Connect with us

Video Stories

കേര കര്‍ഷകര്‍ക്ക് കണ്ണീരൊരുക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

കെ.കെ നഹ

കേരം തിങ്ങും കേരളനാട്ടില്‍ കേര കര്‍ഷകന്‍ തീരാദുരിതം അനുഭവിക്കുകയാണിന്ന്. കുത്തകകളെയും വ്യവസായികളെയും സഹായിക്കുക എന്ന ഒളിയജണ്ട മാത്രം കൈമുതലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തിലെ തൊണ്ണൂറ് ശതമാനത്തോളംവരുന്ന (പരോക്ഷമായും പ്രത്യക്ഷമായും) നാളികേര കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. ഉദ്്പാതനച്ചെലവും കിട്ടുന്ന വിലയും തമ്മില്‍ പൊരുത്തപ്പെടാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് നാളികേര കര്‍ഷകര്‍.
2008ല്‍ മന്‍മോഹന്‍സിങിന്റെ കാലത്ത് കേന്ദ്രം കൊണ്ടുവന്ന നാളികേര സംഭരണം അന്ന് നിലവിലുണ്ടായിരുന്ന അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. നാളികേര കര്‍ഷകരുടെ തീരാത്ത രോദനം കേള്‍ക്കാന്‍ തയ്യാറായില്ല. ആയിടെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമായിരുന്നു.
തെരഞ്ഞെടുപ്പിന്‌ശേഷം വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുമ്പില്‍ കര്‍ഷകരുടെ പ്രയാസങ്ങളും പ്രതിസന്ധികളും സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 2012ല്‍ 14 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിന് തീരുമാനമെടുത്തു. നാളികേര സംഭരണം തുടങ്ങുന്നതിന്മുമ്പ് പൊതുമാര്‍ക്കറ്റില്‍ രണ്ട് രൂപയുണ്ടായിരുന്നത് അഞ്ച് രൂപയിലേക്ക് പെട്ടെന്നുയര്‍ന്നു. കര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസം ലഭിക്കാന്‍ ഇത് കാരണമായി. സംഭരണം ആരംഭിക്കുകയും ഘട്ടംഘട്ടമായി വില ഉയര്‍ത്തി 38 രൂപവരെ എത്തുകയും ചെയ്തു. കൃഷിഭവനിലൂടെ നാളികേര സംഭരണം നടത്തുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായത് പൊതുവിപണിയില്‍ നാളികേര വില 45 രൂപവരെ എത്തുന്നതിന് കാരണമായി. പച്ചത്തേങ്ങ സംഭരണം അന്ന് 400റോളം സംഭരണകേന്ദ്രങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. അത് മതിയായതല്ല എന്ന് മുഴുവന്‍ കര്‍ഷകര്‍ക്കുമറിയാം. കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളിലൂടെയും നാളികേര സംഭരണം നടത്തണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം നിരന്തരമായി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുകളും നടന്നു. മറ്റിതര കര്‍ഷക സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇടതു കര്‍ഷക സംഘടനകള്‍ ശക്തമായി ഈ ആവശ്യവുമായി സമരരംഗത്തുണ്ടായിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ശേഷം വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന സംഭരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നത് പോയിട്ട് ഉള്ളതുതന്നെ ഇല്ലാതാക്കി സംഭരണം തന്നെ അട്ടിമറിച്ചു. അതോടെ നാളികേര വിപണിയില്‍ വില കുത്തനെ താഴോട്ട് വന്നു. മൂന്ന് വര്‍ഷത്തോളമായി കേരളത്തില്‍ പച്ചത്തേങ്ങ സംഭരണം നിലച്ചിട്ട്. ഒട്ടേറെ മുറവിളികളുണ്ടായിട്ടും നാളികേര വില ഇരുപത് രൂപയിലേക്ക് താഴ്ന്നിട്ടും ഇടത്‌സര്‍ക്കാര്‍ കനിഞ്ഞില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ ഇപ്പോഴിതാ മുഖംമിനുക്കുന്നതിന്റെ ഭാഗമായി സംഭരണത്തിന് തയ്യാറെടുത്തിരിക്കുന്നു. സംഭരണോദ്ഘാടനം കെങ്കേമമായി നടത്തിയിട്ടും ഇന്നും സംഭരണമാരംഭിച്ചിട്ടില്ല.
ആരെ ബോധ്യപ്പെടുത്താനാണ് സംഭരണ പ്രഖ്യാപനമെന്നതാണ് പ്രശ്‌നം. സംഭരണ കേന്ദ്രങ്ങളേതെന്ന്‌പോലും നിശ്ചയിച്ചിട്ടില്ല. സംഭരണവില കുത്തനെ താഴ്ത്തി 27 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ നാളികേരമുത്പാദിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍പോലും ആധികാരികമായി കിട്ടിയ വിവരമനുസരിച്ച് 9 സംഭരണ കേന്ദ്രങ്ങള്‍ മാത്രമേ ഉള്ളൂ. കോഴിക്കോട് ജില്ലയിലും വിരലിലെണ്ണാവുന്ന സംഭരണ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതുതന്നെ സംഭരണത്തിന് വേണ്ട സംവിധാനങ്ങളോ സംഭരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളോ ഇതുവരെ എവിടെയും ലഭ്യമായിട്ടില്ല. ഇത് ആര്‍ക്ക് വേണ്ടിയാണ്. ഇത് കര്‍ഷകരെ രക്ഷിക്കാനല്ല, മറിച്ച് കൃഷിമന്ത്രിയുടെ മുഖം രക്ഷിക്കാന്‍ മാത്രമാണ്. കുത്തകകളെയും വന്‍ വ്യവസായികളെയും മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ് ഈ സംഭരണക്കളി.
2008ല്‍ ഒരു നാളികേരത്തിന് 4.10 രൂപക്ക് സംഭരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനം 450 രൂപയും തെങ്ങ്കയറ്റത്തൊഴിലാളികളുടെ വേതനം തെങ്ങൊന്നിന് 20 രൂപയും പൊളിക്കൂലി 60 പൈസയുമായിരുന്നു. 2016ല്‍ അത് 600ഉം 30ഉം 75 പൈസയുമായി ഉയര്‍ന്നു. അന്ന് സംഭരണവില കിലോക്ക് 14 രൂപയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് 38 രൂപ വരെയെത്തി. പൊതുമാര്‍ക്കറ്റില്‍ 45ഉം 50 ഉം രൂപക്ക് വരെ വില്‍പന നടന്നു. 2019ല്‍ കര്‍ഷകത്തൊഴിലാളിയുടെ വേതനം 800 രൂപയും തെങ്ങുകയറ്റത്തൊഴിലാളിയുടെ വേതനം 40 രൂപയും പൊളിക്കൂലി ഒരു രൂപയില്‍ കൂടുതലുമായി വര്‍ധിച്ചു. കൂട്ടത്തില്‍ വളം, കീടനാശിനി എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. ഒരു കിലോ നാളികേരത്തിന് 40 രൂപ കിട്ടിയാല്‍പോലും കര്‍ഷകന് മുതലാവില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. അപ്പോഴാണ് 27 രൂപ എന്നത് മതിയായ വിലയാണ് എന്ന കൃഷിമന്ത്രിയുടെ പ്രസ്താവന. ഇത് കര്‍ഷകരെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്.
ഈ അനീതിക്കെതിരെ കേരളത്തിലെ നാളികേരകര്‍ഷകര്‍ പോരാട്ടത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. നാളികേര സംഭരണവില 36 രൂപയെങ്കിലുമാക്കി ഉയര്‍ത്തുക, മുഴുവന്‍ മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുക. നാളികേര ഉത്പാദനസംഘങ്ങളെ സംഭരണ ഏജന്‍സികളാക്കുക, സംഭരണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സ്വതന്ത്ര കര്‍ഷകസംഘം മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending