Connect with us

Video Stories

അഫ്ഗാനില്‍ സമാധാന പ്രതീക്ഷ

Published

on


കെ. മൊയ്തീന്‍കോയ
നാല്‍പത് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ വിവിധ ധ്രുവങ്ങളിലെ അഫ്ഗാന്‍ നേതാക്കള്‍ ഒത്തുചേര്‍ന്ന അപൂര്‍വ സന്ദര്‍ഭത്തിന് ഖത്തര്‍ തലസ്ഥാനമായി ദോഹ സാക്ഷിയായി. 7, 8 തീയതികളില്‍ നടന്ന സമാധാന സമ്മേളനത്തിന് പെട്ടെന്ന് പ്രഖ്യാപനം ഉണ്ടാകുന്നില്ലെങ്കിലും സുപ്രധാന ചുവട്‌വെപ്പ് എന്ന് വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. താലിബാന്‍ പ്രതിനിധികളുടെ സാന്നിധ്യമാണ് സമാധാന വീണ്ടെടുപ്പിന് നിര്‍ണായക ഘടകം. 1973 ജൂലൈ ഒന്നിന് സാഹിര്‍ഷാ രാജാവ് അട്ടിമറിക്കപ്പെട്ടശേഷം മാറിമാറിവന്ന ഭരണകൂടങ്ങളും സോവിയറ്റ്, അമേരിക്കന്‍ അധിനിവേശവും അഫ്ഗാനിസ്ഥാനെ പ്രേത നഗരമാക്കി. ഇപ്പോള്‍ അധിനിവേശകര്‍ക്കും തമ്മില്‍ പോരടിച്ച അഫ്ഗാന്‍ നേതാക്കള്‍ക്കും യുദ്ധവും പോരാട്ടവും മതിയായി. ലക്ഷങ്ങള്‍ മരിച്ചുവീണ മണ്ണില്‍ പുത്തന്‍ പ്രഭാതത്തിന് കാതോര്‍ക്കുകയാണ് മഹത്തായൊരു സംസ്‌കൃതി പിന്‍പറ്റുന്ന ജനത.
18 വര്‍ഷം മുമ്പ് അധിനിവേശം നടത്തിയ അമേരിക്ക ‘മാന്യ’മായ പിന്‍മാറ്റത്തിന് കഠിന ശ്രമത്തിലാണ്. നാല് പതിറ്റാണ്ട് മുമ്പ് കയ്യടക്കി കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിച്ച സോവിയറ്റ് യൂണിയന്റെ പിന്‍ഗാമികളായ റഷ്യയും അഫ്ഗാനില്‍ സമാധാനം വീണ്ടെടുക്കാന്‍ അത്യധ്വാനത്തിലാണ്. ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന നീക്കം വിപുലമാക്കുമ്പോള്‍ മോസ്‌കോ കേന്ദ്രീകരിച്ച് മറ്റൊരു നീക്കവും സജീവം. ജനങ്ങളുടെ പിന്‍ബലമില്ലാതെ പാവ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന അനുഭവപാഠം വന്‍ശക്തികള്‍ ഇനിയെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം. സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ ദോഹയില്‍ താലിബാന്‍ രാഷ്ട്രീയകാര്യ ഓഫീസ് തുറന്നിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി അഫ്ഗാന്‍ സമാധാന വീണ്ടെടുപ്പിന്റെ കേന്ദ്ര ബിന്ദുവാണീ ഓഫീസ്. അമേരിക്കയുടെ പാവഭരണകൂടത്തെ വിറപ്പിച്ച്തന്നെ സമാധാനത്തിന്റെ പാതയിലും താലിബാന്‍ കരുനീക്കം നടത്തുന്നു. ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത് അഫ്ഗാനില്‍നിന്ന് 60 അംഗ പ്രതിനിധി സംഘമാണ്. പ്രസിഡണ്ട് അഷ്‌റഫ് ഗനിയെയോ സര്‍ക്കാര്‍ പ്രതിനിധികളെയോ ചര്‍ച്ചയില്‍ സ്വീകരിക്കുന്നില്ല. അമേരിക്ക പ്രതിഷ്ഠിച്ച പാവ ഭരണകൂടമാണ് അവയെന്നാണ് താലിബാന്‍ വാദം. എന്നാല്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ക്ക് വ്യക്തികള്‍ എന്ന നിലയില്‍ സമാധാന മേശക്ക് ചുറ്റുമിരിക്കാം. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍ അംബാസിഡര്‍മാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍. നാഷണല്‍ ഇസ്‌ലാമിക് ഫ്രണ്ട് തലവന്‍ സയ്യിദ് ഹാമിദ് ഗിലാനി ഹിസ്‌ബെ-ഇ-ഇസ്‌ലാമി പ്രസിഡണ്ട് ഖൈറത്ത് ബഷീര്‍ തുടങ്ങി പ്രമുഖരുമുണ്ട്. ഖത്തറിന് പുറമെ, ജര്‍മ്മനിയും ഇരുപക്ഷത്തെയും ഒന്നിച്ചിരുത്താന്‍ സഹായിച്ചു. ഇതിലിടക്ക് അമേരിക്കയും താലിബാന്‍ പ്രതിനിധികളും തമ്മില്‍ മറ്റൊരു ചര്‍ച്ച തുടരുന്നു. ഈ ചര്‍ച്ചയാകട്ടെ ഏഴാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. അധിനിവേശ സൈനിക പിന്മാറ്റം, വെടിനിര്‍ത്തല്‍, താലിബാന്‍ ഒളിപ്പോര് അവസാനിപ്പിക്കല്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയുടെ അഫ്ഗാന്‍കാര്യ പ്രത്യേക പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖാലിസാദ് ആണ്. താലിബാനും അഫ്ഗാന്‍ നേതാക്കളും തമ്മിലുള്ള സമാന്തര ചര്‍ച്ച മോസ്‌കോവില്‍ റഷ്യന്‍ നേതൃത്വത്തിലുമുണ്ട്. (റഷ്യക്ക് അഫ്ഗാനില്‍ പ്രത്യേകം റോള്‍ ഇല്ല.) രണ്ടാംഘട്ട മോസ്‌കോ ചര്‍ച്ച ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് റഷ്യന്‍ നേതൃത്വത്തിന്റെ പ്രഖ്യാപനം. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവകാശപ്പെടുന്നു. സെപ്തംബറിന്മുമ്പ് തന്നെ സമാധാന കരാറില്‍ എത്താനാകുമെന്നാണത്രെ പ്രതീക്ഷ. ഭാവി ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം താലിബാനായിരിക്കും. വെടിനിര്‍ത്തലിന് മുമ്പ് വിദേശ സൈനിക പിന്മാറ്റം നിര്‍ബന്ധമാണെന്ന് താലിബാന്‍ ശഠിക്കുന്നുണ്ട്. പ്രസിഡണ്ട് അഷ്‌റഫ് ഗനിക്കും ഭരണകൂടത്തിനും താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരം ലഭിക്കാത്തതില്‍ അമര്‍ഷമുണ്ടെങ്കിലും അമേരിക്കയുടെ താല്‍പര്യത്തിന്മുന്നില്‍ നിശബ്ദര്‍.
ഇരുപക്ഷത്തും കടുംപിടുത്തം ദൃശ്യമല്ലത്രെ. അഫ്ഗാന്‍ ജനതയുടെ വികാരവും സമാധാനം തിരിച്ചുവരണമെന്ന് തന്നെ. 2001 സെപ്തംബര്‍ 11 ന് അമേരിക്കയും 27 സഖ്യരാഷ്ട്രങ്ങളും അഫ്ഗാനെ കടന്നാക്രമിക്കുമ്പോള്‍, ചെറുത്ത്‌നില്‍ക്കാതെ താലിബാന്‍ ഭരണകൂടവും സൈന്യവും കാബൂളില്‍നിന്ന് പിന്മാറുകയാണുണ്ടായത്. പ്രാന്തപ്രദേശങ്ങളിലും ഒളിപ്പോര് സൗകര്യം ലഭിക്കുന്ന മലകളിലും താവളമടിച്ച് അധിനിവേശകര്‍ക്ക് എതിരെ പോരാടി. അഫ്ഗാനിന്റെ മുപ്പത് ശതമാനത്തോളം പ്രദേശവും താലിബാന്‍ നിയന്ത്രണത്തില്‍. തലസ്ഥാനമായ കാബൂളില്‍ അടക്കം ഭരണ കേന്ദ്രങ്ങളില്‍ താലിബാന്‍ ആക്രമണം നിരന്തരം നടത്തുന്നു. താലിബാന്റെ ആതിഥ്യം സ്വീകരിച്ച് അഫ്ഗാനില്‍ താവളമടിച്ചിരുന്ന ഉസാമ ബിന്‍ലാദന്‍ വധിക്കപ്പെടുകയും അല്‍ഖാഇദ അഫ്ഗാനില്‍നിന്ന് താവളം മാറ്റുകയും ചെയ്തതോടെ താലിബാനുമായുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അമേരിക്ക താല്‍പര്യം കാണിച്ചുവെന്നതാണ്.
1978 ഏപ്രില്‍ 27ന് പ്രസിഡണ്ട് സര്‍ദാര്‍ ദാവൂദ് ഖാനെ അട്ടിമറിച്ച് കമ്യൂണിസ്റ്റുകള്‍ ഭരണം കയ്യടക്കിയതോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറി. പ്രൊഫ. ബര്‍ഹാനുദ്ദീന്‍ റബാനിയും ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറും സിബ്ഹത്തുല്ല മുജദ്ദീദി എന്നിവര്‍ നേതൃത്വം നല്‍കിയ മുജാഹിദീന്‍ പോരാളികള്‍ക്ക് മുന്നില്‍ ചെമ്പട തോറ്റമ്പി. അമേരിക്കയുടെ പിന്തുണയോടെ ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ അല്‍ഖഇദയും ചെമ്പടക്ക് എതിരെ പോരാടിയിരുന്നതാണ്. ചെമ്പട പരാജയപ്പെട്ടതോടെ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ അധികാരത്തില്‍ എത്തിയെങ്കിലും അധികാര കേന്ദ്രത്തില്‍ തമ്മിലടി വ്യാപകം. ഇതിനെതിരെ അഫ്ഗാന്‍ ജനതയുടെ രോഷം ശക്തമായി അലയടിക്കുന്നതിനിടെയാണ് താലിബാന്റെ രംഗപ്രവേശം. പാകിസ്താന്‍ ചാരവിഭാഗം സജ്ജമാക്കിയ താലിബാന്‍ പോരാളികള്‍ 1996ല്‍ കാബൂള്‍ കയ്യടക്കി അഞ്ച് വര്‍ഷം ഭരിച്ചു. പിന്നീടാണ് ന്യൂയോര്‍ക്ക് ഭീകരാക്രമണം. അല്‍ഖഇദയുടെ പങ്ക് പുറത്തുവന്നതോടെ അഫ്ഗാനിസ്ഥാനെ അക്രമിച്ച് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കീഴടക്കിയതാണ് ചരിത്രം. സംഘര്‍ഷഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കണമെന്ന് അഫ്ഗാന്‍ ജനത ആഗ്രഹിക്കുന്നു. ബാഹ്യശക്തികള്‍ക്കും യുദ്ധം മതിയായി.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending