Connect with us

Video Stories

ഹൂസ്റ്റണ്‍ മാമാങ്കത്തിന്റെ ബാക്കിയിരിപ്പുകള്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

സമീപനങ്ങളിലെയും ലക്ഷ്യങ്ങളിലെയും സമാനതകള്‍ കൊണ്ടാവണം ഈ മാസം 23ന് അമേരിക്കയിലെ ഹൂസ്റ്റണിലരങ്ങേറിയ ‘ഹൗഡി മോഡി’ പരിപാടിയിലെ മോഡി- ട്രംപ് സംയുക്ത സാന്നിധ്യത്തെ ‘ഉത്തമ ജോഡികളുടെ’ സമാഗമമായി വിശേഷിപ്പിക്കപ്പെട്ടത്. ഹൂസ്റ്റണിലെ പ്രസംഗത്തില്‍ വൈവിധ്യതയുടെ ശക്തിയെക്കുറിച്ച് വാചാലനായ നമ്മുടെ പ്രധാനമന്ത്രി സ്വന്തം നാട്ടില്‍ താന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തന്നെ വൈവിധ്യ സമ്പുഷ്ടമായ ഭാരതത്തെ ഏകശിലാരൂപ സംസ്‌കാരത്തിലേക്കെങ്ങിനെ പരിവര്‍ത്തിപ്പിക്കാം എന്നുള്ളതിന്റെ നിരങ്കുഷമായ അന്വേഷണത്തിലാണെന്നത് സൗകര്യപൂര്‍വം മറന്നതോ അതോ എന്‍.ആര്‍.ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ കുടിയേറ്റ പ്രവാസി സമൂഹത്തെ ബോധപൂര്‍വം വിഡ്ഢികളാക്കിയതോ?
താരനിശകളെപോലുംവെല്ലുന്ന ദൃശ്യവിസ്മയമാക്കി ചിട്ടപ്പെടുത്തപ്പെട്ട ഹൂസ്റ്റണ്‍ ഇവന്റിന് പിന്നില്‍ രണ്ട് രാഷ്ട്രത്തലവന്‍മാര്‍ക്കും കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സ്വയം വിപണനത്തിനുള്ള സകല പരസ്യ സാധ്യതകളും അതിവിദഗ്ധമായി ഉപയോഗപ്പെത്താനറിയാവുന്ന പ്രധാനമന്ത്രി ഹൂസ്റ്റണില്‍ തനിക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യം ഉറപ്പാക്കിയത്തന്നെ, തന്റെ മൂല്യത്തില്‍ വന്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് കണക്കുകൂട്ടിത്തന്നെയായിരുന്നു. പ്രസിഡണ്ട് ട്രംപ് ലക്ഷ്യമിട്ടതാവട്ടെ, അമേരിക്കന്‍ ഐക്യനാടുകളിലെ 40 ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ പൊതുവെയും ടെക്‌സസ് സ്റ്റേറ്റിലെ നാല് ലക്ഷത്തോളം വോട്ടര്‍മാരെ പ്രതേകിച്ചുമെന്ന് വ്യക്തം. പൊതുവെ ഡമോക്രാറ്റിക് ചായ്‌വ് പുലര്‍ത്തുന്ന ടെക്‌സാസിനെ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ മോദി ബന്ധം സഹായിക്കുമെന്നാവണം പ്രസിഡണ്ട് ട്രംപിന്റെ കണക്ക്കൂട്ടല്‍. ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പി സംസ്ഥാനം എത്രത്തോളം നിര്‍ണായകമാണോ, ഏറെക്കുറെ അത്രത്തോളം നിര്‍ണായകം തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡമോക്രാറ്റുകള്‍ക്കും അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഹൂസ്റ്റന്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സാസ് സ്റ്റേറ്റും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് 75 ശതമാനത്തോളം വോട്ട് കൊടുത്ത ടെക്‌സാസിനെ 2020ലെ തെരഞ്ഞെടുപ്പില്‍ ‘മോദി ഫാക്റ്റര്‍’ എത്രത്തോളം സ്വാധീനിക്കുമെന്ന് വഴിയെ കാണാം.
അഭിനയ കലയില്‍ പ്രശസ്തരായ ഹോളിവുഡ് നടന്‍മാരെപോലും കവച്ച്‌വെക്കാന്‍ പാടവം സിദ്ധിച്ച നരേന്ദ്രമോദിക്കറിയാം ഏത് റോള്‍ എവിടെ, എപ്പോള്‍, എങ്ങിനെയൊക്കെ ചെയ്യണമെന്ന്. തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയും ‘ബഹുസ്വര സംസ്‌കാര’ത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ ഹൂസ്റ്റണിലെ ചടങ്ങില്‍ യഥാവിധി അവതരിപ്പിച്ചാല്‍ സ്വന്തം നാട്ടുകാരായ ഗുജറാത്തികളടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹ (കിറശമി റമശുെീൃമ) ത്തിനുണ്ടാവാന്‍പോകുന്ന പൊല്ലാപ്പുകളെകുറിച്ച് മറ്റാരെക്കാളും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാകും. കാരണം ട്രംപ് വിഭാവനം ചെയ്യുന്ന അമേരിക്കയില്‍ വെളുത്ത വംശജരല്ലാത്തവരെല്ലാംതന്നെ രാഷ്ട്രവൃത്തത്തിന് വെളിയില്‍ നില്‍ക്കേണ്ട അപരന്‍മാരാണല്ലോ. ഇതാവണം ‘വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി’ എന്ന ബോധോദയം മോദിയില്‍ പെട്ടെന്നുളവാക്കിയതിനും വാചാല സുന്ദരമായി അത് അദ്ദേഹത്തിന്റെ കണ്ഠങ്ങളില്‍കൂടി പുറത്ത്‌വന്നതിനും കാരണം. ജനാധിപത്യത്തിന്റെ ശക്തി എന്തിലാണ് കുടികൊള്ളുന്നതെന്ന ബോധോദയമുണ്ടാവാന്‍ ഏതായാലും പ്രധാനമന്ത്രിക്ക് നാഴികകള്‍പ്പുറമുള്ള അമേരിക്കവരെ പോകേണ്ടിവന്നു എന്നത് കൗതുകതരം തന്നെ. പക്ഷെ ഈ കപട നാടകങ്ങളിലൊന്നും അമേരിക്കയിലെ സാധാരണക്കാര്‍വരെ വീണുപോയില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി ഹൗഡി മോദി പരിപാടി നടന്ന അതേദിവസം തന്നെ ഹൂസ്റ്റണില്‍ അരങ്ങേറിയ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തടവുകള്‍ പ്രയോഗിച്ചാലും സാമ്പത്തികമായും സാമൂഹ്യമായും സാംസ്‌കാരികമായും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് തന്നെയാണെന്നതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു ഈ പ്രതിഷേധ സ്വരങ്ങളത്രയും.
‘മുസ്‌ലിം തീവ്രവാദ’ത്തെ അമര്‍ച്ച ചെയ്യുക എന്ന പൊതു ലക്ഷ്യമാണ് തന്നെയും മോദിയെയും കോര്‍ത്തിണക്കുന്ന ഘടകം എന്ന യു.എസ് പ്രസിഡണ്ടിന്റെ തുറന്നുപറച്ചിലിലെ കാപട്യമില്ലായ്മയെ നമുക്ക് അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കാരണം, മോദി എന്ന തന്റെ ഇന്ത്യന്‍ പ്രതിരൂപത്തില്‍ നിന്നും വ്യത്യസ്തമായി, മനസിലുള്ളത് അദ്ദേഹം വളച്ചുകെട്ടില്ലാതെ, നേരെ ചൊവ്വേ പറഞ്ഞുവല്ലോ. തീവ്രവാദത്തെ അമര്‍ച്ച ചെയ്യുക എന്നല്ല, പ്രത്യുത, ‘മുസ്‌ലിം’ തീവ്രവാദത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയെന്നതാണ് തങ്ങളുടെ കൂട്ടായ ലക്ഷ്യമെന്നാണ് ട്രംപ് അമര്‍ത്തിപറഞ്ഞത്. ഇത് മാത്രം മതി രണ്ട് നേതാക്കളുടെയും നീക്കവും പോക്കും മനസിലാക്കാന്‍. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയുലണ്ടായ ഭീകരാക്രമണത്തിന്റെയും റുവാണ്ടയിലെ കൂട്ട നരഹത്യയുടെയും റോഹിങ്ക്യയിലെ വംശഹത്യാശ്രമങ്ങളുടെയും ദക്ഷിണാഫ്രിക്കയിലെ പരദേശീ വിദ്വേഷ ആക്രമണങ്ങളുടെയും ഉത്തരവാദികള്‍ ‘മുസ്‌ലിം ഭീകരര്‍’ തന്നെയായിരുന്നോ എന്ന ചോദ്യങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാന്‍ ഇതിലും സൗകര്യപ്രദമായ മുദ്രയില്ല എന്ന ‘തിരിച്ചറിവാ’വാണം മോദിയെയും ട്രംപിനെയും എന്നല്ല സമാനമനസുള്ള എല്ലാ രാഷ്ട്ര നേതാക്കളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതും. ഇസ്രാഈലി എഴുത്തുകാരന്‍ യുവാല്‍ നോഹ ഹരാരി യുടെ ‘പഞ്ചസാര (പ്രമേഹരോഗം) യാണ് ഭീകരതെയെക്കാള്‍ മാരകം’ എന്ന കൗതുകകരമായ നിരീക്ഷണം ഓര്‍ത്തു പോകുന്നത് സ്വാഭാവികം.
ക്യാമറക്കണ്ണുകളുടെ നിലക്കാത്ത #ാഷുകളും വമ്പന്‍മാരുമായുള്ള ചങ്ങാത്തവും വലിയ ദൗര്‍ബല്യമായി മാറിയ നരേന്ദ്ര മോദിക്ക് ഹൂസ്റ്റന്‍ മാമാങ്കം വേണ്ടതിലധികം നിര്‍വൃതി പ്രദാനം ചെയ്തിട്ടുണ്ടാവണം. പക്ഷെ ക്ഷതമേറ്റത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതലിങ്ങോട്ടുള്ള പ്രധാനമന്ത്രിമാര്‍ ഇതര രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളോട് പാലിച്ചുപോന്ന സമദൂര നിലപാടിലധിഷ്ടിതമായ ഒരു ‘ചേരിചേരാ’ പാരമ്പര്യത്തിനാണ്. ‘ഹൗഡി മോദി’ ഇവന്റിനെ അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനൗപചാരിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കിമാറ്റുക എന്ന വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെത്തന്നെയായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ പരിപാടിയിലേക്കുള്ള കടന്നുവരവ്. ട്രംപ് സാന്നിധ്യം ഇന്ത്യയിലും ആഗോള തലത്തിലും തന്റെ ‘ഗ്രാഫ്’ ഉയര്‍ത്തുമെന്ന് ധരിച്ച മോദിക്ക് അടി തെറ്റിയതായാണ് പരിണിതപ്രജ്ഞരായ നയതന്ത്രജ്ഞന്‍മാരുടെ അഭിപ്രായങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നത്. ഇത്തരം കാര്യങ്ങളില്‍ ഭാവിയിലെങ്കിലും ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മീരാശങ്കര്‍ ഉപദേശിച്ചതെങ്കില്‍ മറ്റൊരു മുന്‍ അംബാസഡറായ ഭദ്രകുമാര്‍ പ്രതികരിച്ചത് ‘അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ നഗ്‌നമായ ഇടപെടല്‍ യു.എസിലെ ഇരു പാര്‍ട്ടികളോടുമുള്ള നമ്മുടെ സമദൂര സന്തുലിത ബന്ധത്തെ സാരമായി ബാധിക്കു’മെന്നാണ്. ചുരുക്കത്തില്‍, ഹൂസ്റ്റണ്‍ ദൃശ്യവിസ്മയം ഇന്ത്യ മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നെന്ന ദുഷ്‌പേര് സമ്പാദിക്കാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും ഡമോക്രാറ്റിക് പാര്‍ട്ടിയോടും നാം ഇതുവരെ സ്വീകരിച്ചുപോന്ന സമദൂര സമീപനത്തില്‍നിന്നു പിന്‍വാങ്ങി റിപ്പബ്ലിക് പക്ഷത്തേക്ക് മാത്രമായടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ സഹായിച്ചുള്ളൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തന്റെ ഭരണ പരാജയങ്ങള്‍ കാരണം ഇന്ത്യ ഇന്നെത്തിനില്‍ക്കുന്ന ദുരവസ്ഥക്ക് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ പഴിചാരുന്ന നരേന്ദ്ര മോദിക്ക് ഹൂസ്റ്റനില്‍ കിട്ടിയ മറ്റൊരു പ്രഹരമായിരുന്നു അമേരിക്കന്‍ പ്രതിനിധി സഭയിലെ പ്രമുഖനായ സ്‌റ്റെനി ഹോയറിന്റെ പ്രഭാഷണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസിദ്ധമായ ‘വിധിയുമായി ഒരു കൂടിക്കാഴ്ചാ’ പ്രസംഗത്തിലെ ഉദ്ധരണികള്‍ കൊണ്ട് സമൃദ്ധമായ ഹോയറിന്റെ പ്രസംഗം, ലോകത്ത് ഇന്നും ഇന്ത്യ അറിയപ്പെടന്നത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും രാജ്യമായാണെന്നും നിലവില്‍ താന്‍ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ യശസ്സിനാധാരം അവരുയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും ദര്‍ശനങ്ങളുമാണെന്നുമുള്ള തിരിച്ചറിവ് മോദിക്ക് ചെറിയ മാത്രയിലെങ്കിലും നല്‍കിയിരിക്കണം.
നെഹ്‌റു കാരണമാണ് ഒരു പാകിസ്താന്‍ കശ്മീരുമുണ്ടായത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബെയില്‍ പ്രസംഗിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഹോയറിന്റെ പ്രഭാഷണം അരങ്ങേറിയത് എന്നത് ആകസ്മികതയാവാം. പക്ഷെ, പ്രധാനമന്ത്രിക്ക്, തനിക്കെന്നും ചതുര്‍ത്ഥിയായ ഗാന്ധിയന്‍ ദര്‍ശനങ്ങളും നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട ഒരു അമേരിക്കന്‍ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം ശ്രവിക്കേണ്ടിവന്നത് (മനസ്സില്ലാ മനസോടെ ആയിരിക്കുമെങ്കിലും) കാലത്തിന്റെ കാവ്യനീതിയാകാനേ തരമുള്ളൂ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending