Connect with us

Video Stories

ശരീഅത്തും സി.പി.എമ്മും ഇടത് മുസ്‌ലിം സാമാജികരും

Published

on

ഇന്ത്യക്കാകമാനം ഏകീകൃത വ്യക്തിനിയമമാവശ്യമാണെന്ന മുറവിളി ഫാസിസ്റ്റുകള്‍ ശക്തിപ്പെടുത്തുന്ന ഘട്ടത്തില്‍ എല്ലാ സിവില്‍ നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്ന സി.പി.എമ്മിന്റെ പി.ബി നിലപാട് എരി തീയില്‍ എണ്ണ ഒഴിക്കലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് കാലോചിതമായി വളരാന്‍ കഴിയുന്നില്ലെന്ന സമ്മതിക്കല്‍ കൂടിയാണിത്. ഇ.എം.എസ് ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയ ഭൂരിപക്ഷ പ്രീണനം തുടര്‍ന്നും നിലനിര്‍ത്താനാണ് പാര്‍ട്ടി ബൗദ്ധിക കേന്ദ്രങ്ങള്‍ ശ്രമിച്ചു കാണുന്നത്.
ശരീഅത്ത് ദൈവിക നിയമ സംഹിതയാണ്. അതിലിടപെടാന്‍ മനുഷ്യര്‍ക്കധികാരമില്ല. എ.ഡി 610 മുതല്‍ ശരീഅത്ത് വ്യവസ്ഥ ലോകത്ത് നിലവില്‍ വന്നു. ഇപ്പോള്‍ 200 കോടിയോളം മുസ്്‌ലിംകള്‍ ഭൂമിയില്‍ അധിവസിക്കുന്നു. അവര്‍ ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ‘ശരീഅത്ത്’ ഭേദഗതി വരുത്താനോ പരിഷ്‌കരിക്കാനോ ആര്‍ക്കാണധികാരമുള്ളത്. മുസ്്‌ലിം ലോകം അവരുടെ കര്‍മ്മ ശാസ്ത്രം ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ എന്നീ നാലിലൊന്ന് അംഗീകരിച്ചുവരുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങളില്‍ ഭേദഗതികള്‍ ഉണ്ടാക്കിയെന്നാണ് തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇത് തെറ്റിദ്ധാരണയാണ്.
മുസ്തഫ കമാല്‍ പാഷ അത്താതുര്‍ക്കിന്റെ തീവ്ര സെക്യുലര്‍ വീക്ഷണത്തിന്റെ ഇരയായിരുന്നു തുര്‍ക്കിയിലെ ശരീഅത്ത്. പര്‍ദ്ദ നിയമം മുഖേന നിരോധിക്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലെ ഇസ്്‌ലാമിക ചായ്‌വുള്ള പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലുണ്ടെങ്കിലും ഭരണഘടനാപരമായ പരിമിതികള്‍ പൂര്‍ണമായി മറികടക്കാനായിട്ടില്ല.
ഇറാന്‍ ശീഈ വിശ്വാസികളുടെ നാടാണ്. സിറിയയും ശീഈ സരണിയാണ് പിന്തുടരുന്നത്. ജഅ്ഫരി സരണിയാണ് ഇവിടെ നിലവിലുള്ളത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മതകാര്യ മേഖലയിലെ ഇഖ്‌വാനീ വഹാബീ മതകാര്യ വകുപ്പിലെ സ്വാധീനം തെറ്റായ നിയമ നിര്‍മാണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം.
മുസ്്‌ലിംകള്‍ അവരുടെ മത നിയമങ്ങള്‍ പ്രമാണങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഏതെങ്കിലും കാര്യം ഭരണാധികാരികളില്‍ നിന്നല്ല. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വ്യക്തി ദാസ്യം ഇസ്്‌ലാമിനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ഇസ്്‌ലാം ദൈവീക നിര്‍മ്മിതിയാണ്. ആ കാരണത്താല്‍ അതിന്റെ യുക്തിയും സാധ്യതയും കേവല മനുഷ്യര്‍ക്ക് സമ്പൂര്‍ണമായി ഗ്രാഹ്യമാവണമെന്നില്ല. എന്നാല്‍ മത നിയമം വ്യാഖ്യാനിച്ച് പറയാന്‍ അര്‍ഹതയുള്ള പണ്ഡിത വിധികളാണ് മുസ്്‌ലിംകള്‍ക്ക് സ്വീകാര്യം.
കേരളത്തിലാണിപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചെറിയ സ്വാധീനമുള്ളത് ത്രിപുരയിലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ ഫാസിസ്റ്റ് ഭീഷണി ചെറുക്കാനുള്ള രാഷ്ട്രീയ മസില്‍ പവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മത ന്യൂനപക്ഷങ്ങളില്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ നടത്തിയ നീക്കം വിജയിക്കുക കാരണമാണ് നിയമ സഭാ അംഗബലം 91 എന്ന മാജിക് സംഖ്യയിലെത്തിയത്. മാസം നാല് കഴിഞ്ഞപ്പോള്‍ ഫാസിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നത് അവരുടെ അരയില്‍ ഒളിപ്പിച്ചു വെച്ച മത നിഷേധമെന്ന കഠാരക്ക് സ്ഥാന ചലനം പോലും വന്നില്ലെന്ന പ്രഖ്യാപനമാണ്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ മുസ്്‌ലിം വൈകാരികത ചൂഷണം ചെയ്തു വിജയിച്ച മുസ്്‌ലിം എം.എല്‍.എ മാരെങ്കിലും നിലപാട് വ്യക്തമാക്കാന്‍ സമയമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിക ശരീഅത്തിനെ മാനിക്കുന്നുണ്ടോ അതോ ശരീഅത്ത് കാലഹരണപ്പെട്ടതാണെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണോ. ഇസ്്‌ലാമിക ശരീഅത്തിന്റെ മഹത്വം ഇകഴ്ത്തി സംസാരിച്ച് ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ഭൂരിപക്ഷ പ്രീണനമെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ലാഭക്കച്ചവടത്തിന്റെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇരകളാണ് മുസ്്‌ലിംകള്‍.
മുത്തലാഖ് സംബന്ധിച്ച സി.പി.എം നിലപാടും അജ്ഞത അടയാളപ്പെടുത്തുന്നുണ്ട്. വിവാഹവും വിവാഹ മോചനവും മനുഷ്യാവകാശ പട്ടികയിലാണ് പെടുക. പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ദര്‍ശനമെന്ന നിലക്കാണത്. ഇസ്്‌ലാമിലെ സ്ത്രീ അനുഭവിക്കുന്ന സുരക്ഷയും സംതൃപ്തിയും ഇതര സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അനേക ലക്ഷം അവിവാഹിതകളെ സൃഷ്ടിക്കുന്നവര്‍ സ്ത്രീകളുടെ ജന്മാവകാശമാണ് നിഷേധിക്കുന്നത്. ചാതുര്‍വര്‍ണ്യ സിദ്ധാന്തം സ്ത്രീത്വത്തെ അപമാനിക്കുന്നതോടൊപ്പം മനുഷ്യാവകാശവും വെല്ലുവിളിക്കുന്നു.
്‌കോഴിക്കോട്ടങ്ങാടിയിലെ നൂറ് അംഗത്വം തികയാത്ത മുസ്്‌ലിം സ്ത്രീ കൂട്ടായ്മയല്ല പതിനെട്ട് കോടി ഭാരത മുസ്്‌ലിംകളുടെ വിധി നിര്‍ണയിക്കേണ്ടത്. മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുസ്്‌ലിം പൊതു സമൂഹത്തിന്റെ പൊതുബോധ്യ മുഖമാണ്. തെക്കെ ഇന്ത്യയിലെ മുസ്്‌ലിംകളുടെ ആധികാരിക ശബ്ദമാണ് സമസ്ത. വടക്കെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൈതൃക പ്രാതിനിധ്യമാണ് ബറേല്‍വി മുസ്്‌ലിം ജമാഅത്ത്. ലോക മുസ്്‌ലിംകളും ഇന്ത്യന്‍ മുസ്്‌ലിംകളും ഒരുമിച്ച് നില്‍ക്കുന്ന ശരീഅത്തിന്റെ മതപക്ഷ പരിസരം മാനിക്കാതെ ഫാസിസ്റ്റുകളുടെ മനമറിഞ്ഞു സംസാരിക്കുന്ന സി.പി.എമിന്റെ നിലപാടുകളോട് ആത്മാര്‍ത്ഥ വിയോജിപ്പുണ്ടെങ്കില്‍ ഇടതുപക്ഷ സഹയാത്രികരായ മുസ്്‌ലിം സാമാജികര്‍ പരസ്യമായി രംഗത്ത് വരാന്‍ ആര്‍ജ്ജവം കാണിക്കണം.
                                                                                             പിണങ്ങോട് അബൂബക്കര്‍

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending