Connect with us

Video Stories

കലാലയങ്ങളിലെ കമ്മ്യൂണിസ്റ്റ് ഫാസിസം

Published

on


കുറുക്കോളി മൊയ്തീന്‍
ചൈനയില്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ജനാധിപത്യത്തിനുവേണ്ടി വ്യൂര്‍കാക്സിയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയുണ്ടായി. ജനാധിപത്യത്തിന്‌വേണ്ടി പോരാടിയ പ്രക്ഷോഭകരുടെ ഇടയിലേക്ക് ടാങ്ക് കയറ്റി 150ഓളം വിദ്യര്‍ത്ഥികളെ ചതച്ചരക്കുകയായിരുന്നു ഭരണകൂടം. അതൊരു കമ്യൂണിസ്റ്റ് ശൈലി. ടിയാന്‍മെയര്‍ പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിരോധം. കൊല്ലലും തല്ലലുമൊന്നും എസ്.എഫ്.ഐക്ക് പുതിയ പരിപാടിയല്ല. പണ്ടേയുള്ള കൈമുതല്‍ ആ ഗുണ്ടാനയങ്ങളാണ്. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന് അപകീര്‍ത്തിപ്പെടുത്തി പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അതിനിടയിലേക്കാണ് കലാലയ സമാധാനം എന്ന മുദ്രവാക്യവുമായി എം.എസ്.എഫ് കടന്നുവന്നത്. ഒട്ടുമിക്ക സംഘടനകളും അതേറ്റുപിടിച്ചു. നയമായി പ്രഖ്യാപിക്കുകയും ചെയ്തുപോന്നു. എന്നാല്‍ അതിനോട് പലര്‍ക്കും ആത്മാര്‍ത്ഥത കാണിക്കാനായില്ല. എന്നതാണ് പുതിയ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. മനുഷ്യസ്നേഹവും ജനാധിപത്യ ബോധവുമുള്ള കര്‍മ്മനിരതരും വിദ്യാസമ്പന്നരുമായ പുതിയ പരിഷ്‌കൃത നിരയെയാണ് വിദ്യര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സമൂഹം പ്രതീക്ഷിക്കുന്നതെങ്കില്‍ തീര്‍ത്തും നിരാശാജനകമായ വാര്‍ത്തകളാണ് കാണേണ്ടതായും കേള്‍ക്കേണ്ടതായും വരുന്നത്. വിദ്യാസമ്പത്ത് വലിയ മൂലധനമായി കാണുന്ന കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള കലാലയത്തിനകത്ത് നടന്ന നീചമായ സംഭവങ്ങള്‍ ഏതൊരു കേരളീയനെയാണ് വേദനിപ്പിക്കാതിരിക്കുക. ഇത്തരം പേക്കൂത്തുകളൊക്കെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെയും ഭരണകൂടത്തിന്റെ തണലിലുമാണ് നടക്കുന്നതെന്ന് അറിയുമ്പോഴുള്ള നോവ് ചെറുതാണോ? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതേ കോളജില്‍തന്നെ ഇത്തരം സംഭവങ്ങള്‍ പലപ്പോഴും അരങ്ങേറിയിട്ടുണ്ട്. ഒറ്റപ്പെട്ട കോളജുമല്ല. പല കാംപസുകളിലും ഇതുപോലെയുള്ള നീച കൃത്യങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. സ്വന്തം സഹപാഠിയെ കുത്തിമലര്‍ത്താന്‍ ധൈര്യമുള്ളവര്‍ക്ക് സ്വന്തം സഖാക്കളെ കുത്താനും സങ്കോചം കാണില്ല എന്നാണ് സംഭവം തെളിയിക്കുന്നത്. ഈ നശീകരണ നയവും ആക്രമണവാസനയുമാണ് നുള്ളികളയേണ്ടത്. ഒരു ആദര്‍ശ പിന്‍ബലവും ഇല്ലാതാവുകയും ആശയ ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് അത് ബഹുജന സംഘടനയാണെങ്കിലും വിദ്യാര്‍ത്ഥി സംഘടനയാണെങ്കില്‍ പോലും ഗുണ്ടായിസം മാത്രമെ ശരണമുണ്ടാവൂ. അതിന്റെ പേരു തന്നെയാണ് സ്റ്റാലിനിസ്റ്റ് നയമെന്നത്. അധികാരവും മേധാവിത്വവും പിടിച്ചുനിര്‍ത്താന്‍ ഏതു വൃത്തികെട്ട മാര്‍ഗവും അവലംബിക്കും. പൊളിറ്റ് ബ്യൂറോയിലെ അംഗങ്ങളെ പോലും കൊന്നൊടുക്കിയ സ്റ്റാലിനെയാണ് ഇവര്‍ മാതൃകയാക്കുന്നത്. കേരള സ്റ്റാലിന്‍ അതിന് കൂട്ടും. പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എം ഗുണ്ടകള്‍ നടത്തുന്ന അതേ മാതൃക എസ്.എഫ്.ഐ മേധാവിത്വമുള്ള കാംപസുകളിലും അവര്‍ അനുവര്‍ത്തിക്കുന്നു. മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. സ്വാതന്ത്ര്യം പോലും അവര്‍ അളന്നു കാണിക്കുന്നതിനപ്പുറം പാടില്ല. സഹോദര പ്രസ്ഥാനത്തിന്റെ നേതാവിനെ എ.ഐ.എസ്.എഫിന്റെ ഭാരവാഹിയെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ വന്നതിന്റെ പേരില്‍ തുണിയുരിഞ്ഞ് ആട്ടിയോടിച്ച സംഭവം പോലും ഇതേ കാംപസില്‍ നടന്നു. എ.ഐ.എസ്.എഫിന്റെ നിലവിലുള്ള പ്രസിഡന്റിന്‌പോലും അത്തരം അനുഭവങ്ങള്‍ കാംപസില്‍നിന്ന് ഉണ്ടായിട്ടുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഏറ്റവും നല്ല കോളജ് എന്ന് കീര്‍ത്തികേട്ട യൂണിവേഴ്സ്റ്റി കോളജില്‍ എസ്.എഫ്.ഐ നെയ്തെടുത്ത നിയമങ്ങള്‍ സമരത്തില്‍ പങ്കെടുക്കാതെ പഠിക്കാന്‍ ശ്രമിക്കരുത്, നല്ലയിനം വസ്ത്രങ്ങള്‍ ധരിക്കരുത്, പെണ്‍കുട്ടികളുമായി സംസാരിക്കരുത്, കൂടി നടക്കരുത്, പാട്ടുപാടുകയോ ഉച്ചത്തില്‍ തമാശ പറഞ്ഞ് ചിരിക്കുകയോ ചെയ്യരുത് എന്നൊക്കെയാണ്. ഈ ഗുണ്ടായിസത്തിനെ തന്നെയല്ലെ ഫാഷിസം എന്നു വിളിക്കുന്നത്.
എസ്.എഫ്.ഐക്കാരുടെ മാനസിക പീഢനത്തിന്റെ ഫലമായി ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ഇയ്യിടെയാണ്. ആ കുട്ടി എസ്.എഫ്.ഐ പ്രവര്‍ത്തക തന്നെയായിരുന്നു. അവസാനം കാംപസ് മാറി പഠനം തുടരേണ്ടിവന്നു. എന്താണ് എസ്.എഫ്.ഐ വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം. നാലുമാസം മുമ്പാണ് ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് ചോദ്യം ചെയ്ത പൊലീസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവം അരങ്ങേറിയത്. ആ ഗുണ്ടകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കാംപസില്‍തന്നെ താമസിച്ചു വിലസി. കഴിഞ്ഞ വര്‍ഷത്തില്‍ എസ്.എഫ്.ഐക്കാരുടെ നിര്‍ബന്ധിത പണപ്പിരിവ് ചോദ്യം ചെയ്തു എന്നതുകൊണ്ട് ഒരു അന്ധ വിദ്യാര്‍ത്ഥിക്ക് പോലും പീഢനത്തിനിരയാകേണ്ടിവന്നു. ആണ്‍ സുഹൃത്തുകളുമായി സംസാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതും രണ്ടു വര്‍ഷം മുമ്പായിരുന്നു. ഇത്തരം ആക്രമണങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് 187 വിദ്യാര്‍ത്ഥികള്‍ കോളജ് വിട്ടുപോയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തിലാണ് യൂണിവേഴ്സിറ്റി യൂണിയന്റെ ഫണ്ട് ക്രമം തെറ്റിച്ചു കീഴ്‌വഴക്കത്തിന് വിരുദ്ധമായും നല്‍കാത്തതിന്റെ പേരില്‍ കൂകിവിളിച്ചും ചീത്തവിളിച്ചും ഭീഷണിപ്പെടുത്തിയ സ്റ്റുഡന്റ്സ് സര്‍വീസ് ഡയരക്ടര്‍ ഡോ. വിജയലക്ഷ്മിയുടെ കൈകളില്‍നിന്നും ബലമായി ചെക്കില്‍ ഒപ്പുവെപ്പിച്ച സംഭവുമുണ്ടായത്. യൂണിയന്‍ ചെയര്‍പേഴ്സനും സി. പി.എം നേതാവുമായ സിന്‍ഡിക്കേറ്റ് മെമ്പറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇതു ചെയ്തതെന്ന് ഡയരക്ടര്‍തന്നെ പരാതിപ്പെടുകയും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നതുമാണ്. എന്തു ഫലം?
തൃശൂരിലെ കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്ന് പറഞ്ഞ് രണ്ടു ദിവസം എസ്.എഫ്.ഐ കുത്തിയിരിപ്പു സമരം നടത്തി. പുതുതായി പ്രവേശനത്തിന് കോളജിലെത്തുന്ന കുട്ടികളുമായി ബന്ധപ്പെടുന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനോട് മോശമായി പെരുമാറി എന്നതായിരുന്നു ആരോപണം, മഹാരാജാസ് കോളജിലെ കസേര കത്തിക്കല്‍ പ്രശ്നം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. പേരു കേട്ട പാലക്കാട്ടെ വിക്ടോറിയ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തോട് പൊരുത്തപ്പെട്ട് കൊടുക്കാത്തതിന്റെ പേരില്‍ വനിതാപ്രിന്‍സിപ്പല്‍ ഡോ. സരസു വിരമിക്കുന്ന ദിവസം ശവകുടീരം പണിത് യാത്രയയപ്പു നല്‍കി ആഘോഷിച്ചവരാണ് ഇവര്‍. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ എസ്.എഫ്.ഐക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് പിരിയാന്‍ നേരം പ്രിന്‍സിപ്പലായിരുന്ന ഡോ. പുഷ്പജക്കെതിരേ റീത്ത് സമര്‍പ്പിച്ച് യാത്രയാക്കിയവരും മറ്റാരുമല്ല.
സി.പി.എമ്മിനെപോലെതന്നെ എസ്.എഫ്. ഐക്കും വളര്‍ച്ചയില്‍ രക്തസാക്ഷികള്‍ക്കുള്ള പങ്ക് ചെറുതല്ല. രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പണിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എസ്.എഫ്.ഐയുടെ പഴയെ രക്തസാക്ഷിയാണ് മണ്ണാര്‍ക്കാട്ടെ മുഹമ്മദ് മുസ്തഫ. മുസ്തഫ അന്ന് എസ്.എഫ്.ഐക്കാരന്‍ പോലുമായിരുന്നില്ല. എസ്.എഫ്.ഐയും കെ.എസ്.യും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ വന്ന മനുഷ്യ സ്നേഹിയായ കുട്ടിയായിരുന്നു മുസ്തഫ. കുത്തേറ്റത് അദ്ദേഹത്തിനായിപ്പോയി, അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുന്നതിന്പകരം ക്ലാസ് മുറികളിലെല്ലാം കൊണ്ടുനടന്ന് കൊല്ലുകയായിരുന്നു എസ്.എഫ്.ഐക്കാര്‍ എന്നതാണ് വസ്തുത. അവസാനം എസ്.എഫ്.ഐ രക്തസാക്ഷിയാക്കി രക്തസാക്ഷിത്വം ആചരിച്ചുവരുന്നു. കാസര്‍കോട് ഡി.വൈ.എഫ്.ഐ നടത്തിയ വഴിതടയല്‍ സമരത്തിനിടെ സിനിമ കണ്ടുവരുന്ന ബാലകൃഷ്ണന്‍ എന്നയാള്‍ക്ക് വെടിയേല്‍ക്കുകയും മരിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയവുമില്ലാത്ത ഇദ്ദേഹത്തെ മരണശേഷം സി.പി. എം രക്തസാക്ഷിയാക്കിയത് പോലെ.
എസ്.എഫ്.ഐ നേതാവായിരുന്ന ശേഷം ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി കേരള നിയമ സഭയിലെത്തിയ ബ്രിട്ടാസിന് മുതുകിന് കുത്തേറ്റ് തളര്‍ന്നുപോയി. കോളജില്‍ സംഘട്ടനത്തിനിടയില്‍ തന്നെ കുത്തിയ വ്യക്തി ആരെന്ന് മരണം വരെ ബ്രിട്ടാസ് പറഞ്ഞിരുന്നില്ല. ആരു ചെയ്തു എന്നത് ദുരൂഹം.
തിരുവല്ല പരുമല ദേവസ്വം കോളജിലെ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ അതിക്രൂരമായി 1996ല്‍ കൊല ചെയ്തതിന്റെ പാപക്കറയും എസ്. എഫ്.ഐയുടെ ശിരസിലുണ്ട്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പതിനൊന്ന് വോട്ടുകള്‍ക്കാണ് എ. ബി.വി.പിയുടെ സ്ഥാനാര്‍ത്ഥി തോറ്റിരുന്നത്. എസ്.എഫ്.ഐയുടെ അപ്രമാതിത്വം ചോദ്യം ചെയ്തുവെന്നതാണ് പുറത്തുനിന്നു വന്ന പാര്‍ട്ടിക്കാരും എസ്.എഫ്.ഐക്കാരും ചേര്‍ന്ന് കൊല്ലാന്‍ ഇടയായത്. പ്രാണരക്ഷാര്‍ത്ഥം പമ്പയാറിലേക്ക് ചാടി നീന്തി രക്ഷപെടാന്‍ ശ്രമിച്ചവരെ ഇഷ്ടികകള്‍ ഉപയോഗിച്ച് എറിഞ്ഞുകൊല്ലുകയായിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ ജൂലൈ12ന് കുത്തേറ്റ അഖിലിനോടൊപ്പം മര്‍ദനമേറ്റ ഉമൈറിനെ ഒരു വര്‍ഷം മുമ്പ് തല്ലിച്ചതച്ച ഒരവസ്ഥയുണ്ടായി. സെക്രട്ടറിയേറ്റിനു മുമ്പില്‍ ദിവസങ്ങളോളം നിരാഹാരം കിടന്ന സഖാവ് കൂടിയാണ് ഉമൈര്‍. ആണ്ടു തികഞ്ഞപ്പോള്‍ വീണ്ടും ആക്രമിക്കപ്പെട്ടു. ഈ ക്രൂരതകളൊക്കെ ചെയ്തവര്‍ക്ക് അഖിലിന്റെ നെഞ്ചില്‍ കഠാരയിറക്കാന്‍ പിന്നെ എന്തിനു അധൈര്യപ്പെടണം. ആര്‍ക്കാണു നേട്ടം, ഇനിയും വേണമോ ക്രൂരത, വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുക തന്നെ വേണം, യൂണിവേഴ്സിറ്റി കോളജില്‍ പ്രതിഷേധിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐക്കാര്‍ തന്നെയാണ്. ടിയാന്‍മന്‍ സ്‌ക്വയറില്‍ ചൈനയിലെ കമ്യൂണിസ്റ്റ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച പോലെ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending