Connect with us

Video Stories

നീതി ലഭിക്കാത്ത സമുദായത്തിനായുള്ള പോരാട്ടം

Published

on

 
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരേ, നിങ്ങളുടെ പിന്തുണക്കു നന്ദി. എനിക്കും ഭീം ആര്‍മിക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ചന്ദ്രശേഖര്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ വാക്കു നല്‍കുന്നു. ഇന്ന്, മെയ് 21ന് കൊളംബിയയിലെയും ദക്ഷിണ അമേരിക്കയിലെയും അടിമത്തം തുടച്ചുമാറ്റപ്പെട്ട ദിനം. ഇന്ത്യയിലെ ഇന്നത്തെ അടിമത്തത്തിന് അറുതിവരുത്തുമെന്ന് ഇന്ന് നമ്മള്‍ പ്രഖ്യാപിക്കും. നമ്മള്‍ നീച ജാതിക്കാരോ, താഴ്ന്ന ജാതിക്കാരോ അല്ല, നമ്മള്‍ എല്ലാവരുടേയും പിതാവാണ്. ഞങ്ങളെ പരീക്ഷിക്കരുത്. അംബേദ്കറൈറ്റ്‌സിന് ഒരിക്കലും നക്‌സലേറ്റാവാന്‍ കഴിയില്ല, എന്നാല്‍ ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞങ്ങളെ പരീക്ഷിക്കരുത്. ഞങ്ങള്‍ അംബേദ്കറൈറ്റുകളാണ്. ഞങ്ങള്‍ അത്തരം നടപടികളിലേക്ക് പോകില്ല. നീതിക്കുവേണ്ടിയുള്ള മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാണിത്. മൂന്നാം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം. ഈ പോരാട്ടം എന്നുവരെ തുടരും, ഈ പോരാട്ടം ജയിക്കും വരെ തുടരും. ഈ യുദ്ധം പോരാടിത്തീര്‍ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
ഞാന്‍ അറസ്റ്റിലായി ജയിലിലേക്കു പോയാല്‍ നിങ്ങള്‍ പ്രതിഷേധിക്കരുത്, ധര്‍ണകള്‍ നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ഭരണാധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. സഹരണ്‍പൂരിലെ സബിര്‍പൂരിലെ 56 ദലിത് വീടുകളും 25 കടകളും കത്തിച്ചവര്‍ക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണം. ആ ആക്രമണത്തില്‍ പരുക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന ദലിത് സഹോദരി സഹോദരന്മാരെയാണ് നിങ്ങള്‍ പിന്തുണക്കേണ്ടത്. അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദിക്കേണ്ടത്. കള്ളക്കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ദലിതരെ മോചിപ്പിക്കണമെന്നു പറഞ്ഞാണ് നിങ്ങള്‍ പോരാടേണ്ടത്. ചന്ദ്രശേഖറെന്ന ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. എനിക്കുവേണ്ടി നിരാഹാരമിരിക്കരുത്. ഒരിക്കല്‍ അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങളുടെയും മറ്റെല്ലാവരുടേയും പിന്തുണ ലഭിച്ചു. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്, ഭരണഘടനയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ എത്രപേര്‍ ഞങ്ങളെ പിന്തുണക്കാനുണ്ടാകും.
ദലിതര്‍, ഒ.ബി.സി, മുസ്‌ലിംകള്‍, വാല്‍മീകി സമുദായങ്ങള്‍ എന്നിവരുള്‍പ്പെട്ട ബഹുജന സമൂഹമായി ഞങ്ങള്‍ പൊരുതും. അനീതിക്കെതിരെ ഞങ്ങള്‍ ഒരുമിച്ച് പോരാടും. ഞങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്താന്‍ ഇനിയാരും ധൈര്യപ്പെടില്ല. വിവിധ സമുദായങ്ങളുടെയും ആളുകളുടെയും വോട്ടുകള്‍ ചോദിക്കേണ്ടതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാവാം. എന്നാല്‍ ചന്ദ്രശേഖര്‍ ആരുടെ മുന്നിലും തലകുനിക്കില്ല. ഈ പ്രതിഷേധം വിജയകരമാക്കാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യപ്പെട്ടപ്പോള്‍ മറ്റ് ഭീം ആര്‍മി അംഗങ്ങള്‍ ശക്തമായി മുന്നോട്ടുവന്നു. അവര്‍ പോസ്റ്റു ചെയ്തപ്പോള്‍ അത് ചന്ദ്രശേഖറില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു.ഇത് സമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടമാണ്. ഞങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയല്ല സമരം ചെയ്യുന്നത്. അടിച്ചമര്‍ത്തലിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം.
ഫോണിലൂടെയും മറ്റും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നവരോട് എനിക്കു പറയാനുള്ളത് ഞാനും എന്റെ കുടുംബവും പോരാടുന്നത് അടിച്ചമര്‍ത്തലിനും അതിക്രമങ്ങള്‍ക്കും എതിരെയാണെന്നാണ്. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ ഈ വിദേശികളെല്ലാം (ആര്യന്മാര്‍) ഓടേണ്ടിവരും. ഇത് ഞങ്ങളുടെ രാജ്യമാണ്. ഇത് ഛിന്നഭിന്നമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ ഞങ്ങളായിരുന്നു എന്നതിനാല്‍ ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ വീണ്ടും ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭരണാധികാരികളാവും. ഭരണഘടനയുണ്ടായിരുന്നിട്ടും നീതി ലഭിക്കാത്ത സമുദായത്തിനുവേണ്ടിയുള്ള പോരാട്ടമാണിത്. ജഡ്ജിയോട് (ജസ്റ്റിസ് കര്‍ണന്‍) ഞാന്‍ പറയുകയാണ്, നിങ്ങള്‍ നിരുത്സാഹപ്പെടരുത്. രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്കൊപ്പം നിലകൊണ്ടില്ലെന്നുവരാം. എന്നാല്‍ സാമൂഹ്യ സംഘടനകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും, നീതി നേടിത്തരും. ഈ രാജ്യത്ത് ആരെങ്കിലും നീതിക്കുവേണ്ടി ശബ്ദിച്ചാല്‍ ഇവര്‍ (മനുവാദികള്‍) അവരെ നക്‌സലേറ്റും തീവ്രവാദികളുമാക്കും. ഒന്നിനും കൊള്ളാത്ത എസ്. സി, എസ്.ടി എം.പിമാരെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കില്ലെന്ന് എനിക്ക് ഉറപ്പുനല്‍കണം. യു.പിയില്‍ ദലിതര്‍ക്കുനേരെ അതിക്രമം നടക്കുമ്പോള്‍ നമ്മുടെ സഹോദരിമാരും അമ്മമാരും ആക്രമിക്കപ്പെടുമ്പോള്‍ ഇവിടുള്ള ദലിത് എം.എല്‍.എമാരെല്ലാം നിശബ്ദരായിരുന്നു. അവരെ നമുക്കൊരു പാഠം പഠിപ്പിക്കണം. അത്തരക്കാരെ ഇനി തെരഞ്ഞെടുത്തയക്കരുത്. മെയ് 23ന് നമ്മുടെ പ്രാദേശിക ഭരണകേന്ദ്രങ്ങളിലേക്കു പോകണം. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവരുടെ ശ്രദ്ധയില്‍പെടുത്തണം. ബഹുജന സമൂഹം ഒരുമിച്ച് നിന്ന് പോരാടണം. ദലിതര്‍ക്കെതിരെ കന്യാകുമാരിയില്‍ അതിക്രമമുണ്ടായാലും അതിന്റെ ശബ്ദം കശ്മീരില്‍വരെ ഉയരണം. അതിക്രമങ്ങള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തിയാല്‍ നമ്മള്‍ ഒരുമിച്ചു നിന്നാല്‍ യാതൊരു അതിക്രമവുമുണ്ടാവില്ല. എന്റെ പേരില്‍ രാവണനുണ്ട്. തന്റെ സഹോദരിയുടെ അഭിമാനത്തിനുമുമ്പില്‍ രാവണന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. സീതയെ പിടിച്ചുകൊണ്ടുവന്നശേഷം പോലും അദ്ദേഹം അവരെ സ്പര്‍ശിച്ചില്ല. അവരെ ആദരിച്ചു. അതാണ് രാവണന്‍. സ്ത്രീകളെ ആദരിച്ച ഡോ. അംബേദ്കറെ ഞാന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാവണനെയും ഞാന്‍ ആരാധിക്കുന്നു. ‘ഞാന്‍ വിവാഹം കഴിക്കില്ല, സ്വത്തു സമ്പാദിക്കില്ല, എന്റെ വീട്ടിലേക്കു പോകില്ല, എന്റെ ശേഷിക്കുന്ന ജീവിതം ഫൂലെ അംബേദ്കര്‍ മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനായി മാറ്റുവെക്കും’ എന്നു പറഞ്ഞ വ്യക്തിയുടെ പിന്മുറക്കാരനാണ് ഞാന്‍. ഞാന്‍ കാന്‍ഷി റാം സാഹബിന്റെ മകനാണ്. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ സമുദായത്തിനുവേണ്ടി ജീവിക്കും. അല്ലാത്തപക്ഷം ഞാന്‍ ജീവിക്കില്ലെന്ന് ഈ വേദിയില്‍വെച്ചു ഞാന്‍ വാക്കുനല്‍കുന്നു. ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ഒരുകാര്യം കൂടി. ഇന്ന് വീട്ടില്‍ പോയാല്‍ നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ചുമരുകളില്‍ എഴുതണം, നമുക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളാവണമെന്ന്. മൂലനിവാസികളാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍. ഞങ്ങള്‍ മരിക്കുമായിരിക്കും. എന്നാലും ഞങ്ങള്‍ ബ്രാഹ്മണിക്കല്‍ വ്യവസ്ഥക്കുനേരെ പോകില്ല. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ചന്ദ്രശേഖര്‍ ഉദ്ധം സിങായി മാറും. ഞാന്‍ ഡോ. അംബേദ്കറിലും ഉദ്ധം സിങിലും വിശ്വസിക്കുന്നു. ബ്രാഹ്മണവാദികളാണ് നീചരും കീഴാളരും. ഇവര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മതത്തിന്റെയും ജാതിയുടെയും പേരില്‍ നമ്മെ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് ബുദ്ധിസത്തെയാണ്. മെയ് 23ന് നമ്മള്‍ പ്രഖ്യാപിക്കണം. നിരപരാധികളായ ദലിതരെ മോചിപ്പിച്ചില്ലെങ്കില്‍, അവരെ ഇനിയും കള്ളക്കേസില്‍ കുടുക്കുകയാണെങ്കില്‍ നമ്മള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന്. അതുകേള്‍ക്കുന്നതോടെ ഈ സംഘികള്‍ പാന്റില്‍ മൂത്രമൊഴിക്കും. ഇന്ത്യന്‍ ഭരണഘടന എഴുതിയത് നമ്മുടെ പിതാവാണ്. നമ്മുടെ അവകാശങ്ങള്‍ നമ്മള്‍ ഏതുവിധേനയും നേടിയെടുക്കും.
മത്സ്യങ്ങളെ നീന്താന്‍ ആരും പഠിപ്പിക്കാറില്ല. നിങ്ങള്‍ക്ക് ബ്രാഹ്മണ വ്യവസ്ഥിതിയോട് പൊരുതണമെങ്കില്‍ ഭരണഘടനയെ നിങ്ങളുടെ മത ഗ്രന്ഥമാക്കൂ. ഭരണഘടനയുടെ ചട്ടങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യൂ. ഇപ്പോള്‍ ദലിതര്‍ ഉണര്‍ന്നു കഴിഞ്ഞു. ദലിതര്‍ക്കെതിരെ എവിടെ എന്ത് അതിക്രമമുണ്ടായാലും ചന്ദ്രശേഖര്‍ അവിടെയെത്തി പ്രശ്‌നം പരിഹരിക്കും. അത് മറക്കരുത്. ഐക്യപ്പെടുക. വീരാരാധന വേണ്ട, അത് അനീതിക്കെതിരായ പോരാട്ടം അവസാനിപ്പിച്ചേക്കും. ആരെങ്കിലും നീതിക്കുവേണ്ടി പൊരുതാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ (മനുവാദികള്‍) അവരെ കള്ളക്കേസില്‍ കുടുക്കും. ആ പോരാട്ടത്തില്‍ അവര്‍ ജയിക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ അവരെത്തന്നെ പണം കൊടുത്ത് വാങ്ങിക്കാന്‍ ശ്രമിക്കും. അവരെ വില്‍ക്കാന്‍ അവര്‍ തയ്യാറല്ലെങ്കില്‍ അവരെ കൊല്ലാന്‍ ശ്രമിക്കും. അവര്‍ ഒരു ചന്ദ്രശേഖറിനെ കൊന്നാല്‍ ഇവിടെ ലക്ഷക്കണക്കിന് ചന്ദ്രശേഖറുകള്‍ ഉണ്ടാവുമെന്നാണ് എനിക്കു പറയാനുള്ളത്. നമ്മള്‍ തുല്യതയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും നീതിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നമ്മളെ വെല്ലുവിളിക്കരുത്.
(ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ഞായറാഴ്ച ജന്തര്‍മന്ദിറില്‍ നടത്തിയ പ്രസംഗം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending