Connect with us

Video Stories

വല്യേട്ടന്‍ തല്ലിയൊടിച്ച ഇടതു കൈ

Published

on

വാസുദേവന്‍ കുപ്പാട്ട്

ആരാണ് വല്യേട്ടന്‍ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സമയം മെനക്കെടുത്താറില്ലെങ്കിലും സി.പി.ഐ വല്യേട്ടനായി എന്നും അവരോധിക്കാറുള്ളത് സി.പി.എമ്മിനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് മാര്‍ക്‌സിസ്റ്റ് എന്ന ബ്രേക്കറ്റോടെ സി. പി.ഐ.എം വന്നതോടെ മാതൃസംഘടനയായ സി.പി.ഐക്ക് കഷ്ടകാലം തുടങ്ങി എന്നാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെപ്പറ്റി അറിയുന്നവര്‍ പറയുന്നത്. സി.പി.എം വലിയ പാര്‍ട്ടിയായി മാറിയിരുന്നുവെങ്കിലും ബുദ്ധിരാക്ഷസന്മാരും താത്വികാചാര്യന്മാരും സി.പി.ഐയില്‍ തന്നെയാണ് നിലയുറപ്പിച്ചിരുന്നത്. എങ്കിലെന്ത്? അത്യാവശ്യത്തിന് മാത്രമെ വായ തുറക്കുകയുള്ളു. എപ്പോഴും പിടികിട്ടാത്ത ആദര്‍ശങ്ങളെപ്പറ്റി ആലോചിച്ച് സമയം കളയും. സോവിയറ്റ് യൂണിയനില്‍നിന്ന് അയച്ചുകിട്ടുന്ന സാഹിത്യം വള്ളിപുള്ളി വിടാതെ വായിക്കും. ഇതെല്ലാം കഴിഞ്ഞും ബാക്കി കിട്ടിയാല്‍ പാര്‍ട്ടി ഓഫീസിലെ കൂജയില്‍ സൂക്ഷിച്ച പച്ചവെള്ളം ചവച്ചു കുടിക്കും. ഇതായിരുന്നു രീതി. ജനങ്ങള്‍ എന്നു പറയുന്ന ഒരു വിഭാഗം പുറത്തുണ്ട് എന്ന് ഇക്കാലയളവിലൊന്നും ചിന്തിച്ചില്ല. തെരഞ്ഞെടുപ്പിന്റെ കാഹളം ഉയരുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തിരിഞ്ഞുമറിഞ്ഞ് ഇടതുമുന്നണി എന്നൊരു സംഭവവികാസം ഉണ്ടായതോടെ പലതും മറന്നു വല്യേട്ടന്റെ കൂടെനില്‍ക്കാന്‍ തീരുമാനിച്ചു. അന്നുമുതല്‍ വല്യേട്ടന്‍ ഒരു അരിക്കാക്കാന്‍ നോക്കുകയാണെന്ന് സമാധാനപ്രിയരായ സി.പി.ഐ സഖാക്കള്‍ അടക്കം പറയാറുണ്ട്. പഞ്ചായത്തില്‍ 15 സീറ്റ് സി.പി.എം നേടുമ്പോള്‍ ഒന്നോ രണ്ടോ സി.പി.ഐക്ക് കിട്ടും. ഇതാണ് പതിവ്. മന്ത്രിസഭയിലെ സ്ഥിതിയും ആശാവഹമായിരുന്നില്ല. റവന്യൂ, വനം തുടങ്ങിയ വകുപ്പുകളാണ് കിട്ടാറുള്ളത്. അത്യാവശ്യത്തിന് മാനഹാനി വരുത്താന്‍ കെല്‍പുള്ളവര്‍ മന്ത്രിമാരാകുമ്പോള്‍ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നതും പതിവാണ്. സിവില്‍ സപ്ലൈസില്‍ കൈയിട്ടു വാരിയതിന്റെ പരാതി ഇനിയും അവസാനിച്ചിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വല്യേട്ടനെ എതിര്‍ത്ത് നല്ല നാലു വര്‍ത്തമാനം പറയാന്‍ സി.പി.ഐ നേതാക്കള്‍ക്ക് കഴിയാറില്ല. സംശുദ്ധമായ പൊതുജീവിതം കാത്തുസൂക്ഷിക്കുന്ന തിരക്കില്‍ ആരും അതിന് തുനിയാറില്ല എന്നതാണ് വസ്തുത.
സി. അച്യുതമേനോനും പി.കെ.വിയും വെളിയം ഭാര്‍ഗവനും എന്‍.ഇ ബാലറാമും മറ്റും വലതു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച ഒരു കാലം പലരുടെയും മനസ്സിലുണ്ടാവും. ഡാങ്കേയുടെ ആശയാഭിലാഷങ്ങള്‍ നടപ്പാക്കാന്‍ എന്തൊരു വ്യഗ്രതയായിരുന്നു അന്ന്. ആ നേതാക്കള്‍ ചരിത്രവും ഭൂമിശാസ്ത്രവും മാത്രമല്ല വൈരുധ്യാത്മക ഭൗതികവാദവും പഠിച്ചു. ഉയര്‍ന്ന ചിന്ത, എളിമയുള്ള ജീവിതം അതായിരുന്നു മുഖമുദ്ര. ഇന്ന് കാലം കഴിഞ്ഞു. കേന്ദ്രത്തില്‍ സുധാകര റെഡ്ഢി അധികാരമൊഴിഞ്ഞു. കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ശത്രുക്കള്‍ പറയുന്നത്. ഡി. രാജയാണ് പകരം വന്നത്. ഏതെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പുകളില്‍ നാലു സീറ്റ് നേടണം എന്നൊക്കെ കണക്കകൂട്ടുന്നുണ്ട്. അതിനിടെയാണ് കേരളത്തില്‍ വല്യേട്ടന്‍ വെടിപൊട്ടിച്ചത്. എവിടെയാണ് വെടിയേറ്റത് സി.പി. ഐയുടെ എം.എല്‍.എയുടെ മുഖത്ത്! എല്‍ദോ എം.എല്‍.എയുടെ ഇടതുകൈ ഒടിഞ്ഞു. ഏതായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഒടിക്കുകയാണെങ്കില്‍ അത് ഇടതുകൈ തന്നെ വേണം എന്ന് പൊലീസിന് തോന്നിയല്ലോ. വലതുകൈ ആയിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് ആകെ നാണക്കേടാകുമായിരുന്നു. എന്തായിരുന്നു പൊലീസിന് എം.എല്‍.എയെ തല്ലാനുള്ള പ്രകോപനം? ചുമ്മാ അങ്ങ് തല്ലുമോ? പൊതുവെ പൊലീസിന് ഇത് നല്ല സമയമല്ല. കസ്റ്റഡി മരണം, കസ്റ്റഡി മര്‍ദ്ദനം, ആളു മാറി മര്‍ദ്ദനം, കേസെടുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ കാരണം കാക്കിക്കുള്ളിലെ കലാകാരന്മാര്‍ക്ക് എവിടെയും രക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യത്തിന് കൊടുക്കുന്നത് വേറെയും. അതിനിടയിലാണ് എല്‍ദോ ഒരു പുണ്യവാളനെപ്പോലെ സമരമുഖത്ത് പ്രത്യക്ഷപ്പെട്ടു കളഞ്ഞത്. എസ്.എഫ്.ഐയും കെ.എസ്.ടി.എയും മറ്റും സമരം നടത്തും. അവര്‍ ധര്‍ണ, പിക്കറ്റിങ് എന്നൊക്കെ പറഞ്ഞ് ഇറങ്ങും. അവരെ പൊലീസ് ലാത്തി പോയിട്ട് കൈകൊണ്ട് തൊടില്ല. അതുപോലെയാണോ സി.പി. ഐക്കാര്‍?
എന്തായിരുന്നു സി.പി.ഐ നടത്തിയ ഡി.ഐ. ജി ഓഫീസ് മാര്‍ച്ചിന്റെ പൊരുള്‍. വൈപ്പിന്‍ കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്റ് ചെയ്യണം എന്ന ന്യായമായ ആവശ്യം മാത്രമേ സി.പി.ഐക്ക് ഉണ്ടായിരുന്നുള്ളു. പ്രധാന ഘടകകക്ഷി എന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പൊലീസിന്റെ ബാരിക്കേഡ് തള്ളി നിലത്തിടാന്‍ ശ്രമിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് പക്ഷേ ഘടകകക്ഷിക്ക് കിട്ടേണ്ട മര്യാദ കിട്ടിയില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനും കിട്ടി തല്ല്. കെ.എന്‍ സുഗതന്റെ കൈക്കും പരിക്കേറ്റു.
കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടുപോകുമ്പോഴും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം തുടരുകയാണ്. ഇനി ഞാന്‍ പറഞ്ഞിട്ട് കുട്ടികള്‍ക്ക് രണ്ടു തല്ല്കൂടി കിട്ടേണ്ട എന്ന സദുദ്ദേശ്യം മാത്രമാണ് സെക്രട്ടറിക്കുള്ളത്. എന്നാല്‍, പാര്‍ട്ടിയിലെ ചുണക്കുട്ടികള്‍ക്ക് അത് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് വല്യേട്ടനോട് ഏറ്റെതിര്‍ക്കാന്‍ തയാറാവുന്നില്ല എന്നാണ് അണികളുടെ ചോദ്യം. പൊലീസിനെയും സി.പി.എമ്മിനെയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ധൈര്യം കാണിക്കുമ്പോള്‍ കാനത്തിന്റെ മൗനം ചര്‍ച്ചയാവുകയാണ്. ഇനി എപ്പോഴാണ് സഖാവിന് പ്രതികരണശേഷി ഉണ്ടാവുക എന്നാണ് അണികള്‍ ചോദിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ സംഭവിച്ചുവെങ്കിലും സി.പി.എം നേതൃത്വത്തിന് നല്ല മനസ്താപമുണ്ട്. എം.എല്‍.എയെ പൊലീസ് തല്ലിയത് ശരിയായില്ല എന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരേ സ്വരത്തില്‍ പറഞ്ഞു. സംഭവത്തെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിക്കാനുള്ള ആര്‍ജ്ജവവും പിണറായിയുടെ ഭാഗത്തുനിന്നുണ്ടായി. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ ഈ വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവരുതായിരുന്നു എന്ന് മനസ്സ് തുറക്കാന്‍ കോടിയേരി ശ്രമിച്ചതും കേരളം കണ്ടു. എന്നിട്ടും സംഭവത്തെ അപലപിക്കാന്‍ കാനത്തിന് സമയമായിട്ടില്ല എന്നത് സി.പി.ഐക്കാരെ രോഷം കൊള്ളിക്കുകയാണ്. ഏതായാലും നേതാക്കള്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് പോകുമെന്ന് സി.പി.എം മനസ്സിലാക്കികഴിഞ്ഞു. അതുകൊണ്ടാണ് നേതാക്കള്‍ മൃദുവായി സി.പി.ഐയെ തലോടാന്‍ തുടങ്ങിയത്. എന്നാല്‍ സി.പി. ഐ അണികളുടെ രോഷം തണുപ്പിക്കാന്‍ അത് ഉപകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മുന്നണി ബന്ധം ഉലയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്നറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ബ്രേക്കറ്റ് ഉള്ളതും ഇല്ലാത്തതുമായ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് കണ്‍ പാര്‍ക്കുന്ന മുഹൂര്‍ത്തം കൂടിയാണിത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending