Connect with us

Video Stories

പിണറായിക്കു പാകമല്ലാത്ത പൊലീസ് കുപ്പായം

Published

on


സി.ബി മുഹമ്മദലി
നീതിനിര്‍വഹണത്തിന്റെയും നിയമപാലനത്തിന്റെയും അഭിമാന പാരമ്പര്യമുള്ള കേരള പൊലീസ് സേനയെ ചുവപ്പുവത്കരിച്ച് സാംസ്‌കാരിക കേരളത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. പൊലീസിനെ ആജ്ഞാവര്‍ത്തികളാക്കി സി.പി.എം നടത്തുന്ന അപകടകരമായ കളി സംസ്ഥാനത്തെ എവിടെ ചെന്നെത്തിക്കുമെന്ന ആശങ്കയിലാണ് കേരള ജനത. പൊലീസിന്റെ കാക്കിക്കുപ്പായം ചുവപ്പിക്കാനുള്ള നീക്കവും പൊലീസ് അസോസിയേഷനെ പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള നീക്കവും ഭീതിയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക്‌പോലും തന്റെ വകുപ്പിന് പറ്റിയ പാളിച്ചകളും വീഴ്ചകളും തുറന്നു സമ്മതിക്കേണ്ട ഗതികേടിലാണിപ്പോള്‍. ഇത് നാണക്കേട് അല്ലെങ്കില്‍ മറ്റെന്താണ്.
പൊലീസ് സേനയില്‍നിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാകുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം. കുറ്റസമ്മതം നടത്തിയിരിക്കുന്നത് പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രികൂടിയാണെന്നോര്‍ക്കണം. സ്വന്തം വകുപ്പിന് വലിയ വീഴ്ച പറ്റിയിട്ടുണ്ടെന്ന കുമ്പസാരം അദ്ദേഹത്തെ ഈ പണിക്ക് കൊള്ളില്ല എന്ന് തുറന്നു സമ്മതിക്കലാണ്. എന്ത് സംഭവിച്ചാലും ‘സംഭവിക്കാന്‍ പാടില്ലാത്തതാണ’് എന്ന് പറയുകയും ഒരു മുഖ്യമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തത് പറയുകയും ചെയ്യുന്ന പിണറായി വിജയന്‍ സാംസ്‌കാരിക കേരളത്തിന്റെ മുഖ്യമന്ത്രിയായത് ലജ്ജാവഹമാണ്. സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്ന ശബരിമല യുവതി പ്രവേശന വിഷയത്തിലും നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച വിഷയത്തിലും സ്വന്തം വകുപ്പിന് തെറ്റ് പറ്റിയെന്നാണ് മുഖ്യമന്ത്രി ഏറ്റുപറയുന്നത്. ഉന്നത പൊലീസ് മേധാവികളുടെയും ഉദ്യോഗസ്ഥന്‍മാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ആത്മവിമര്‍ശനം. ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടുകളും നീക്കങ്ങളും ആര്‍.എസ്.എസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത് പൊലീസ് തന്നെയാണെന്ന് മുഖ്യമന്ത്രി തുറന്നുപറയുമ്പോള്‍ വീഴ്ച സ്വയം ഏറ്റെടുക്കുകയാണ.് മനീതി സംഘം ശബരിമലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പൊലീസ് സേനയിലെ ചിലര്‍ പെരുമാറിയതെന്ന് മുഖ്യമന്ത്രി പറയുന്നു. നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ചും മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം സ്വന്തം വകുപ്പിന് നാണക്കേടുണ്ടാക്കുന്നത് തന്നെയാണ്. പൊലീസിലെ ചിലര്‍ പ്രതികളെയും കസ്റ്റഡിയിലെടുക്കുന്നവരെയും മര്‍ദ്ദിക്കുക എന്നത് ശീലമാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ പൊലീസ് വീഴ്ച തുറന്നു സമ്മതിക്കുക തന്നെയാണ് ഒരര്‍ത്ഥത്തില്‍ മുഖ്യമന്ത്രി. സ്വന്തം ഭരണത്തില്‍ സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍പോലും മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെങ്കില്‍ ആ വകുപ്പ് കയ്യാളാന്‍ യോഗ്യതയുണ്ടോ എന്ന ചോദ്യം സാധാരണക്കാരന് പോലും ഉണ്ടാകാം. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ സ്വയം വിമര്‍ശനം. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസിന് ഗുരുതര വീഴ്ച പറ്റുന്നുവെന്ന് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിതന്നെ കുറ്റസമ്മതം നടത്തുമ്പോള്‍ ഈ പൊലീസ് സേനയില്‍ ജനങ്ങള്‍ക്ക് എങ്ങനെ വിശ്വാസമുണ്ടാകും. ഇതിന് മറുപടി നല്‍കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെയാണ്.
സംസ്ഥാനത്ത് മുമ്പ് ഇങ്ങനെയൊരു കുറ്റസമ്മതം കേള്‍ക്കേണ്ടിവന്നിട്ടില്ല. കേരളത്തില്‍ കുറെ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും ഭരണചക്രം കയ്യാളിയിട്ടുണ്ട്. എന്നാല്‍ പരാജയം ഏറ്റുപറഞ്ഞ് കേരളത്തിന് നാണക്കേടുണ്ടാക്കി താന്‍ കഴിവില്ലാത്ത ആഭ്യന്തര മന്ത്രിയാണെന്ന് സ്വയം തെളിയിച്ചിരിക്കയാണ് പിണറായി വിജയന്‍. ശബരിമല പ്രശ്‌നം വഷളാക്കിയത് പിണറായി വിജയന്റെ വാശി മാത്രമാണെന്ന് പിന്നീട് സി.പി.എം സംസ്ഥാന കമ്മിറ്റിക്കുപോലും വിലയിരുത്തേണ്ടിവന്നു. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്തരം ഗതികേടും നാണക്കേടും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായാല്‍ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തണം. സി.പി.എമ്മിന്റെ മുഖ്യമന്ത്രി അല്ല, കേരള ജനതയുടെ മുഖ്യമന്ത്രിയാണ്. മുന്‍ മുഖ്യമന്ത്രിമാരെല്ലാം അത് നിലനിര്‍ത്തിയപ്പോള്‍ പിണറായി പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് മുഖ്യമന്ത്രി സ്ഥാനം കയ്യാളിയത്. പത്രപ്രവര്‍ത്തകരോട് കടക്ക് പുറത്ത്, മാറിനില്‍ക്ക് അങ്ങോട്ട് തുടങ്ങിയ മോശമായി പെരുമാറുക, മുഖ്യമന്ത്രിക്ക് യോജിക്കാത്തവിധം പ്രതിപക്ഷത്തെ പരിഹസിക്കുകയും മോശമായ വാക്കുപയോഗിച്ച് പ്രകോപിപ്പിക്കുകയും ചെയ്യുക ഇതൊന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ചെയ്യാത്തതാണ്. അഹങ്കാരവും അഹന്തയും ധാര്‍ഷ്ട്യവും സ്വേച്ഛാധിപത്യവും തന്നിഷ്ടവും ഒരു മുഖ്യമന്ത്രിക്കും യോജിച്ചതല്ല. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന പരിപാടിയില്‍ തൊണ്ണൂറ് ശതമാനം പണി പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ യു.ഡി.എഫ് സര്‍ക്കാറിനെ നിശിതമായി വിമര്‍ശിക്കുകയും പരീക്ഷണ പറക്കലിനെ പരിഹസിച്ചതും ഉമ്മന്‍ചാണ്ടിയെ മോശമായി ചിത്രീകരിച്ചുകൊണ്ടു പ്രസംഗിച്ചതും സദസ്സില്‍ ഏറെ അതൃപ്തിയുണ്ടാക്കി, ഇതവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
കേരളത്തില്‍ എന്ത് സംഭവമുണ്ടായാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് പ്രഖ്യാപനം ഉണ്ട്- സംഭവിക്കാന്‍ പാടില്ലാത്തത്. കര്‍ശന നടപടിയുണ്ടാവും. ഒറ്റപ്പെട്ട സംഭവം. നിയമസഭക്കകത്തും പുറത്തും ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. കൂടെക്കൂടെ സംഭവിക്കുന്നതിനെയാണ് സംഭവിക്കാന്‍ പാടില്ലാത്തത് എന്ന് പറയുന്നത്. ഒരു നടപടിയും സ്വീകരിക്കാതെ അന്വേഷണം അട്ടിമറിക്കുന്നതിനെയാണ് കര്‍ശന നടപടി എന്ന് പറയുന്നത്. നിരന്തരം സംഭവിക്കുന്നതിനെയാണ് ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിക്കുന്നത്. നിയമസഭയില്‍തന്നെ എത്ര തവണ കര്‍ശന നടപടി ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു. ഏത് കാര്യത്തിലാണ് കര്‍ശന നടപടി ഉണ്ടായത്?
ഭൂമി-കായല്‍ കയ്യേറ്റത്തിനും തട്ടിപ്പിനും വെട്ടിപ്പിനും ഇടതുപക്ഷക്കാരായ തോമസ് ചാണ്ടി എം.എല്‍.എ, മുന്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ്, പി.വി അന്‍വര്‍ എം.എല്‍.എ തുടങ്ങിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു. ഉരുട്ടിക്കൊലയിലും യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് പ്രശ്‌നത്തിലും ആന്തൂര്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലും യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതല്ലാതെ എന്ത് കര്‍ശന നടപടിയാണ് സ്വീകരിച്ചത്? പ്രതികള്‍ ഇടതുപക്ഷക്കാരല്ലെങ്കില്‍ നടപടി കര്‍ശനമാക്കുമെന്നാണോ മുഖ്യന്റെ ഈ വാക്കുകൊണ്ട് മനസ്സിലാക്കേണ്ടത്. ഭരണമുണ്ടെങ്കില്‍ എന്തുമാകാമെന്ന അഹന്ത അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. ഉല്‍ബുദ്ധരായ കേരള ജനത എല്ലാം തിരിച്ചറിയുന്നുണ്ട്. അതാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending