Connect with us

Video Stories

അപര വിദ്വേഷത്തിന്റെ ആഗോളവത്കരണം

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

‘വസുദൈവ കുടുംബകം’ എന്ന ഉദ്കൃഷ്ട ആശയം ലോകത്തിന് സമ്മാനിച്ച ഇന്ത്യാ മഹാരാജ്യത്തുപോലും സങ്കുചിത സാംസ്‌കാരിക ദേശീയതക്കും അപരവത്കരണത്തിനും അപ്രമാദിത്വം ലഭിക്കുകയും ജനാധിപത്യത്തിന് ഉദാത്തമായ നിര്‍ചവനം നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ പിന്‍ഗാമികള്‍ വംശവെറിയരും അപരനിര്‍മിതിയുടെ പ്രയോഗ്താക്കളുമായി മാറുകയും സമാധാനത്തിന് നോബേല്‍ പുരസ്‌കാരം നേടിയ മ്യാന്‍മറിലെ ആം സാങ് സൂചി സ്വന്തം രാഷ്ട്രത്തിലെ ദുര്‍ബല ജനവിഭാഗത്തിന്റെ നിഷ്‌കാസനത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസങ്ങള്‍ക്കാണ് ആഗോള സമൂഹം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍, ‘മനുഷ്യരാശിക്കെന്നും പ്രചോദനമായ’ നെല്‍സണ്‍ മണ്ഡേലക്ക് ജന്മം നല്‍കിയ ദക്ഷിണാഫ്രിക്കയില്‍നിന്നും പുറത്ത്‌വരുന്ന പരദേശി വിദ്വേഷ (ഃലിീയവീയശര) കൊലകളെയും കലാപങ്ങളെയുംകുറിച്ചുള്ള വാര്‍ത്തകള്‍ ആരിലും വലിയ ആശ്ചര്യമൊന്നും ജനിപ്പിക്കാനിടയില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗ്, ഷ്വെയ്ന്‍ തുടങ്ങിയ പട്ടണങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിദ്വേഷാക്രമണങ്ങളില്‍ മരിച്ച പതിനാറ് പേരടക്കം 2008 ല്‍ തുടങ്ങിയ കലാപങ്ങളില്‍ ഇതുവരെ മരിച്ചവരുടെ മൊത്തം സംഖ്യ നൂറിനടുത്തെത്തുമെന്നാണ് ഔദ്യോഗിക കണക്ക്. അക്രമത്തിനിരയാവുകയും കടകള്‍ കൊള്ള ചെയ്യപ്പെടുകയും ചെയ്തവരുടെ എണ്ണം അതിലുമെത്രയോ മടങ്ങുവരും. ജീവഹാനി നേരിട്ടവരും, അക്രമത്തിനിരയായവരും മുഖ്യമായും നൈജീരിയ, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്‍മാരായതിനാല്‍ ദക്ഷിണാഫ്രിക്കയും ഈ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലും ഇതിനകം വിള്ളല്‍ വീണിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നൈജീരിയക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണമെന്നോണം നൈജീരിയന്‍ തലസ്ഥാനമായ ലാഗോസില്‍ നടന്ന ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് നൈജീരിയയിലെ ദക്ഷിണാഫ്രിക്കന്‍ എംബസി അടച്ച് പൂട്ടിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. തങ്ങളുടെ പൗരന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നൈജീരിയ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിസ്സഹകരണ സമര രീതികളുടെ ആദ്യ പരീക്ഷണശാലയായ ദക്ഷിണാഫ്രിക്കക്ക് പറയാനുള്ളത് പതിറ്റാണ്ടുകളോളം നീണ്ട വൈദേശിക ചൂഷണങ്ങളുടെയും കിരാതമായ അടിച്ചമര്‍ത്തലുകളുടെയും കഥയാണ്. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ മിക്ക രാജ്യങ്ങളും കോളനി വിമുക്തമായെങ്കിലും ദക്ഷിണാഫ്രിക്ക അതിന്റെ ഇരുണ്ട ചരിത്രത്തിലെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 1948 മുതല്‍ 1994 ല്‍ നെല്‍സണ്‍ മണ്ഡേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടാവുന്നത്‌വരെ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ ജനത അനുഭവിച്ച പീഡനങ്ങള്‍ വിവരണാതീതമാണ്. റിപ്പബ്ലിക്കിലെ മുഴുവന്‍ ജനങ്ങള്‍ക്കും വികസനമെത്തിക്കുക എന്ന വ്യാജേന, വെള്ളക്കാരന്‍ നടപ്പാക്കിയ വര്‍ണവിവേചന(മുമൃവേശലറ) വ്യവസ്ഥ യഥാര്‍ത്ഥത്തില്‍ സമൂഹത്തെ വര്‍ണാടിസ്ഥാനത്തില്‍ വിവിധ തട്ടുകളാക്കി വിഭജിച്ച് ഭരണ തുടര്‍ച്ച ഉറപ്പിക്കാനുള്ള കുടില തന്ത്രമായിരുന്നു. ദശകങ്ങളോളം വിദേശ ശക്തികളാല്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഫലമായി സഞ്ചിത സ്മൃതിയില്‍ (ഇീഹഹലരശേ്‌ല ാലാീൃ്യ) ഉറഞ്ഞ്കൂടിയ പരദേശി വെറുപ്പിന്റെ ബഹിര്‍ഗമനമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് മന:ശ്ശാസ്ത്ര വിശകലനം. വര്‍ണവിവേചനത്തിന്റെ പേരില്‍ നടമാടിയ ക്രൂരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇരകള്‍ക്ക് അഭയം നല്‍കിയത് നൈജീരിയ, സാംബിയ, മൊസാംബിക് തുടങ്ങിയ ഇതര ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കലാപങ്ങളുടെയും കൊലകളുടെയുമെല്ലാം ഇരകള്‍ ഇതേ രാജ്യങ്ങളില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി അവിടെ വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ആ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളായിരുന്നവര്‍ തന്നെയാണെന്നതാണ് ആശ്ചര്യപ്പെടത്തുന്ന വസ്തുത. പരദേശി വിദ്വേഷം (ഃലിീുവീയശമ) എന്നതിനേക്കാളേറെ പര ആഫ്രിക്കന്‍ ദേശി വിദ്വേഷം (അളൃീുവീയശമ) എന്നതാവും ദക്ഷിണാഫ്രിക്കയിലെ ഒരു ഗണ്യമായ ജനവിഭാഗത്തെ പിടികൂടിയ ‘രോഗ’ത്തെ വിശേഷിപ്പിക്കാന്‍ കൂടുതല്‍ അനുയോജ്യമായ പദം.
പരദേശീ വിദ്വേഷ പ്രവണതയുള്ള ഒരു ജനതയെ സര്‍ക്കാര്‍ മെരുക്കിയെടുക്കേണ്ടിയിരുന്നത് അവരുടെ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം എന്നിവ നിറവേറ്റി കൊടുത്തും സുശക്തമായ പൊലീസ്, നീതിന്യായ വ്യവസ്ഥ ഉറപ്പാക്കിക്കൊണ്ടുമായിരുന്നു. അതോടൊപ്പം, കുടിയേറ്റക്കാരായി ദ. ആഫ്രിക്കയിലെത്തിയ ഇതര ആഫ്രിക്കന്‍ വംശജര്‍ രാജ്യത്തിന്റെ പുരോഗതിയില്‍ അര്‍പ്പിച്ച സേവനങ്ങള്‍ സ്വന്തം പൗരന്‍മാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍ക്കാറിനുണ്ടായിരുന്നു. ഇതിന് പകരം, ജേക്കബ് സൂമയുടെയും തുടര്‍ന്ന് ഭരണമേറ്റെടുത്ത നിലവിലെ പ്രസിഡണ്ട് സിറില്‍ റമഫോസയുടെയും സര്‍ക്കാറുകള്‍ ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചതാകട്ടെ കെടുകാര്യസ്ഥതയും, അഴിമതിയും നിറഞ്ഞ ഭരണവും, ദുര്‍ബലമായ സാമ്പത്തിക, നീതിന്യായ വ്യവസ്ഥകളുമാണ്. (അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2005ല്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്ത്‌നിന്ന് പിരിച്ചുവിടപ്പെട്ട ജേക്കബ് സൂമ പിന്നീട് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരായി 2018ല്‍ പതിനാറ് അഴിമതി ആരോപണങ്ങളടങ്ങിയ കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്). പക്ഷെ, ദക്ഷിണാഫ്രിക്കന്‍ ജനസംഖ്യയിലെ ഗണ്യമായ ഒരു വിഭാഗം വിശ്വസിക്കുന്നത്, അല്ലെങ്കില്‍ റാമഫോസ സര്‍ക്കാര്‍ അവരെ വിശ്വസിപ്പിക്കുന്നത്, തങ്ങളുടെ തൊഴിലവസരങ്ങളും വരുമാനവും കവര്‍ന്നെടുക്കുന്നത്, ആ രാജ്യത്തേക്ക് കുടിയേറിയ ഇതര ആഫ്രിക്കന്‍ രാഷ്ട്രക്കാരാണെന്നാണ്.
കെടുകാര്യസ്ഥത മൂടിവെക്കാന്‍ശ്രമിക്കുന്ന അധികാരികളാവട്ടെ, അക്രമകാരികളുടെ ആരോപണങ്ങളും, ചെയ്തികളും ശരിവെക്കുന്ന രീതിയിലാണ് പെരുമാറുന്നതും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെതന്നെ ഇതര രാജ്യക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ സങ്കുചിത മാനസികാവസ്ഥക്ക് വളം വെച്ചുകൊടുക്കുന്ന പൊലീസ് സേന, വിദ്വേഷ പ്രചാരകര്‍ കൈകളില്‍ വടികളേന്തി ‘അന്യദേശക്കാര്‍ ദക്ഷിണ ആഫ്രിക്ക വിടുക’ എന്ന മുദ്രാവാക്യം മുഴക്കി തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടിലാണ് പ്രതികരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപക നേതാക്കള്‍ ഉയര്‍ത്തിപിടിച്ച ഉന്നത മൂല്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയും, ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിച്ചും, പരദേശി വെറുപ്പ് വച്ച്പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ മാറ്റി പൊലീസ് സേനയെ ഉടച്ച്‌വാര്‍ത്തും, നീതിന്യായ വ്യവസ്ഥയെ ശക്തമാക്കിയും സമൂലമാറ്റത്തിന് തയാറായാല്‍ മാത്രമേ ‘അപര വിരോധം’ എന്ന മഹാമാരിയില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ രക്ഷിക്കാനും അതുവഴി റിപ്പബ്ലിക്കിന്റെ സ്ഥാപക തത്വമായി അംഗീകരിക്കപ്പെട്ട ‘ഉബുണ്ടു’ (വ്യക്തി വ്യക്തിയായിരിക്കുന്നത് മറ്റുള്ളവരിലൂടെയാണ്) എന്ന മഹിതമായ ദാര്‍ശനിക മൂല്യത്തെ സമൂഹ മനസില്‍ പുനര്‍ സന്നിവേശിപ്പിക്കാനും സാധിക്കുകയുള്ളൂ.
സങ്കുചിത മന:സ്ഥിതിയും അപരത്വവത്കരണ പ്രവണതകളും ആഗോളതലത്തില്‍ വ്യാപിക്കുന്നതിന്റെ പ്രത്യക്ഷ സൂചനകളാണ് ഇത്തരം സംഭവവികാസങ്ങള്‍. യൂറോപ്പിലും അമേരിക്കയിലും ഈ പ്രവണതയുടെ രംഗപ്രവേശം മുഖ്യമായും മുസ്‌ലിം വിദ്വേഷ, (കഹെമാീ ുവീയശമ), കുടിയേറ്റ വിരുദ്ധ സമീപന ങ്ങളിലൂടെയും, വംശീയ അധിക്ഷേപത്തിലൂടെയുമാണ്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഉമറിനും, റാഷിദ തലൈബിനും നേരെ ഡൊണള്‍ഡ്ട്രംപ് ചൊരിഞ്ഞ അധിക്ഷേപ വര്‍ഷങ്ങളും, മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും, ഹിജാബ് ധരിച്ച സ്ത്രീകളെകുറിച്ച് ബോറിസ് ജോണ്‍സന്റെ ‘ലെറ്റര്‍ ബോക്‌സ്’ പരാമര്‍ശവുമെല്ലാം ഈ മാനസികാവസ്ഥയുടെ പ്രത്യക്ഷ പ്രകടനങ്ങള്‍ മാത്രം. സാംസ്‌കാരിക ദേശീയ സങ്കുചിതത്വം ഫാഷിസ്റ്റ് രൂപം പ്രാപിച്ച നമ്മുടെ രാജ്യത്ത്, ഒരുവശത്ത് ഭീഷണിക്ക് വഴങ്ങാത്തവരെയെല്ലാം ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളാക്കി മാറ്റുമ്പോള്‍ മറുവശത്ത് പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഒരു വിഭാഗത്തില്‍മാത്രംപെടുന്ന ദശലക്ഷങ്ങളെ രാഷ്ട്ര ധ്വംസനം ചെയ്ത് അധികാരികള്‍ മുന്നോട്ട്‌പോയിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രദേശത്തിന് വിശിഷ്ടാധികാരം ഉറപ്പ്‌നല്‍കുന്ന വകുപ്പ് തന്നെ ഭരണഘടനയില്‍ നിന്നെടുത്തു മാറ്റുന്നതിന്റെ പിന്നിലും വംശോന്‍മൂലനം (ലവേിശര രഹലമിശെിഴ) തന്നെയാണ് ലക്ഷ്യം.
വൈവിധ്യ ധന്യമായ ബഹുസ്വര സംസ്‌കാരത്തെ തച്ചുതകര്‍ത്ത് ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം എന്ന ഫാഷിസ്റ്റ് മാതൃകയിലേക്കുള്ള പ്രയാണത്തിലാണ് സംഘ്പരിവാരങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മറിലും ശ്രീലങ്കയിലുമെല്ലാം ‘ഞങ്ങള്‍’ ‘അവര്‍’ ദ്വന്ദത്തിലെ ‘അവര്‍’ ആരാണെന്ന് വ്യക്തം. യൂറോപ്പില്‍ പരിസ്ഥിതി സിദ്ധാന്തങ്ങളെപോലും കൂട്ടുപിടിച്ച് ‘ഇക്കോ ഫാഷിസ്റ്റുകള്‍’ വെളുത്തവരല്ലാത്ത വംശജരെ ഉന്‍മൂലനം ചെയ്യാനും ഇതര വംശജരാല്‍ ‘മലിനപ്പെടാത്ത’ ഒരു ശുദ്ധ യൂറോപ്പിന്റെ സാക്ഷാത്കാരത്തിനു കൊണ്ടുപിടിച്ച ശ്രമവും നടത്തുമ്പോള്‍ ആഫ്രിക്കന്‍ വന്‍കരയിലെ കറുത്ത വംശജര്‍ പരസ്പരം ഉന്മൂലനത്തിന് ശ്രമിക്കുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാവാം. അപരത്വവത്കരണത്തിനും സങ്കുചിത ചിന്താഗതികള്‍ക്കും ആഗോളതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയാണ് ജനാധിപത്യ സമൂഹത്തെ ആകെ ആശങ്കയിലാഴ്ത്തുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് നടന്ന ജര്‍മനിയിലെ സ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി (അഹലേൃിമശേ്‌ല എീൃ ഉലൗേെരെവഹമിറ) പാര്‍ട്ടി നേടിയ വന്‍ വോട്ട് വിഹിതം ഈ ആശങ്കയെ സാധൂകരിക്കുന്നു. എയ്ഞ്ചലീന മെര്‍ക്കലിന്റെ ഉദാര, കുടിയേറ്റ, മുസ്‌ലിം അനുഭാവ നിലപാടുകളെ ശക്തമായി എതിര്‍ത്തായിരുന്നു എ.എഫ്.ഡിയുടെ പ്രചാരണം എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. നവ ഫാഷിസ്റ്റ് ശക്തികളുടെ വിജയം താല്‍കാലികം മാത്രമാണെന്നും, അന്തിമ വിജയം ജസ്റ്റിന്‍ ട്രൂഡ് കാനഡയിലും ജെസിക ആര്‍ഡന്‍ ന്യൂസിലാന്‍ഡിലും എയ്ഞ്ചലിന മെര്‍ക്കല്‍ ജര്‍മനിയിലും പ്രയോഗവത്കരിക്കുന്ന മനുഷ്യത്വത്തിലും സാര്‍വലൗകിക സ്‌നേഹത്തിലുമൂന്നിയ ഉദാരതയുടെയും ഹൃദയവിശാലതയുടെയും നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കായിരിക്കുമെന്നും പ്രാര്‍ത്ഥനാപൂര്‍വം പ്രത്യാശിക്കാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending