Connect with us

Video Stories

ജീവനക്കാരെ റിലയന്‍സിന് പണയംവെക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

സമീര്‍ വി.പി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നീണ്ട കാത്തിരിപ്പിനൊടുവില്‍ 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍വരികയാണ്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്നാണ് പദ്ധതിയുടെ പേര്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പില്‍വരുന്നത്. ഭരണത്തിലേറിയ ഇടത്‌സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് കാരണം അനിശ്ചിതത്വത്തിലായ പദ്ധതി ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിനിടയാതിനെതുടര്‍ന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലൂടെ പെടി തട്ടിയെടുക്കാന്‍ ധനകാര്യമന്ത്രിയും സര്‍ക്കാരും നിര്‍ബന്ധിതരായി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ അധ്യാപകര്‍- ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓള്‍ ഇന്ത്യാസര്‍വീസിലെ കേരളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങി 1960 ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ ബാധകമാവുന്ന ജീവനക്കാരാണ് മെഡിസെപ്പിന്റെ പരിധിയില്‍വരുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് അംഗീകൃത കമ്പനികളില്‍നിന്നും പ്രപ്പോസല്‍ സ്വീകരിച്ചതില്‍ മൂന്ന് പൊതുമേഖലാകമ്പനികള്‍ ഉള്‍പ്പടെ അഞ്ച് കമ്പനികളുടെ പ്രപ്പോസലുകള്‍ പരിശോധിച്ച് ടെക്‌നിക്കല്‍ ഇവാലുവേഷര്‍ കമ്മിറ്റി പരിശോധിച്ച് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് 2992.48 കോടി ക്ക് പദ്ധതി നടത്തിപ്പിന് അനുമതി നല്‍കി.
മെഡിസെപ്പിന് കീഴില്‍വരുന്ന ആസ്പത്രിയില്‍ ഗുണഭോക്താവോ കുടുംബാഗങ്ങളോ തേടുന്ന അംഗീകൃത ചികിത്സക്ക് ഒരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുക. പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അവയവമാറ്റ ശസ്ത്രക്രിയയുള്‍പ്പടെ ഗുരുതരമായ ചികിത്സകള്‍ക്ക് മൂന്ന് വര്‍ഷത്തെ ബ്ലോക്ക് പിരിഡിലേക്ക് ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപയുടെകൂടി അധിക പരിരക്ഷ ലഭിക്കും. അധിക പരിരക്ഷയിലും കൂടുതലായി ചികിത്സാ ചെലവ് അധികരിക്കുന്നപക്ഷം ഇന്‍ഷൂറന്‍സ് കമ്പനി രൂപീകരിക്കുന്ന ഇരുപത്തഞ്ച് കോടിയുടെ കോര്‍പ്പസ് ഫണ്ടില്‍നിന്നും മൂന്ന് കോടികൂടി ലഭിക്കും. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഒ.പി ചികിത്സ മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും ഇരുനൂറ്റി അന്‍പത് കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന മെഡിക്കല്‍ അലവന്‍സായ മുന്നൂറ് രൂപയില്‍നിന്നും പ്രീമിയത്തിലേക്ക് ഇരുനൂറ്റി അന്‍പത് കോടി രൂപ കുറവ് ചെയ്യുന്നതുമാണ്. അപേക്ഷ നല്‍കി എന്റോള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുവെങ്കിലും എല്ലാ ജീവനക്കാരില്‍നിന്നും പ്രീമിയം ഈടാക്കുന്നതാണ്.
മെഡിസെപ്പിനായി എംപാനല്‍ ചെയ്യപ്പെട്ട ആസ്പത്രികളുടെ ലിസ്റ്റ് പുറത്ത്‌വന്നതോടെ ജീവനക്കാര്‍ കടുത്ത ആശങ്കയിലും പ്രതീക്ഷയിലുമാണ്. ഇന്‍ഷൂറന്‍സ് സ്‌കീം ആകര്‍ഷകമല്ലാത്തതിനാല്‍ പ്രമുഖ ആസ്പത്രികളെല്ലാം പദ്ധതിയോട് മുഖം തിരിച്ചിരിക്കുകയാണ്. ലിസ്റ്റ് ചെയ്യപ്പെട്ട നൂറോളം ആസ്പത്രികളില്‍ ബഹുഭൂരിഭാഗവും അപ്രധാനമായവയാണെന്ന് മാത്രമല്ല ഡിസ്‌പെന്‍സറികളും ക്ലിനിക്കുകളുംകൂടി ഉള്‍പ്പെട്ടിരിക്കുന്നു. അഞ്ച് മണിക്ക്‌ശേഷം പ്രവര്‍ത്തിക്കാത്ത കണ്ണ്, ദന്തല്‍ ആസ്പത്രികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ട്. പ്രമുഖ സ്വകാര്യ- സഹകരണ ആസ്പത്രികളുമായി സര്‍ക്കാറും റിലയന്‍സും ചര്‍ച്ച നടത്തിയെങ്കിലും ക്ലെയിം തുകയില്‍ തട്ടി വിജയിച്ചില്ല. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി എം പാനല്‍ ചെയ്യാനുള്ള അപേക്ഷ വീണ്ടും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വഴി പ്രമുഖ ആസ്പത്രികള്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. ആസ്പത്രികള്‍ക്ക് ലഭിക്കുന്ന ക്ലെയിം വളരെ കുറഞ്ഞതിനാലാണ് പ്രമുഖ ആസ്പത്രികള്‍ വിമുഖത കാണിക്കുന്നത്. പല ചികിത്സക്കും ആവശ്യമായ പണം നീക്കിവെച്ചിട്ടില്ല. സിസേറിയനും അനുബന്ധ ചികിത്സക്കും പതിനൊന്നായിരം രൂപ മാത്രം നീക്കിവെച്ചത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസ്പത്രികളിലെ എല്ലാ ചികിത്സയും മെഡിസെപ്പിന് കീഴില്‍ വരാത്തതും പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നു. ഹൃദയസംബന്ധമായ സര്‍ജറിക്ക് ശേഷം പക്ഷാഘാതമുള്‍പ്പെടെ ഏതെങ്കിലും പാര്‍ശ്വ അസുഖങ്ങള്‍ പിടിപെട്ടാല്‍ ഇതിന് പണം മുടക്കി ചികിത്സിക്കുകയോ വേറെ ആസ്പത്രിയെ ശരണം പ്രാപിക്കുകയോ ചെയ്യേണ്ടിവരും. സര്‍ക്കള്‍ മേഖലയിലെ മെഡിക്കല്‍ കോളജുകളേയും സ്‌പെഷ്യാലിറ്റികളേയും ഉള്‍പ്പെടുത്തി രണ്ടാം ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ശ്രീചിത്തിര മെഡിക്കല്‍ കോളജും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആസ്പത്രികള്‍വരെ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് സര്‍ക്കാറിന്റെ പിടിപ്പ്‌കേടാണ്.
ആസ്പത്രികള്‍ പുതുതായി ചേര്‍ന്നാലും ഇല്ലെങ്കിലും ആഗസ്റ്റ് ഒന്നാം തിയ്യതി മുതല്‍ ജീവനക്കാരില്‍നിന്നും പ്രീമിയം ഈടാക്കി പദ്ധതി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. അപ്രധാനമായ ഈ ആസ്പത്രികളെവെച്ച് പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നത് റിലയന്‍സിനെ സഹായിക്കാനാണ്. ഉപഭോക്താക്കള്‍ ചികിത്സ തേടിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ 2992.48 കോടി റിലയന്‍സിന് നല്‍കേണ്ടിവരും. ജീവനക്കാര്‍ പദ്ധതി കയ്യൊഴിയുന്നതോടെ ഈ തുക റിലയന്‍സിന് ലാഭിക്കാനും കഴിയും. എന്നാല്‍ റിലയന്‍സ് നേരിട്ട് നടത്തുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെട്ട ആസ്പത്രികളെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്താന്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 2015 ജൂലൈ പതിമൂന്നിന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ നല്‍കിയ ശിപാര്‍ശപ്രകാരം ഒ.പി ചികിത്സകൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാര്യക്ഷമമായി മെഡിസെപ്പ് നടപ്പിലാക്കുന്നതുവഴി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന് ബജറ്റില്‍ നീക്കി വെക്കുന്ന തുക പകുതിയോളം ആവശ്യമായി വരില്ല. ഈ തുകകൂടി ഉപയോഗിച്ച് ഔട്ട് പേഷ്യന്റ് ചികിത്സകൂടി ഉള്‍പ്പെടുത്തണമെന്ന യുക്തിസഹമായ നിര്‍ദേശം സ്വീകാര്യവും ജീവനക്കാര്‍ക്ക് ഉപകാരപ്രദവുമായിരുന്നു. ഒ.പി ചികിത്സ ഒഴിവാക്കിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി ലക്ഷ്യത്തിലെത്തുകയില്ല. ഒരു പൂര്‍ണ ദിവസം ആസ്പത്രി വാസത്തോടെയുള്ള ചികിത്സ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കൂ എന്നത് അംഗീകരിക്കാനാവില്ല. പ്രായത്തിന്റേയും ജോലി സമ്മര്‍ദത്തിന്റേയും ഫലമായി സര്‍വീസ് മേഖലയിലെ ബഹു ഭൂരിഭാഗം ജീവനക്കാരും ജീവിതശൈലീ രോഗങ്ങള്‍ക്കിടമകളാണ്. പ്രഷര്‍, ഷുഗര്‍ എന്നിവ മൂലവും ഡയാലിസിസ്, കീമോതെറാപ്പി, ടോണ്‍സില്ലോടമി, സ്‌പോണ്ടിലോസിസ്, സ്‌ട്രോക്ക്, ആര്‍ത്രൈറ്റിസ്, ഹൃദയ – കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് നിരന്തരമായി ഒ.പി ചികിത്സയും ലാബ് ടെസ്റ്റുകളും ഫിസിയോ തെറാപ്പിയും ആവശ്യമായിവരും. കണ്ണ് – ദന്ത സംബന്ധമായ ചികിത്സയും ഇരുപത്തിനാല് മണിക്കൂര്‍ സമയത്തെ ആസ്പത്രിവാസം ആവശ്യമില്ലാത്ത വായാണ്. ഈ മാനദണ്ഡം പുന: പരിശോധിക്കുകയോ ഈ ചികിത്സ ഒരു ദിവസത്തെ ചികിത്സയായി പരിഗണിച്ച് ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
സര്‍ക്കാര്‍ വിഹിതം ഒഴിവാക്കിക്കൊണ്ടാണ് പ്രിമിയം തുക നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. സുമാര്‍ ഇരുനൂറ്റി അന്‍പത് കോടി രൂപ വര്‍ഷാവര്‍ഷം ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ സംരക്ഷണത്തിനായി ബജറ്റില്‍ നീക്കിവെക്കുന്നുണ്ട്. 1960 ലെ മെഡിക്കല്‍ അറ്റന്റന്‍സ് റൂള്‍ പ്രകാരം ഇത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. മെഡിക്കല്‍ റീ ഇമ്പേഴ്സ്‌മെന്റ് എഴുപത് കോടി, പലിശരഹിത ചികിത്സാപദ്ധതി പത്ത് കോടി, പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് നൂറ്റി അന്‍പത് കോടി, വിവിധ വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്കല്‍ അലവന്‍സ് ഇനത്തില്‍ ഇരുപത് കോടി എന്നിങ്ങനെയാണത്. ഈ തുക സര്‍ക്കാര്‍ വിഹിതമായി മെഡിസെപ്പിലേക്ക് മാറ്റിവെക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് ഭീമമായ പ്രീമിയം അടക്കേണ്ടിവരില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇ.എസ്.ഐയില്‍ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനം അടയ്ക്കുന്നതില്‍ മൂന്നേകാല്‍ ശതമാനം തൊഴിലുടമയും .75 ശതമാനം തൊഴിലാളിയും അടയ്ക്കുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പിലാക്കിയ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളും സര്‍ക്കാര്‍ വിഹിതത്തോടെയാണ് നടപ്പിലാക്കിയിട്ടുള്ളത്.
മെഡിസെപ്പ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ കണ്ടെത്തിയ അനില്‍ അംബാനിയുടെ റിലയന്‍സ് വിശ്വാസ്യത ഇല്ലാത്തതും കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നില്‍ക്കുന്ന കമ്പനിയുമാണ്. സര്‍ക്കാറിന് കീഴിലെ ഇന്‍ഷൂറന്‍സ് വകുപ്പ് കൂടുതല്‍ ശക്തമാക്കി സര്‍ക്കാറിന്കീഴില്‍ പദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതം. നിലവില്‍ ജീവനക്കാരുടെ എസ്.എല്‍.ഐ, ജി.ഐ.എസ് സംവിധാനങ്ങള്‍ കുറ്റമറ്റരീതിയില്‍ സര്‍ക്കാര്‍ ഏജന്‍സിതന്നെ നടത്തിവരുന്നുണ്ട്. കുത്തക മുതലാളിമാരുടെ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍നിന്നും ഇടത് സര്‍ക്കാര്‍ പിന്‍മാറേണ്ടതാണ്.
സര്‍ക്കാര്‍ – റിലയന്‍സ് കരാര്‍ പ്രകാരം വര്‍ഷത്തില്‍ ബാക്കിയാവുന്ന അറുനൂറ് രൂപ വീതം ജീവനക്കാരന് തിരച്ച്‌നല്‍കേണ്ടതോ പ്രീമിയത്തില്‍ കുറവ് വരുത്തേണ്ടതോ ആണ്. ഭാര്യയും ഭര്‍ത്താവും ഇരുവരില്‍നിന്നും പ്രീമിയം ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കേണ്ടതാണ്. പങ്കാളിത്ത പെന്‍ഷനില്‍പെട്ട വിരമിച്ച ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പരാമര്‍ശങ്ങളൊന്നും ഉത്തരവില്‍ കാണുന്നില്ല. നവജാത ശിശുവിന്റെ ചികിത്സ മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുമെങ്കിലും പ്രസവ ചെലവുകള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നില്ല. പ്രസവം അസുഖമല്ല എന്ന് ന്യായീകരിക്കാമെങ്കിലും രാജസ്ഥാനുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഗര്‍ഭം തിരിച്ചറിഞ്ഞ ദിവസം മുതലുള്ള ചികിത്സയും ലാബ് ടെസ്റ്റുകളും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നതാണ്. ഈ രീതി കേരളത്തിലും നടപ്പിലാക്കേണ്ടതാണ്.
കുടുംബങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. ജീവനക്കാര്‍, പങ്കാളി, മക്കള്‍, ആശ്രിതരായ മാതാപിതാക്കള്‍ എന്നിവരെയാണ് മെഡിസെപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരുപത്തഞ്ച് വയസ്സോ വിവാഹമോ കഴിയുന്നതോടെ മക്കള്‍ പരിധിക്ക്പുറത്താവും. മാനസികമായോ ശാരീരികമായോ ഭിന്നശേഷിയുള്ളവര്‍ മെഡിസെപ്പ് പരിധിയില്‍ പ്രായപരിധിയില്ലാതെ ഉള്‍പ്പെടും. ജീവനക്കാരുടെ ആശ്രിതരായി കഴിയുന്ന മാനസികമായോ ശാരീരികമായോ ഭിന്നശേഷിക്കാരും വിധവകളും വിഭാര്യരുമായ സഹോദരീ സഹോദരങ്ങളെക്കൂടി പ്രായപരിധിയില്ലാതെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending