവും നദികളുടെ സമ്പുഷ്ടതയും നീരൊഴുക്കും കുറയുന്നതിന് ഇടവരുത്തി. കൂടാതെ നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നദികളിലെ ഓക്‌സിജന്റെ അളവ് കുറക്കുകയും ലോക ജൈവ വൈവിധ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീരൂകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് നദീ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാവുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കുളങ്ങളും തോടുകളും നീര്‍ച്ചാലുകളിലും ജലം കുറവാണെങ്കിലും വളരെ ശുദ്ധവും മാലിന്യരഹിതവുമായിട്ടാണ് കാണുന്നത്. എന്നാല്‍ പൊതുസ്വത്തായ നദികളില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള നീര്‍ച്ചാലുകളെ അപേക്ഷിച്ച് മാലിന്യം 500 മുതല്‍ 600 ഇരട്ടി വരെ വര്‍ദ്ധിക്കുകയും ഓക്‌സിജന്റെ അളവ് കുറയുന്നതായും കണ്ടെത്തി. നദികള്‍ പൊതുസ്വത്തായതുകൊണ്ടാണോ ഈയൊരു പ്രതിഭാസം സംഭവിക്കുന്നത്? സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുന്ന നദികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അത്തരം വ്യക്തികള്‍ക്ക് ഇല്ലാത്തതാണോ ഈയൊരു പ്രതിഭാസത്തിന് കാരണം. പൊതുസ്വത്തില്‍ എല്ലാവര്‍ക്കും അവകാശപ്പെടാവുന്ന അധികാര സവിശേഷത ഉള്ളതുകൊണ്ടു തന്നെയാണോ പുഴകള്‍ മലിനീകരിക്കപ്പെടുന്നത്. നദികളെ പൊതുസ്വത്തായി എല്ലാവരും കാണുകയും അവയെ സ്വന്തം മാലിന്യങ്ങള്‍ തള്ളാനുള്ള ഒരിടമായി കാണുമ്പോഴാണ് ഇവ മലിനപ്പെടുന്നത്.
പുഴ ഒരു പൊതുസ്വത്താണ് എന്നാല്‍ ഭൂമി ഒരു സ്വകാര്യ സ്വത്താണ്. പൊതുസ്വത്തായ പുഴ സ്വകാര്യ സ്വത്തിലൂടെ കടന്നുപോകുമ്പോള്‍ അവയെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പുഴയും ഭൂമിയും സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നു. ഇവ രണ്ടിനേയും സംരക്ഷിക്കപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. അത്തരം കുളങ്ങളിലോ തോടുകളിലോ ശക്തമായ നിരീക്ഷണം ഉണ്ടാവുകയും മാലിന്യനിരക്ക് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് പൊതുസ്വത്തിന്റെ സ്വകാര്യ ഉടമസ്ഥത (ജൃശ്മലേ ഛംിലൃവെശു ീള ജൗയഹശര ജൃീുലൃ്യേ ജഛജജ) എന്ന ആശയത്തിന്റെ പ്രാധാന്യം വരുന്നത്. സര്‍ക്കാറിന്റെ സ്വകാര്യസ്വത്ത് എന്നാല്‍ ഭരണഘടനാപരമായ ആര്‍ജിതമായ അവകാശമുള്ള ഭൂമിയെ സംരക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സ്വകാര്യവ്യക്തികളെ, സ്ഥാപനങ്ങളെ, സംഘടനകളെ ഏല്‍പിച്ചുകൊടുത്ത് സുരക്ഷിതമാക്കുന്ന സംവിധാനമാണിത്. പുഴകളെ സംബന്ധിച്ചിടത്തോളം ഈയൊരു സംവിധാനം തികച്ചും അവയെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.
നദികളുടെ സംരക്ഷണവും നടത്തിപ്പും സ്വകാര്യ ഉടമസ്ഥതയില്‍ വരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അതൊരു പൊതു സ്വത്തായി കാണാന്‍ പറ്റാതാവുകയും അതിനെ സ്വകാര്യ സ്വത്തായി കരുതി മാലിന്യങ്ങള്‍ ഇഷ്ടാനുസരണം തള്ളാന്‍ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ പൂവ്വാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന നദിയിലേക്ക് സ്വകാര്യ റിസോര്‍ട്ടുകളില്‍ നിന്നും തള്ളിവിടുന്ന മനുഷ്യവിസര്‍ജ്ജനവും മറ്റ് വെയിസ്റ്റുകളും നദികളെ രോഗവാഹകരാക്കുന്നു. ഇതിനെ തടയാന്‍ പോലും നാട്ടുകാര്‍ തയ്യാറാവാത്ത അവസ്ഥയിലാണ് പരിസ്ഥിതി സ്‌നേഹികള്‍ കേരളത്തിന്റെ പലഭാഗത്തുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ക്ഷണിച്ചത്. അതേ അവസരത്തില്‍ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ ഉടമസ്ഥര്‍ ഉണ്ടാക്കിയിട്ടുള്ള ടൂറിസ്റ്റ് ബോട്ടുകളോടുന്ന നദിയുടെ മറ്റൊരു ഭാഗത്ത് ജലത്തില്‍ മാലിന്യമൊന്നും നിക്ഷേപിക്കാന്‍ സ്വകാര്യവ്യക്തികളെ ഇവര്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ബോട്ടുജെട്ടികളുള്ള സ്ഥലങ്ങളിലെ ടൂറിസ്റ്റ് സെന്ററുകളിലെ നദികള്‍ വളരെ ശുദ്ധവും സ്വാഭാവികമായ ഒഴുക്കുള്ളതുമാണ്. എല്ലാ കാലത്തും ബിസിനസ്സ് കിട്ടുന്നതിന് നദികളില്‍ ജലസമൃദ്ധി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പുഴയോരത്തേക്ക് മഴ വെള്ളം എത്തിച്ച് പുഴയെ ജീവനായി നിലനിര്‍ത്തുക എന്ന ദൗത്യം സ്വകാര്യവ്യക്തികള്‍ക്കുണ്ടാകും. ഇന്ത്യയിലെ ജലമനുഷ്യന്‍ എന്നറിയപ്പെട്ടുന്ന രാജേന്ദ്രസിംഗ് ഏഴ് നദികളെ പൂര്‍ണ്ണമായി പുനരുജ്ജീവിച്ചത് 4500 ഓളം വരുന്ന ചെക്ക് ഡാമുകള്‍ സ്വകാര്യ വ്യക്തികളുടെ സഹായത്തോടുകൂടി നിര്‍മ്മിച്ചതാണ്. 11 ജില്ലകളായി കിടക്കുന്ന ഈ ഏഴ് നദികളില്‍ ഉള്ള ജലം കൃഷിക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി ആ ജലം നദികളിലെത്തിപ്പെടുകയും നദികള്‍ സമ്പുഷ്ടമാവുകയും ചെയ്യുന്നത് ഈയൊരു സ്വകാര്യവ്യക്തികളുടെ നേരിട്ട് ഇടപെടല്‍ കൊണ്ടാണ്.
നദികളിലെ ജലം ഗതാഗതാവശ്യത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി കൊടുത്ത സ്ഥലങ്ങളിലെല്ലാം നദികള്‍ വളരെ ശുദ്ധവും ഒഴുക്കുള്ളതും സമ്പുഷ്ടവുമായിട്ടാണ് കാണുന്നത്. 1796ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് നദികള്‍ സ്വകാര്യവ്യക്തികള്‍ക്ക് ജലഗതാഗതത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കിയത് കാരണം ഇവിടങ്ങളിലെ നദികളെല്ലാം വളരെ സുരക്ഷിതവും മാലിന്യരഹിതവും നീരൊഴുക്കുള്ളതുമായി കണ്ടു. കരയിലോടുന്നതുപോലെ വാഹനങ്ങള്‍ നദികളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു പൊതുസംവിധാനം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അവ സംരക്ഷിക്കപ്പെടുന്നതായിട്ടാണ് കാണുന്നത്. നദികളുടെ പൂര്‍ണ്ണമായ അവകാശം അനന്തമായ പ്രപഞ്ചത്തിനാണെങ്കിലും സര്‍ക്കാരിന് കൈവന്നിട്ടുള്ള ആര്‍ജിതമായ അവകാശം ഉപയോഗിച്ച് അവ പൊതുജനങ്ങളുടെ ആവശ്യാര്‍ത്ഥം സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തായി മാറ്റുന്നതുകൊണ്ട് നദികളെ സംരക്ഷിക്കപ്പെടും എന്ന് ട്രീറ്റീസ് ഓണ്‍ കോമണ്‍ നാച്വറല്‍ ലോ എന്ന പുസ്തകത്തില്‍ ഹെന്‍ട്രി ഡി ബ്രാക്ടണ്‍ പ്രസ്തുത കാര്യം വിശദമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പുഴ രാജാവിന്റെ സ്വകാര്യസ്വത്തായിരുന്നു. ഇത് വിനിയോഗപ്പെടുത്താനുള്ള ദത്തവകാശം നല്‍കിയ ഭൂ മാഫിയകള്‍ പുഴകളെ സുരക്ഷിതമായി സംരക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ഇദ്ദേഹം വാദിക്കുന്നുണ്ട്.
പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുഴകളെ മാലിന്യവിമുക്തമാക്കേണ്ടുന്ന ഉത്തരവാദിത്വം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉണ്ടെങ്കിലും ഒരു ‘പൊതുസ്വത്താ’യതു കൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ പഞ്ചായത്തുകള്‍ ഒന്നും തന്നെ ചെയ്യുന്നില്ല. പീച്ചി ഡാം നിര്‍മ്മിച്ച മണാലിപ്പുഴയും ചിമ്മിനി ഡാം നിര്‍മ്മിച്ച കുറുമാലിപുഴയും സംഗമ സ്ഥലത്തുള്ള കരുവന്നൂര്‍ പുഴ ആ പ്രദേശത്തെ ജനങ്ങളുടെ ഒരു പേടി സ്വപ്‌നമായി മാറിയിരിക്കയാണ്. പുഴയെ ഒരു സ്വകാര്യവ്യക്തി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിന്റെ അഭാവം ഇതിന് കാരണമായി. ഹാരിസണ്‍ പ്ലാന്റേഷനും വില്‍മോളി കമ്പനിയും വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈസ്റ്റണ്‍ കളനാശിനി മഴവെള്ളത്തോടുകൂടി ഒഴുകി വന്ന് കരുവന്നൂര്‍ പുഴയെ രോഗാന്തര നദിയാക്കി മാറ്റുന്നു ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധിക്കപ്പെട്ട കീടനാശിനിയാണ് ഈ നദികളില്‍ എത്തിപ്പെടുന്നത്. കമ്പനിയുടെ തൊഴിലാളികളായ 1000 കണക്കിന് പാടികളുടെ (പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍) വിസര്‍ജ്യങ്ങളും ഈ കളനാശിനികളും ഒത്തുചേര്‍ന്ന് കരുവന്നൂര്‍ പുഴയില്‍ കറുത്തുകൊഴുപ്പുള്ള ഒരുതരം വിഷലിപ്ത ദ്രാവകത്തിന്റെ കേന്ദ്രീകരണ സ്ഥലമാക്കി മാറ്റി. ഈ പുഴയില്‍ ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് നാലു മടങ്ങോളം വര്‍ദ്ധിക്കുകയും ജലത്തില്‍ സൂക്ഷ്മ ജീവികള്‍ വന്നു കൂടുകയും ചെയ്തിട്ടുപോലും പ്രാദേശിക നിവാസികള്‍ അതിനെതിരെ ശബ്ദിക്കാത്തത് പുഴ ഒരു പൊതുസ്വത്തായതുകൊണ്ടായതു കാണ്ടാണെന്ന് ആര്‍ക്കും മനസ്സിലാകും. ഇത് സ്വാഭാവിക ജീവികള്‍ക്കും ജീവിക്കാന്‍ പററ്റാതാവുകയും ആഫ്രിക്കന്‍ പായല്‍ ഈ പ്രദേശത്ത് അടിഞ്ഞു കൂടുകയും ചെയ്യുന്നു. പുഴയില്‍ ധാരാളം ചെളി ഉള്ളതുകൊണ്ടാണ് ആഫ്രിക്കന്‍ പായല്‍ ഉണ്ടായതെന്ന തെറ്റായ നിര്‍ദ്ദേശം നല്‍കുന്നുവെന്ന് തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവത്തകനുമായ അനീഷ് പറയുന്നത്. ഈ പുഴ ഒരു പൊതുസ്വത്തായത് കൊണ്ടാണ് ഇതിന്റെ തുടക്കം മുതല്‍ക്കു തന്നെ തള്ളാനുള്ള താല്‍പ്പര്യമില്ലാതെ പോയത്. സ്ഥിരമായി ജലഗതാഗതം നടത്തുന്നതിന് ഉപയോഗിക്കുകയും എല്ലാ ജനങ്ങളും ദിനംപ്രതി ബന്ധപ്പെടുന്ന ഒരു പ്രദേശമായും മാറ്റുകയും ചെയ്താല്‍ മാത്രമെ പുഴകളുടെ ദാരുണ അന്ത്യം നമുക്ക് തടയാന്‍ കഴിയൂ. ഇതിന് സര്‍ക്കാരിന്റെ പുഴയുടെ സ്വകാര്യ ദത്തവകാശം തിരിച്ചറിയുകയും അവ സംരക്ഷിക്കുന്നതിന് വേണ്ടി പൊതുജനങ്ങള്‍ക്ക് സ്വകാര്യ മേല്‍നോട്ടത്തില്‍ നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ പുഴകളെ സംരക്ഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending