Connect with us

Video Stories

ജീവിതം സമുദായത്തിനു സമര്‍പ്പിച്ച ബാഫഖി തങ്ങള്‍

Published

on

ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 44 വര്‍ഷം

സയ്യിദ് ഹംസ ബാഫഖി

സ്വാതന്ത്ര്യാനന്തരം നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1952 ലെ മദ്രാസ് അസംബ്ലി ഇലക്ഷനില്‍ മലബാറില്‍ മുസ്‌ലിംലീഗിനു 5 സീറ്റ് കിട്ടി. കോണ്‍ഗ്രസിനു 4 എണ്ണമാണ് ലഭിച്ചത്. പരസ്പരം പോരടിച്ച തെരഞ്ഞെടുപ്പായിരുന്നുവെങ്കിലും മദ്രാസ് സംസ്ഥാനത്ത് കോണ്‍ഗ്രസിനു അധികാരത്തില്‍ വരാന്‍ മുസ്‌ലിം ലീഗ് സഹായിച്ചു. കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം. ചടയന്‍ എന്നിവരായിരുന്നു ജയിച്ച അഞ്ചുപേര്‍. രാജാജി മന്ത്രിസഭയെ അധികാരത്തിലേറ്റാവുന്നത്ര കരുത്തിലേക്ക് മുസ്‌ലിംലീഗ് വളര്‍ന്നതില്‍ പലര്‍ക്കും അസഹിഷ്ണുതയായി.

 

മുസ്‌ലിംലീഗിന്റെ ശക്തി ക്ഷയിപ്പിക്കണമെന്ന ലക്ഷ്യത്തോടെ തല്‍പര കക്ഷികള്‍ പല പദ്ധതികളുമിട്ടു പ്രവര്‍ത്തിച്ചു. മസ്ജിദുകള്‍ക്കു മുന്നിലൂടെ വാദ്യമേളങ്ങളുമായി പോകാന്‍ ഒരു വശത്ത് ജനസംഘത്തെ പ്രേരിപ്പിക്കുക, അത് തടയാന്‍ മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുക. അങ്ങിനെ വര്‍ഗീയ കലാപമുണ്ടാക്കി മുസ്‌ലിംലീഗിനെ അമര്‍ത്തിക്കളയാമെന്ന വ്യാമോഹമായിരുന്നു ലീഗ് വിരോധികള്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തിലാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ തന്റേടവും ധീരതയും കേരള രാഷ്ട്രീയത്തിന്റെ പൊതു ശ്രദ്ധയില്‍ കടന്നുവരുന്നത്. നടുവട്ടത്ത് ഇങ്ങിനെ ഒരു സംഭവമുണ്ടാകുമെന്ന് കണ്ടപ്പോള്‍ നടുവട്ടത്തെ പള്ളിയുമായി ബന്ധമുള്ളവരെ വിളിച്ചുവരുത്തി ഒരനുരഞ്ജനശ്രമം നടത്തി.

 

പിറ്റേ ദിവസം തങ്ങള്‍ സംഭവ സ്ഥലത്ത് പോയി. ആക്രമണത്തിനു മുതിരരുതെന്നും കലക്ടര്‍ പര്യടനത്തിലാണെന്നും ബാഫഖി തങ്ങള്‍ മാത്തോട്ടത്തിലെ പള്ളിയില്‍ മുസ്‌ലിംകളോടുപദേശിച്ചു. ആ ഘട്ടത്തില്‍ ബഫഖി തങ്ങളെ എതിര്‍ക്കാന്‍ മാത്രമല്ല കയ്യേറ്റം ചെയ്യാന്‍ പോലും ചിലര്‍ മുതിര്‍ന്നു. മുസ്‌ലിംലീഗിന്റെ ഒരു സമ്മേളനം ബീച്ച് ഹോട്ടലിന്റെ പിന്‍വശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ചു കൂടാന്‍ തീരുമാനിച്ച സന്ദര്‍ഭമായിരുന്നു അത്. കോഴിക്കോട്ട് നിരോധനാജ്ഞ നടപ്പാക്കി ആ സമ്മേളനം ഇല്ലാതാക്കണമെന്ന ഗൂഢോദ്ദേശ്യവും നടുവട്ടം സംഭവത്തിന്റെ പിന്നിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെയും കെ.എം സീതി സാഹിബിന്റെയും നയതന്ത്രജ്ഞതമൂലം 144 പാസ്സാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മുസ്‌ലിം ലീഗ് സമ്മേളനം ഭംഗിയായി നടന്നു.

 
പയ്യോളിയിലുണ്ടായിരുന്ന ഒരു സമുദായികാസ്വാസ്ഥ്യം ഒതുക്കാന്‍ സി.എച്ച് മുഹമ്മദ് കോയയോടൊപ്പം എത്തിയ ബാഫഖി തങ്ങളെ കഠാരയുമായി അക്രമിക്കാന്‍ ചെന്നുവെങ്കിലും തങ്ങളുടെ ധീരതയും ആത്മാര്‍ത്ഥതയും നിറഞ്ഞ പെരുമാറ്റം അക്രമികളെ നിര്‍വീര്യമാക്കുകയാണ് ഉണ്ടായത്. രാഷ്ട്ര മീമാംസ കലക്കികുടിച്ചവരെന്ന് കരുതപ്പെടുന്നവരെ കൂടി അത്ഭുതപ്പെടുത്തുന്ന വിധം ഉന്നതമായ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനുള്ള ബാഫഖി തങ്ങളുടെ കഴിവ് പലപ്പോഴും കണ്ടതാണ്. ആദ്യം രൂപീകരിച്ചുവെച്ചതായിരിക്കുകയില്ല തങ്ങളുടെ അഭിപ്രായം. മുന്‍ വിധി തങ്ങള്‍ ഒരിക്കലുമെടുക്കുകയുമില്ല. ചര്‍ച്ചാവേളയില്‍ സംഗതികള്‍ മനസ്സിലാക്കും. തനിക്ക് മനസ്സിലാവാത്തത് മനസ്സിലായിട്ടില്ലെന്ന് തുറന്നു പറയും.

 

അത് മനസ്സിലാക്കികഴിഞ്ഞതിനുശേഷമേ ചര്‍ച്ച തുടരാന്‍ വിടുകയുള്ളൂ. ആ സാഹചര്യത്തിലാണ് ബാഫഖി തങ്ങള്‍ തന്റെ അഭിപ്രായം രൂപീകരിക്കുക. വിഷയങ്ങള്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കുകയും സസൂക്ഷ്മം പരിശോധിക്കുകയും ചെയ്യും. എന്നിട്ടും തനിക്ക് കാര്യം വ്യക്തമായിട്ടില്ലെങ്കില്‍ ചോദിച്ചുപഠിക്കും. അതില്‍ മൂപ്പിളമയോ, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമോ കക്ഷിഭിന്നതയോ തടസ്സമായിരുന്നില്ല. ‘ചോദിച്ചുചോദിച്ചു സ്വര്‍ഗത്തില്‍പോകും. നാണിച്ചു, നാണിച്ചു നരകത്തില്‍ പോകും’ ഇതായിരുന്നു തങ്ങള്‍ ആവര്‍ത്തിക്കാറുണ്ടായിരുന്ന ആപ്തവാക്യം. ബാഫഖി തങ്ങള്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്നത് 1936 ലാണ്.

 

മദിരാശി നിയമനിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കറുമ്പ്രനാട് മുസ്‌ലിം നിയോജക മണ്ഡലത്തില്‍ തങ്ങളുടെ ഉറ്റ ബന്ധുകൂടിയായ ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളായിരുന്നു ഒരു സ്ഥാനാര്‍ത്ഥി. രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ബാഫഖി തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ക്കു പിന്തുണ നല്‍കി. ആറ്റക്കോയയെ എതിര്‍ത്തിരുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ബി. പോക്കര്‍ സാഹിബായിരുന്നു. ബാഫഖി തങ്ങളുടെ നിഷ്‌ക്കളങ്കതക്ക് ഉദാഹരണമായി ഈ തെരഞ്ഞെടുപ്പിലെ ഒരു സംഭവം പറയാറുണ്ട്. കോഴിക്കോട് കലക്ടറേറ്റില്‍ ആറ്റക്കോയ തങ്ങളും പോക്കര്‍ സാഹിബും അവരവരുടെ നോമിനേഷന്‍ സമര്‍പ്പിച്ചു പുറത്തുവന്നു. പോക്കര്‍ സാഹിബ് ആദ്യമായി കണ്ടത് ബാഫഖി തങ്ങളെയായിരുന്നു. കണ്ട ഉടനെ പറഞ്ഞു: തങ്ങള്‍ ദുആ ചെയ്യണം.

 

ഉടന്‍ തങ്ങളുടെ മറുപടി ‘എല്ലാ കാര്യത്തിലും ദുആ ചെയ്യാം, പക്ഷെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ താങ്കള്‍ തോല്‍ക്കാനേ ദുആയിരക്കുകയുള്ളൂ, എന്നാലല്ലെ ഞങ്ങള്‍ക്ക് ജയിക്കാനാവൂ. എനിക്ക് ഭംഗിവാക്കു പറയാന്‍ അറിയില്ല’. ബാഫഖി തങ്ങളുടെ ഈ ഉള്ളു തുറന്ന സംസാരം എന്നെ ഏറെ സന്തോഷിപ്പിച്ചു വെന്നു പിന്നീടൊരിക്കല്‍ പോക്കര്‍ സാഹിബ് പറയുകയുണ്ടായി. മുസ്‌ലിംകള്‍ ഒരു ജമാഅത്തായി നില്‍ക്കണമെന്നത് എക്കാലവും ബാഫഖി തങ്ങളുടെ ആത്മാര്‍ത്ഥമായ ഒരു അഭ്യര്‍ത്ഥനയായിരുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയെ അന്നു എതിര്‍ക്കേണ്ടി വന്നതില്‍ ബാഫഖി തങ്ങള്‍ക്ക് മനോവേദനയുണ്ടായിരുന്നു. അതിനൊരു പ്രായശ്ചിത്തം ചെയ്യാനവസരം കാത്തുകൊണ്ടിരുന്നു.

 

മലബാറില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളേ അന്നുണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ സത്താര്‍ സേട്ടു സാഹിബ്, കെ.എം സീതി സാഹിബ്, എ.കെ കുഞ്ഞിമായിന്‍ ഹാജി, സി.പി മമ്മുക്കേയി തുടങ്ങിയവര്‍ക്കൊപ്പം ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തിന് മലബാറിലെ മുക്കിലും മൂലയിലും സഞ്ചരിക്കുകയും വ്യാപാരം പോലും മറന്ന് ഊണും ഉറക്കവും ഉപേക്ഷിച്ചു തന്റെ സമയവും സേവനവും സംഘടനക്കുവേണ്ടി ഉഴിഞ്ഞുവെക്കുകയും ചെയ്തു. ഇസ്‌ലാമും ഈമാനും ഇബാദത്തും ജീവിതത്തില്‍ പ്രായോഗികമാക്കിയ ബാഫഖി തങ്ങള്‍ മുസ്‌ലിം ലീഗിന്റെ പ്രചാരവേലക്ക് നാഴികകള്‍ താണ്ടി.

 

ബാഫഖി തങ്ങള്‍ സദാ അനുയായികളോട് പറയും: മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ അവരുടെ ശബ്ദം അവഗണിക്കാനാര്‍ക്കും കഴിയുകയില്ല. അവരെ അവഹേളിക്കാനും ആവില്ല. ഒരു കാര്യം ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. നിങ്ങള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുക. അല്ലാഹുവിനെ ഭയപ്പെട്ടാല്‍ നിങ്ങള്‍ ലോകത്താരേയും ഭയപ്പെടേണ്ടതില്ല. അല്ലാഹുവിനെ ഭയപ്പെടാതെ മറ്റുള്ളവരെ ഭയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പൂച്ചയെയും എലിയേയും ഭയപ്പെടേണ്ടതായിവരും.

 

അല്ലാഹു നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക് നിങ്ങള്‍ക്ക് നില്‍കാനുള്ളത്. പണവും ഏഷണിയും ഭീഷണിയും നിങ്ങള്‍ക്കെതിരായി ഉണ്ടാകും. ആ ഘട്ടങ്ങളിലെല്ലാം പതറാതെ ചിതറാതെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുക. അല്ലാഹു നമ്മുടെ മഹത്തായ സംഘടനയുടെ അസ്തിത്വം നിലനിറുത്തട്ടെ, അതിന്റെ അഭിമാനവും അന്തസ്സും ഉയര്‍ത്തട്ടെ, വ്യക്തി വിദ്വേഷം നിങ്ങള്‍ക്കൊരിക്കലും ഉണ്ടാവരുത്. നിങ്ങളുടെ എതിര്‍ ചേരിയിലുള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കൂടെ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്’.

 

അഴിമതിക്കെതിരായി പൊരുതുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. മനുഷ്യന്‍ എന്തു ചെയ്താലും അതിനു അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരുമെന്ന ബോധം എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ ഇസ്‌ലാമിന്റെയും ഈമാനിന്റെയും ഉരക്കല്ലില്‍ ഉരസിയേ അദ്ദേഹം ഏതു കാര്യങ്ങളും വീക്ഷിക്കുകയുള്ളൂ. തന്റെ വിശ്വാസ പ്രമാണത്തിന്നും പ്രഖ്യാപിത നയത്തിന്നും നിരക്കാത്ത പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതില്‍ പ്രതിഷേധിച്ചിട്ടും ഫലമില്ലെങ്കില്‍ നിസ്സഹകരിക്കുകയെങ്കിലും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിന്റെ പ്രതിഫലനമായിരുന്നു 1969ല്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുമായി മുസ്‌ലിംലീഗ് അകലാനുള്ള കാരണം.

 

നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ നിന്നു മുസ്‌ലിം ലീഗും മറ്റും വിട്ടുപോകണമെന്ന തീരുമാനം എടുത്തിരുന്നത് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. ആ തീരുമാനം ‘തീക്കൊള്ളികൊണ്ട് തല ചൊറിയലാണെ’ന്നു പലര്‍ക്കും തോന്നി. ഒരു മന്ത്രിസഭ വീണ്ടും രൂപീകരിക്കുന്ന പ്രശ്‌നം അസാധ്യമായിട്ടാണ് പലരും കരുതിയത്. ഗവര്‍ണര്‍ വിശ്വനാഥന്‍പോലും ആ അഭിപ്രായക്കാരനായിരുന്നു. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ രാജിവെച്ചു. രണ്ടാമത് മന്ത്രിസഭ രൂപം കൊള്ളാനുള്ള സാഹചര്യമില്ല. പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തുന്നതിന്നുള്ള രേഖകള്‍ തയ്യാറാക്കാനുള്ള തിരക്കായിരുന്നു രാജ്ഭവനില്‍.

 

വരാനിരിക്കുന്ന അഡൈ്വസറുടെ പേര്‍കൂടി അഭിപ്രായപ്പെട്ടുകഴിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് വൈകുന്നേരം 4-45 നു ബാഫഖി തങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നത്. ഒരു കയ്യില്‍ കെറ്റലും മറു കയ്യില്‍ ചെറിയൊരു ബാഗും ചുമലില്‍ ഒരു മുസല്ലയുമായി വിമാനത്തില്‍ നിന്ന് ഇറങ്ങിവരുന്ന ബാഫഖി തങ്ങളെ പത്രപ്രതിനിധികള്‍ സമീപിച്ചു. ബാഗും കെറ്റലും ആലിക്കുഞ്ഞിയുടെ കയ്യില്‍ കൊടുത്തു നേരെ വി.ഐ.പി റൂമില്‍ കയറി മുസല്ല വിരിച്ചു.

 

അതിലിടക്ക് ഒരു പത്ര പ്രതിനിധി കയറി ചോദിച്ചു മന്ത്രിസഭ ഉണ്ടാകുമോ? ഉടനെ ചിരിച്ചുകൊണ്ട് അതിനെന്തു സംശയം എന്നായിരുന്നു തങ്ങളുടെ മറു ചോദ്യം, ‘എനിക്ക് 5 മിനിട്ട് സമയം തരിക’ എന്നു തങ്ങള്‍ തുടര്‍ന്നു പറഞ്ഞു. തങ്ങള്‍ അസര്‍ നമസ്‌കാരം ആരംഭിച്ചു. നമസ്‌കാരം കഴിഞ്ഞു ബാഫഖി തങ്ങള്‍ പുറത്തുവന്നു. ‘ഒരു ഒന്നാന്തരം മുഖ്യമന്ത്രിയെ കേരളത്തിന്നു നല്‍കികൊണ്ട് ഒരു മന്ത്രിസഭ ഉണ്ടാവുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് അത് പോരെ എന്നു പത്രക്കാരോട് അവര്‍ ചോദിക്കാതെ തന്നെ പറഞ്ഞുകൊണ്ട് തങ്ങള്‍ കാറില്‍ കയറാന്‍ നടന്നു.

 

അവുക്കാദര്‍കുട്ടി നഹയുടെ വീട്ടില്‍ തങ്ങളെത്തി. ബാഫഖിതങ്ങള്‍ അവിടുത്തെ സ്വകാര്യ ടെലിഫോണ്‍ മുറിയില്‍ പോയി രണ്ടുമൂന്നു സ്ഥലത്തേക്കു ഡയല്‍ ചെയ്തു പുറത്തുവന്നു. അപ്പോഴേക്കു രാജ്ഭവനില്‍ നിന്നും ഒരു സന്ദേശം: ഗവര്‍ണര്‍ക്കു ബാഫഖി തങ്ങളെ കാണണമെന്ന്. ബാഫഖി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും ഗവര്‍ണറെ കാണാന്‍ പോയി. കുറച്ചു കഴിഞ്ഞ് അച്യുതമേനോന്‍ എവിടെയോ നിന്നു പ്രത്യക്ഷപ്പെട്ടു. ബാഫഖി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം രാജിഭവനിലേക്ക് പോയി. മന്ത്രിസഭ ജനിച്ചു. തങ്ങളുടെ കരങ്ങളാല്‍ തുടങ്ങിവെക്കപ്പെട്ട അനേകം മസ്ജിദുകളും മദ്‌റസകളും അറബി കോളജുകളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥശാലകളും കേറളമാകെ നിറഞ്ഞുനില്‍ക്കുന്നു.

 

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും അനേകം മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും കേരളത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലമാകെ നിറവെളിച്ചം ചൊരിഞ്ഞു നിന്ന ജന നായകനുമായിരിക്കേയാണ് 1973 ജനുവരി 19ന് പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ശേഷം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മക്കാ ശരീഫില്‍ വിടവാങ്ങിയത്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സന്താന പരമ്പരയില്‍ 37 ാം തലമുറയിലെ പുത്രനായി ജനിച്ച സയ്യിദ് ബാഫഖി തങ്ങളുടെ അന്ത്യ വിശ്രമ സ്ഥാനം ജന്നത്തുല്‍ മഹല്ലയില്‍ പ്രവാചക പത്‌നി ഖദീജ(റ)യുടെ ഖബറിനരികെയാണെന്നത് ആ ജീവിത പുണ്യത്തിന്റെ മറ്റൊരു നിദര്‍ശനമാണ്.

 

ഒടുവിലത്തെ ഹജ്ജ് യാത്രക്കുപോകുന്നതിനുമുമ്പ് 1972 ഡിസംബര്‍ 26ന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ‘എന്റെ ജീവിതകാലം മുഴുവനും പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിനുവേണ്ടി ചിലവഴിക്കാന്‍ ശ്രമിച്ചു. നല്ലവരായ മുസ്‌ലിം സഹോദരന്മാരുടെ നിസ്വാര്‍ത്ഥമായ സഹകരണം എനിക്ക് ലഭിച്ചപ്പോള്‍ ജാമിഅ: നൂരിയ്യ: തുടങ്ങി പലതും നേടിയെടുക്കാന്‍ കഴിഞ്ഞു. ഇനി അതിനെ സംരക്ഷിക്കേണ്ട ചുമതല സമുദായത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും വളര്‍ന്നുവരുന്ന യുവ പണ്ഡിതന്മാരുടെതുമാണ്. അക്കാര്യത്തില്‍ കൃത്യ വിലോപം കാണിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് അവര്‍ നാളെ സമാധാനം പറയേണ്ടിവരും.

 

നിങ്ങളുടെ ദൃഷ്ടിയില്‍ ശാരീരികമായി ഞാന്‍ വളരെ സുഖമുള്ളവനാണ്. എന്നാല്‍ പലവിധ സുഖക്കേടുകളും എന്നെ കാര്‍ന്നു തിന്നുന്നുണ്ടെന്ന സത്യം നിങ്ങളില്‍ അധികമാരും അറിഞ്ഞിരിക്കില്ല. തടികൊണ്ട് തീരെ ആഫിയത്ത് ഇല്ലാത്ത ഈ സന്ദര്‍ഭത്തിലും പ്രവാചക പ്രഭു പെറ്റു വളര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ആ പരിശുദ്ധ ഭൂമിയില്‍പോയി താമസിക്കണമെന്ന ആഗ്രഹം ഏതു സമയവും എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ കര്‍ശനമായ വിലക്കുണ്ടായിട്ടും പോകാന്‍ തന്നെ തീരുമാനിച്ചു. ഇന്നല്ലെങ്കില്‍ നാളെ നാം എല്ലാവരും മരിക്കും. നമ്മുടെ മരണം ആ പുണ്യ ഭൂമിയില്‍ വെച്ചായിരിക്കാം. നിങ്ങളെല്ലാവരും ദുആ ചെയ്യുക എന്നുമാത്രമാണ് ഈ സമയത്ത് നിങ്ങളോട് എനിക്ക് വസ്വിയത്ത് ചെയ്യാനുള്ളത്’ പ്രസംഗത്തിനിടയില്‍ പലതവണ അദ്ദേഹം മരണത്തെ സ്പര്‍ശിച്ച് സംസാരിക്കുകയുണ്ടായി. ആവാക്കുകള്‍ സാര്‍ത്ഥകമാകുമെന്ന് അന്നാരും കരുതിക്കാണില്ല.

 
1973ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു മുമ്പായി 1972 ഡിസംബര്‍ 31ന് ദേഹ പരിശോധനക്കായി ഡോ. സി.കെ രാമചന്ദ്രനെ സമീപിച്ച അവസരത്തില്‍ അദ്ദേഹം മൂന്നു മാസക്കാലത്തേക്കുള്ള മരുന്നുകള്‍ കുറിച്ചു നല്‍കിയിരുന്നതില്‍ ഒരു മരുന്നു മത്രം 19 എണ്ണമേ മെഡിക്കല്‍ ഷാപ്പില്‍ നിന്നും ലഭ്യമായുള്ളൂ. പോരാതെ വരുന്ന മരുന്നുകള്‍ ബോംബെയില്‍ എത്തിയാല്‍ അവിടെ നിന്ന് വാങ്ങണമെന്ന് യാത്രക്കിടെ പറഞ്ഞപ്പോള്‍ കിട്ടിയതൊക്കെ കഴിക്കാം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടെങ്കിലല്ലേ എന്നായിരുന്നു മറുപടി. 19 ദിവസത്തെ മരുന്ന് കഴിച്ച തങ്ങള്‍ അടുത്ത ദിവസം ജനുവരി 19ന് പരലോകം പ്രാപിച്ചു.
മക്കളില്‍ പിതാവുമായും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവസരം കിട്ടിയ ഒരു മകനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും പഠനാര്‍ഹവും ചിന്തനീയവുമായിരുന്നു. യാത്രകളിലും രാഷ്ട്രീയ സമ്മേളനങ്ങളിലും ചര്‍ച്ചകള്‍ക്കിടയിലും പിതാവിന്റെ ഒപ്പമുണ്ടായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒട്ടേറെ സംഭവങ്ങളില്‍ ദൃക്‌സാക്ഷിയാവാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ബാഫഖി തങ്ങള്‍ എന്ന മഹാനുഭവന്റെ പുത്രനായി ജനിക്കാന്‍ കഴിഞ്ഞു എന്നുള്ളതുതന്നെയാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സുകൃതം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending