Connect with us

Video Stories

ഭയരഹിത ഇന്ത്യ; എല്ലാവരുടേയും ഇന്ത്യ മുസ്‌ലിംലീഗ് പ്രക്ഷോഭത്തിന്റെ പ്രസക്തി

Published

on

പി.കെ കുഞ്ഞാലിക്കുട്ടി എം.പി
ഇന്ത്യ ആരുടേതാണ്. ഇതുവരെ സംശയ ലേശമന്യെ നാം ഉറപ്പിച്ചു ഉത്തരം പറഞ്ഞിരുന്നത് ഒറ്റവാക്കിലാണ്; എല്ലാ ഓരോ ഇന്ത്യക്കാരന്റേതുമാണ് ഇന്ത്യ. നമ്മുടെ മഹത്തായ ഭരണഘടന വിവേചനം കൂടാതെ ഓരോ പൗരനെയും സമൂഹത്തെയും അഭിസംബോധന ചെയ്തപ്പോള്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നാം. മതവും ജാതിയും പണവും വര്‍ഗവും വര്‍ണ്ണവും അതിരുകളിടാതെ ഇന്ത്യ എന്ന വികാരത്തില്‍ കോര്‍ത്തിണക്കിയ പൗരന്മാര്‍ ഒന്നിച്ച് അധ്വാനിച്ചാണ് രാഷ്ട്രം കെട്ടിപ്പടുത്തത്. ഏഴു പതിറ്റാണ്ട് രാജ്യം ഭരിച്ചവരെല്ലാം നാനാത്വത്തില്‍ ഏകത്വത്തിന്റെ സൗന്ദര്യത്തെ അംഗീകരിച്ചപ്പോള്‍ ലോകത്തിന്റെ നെറുകയിലേക്ക് മെല്ലെമെല്ലെ നാം ഉയര്‍ന്നു. വൈവിധ്യങ്ങളുടെ വേരുകള്‍ ഭൂമിയിലേക്ക് പടര്‍ത്തി വടവൃക്ഷമായി ലോകത്തിന് മാതൃകയും അത്താണിയുമായി.
ആയിരത്താണ്ടായി കൊടുക്കല്‍ വാങ്ങലുകളിലൂടെ സാംസ്‌കാരിക ഉന്നതി നേടിയ സമൂഹത്തെ അനൈക്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് അടിമകളാക്കിയ സാമ്രാജ്യത്വ ശക്തികള്‍ വലിയൊരു പാഠമാണ്. ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തെ ഫലപ്രദമായി പൊളിച്ചടുക്കിയാണ് നാം വീണ്ടും സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിനത്തിലേക്കും ഉണര്‍ന്നെണീറ്റത്. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ടനാളുകളിലും ഇന്ത്യയെ എല്ലാ പ്രലോഭനങ്ങളേക്കാളും ഹൃദയച്ചെപ്പില്‍ സൂക്ഷിച്ച് നെഞ്ചോട് ചേര്‍ത്തവരുടെ ഓര്‍മ്മകളുണ്ടാവണം. അധികാരവും പദവിയും സുഖസൗകര്യവും തളികയില്‍ വെച്ച്‌നീട്ടിയപ്പോഴും ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച് ജീവനേക്കാള്‍ സ്‌നേഹിച്ചവരുടെ പിന്‍ഗാമികളാണ് നാം.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന സംഘടനയിലൂടെ അചഞ്ചലമായി മുഖ്യധാരയിലേക്ക് അലിഞ്ഞു ചേര്‍ന്നാണ് നിയമ നിര്‍മ്മാണത്തിലും ഭരണ നിര്‍വഹണത്തിലും നിര്‍മ്മാണാത്മകമായി ഒരു മെയ്യായി മുന്നോട്ടുപോയത്. അധികാരത്തില്‍ നിന്ന് ദലിതനെ മാറ്റിനിര്‍ത്തിയപ്പോള്‍ ഡോ. ബി.ആര്‍ അംബേദ്കറെ ഭരണഘടനാനിര്‍മ്മാണ സഭയിലേക്ക് എത്തിച്ച് പുരോവാഹനത്തിന്റെ എല്ലാ ചക്രങ്ങളെയും സക്രിയമാക്കാന്‍ മുസ്‌ലിംലീഗ് എന്നും പരിശ്രമിച്ചു. അഭിമാനകരമായ അസ്തിത്വമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഹരിതാഭമായി ദിശനിര്‍ണ്ണയിച്ചു. ഒരേ സമയം ജന്മംകൊണ്ട് രാജ്യം കിതച്ചപ്പോഴും ഇന്ത്യ കുതിക്കുകയായിരുന്നു. സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായി മുന്നേറിയ ഇന്ത്യ യുദ്ധ വെറിയന്മാര്‍ക്ക് അഹിംസയിലൂടെ സമാധാനത്തിന്റെ വെളിച്ചവും കാണിച്ചു.
സാമ്പത്തികമായി ലോകം തകര്‍ന്ന് മാന്ദ്യം പിടിപെട്ടപ്പോഴും ഇന്ത്യ കരുത്തോടെ നിന്നത് വേരിന്റെ ബലംകൊണ്ടുകൂടിയാണ്. ആ വേരറുത്ത് വൈകാരികത സൃഷ്ടിച്ച് അധികാരത്തിലെത്തിയവര്‍ സമ്പത്തെല്ലാം കോര്‍പറേറ്റുകള്‍ക്ക് പതിച്ചുനല്‍കിയപ്പോള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം വരുന്ന ജനങ്ങളും പാപ്പരായി. നോട്ടു നിരോധനവും നയ വൈകല്യവും കാരണം രാജ്യം പടുകുഴിയിലേക്ക് പോകുമ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ മതവിദ്വേഷവും വൈകാരികതയും ഇരുതല മൂര്‍ച്ചയോടെ പ്രയോഗിക്കുന്നു.
വിഷക്കാറ്റ് വിതറി കൊള്ളയടിക്കപ്പെട്ടവരിലേറെയും ഭൂരിപക്ഷ സമുദായത്തിലുള്ളവരാണ് എന്നതെങ്കിലും അത്തരം വൈകൃതങ്ങള്‍ക്ക് തലവെച്ചുകൊടുക്കുന്നവര്‍ ഓര്‍ക്കണം. സാമ്പത്തിക തിരിച്ചടിയും ഭരണപരാജയവും മറച്ചുവെക്കാനുള്ള ഉപകരണങ്ങളാണ് വര്‍ധിച്ച്‌വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും കശ്മീരികളെ തുറന്ന ജയിലിന് സമാനമായി ബന്ധികളാക്കുന്നതും മുന്‍മുഖ്യമന്ത്രിമാരെപ്പോലും കരിനിയമങ്ങള്‍ ചാര്‍ത്തി താഴിട്ടു പൂട്ടുന്നതും യു.എ.പി.എ കരിനിയമം കൂടുതല്‍ മൂര്‍ച്ച കൂട്ടി ന്യൂനപക്ഷങ്ങളോട് മുരളുന്നതും രാജ്യത്തിനായി പൊരുതിയ ധീരമേജറിനെയും മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തെയുമുള്‍പ്പെടെ പൗരത്വം നിഷേധിച്ച് അപരവല്‍ക്കരിക്കുന്നതുമെല്ലാം.
ഒരു തെരഞ്ഞെടുപ്പ്, ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു ഭാഷ, ഒരു മതം, ഒരു ഏകാധിപതി എന്ന നിലയിലേക്ക് കാര്യങ്ങളെ നയിക്കുന്നവര്‍ അടിമത്വമാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരിക്കല്‍കൂടി ചോദിക്കട്ടെ, ഇന്ത്യ ആരുടേതാണ്. എല്ലാ ഇന്ത്യക്കാരന്റെയും ഇന്ത്യയില്‍ എപ്പോഴാണ് ഭയം വന്നു നിറഞ്ഞത്. ആര് ആരെയാണ് അപരവല്‍ക്കരിക്കുന്നത്. ചര്‍ച്ചകള്‍ പോലുമില്ലാതെ നിയമങ്ങള്‍ ചുട്ടെടുക്കുന്ന പാര്‍ലമെന്റ് ഉന്നംവെക്കുന്നത് ഭരണഘടനയെ തന്നെയാകുമ്പോള്‍ നിദ്രവെടിഞ്ഞേ മതിയാവൂ. പൗരത്വത്തിന് മുസ്‌ലിംകള്‍ അല്ലാത്തവര്‍ എന്ന് അസമില്‍ മാനദണ്ഡം നിശ്ചയിച്ച് വിവേചനത്തിന്റെ നിയമം രചിക്കുന്ന ഭരണകൂടം എന്താണ് ലക്ഷ്യംവെക്കുന്നത്. ചരിത്രത്തില്‍ ക്രൂരമായി വേട്ടയാടപ്പെട്ട പിന്നാക്കത്തിന്റെ കാവടിയേന്തിയ ദലിത് ആദിവാസി വിഭാഗങ്ങളുടെ സമൂഹ്യ ഉന്നതിക്കായി സ്ഥാപിച്ച സംവരണങ്ങളെ സാമ്പത്തിക മാനദണ്ഡം റാഞ്ചുമ്പോള്‍ നോ എന്നു പറയാന്‍ പോലും അധികം പേരില്ല. സിവില്‍ കരാറായ വിവാഹത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രം ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ നിയമവാഴ്ചയുടെ വ്യാഖ്യാനം ലജ്ജിക്കാതെങ്ങിനെ.
1947വരെ ഹിന്ദു മുസ്‌ലിം സിഖ് മത ഭേദമില്ലാതെ രാജ്യത്ത ഗണ്യമായ ഭാഗം വിദ്യാഭ്യാസമുള്ള ജനങ്ങളുടെ ഭാഷ ഉറുദു ആയിരുന്നുവെന്നാണ് ‘ദി വീക്ക്’ ആഴ്ചപ്പതിപ്പില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ ലേഖനത്തില്‍ പറയുന്നത്. വിഭജിച്ചു ഭരിക്കുന്ന ബ്രിട്ടീഷുകാര്‍, ഉറുദു അഥവാ ഹിന്ദുസ്ഥാനി മുസ്‌ലിംകളുടെ ഭാഷയും ഹിന്ദി ഹിന്ദുക്കളുടെ ഭാഷയുമാണെന്നു പ്രചരിപ്പിച്ചു. ഏതെങ്കിലുമൊരു ഭാഷ എന്നത് അടിച്ചേല്‍പ്പിക്കുന്നത് ഏകശിലാ സംസ്‌കാരത്തിലേക്ക് ചുരുട്ടിക്കെട്ടുന്നതിന് തുല്യമാണ്. എല്ലാ പക്ഷികളും മൃഗങ്ങളും ഒരേ ശബ്ദം പുറപ്പെടുവിക്കണമെന്നും എല്ലാ മരങ്ങളിലെയും ചെടികളിലെയും പൂക്കള്‍ ഒരേ പൂക്കള്‍ മാത്രം വിരിയിക്കണമെന്നും പറയുന്നതു പോലുള്ള കറുത്ത ഫലിതം.
ഇതൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ്, 1968ല്‍ ത്രീ ലാംഗ്വേജ് ഫോര്‍മുല കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് മലയാളികള്‍ ഉള്‍പ്പടെയുള്ള ഹിന്ദി സംസാരിക്കാത്തവരും നിലവില്‍ സ്‌കൂളുകളില്‍ ഹിന്ദി പഠിക്കുന്നത്. ഇതുപ്രകാരം എല്ലാ വിദ്യാര്‍ത്ഥികളും മൂന്നു ഭാഷകള്‍ പഠിക്കണം. ഒന്ന് ഇംഗ്ലീഷ്, രണ്ടു ഹിന്ദി, മൂന്ന് അവരവരുടെ പ്രാദേശിക ഭാഷ. പ്രാദേശികഭാഷയും ഹിന്ദിയും ഒന്നാണ് എങ്കില്‍ അവര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കണം. അതായത് തമിഴോ മലയാളമോ കന്നഡയോ ഏതെങ്കിലുമൊന്ന്. സംസ്‌കാരങ്ങളുടെ വിനിമയത്തിലൂടെ രാജ്യം കൂടുതല്‍ പുഷ്‌കലമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യംവെച്ചിരുന്നത്. ഏക ഭാഷ; ഹിന്ദി മാത്രം എന്നു പ്രഖ്യാപിക്കുന്നവര്‍ സംസ്‌കാരങ്ങളുടെ ശവപ്പറമ്പാക്കി മരുഭൂമി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഭരണഘടനാസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം, എക്‌സിക്യൂട്ടീവിനെയും ലജിസ്ലേഷനെയും മാത്രമല്ല, ജുഡീഷ്യറിയെ പോലും വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുകയാണ്. ജസ്റ്റിസ് ലോയ മുതല്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിവരെ അത് നീളുന്നു. സര്‍വീസില്‍നിന്ന് പിരിയാന്‍ 13 മാസം മാത്രം ശേഷിക്കെയാണ് പ്രശസ്തയും ഏറ്റവും സീനിയറുമായ ഒരു ന്യായാധിപയെ രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും 56 ജഡ്ജിമാരുള്ളതുമായ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മൂന്ന് ജഡ്ജിമാര്‍ മാത്രമുള്ളതും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഉള്ളതുമായ മേഘാലയിലേക്ക് സ്ഥലം മാറ്റിയത്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതികളായ ബല്‍കീസ് ബാനു ബലാല്‍സംഗക്കേസില്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ശിക്ഷ വിധിച്ചതാണത്രെ അവരെ വേട്ടയാടാന്‍ കാരണമെന്നാണ് ആക്ഷേപം.
മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസറായ സഞ്ജീവ്ഭട്ടും യു.പിയില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു നല്‍കിയ ഡോ. കഫീല്‍ഖാനും നമ്മോട് പറയുന്ന വര്‍ത്തമാനങ്ങള്‍ നിസ്സാരമല്ല. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭയമില്ലാത്ത എല്ലാ ഇന്ത്യക്കാരും സമാധാനത്തോടെ കഴിയുന്ന ഇന്ത്യക്കായി പൊരുതേണ്ട സമയമാണിത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഇന്ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കംകുറിക്കുകയാണ്. ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ എന്ന മുദ്രാവാക്യത്തിലൂന്നിയ ക്യാമ്പയിന്‍ ഇന്ന് ജന്ദര്‍മന്ദിറില്‍ സമാരംഭം കുറിക്കുമ്പോള്‍ ആത്മാഭിമാത്തിന്റെ രണ്ടാം ഉണര്‍ത്തുപാട്ടായി രാജ്യത്തെ തൊട്ടുണര്‍ത്തും. ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ എല്ലാവരും അണിചേരുക.
(ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending