Connect with us

Video Stories

സംഘികളുടെ ദേശസ്‌നേഹം

Published

on


ഡോ. എം കെ മുനീര്‍


ആര്‍.എസ്.എസ് ഒരു ദേശീയ പ്രസ്ഥാനമായിരുന്നു എന്നതിനേക്കാള്‍ കല്ലുവെച്ച ഒരു നുണ ഈ നൂറ്റാണ്ടിന് കേള്‍ക്കാനാവില്ല. നമ്മുടെ ജനാധിപത്യ-മതേതര ഇന്ത്യയില്‍ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ആര്‍.എസ്.എസ് ഉണ്ടായിരുന്നില്ല. എന്നാല്‍, 1925-ല്‍ ആര്‍.എസ്.എസ് ജന്മമെടുത്തത് മുതല്‍ അതിന്റെ ‘ഹിന്ദുത്വ’ കൂട്ടാളികളായ വി.ഡി സാവര്‍ക്കര്‍ നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭയുമായി ചേര്‍ന്നു രാവും പകലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെയൊക്കെ തകര്‍ക്കാന്‍ ചതിയും വഞ്ചനയും നെയ്യുകയായിരുന്നു.
ദേശീയ ഐക്യത്തിന്റെ എല്ലാ കൊടിയടയാളങ്ങളേയും അവര്‍ തൂത്തെറിഞ്ഞു. മനുസ്മൃതിയെ ഭരണഘടനയായി സ്വീകരിക്കുന്നതിനായി പോരടിച്ചു. ദേശീയ പോരാട്ടങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ആര്‍.എസ്.എസ് തന്നെ സമ്മതിച്ചിട്ടുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തേയും ക്വിറ്റ് ഇന്ത്യാ സമരത്തേയും തുരങ്കം വെച്ച സന്ദര്‍ഭങ്ങള്‍ എം.എസ് ഗോള്‍വാര്‍ക്കര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
1942-ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെക്കുറിച്ച് ഗോള്‍വാര്‍ക്കര്‍ പറഞ്ഞത്: ”1942 വലിയ വൈകാരികത ജനങ്ങള്‍ക്കുണ്ടായിരുന്നു. ഏതു സമയത്തും സംഘ്പരിവാറിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടര്‍ന്നു. പക്ഷേ, സംഘാംഗങ്ങള്‍ വന്‍തോതിലുള്ള അലങ്കോലങ്ങള്‍ (ഉതല്‍ – പുതല്‍) തുടര്‍ന്നു. സംഘം ഉത്സാഹം ഇല്ലാത്ത അംഗങ്ങളുടെ സംഘടനയായിരുന്നു. അവരുടെ സംസാരം പ്രയോജനശൂന്യമായിരുന്നു. പുറത്തുള്ളവര്‍ മാത്രമല്ല അകത്തുള്ളവരും ഇങ്ങനെ സംസാരിച്ചു. അവര്‍ വല്ലാതെ വെറുപ്പ് ബാധിച്ചവര്‍ ആയിരുന്നു.”1
1960-ല്‍ ഇന്റോറില്‍ നടത്തിയ പ്രസംഗത്തില്‍ ഗോള്‍വാര്‍ക്കര്‍ പറഞ്ഞു: ”നമ്മുടെ ജനങ്ങള്‍ വലിയ ആവേശത്തില്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണം തൂത്തെറിഞ്ഞു. പക്ഷേ, അവരുടെ ഔപചാരികമായ വിട കൊള്ളലിനു ശേഷം, ആവേശം അണഞ്ഞവരായി. സത്യത്തില്‍ ഈ വലിയ ഉന്മേഷത്തിന്റെ ആവശ്യമില്ലായിരുന്നു. നമ്മള്‍ പ്രതിജ്ഞ ചെയ്തിരുന്നത് നമ്മുടെ മതവും സംസ്‌കാരവും നിലനിന്ന് കിട്ടണമെന്ന് മാത്രമായിരുന്നു. അതിലെവിടെയും അന്ന് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്ന് നമ്മള്‍ പറഞ്ഞിട്ടേയില്ല.”2
ഗോള്‍വാര്‍ക്കറിന്റെ ഗുരു ഡോ. ഹെഡ്‌ഗേവാറും ഈ ആശയക്കാരന്‍ തന്നെയായിരുന്നു. ഹെഡ്‌ഗേവാറിന്റെ ആധികാരികമായ ജീവചരിത്രത്തില്‍ പറയുന്നു. ”സംഘം ഉണ്ടാക്കിയ ശേഷം ഡോക്ടര്‍ പ്രസംഗങ്ങളില്‍ ഹിന്ദു സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗവണ്‍മെന്റിനെക്കുറിച്ച് (ബ്രിട്ടീഷ്) ഒരക്ഷരം ഉരിയാടാറില്ലായിരുന്നു.”3
സാവര്‍ക്കാറിന്റെ ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുടെ പാദസേവകരായി മാറി. അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു: ബ്രിട്ടീഷ് പട്ടാളത്തിലും നാവികസേനയിലും ലക്ഷക്കണക്കിന് ഹിന്ദു സംഘബോധമുള്ള ഹൃദയത്തോടെ നയിക്കണം; വ്യോമസേനയില്‍ ഹിന്ദു പോരാളികളെ കൊണ്ട് നിറയട്ടെ.”
ആര്‍.എസ്.എസ് ദേശീയ പതാകയെ മോശമായ ശകുനവും രാജ്യത്തിന് ഹാനികരമായും കണ്ടു. ഇതിന് പുറമെ പുരാതനഭാരതത്തിലെ ഭരണഘടനയായ മനുസ്മൃതിയെക്കുറിച്ച് ഒന്നു പറയാത്ത ഇന്ത്യന്‍ ഭരണഘടനക്കെതിരേയും ആഞ്ഞടിച്ചു. നവംബര്‍ 26, 1949-ല്‍ ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടന പൂര്‍ത്തീകരിച്ചു. നവംബര്‍ 30 (1949)-ല്‍ പുറത്തിറങ്ങിയ ഓര്‍ഗനൈസര്‍ എഴുതി: ”നമ്മുടെ ഭരണഘടനയില്‍ മനുസ്മൃതിയെ പരാമര്‍ശിച്ചതേയില്ല. ഇത് സ്പാര്‍ട്ടയിലെ ലുക്കുര്‍ഗസിനും പേര്‍ഷ്യയിലെ സോളോനും മുമ്പേ രചിക്കപ്പെട്ടതാണ്. ലോകം മുഴുവന്‍ മനുസ്മൃതിയിലെ നിമയങ്ങളെ അത്ഭുതത്തോടെയാണ് കണ്ടത്. പക്ഷേ, നമ്മുടെ ഇന്ത്യയിലെ വിദ്വാന്മാര്‍ക്ക് ഇത് ഒന്നുമല്ല എന്ന് തോന്നുന്നു. 4
സ്വാതന്ത്ര്യത്തിന്റെ ദിവസം രാവിലെ (ആഗസ്ത് 14, 1947) ഇറങ്ങിയ ‘ഓര്‍ഗനൈസര്‍’ ദേശീയ പതാകയെ പുച്ഛിച്ചു ഒരു ലേഖനമെഴുതി. ”ഒരു വിധിയുടെ തൊഴിയില്‍ അധികാരത്തില്‍ വന്നവര്‍ നമ്മുടെ കൈയിലേക്ക് ഒരു ത്രിവര്‍ണപതാക തന്നിരിക്കുന്നു. ഇതിനെ ഹിന്ദുക്കള്‍ ബഹുമാനിക്കരുത്, അംഗീകരിക്കരുത്. മൂന്ന് എന്നത് തന്നെ വിനാശകരമാണ്. മൂന്ന് നിറമുള്ള പതാക മനുഷ്യരില്‍ മാനസികപ്രശ്‌നങ്ങളാണ് ഉണ്ടാകുക. അത് രാജ്യത്തിന് ഹാനികരമാണ്.”5
സംഘ്പരിവാറിന്റെ മൃദുസമീപനരീതി ബ്രിട്ടീഷുകാരും തിരിച്ചറിഞ്ഞു. ആന്റേഴ്‌സണും ഡാമ്‌ലേയും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്: ”ഗോള്‍വാര്‍ക്കര്‍ വ്യവസ്ഥാരൂപമായ നിര്‍വ്വചനത്തിന്മേല്‍ വരുന്ന വിപ്ലവകാരിയല്ല”.
ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു; 1943-ലെ ഒരു ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് പറഞ്ഞത്: ”ആര്‍.എസ്.എസ് എന്ന സംഘടന നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് ഒരു അപകടമാണെന്ന് കരുതാനാകില്ല.”6
1942-ല്‍ ക്വിറ്റ് ഇന്ത്യാസമരത്തിനു ശേഷം നടന്ന കലാപത്തെക്കുറിച്ച് ബോംബെ ആഭ്യന്തരവകുപ്പ് പറഞ്ഞത്. ”സംഘ്പരിവാര്‍ വളരെ കൃത്യമായി നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നു. അവര്‍ 1942ല്‍ നടന്ന സംഘര്‍ഷത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. 1880-ല്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഗോവധ നിരോധന പ്രക്ഷോഭങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടീഷ് കണ്‍ടോണ്‍മെന്റിനെ ഒഴിവാക്കിക്കൊടുത്തു. അവിടെ വലിയ അളവില്‍ ഗോക്കളെ കശാപ്പ് ചെയ്തു ബ്രിട്ടീഷുകാര്‍ ആഘോഷിച്ചു” ബിപിന്‍ ചന്ദ്രയുടെ രീാാൗിമഹശാെ ശി ാീറലൃി ശിറശമയില്‍ പറയുന്നു.7
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷ് പാദസേവ ചെയ്ത സംഘപരിവാര്‍ ഇന്ന് ദേശീയതാബോധത്തെക്കുറിച്ച് സംസാരിക്കുന്നതും, സ്വാതന്ത്ര്യ സമരകാലത്ത് കല്‍ത്തുറുങ്കില്‍ കിടന്ന ജവഹര്‍ലാലിനെ അടക്കം അപമാനിക്കുകയും ചെയ്യുന്നത് കൃത്യമായ സ്യൂഡോ നാഷണലിസ (ുലൌറീ ിമശേീിമഹശാെ)മല്ലാതെ മറ്റെന്താണ്. 4, ജൂലൈ 1911-ല്‍ അന്തമാനില്‍ സെല്ലുലാര്‍ ജയില്‍ കൊണ്ടുവന്നു. ആറ് മാസത്തിനുള്ളില്‍ സവാര്‍ക്കര്‍ ഒരു ദയാഹര്‍ജി കൊടുത്തു. അതില്‍ ഒരു ഭാഗം ഇങ്ങനെയാണ്: ”സര്‍ക്കാര്‍ അവരുടെ നാനാമുഖമായ ഔദാര്യത്തിലും ദയയിലും എന്നെ മോചിതനാക്കിയാല്‍ ഞാന്‍ ഏറ്റവും വിശ്വസ്തതയോടെ വാദിക്കുന്നവനും, ഭരണഘടനാ നിര്‍വഹണത്തിന് ഇംഗ്ലീഷ് ഗവണ്‍മെന്റിനോട് ഏറ്റവും കൂറുള്ളവനും അതിലൂടെ രാജ്യപുരോഗതിയ്ക്ക് യജ്ഞിക്കുന്നവനുമാകും.”8
നവംബര്‍ 14, 1913ല്‍ വൈസ്രോയി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആഭ്യന്തരമന്ത്രി സര്‍ റജിനോള്‍ഡ് ക്രഡോക്കിനെഴുതി, ”എന്റെ പരമാവധി കഴിവിന് അനുസരിച്ച് ഞാന്‍ ഗവണ്‍മെന്റിനെ സേവിച്ചുകൊള്ളാം. വേറെ എവിടെയാണ് ഒരു പശ്ചാത്തപിക്കുന്ന പാപിയായ മകന് പോകാനുള്ളത്. സര്‍ക്കാറിന്റെ പൈതൃകകവാടത്തിലല്ലാതെ.”9
രാവുപകലും ബ്രിട്ടീഷ് പ്രകീര്‍ത്തനം പറഞ്ഞ് നടന്നവര്‍ സ്വാതന്ത്ര്യ സമരകാലത്ത് ആത്മത്യാഗം ചെയ്യുന്ന സ്വാതന്ത്ര്യസമര സഖാക്കളെ ഒറ്റുകൊടുത്തവര്‍ ഏത് പാതാളകരണ്ടി കൊണ്ടാണ് ദേശീയതയെ ഇപ്പോള്‍ കോരിയെടുക്കുന്നത്.

കുറിപ്പുകള്‍

  1. Guruji Sanghe Darshan (Hindi) Works of Golwalkar Vol. IV, Page 40
  2. Ibid 41
  3. C P Bhishikar – Sangh Vriksh Ke Baj, Dr. Keshav Baliram Hedgewar, Page 479 – 80
  4. Organiser, Nov. 30, 1949
  5. Organiser, August 14, 1947
  6. Anderson, Walter & Shridhar D Damle The RSS: A view of
    7 Bipin Chandra : Communalism in Modern India
  7. A.G Noorani: The RSS; the menace of India, P-93
  8. ibid P-94

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending