Connect with us

Video Stories

സന്‍മനസിനുള്ള ആദരം സമാധാനത്തിനുള്ള അംഗീകാരം

Published

on

എം ഉബൈദുറഹ്മാന്‍

1901 മുതല്‍ സമാധാനത്തിനായുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച, 24 സംഘടനകളും 75 വ്യക്തികളും അടക്കമുള്ള 99 ജേതാക്കളുടെ പട്ടികയില്‍ എത്യോപ്യന്‍ പ്രധാനമന്ത്രി എയ്ബി അഹമദ്അലിയും ഇടം നേടിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ പോര്‍മുഖം തീര്‍ത്ത സ്വീഡിഷ്‌കാരി ഗ്രേറ്റാ തുന്‍ബര്‍ഗ്, ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍, ജര്‍മര്‍ പ്രീമിയര്‍ എയ്ഞ്ചലീന മെര്‍ക്കല്‍, ഹോങ്കോങിലെ ജനാധിപത്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ സാധ്യത കല്പിക്കപ്പെട്ടിരുന്നെങ്കിലും അവസാനം നറുക്ക് വീണത് എയ്ബിഅഹമദിനാണ്. ‘സമാധാനവും അന്താരാഷ്ട്ര സഹകരണവും നേടിയെടുക്കുന്നതില്‍ നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങളും, അയല്‍ രാജ്യമായ എരിത്രിയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ നിര്‍ണായക ഇടപെടലുകളുമാണ് ‘ എത്യോപ്യന്‍ പ്രസിഡണ്ട് എയ്ബി അഹമദ് അലിയെ 2019- ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കി തീര്‍ത്തത്.
പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് നോര്‍വീജിയന്‍ നൊബേല്‍ സമിതി അദ്ധ്യക്ഷന്‍ ബെറിറ്റ് റെസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ഒരു രാജ്യം മാത്രം വിചാരിച്ചതു കൊണ്ട് സമാധാനം പുലരുകയില്ല. എയ്ബി കൈ നീട്ടിയപ്പോള്‍ പ്രസിഡണ്ട് അഫ്‌വര്‍ക്കി( എരിത്രിയ) ആ കൈ പിടിച്ചു’ . പുരസ്‌കാരം നേടിയത് എയ്ബിഅഹമദ് ആണെങ്കിലും അതിന്റെ ക്രെഡിറ്റ് എരിത്രിയന്‍ പ്രസിഡണ്ടായ അഫ്‌വര്‍ക്കിക്കും കൂടി അവകാശപ്പെട്ടതാണെന്ന് ചുരുക്കം.
എരിത്രിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട കിഴക്കനാഫ്രിക്കന്‍ രാജ്യമായ എത്യോപ്യയാണ് ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പഴക്കം ചെന്ന സ്വതന്ത്ര രാജ്യം. ജനസംഖ്യാടിസ്ഥാനത്തില്‍ ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ എത്യോപ്യ കേവലം അഞ്ച് വര്‍ഷം നാസി ഭരണത്തിന്‍ കീഴിലായതൊഴിച്ചാല്‍ പിന്നീടൊരു കൊളോണിയല്‍ ശക്തിയും അവിടെ അധിനിവേശം നടത്തിയിട്ടില്ല.
1993 ല്‍ വേര്‍പിരിയുന്നത് വരെ എരിത്രിയയും എത്യോപ്യയുടെ ഭാഗമായിരുന്നു. വിഭജനാനന്തരം രണ്ടു രാജ്യങ്ങളും തമ്മിലുണ്ടായ അതിര്‍തിത്തര്‍ക്കം 1998-ല്‍ ഘോരമായ യുദ്ധത്തിലേക്ക് നയിക്കുകയും തുടര്‍ന്നുള്ള 20 വര്‍ഷത്തോളം രണ്ടുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷങ്ങള്‍ നില നില്‍ക്കുകയും ചെയ്തു. ഈ സംഘര്‍ഷങ്ങള്‍ കുറച്ചൊന്നുമല്ല എരിത്രിയയെയും എത്യോപ്യയേയും ശോഷിപ്പിച്ചത്. രാജ്യവികസനം പോവട്ടെ , രണ്ടുപതിറ്റാണ്ടോളം നീണ്ടു നിന്ന സ്തംഭനാവസ്ഥയില്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കുവരെ ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ വേണ്ടത്ര പരിഗണന കൊടുക്കാനാവാതെ വന്നപ്പോള്‍ എരിത്രിയും എത്യോപ്യയും പതിറ്റാണ്ടുകള്‍ പിറകോട്ടായിരുന്നു ചിരിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്യോപ്യന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എയ്ബിയുടെ പ്രഥമ പരിഗണന രണ്ടുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ച് സമാധാനം സ്ഥാപിക്കുകകയെന്നതായിരുന്നു.
എരിത്രിയന്‍ പ്രസിഡണ്ട് അഫ് വര്‍ക്കിയുടെ അനുഗുണ നിലപാടുകൂടെ ആയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 1978 – ല്‍ പശ്ചിമ എത്യോപയില്‍ ജനിച്ച എയ്ബി കൗമാരം വിടുന്നതിനുമുമ്പ് തന്നെ ഗവണ്‍മെന്റ് വിരുദ്ധ സമരങ്ങളില്‍ ഭാഗഭാക്കാകാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്ന എയ്ബി ലഫ്.കേണല്‍ പദവി വരെ ഉയര്‍ന്നു. സമാധാനം, സുരക്ഷാ പഠനം എന്നിവയില്‍ ഡോക്ടറല്‍ ബിരുദമുള്ള ഇദ്ദേഹം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. എത്യോപ്യയുടെ ഭരണം കയ്യാളുന്ന ഋജഞഉഎ ന്റെ ഘടകകക്ഷിയായ ‘ഒറോമോ’ വിഭാഗത്തിന്റെ അനിഷേധ്യനായ നേതാവാണിപ്പോള്‍ എയ്ബി അഹ്മദ്.
എയ്ബി അഹമ്മദിന്റെ സമാധാനശ്രമങ്ങള്‍ മാത്രമായിരിക്കില്ല അദ്ദേഹത്തെ ലോകത്തിലെ തന്നെ പരമോന്നത ബഹുമതിക്കായി പരിഗണിക്കാന്‍ നൊബേല്‍ പുരസ്‌കാര സമിതി മാനദണ്ഢമാക്കിയത്. സ്വേച്ഛാധിപത്യ പ്രവണത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ മുന്‍ഗാമികളൊന്നും തന്നെ പ്രതിപക്ഷ പാര്‍ട്ടികളെ നേരാംവണ്ണം പ്രവര്‍ത്തിക്കാനോ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനോ അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റയുടന്‍ എയ്ബി അഹമദ് ചെയ്തത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയെല്ലാം മോചിപ്പിച്ചും തന്റെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിന് രാജ്യത്തോട് മാപ്പ് ചോദിച്ചും ജനങ്ങളെ കൈയിലെടുക്കുകയായിരുന്നു . തന്റെ മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും കാണിച്ചു അദ്ദേഹം തികഞ്ഞ വ്യതിരിക്തത.
എയ്ബി മന്ത്രിസഭയിലെ പകുതിയോളം പേര്‍ സ്ത്രീകളാണെന്നത് ലിംഗ സമത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മററു പല രാഷ്ട്ര നേതാക്കള്‍ക്കും നാണക്കേടാണ്. സെക്രട്ടറിയെ നിയമിക്കുന്നത് ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി നേരിട്ടിടപഴകുന്നതില്‍ വിഘ്‌നം സൃഷ്ടിക്കുമെന്ന് ഭയന്ന് അതും വേണ്ടെന്നു വച്ചു അദ്ദേഹം. എത്യോപ്യയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാതിലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജനങ്ങള്‍ക്കായി എപ്പോഴും തുറന്നിടപ്പെട്ടു കിടക്കുന്നു.
എയ്ബി അഹ്മദിന്റെ നേതൃപാടവത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു സുഡാന്‍ വിഷയത്തില്‍ അദ്ദേഹം ഇടപെട്ട രീതി . ഉമര്‍ അല്‍ ബഷീറിന്റെ പതനത്തിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സുഡാനിലുടലെടുത്ത രാഷ്ട്രീയ അസ്ഥിരതയെഅനുഭവ പരിജ്ഞാനമുള്ള ഒരു രാഷ്ട തന്ത്രജ്ഞന്റെ മിടുക്കോടെയായിരുന്നു ഈ 43 കാരന്‍ കൈ കാര്യം ചെയ്തത്. ഇപ്പോള്‍ സുഡാന്‍ ഭരിക്കുന്ന മിലിട്ടറി- സിവിലിയന്‍ സംയുക്ത ഇടക്കാല സര്‍ക്കാറിന് രൂപം കൊടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് അദ്ദേഹം വഹിച്ചത്. യു.എന്‍ സെക്രട്ടരി ജനറല്‍ ആന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടതുപോലെ പ്രതീക്ഷയുടെ കാറ്റ് മുമ്പെന്നെത്തേതിനേക്കാള്‍ ശക്തമായി ആഫ്രിക്കക്ക് കുറുകെ അടിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാവട്ടെ, പ്രധാനമന്ത്രി എയ്ബി അഹ്മദും.
ഇങ്ങിനെയൊക്കെ ആണെങ്കിലും, നൊബേല്‍ പുരസ്‌കാരത്തിന്റെ പ്രഭയില്‍ വെയില്‍ കായാനാവാത്ത വിധം കടുത്ത വെല്ലുവിളികളാണ്എയ്ബി അഹ്മദ് സ്വന്തം രാഷ്ട്രത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. എരിത്രിയയുമായുള്ള സംഘര്‍ഷത്തില്‍ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ട 30 ലക്ഷത്തോളം എത്യോപ്യക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുറമേ അമിത സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഉന്‍മാദത്തില്‍ നിലവിട്ട് പെരുമാറുന്ന രാഷ്ട്രീയ കക്ഷികളെയും അദ്ദേഹത്തിന് നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അഴിമതിയാരോപണം മൂലം പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ ഒരു ഭാഗത്ത് കലാപക്കൊടിയുയര്‍ത്തുമ്പോള്‍ മറ്റൊരു ഭാഗത്ത് അധികാരം നഷ്ടപ്പെട്ട് മോഹഭംഗം നേരിടുന്ന ചെറുകിട രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു. തന്റെ തന്നെ പട്ടാളത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് നേരെ ഒരു വധശ്രമം നടന്നിട്ട് അധിക നാളായിട്ടില്ല.
പ്രതിസന്ധികളിലും അവസരങ്ങള്‍ കണ്ടെത്തുന്നവരാണല്ലോ മഹാന്‍മാര്‍. എയ്ബി അഹ്മദും എല്ലാ വെല്ലുവിളികളെയും മെയ് വഴക്കത്തോടെ നേരിടുമെന്നാണു ലോകം പ്രത്യാശിക്കുന്നത്.
കടുത്ത വരള്‍ച്ച, ഭക്ഷ്യക്ഷാമം , നിരക്ഷരത, ഭരണ രംഗത്തെ അഴിമതി, ഗോത്രീയ വംശീയ കലാപങ്ങള്‍ പോലെ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന മഹാമാരികള്‍ തുടങ്ങിയവയെല്ലാം എത്യോപ്യയടക്കമുള്ള ‘കാപ്പിരികളുടെ നാടി’ ന്റെ തീരാശാപമാണ്. ഈ പ്രശ്‌നങ്ങളെല്ലാം അഭിസംബോധന ചെയ്യാന്‍ ഇതര ആഫ്രിക്കന്‍ രാഷ്ട്ര നേതാക്കളുമായി എയ്ബി കൈകോര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
നൊബേല്‍ പുരസ്‌കാരത്തിലെ ‘രാഷ്ട്രീയം’ പിന്നാമ്പുറ ചര്‍ച്ചകള്‍ക്ക് പലപ്പോഴും വിഷയമാവാറുണ്ട്. സാഹിത്യ നൊബേല്‍ പുരസ്‌കാരം ‘ യൂറോ കേന്ദ്രീകൃത’ മായെന്നും 2019 -ലെ സാഹിത്യ നൊബേല്‍ പുരസ്‌കാര ജേതാവ് ബോസ്‌നിയന്‍ മുസ്‌ലിംങ്ങള്‍ക്കെതിരായി സെര്‍ബ് സേന നടത്തിയ അതിക്രമങ്ങളെ നിസാരവത്കരിച്ച എഴുത്തുകാരനാണെന്നുമുള്ള കടുത്ത വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. 2018 ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപനം ലൈംഗിക വിവാദങ്ങളില്‍ കുരുങ്ങി ഒരു വര്‍ഷത്തോളമാണ് നീണ്ടതെന്നതും പുരസ്‌കാരത്തിന്റെ നിറം കെടുത്തുന്നു. എന്നാല്‍ ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കൊന്നും തിരികൊളുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
എയ്ബി അഹമദ് അലിക്ക് ലഭിച്ച ഈ ആദരം കേവലം എത്യോപ്യ- എരിത്രിയ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കപ്പെട്ട സമാധാനത്തിനുള്ള അംഗീകാരം മാത്രമായി മാറാതെ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ മുഴുവനായും സമാധാന വഴിയില്‍ കൊണ്ടു വരാനുള്ള പ്രചോദനമായിത്തീരണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending